<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss'><id>tag:blogger.com,1999:blog-32446917</id><updated>2009-11-05T00:24:36.263-05:00</updated><title type='text'>ലോകസിനിമയുടെ വര്‍ത്തമാനം</title><subtitle type='html'>You don't make up for your sins in church. You do it in the streets. You do it at home. The rest is bullshit and you know it.                                         -Martin Scorsese</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://thinkingframes.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>23</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-32446917.post-3541881993545396512</id><published>2009-09-18T13:14:00.009-04:00</published><updated>2009-10-25T02:39:07.941-04:00</updated><category scheme='http://www.blogger.com/atom/ns#' term='ഇംഗ്ലീഷ്'/><category scheme='http://www.blogger.com/atom/ns#' term='ഡെന്മാർക്ക്'/><category scheme='http://www.blogger.com/atom/ns#' term='കാൻസ്'/><title type='text'>ആന്റി ക്രൈസ്റ്റ് (2009)</title><content type='html'>"No man can carry a lead performance like a woman, you just lose interest"-Lars Von Trier &lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_ALTsLs3CkeE/SuPxQmOpq6I/AAAAAAAAAP4/T-b42H-XCdE/s1600-h/anti-c.JPG"&gt;&lt;img id="BLOGGER_PHOTO_ID_5396422045962185634" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 185px" alt="" src="http://1.bp.blogspot.com/_ALTsLs3CkeE/SuPxQmOpq6I/AAAAAAAAAP4/T-b42H-XCdE/s320/anti-c.JPG" border="0" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="color:#ff0000;"&gt;&lt;em&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="color:#ff0000;"&gt;&lt;em&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="color:#ff0000;"&gt;&lt;em&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="color:#ff0000;"&gt;&lt;em&gt;&lt;/em&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="color:#ff0000;"&gt;&lt;em&gt;&lt;/em&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="color:#ff0000;"&gt;&lt;em&gt;&lt;/em&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="color:#ff0000;"&gt;&lt;em&gt;&lt;/em&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="color:#ff0000;"&gt;&lt;em&gt;(ഇത് ഈ സിനിമയുടെ പരിപൂർണ്ണമായ വായനയല്ല, അതിസങ്കീർണ്ണമായ ഒരു സിനിമയെ മനസ്സിലാക്കാനുള്ള ചില സൂചനകൾ മാത്രമാണ്. ഈ സിനിമയും ലേഖനവും പ്രായപൂർത്തിയായവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്.)&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;സ്വതവെ ദഹനക്കേടുണ്ടാക്കുന്ന ഭക്ഷണം രുചികരമല്ല എന്നു കൂടിയായാലോ? &lt;a href="http://www.imdb.com/name/nm0001885/"&gt;ലാര്‍സ് വോണ്‍ ട്രെയറുടെ &lt;/a&gt;സിനിമകളുടെ പൊതുസ്വഭാവം ഇങ്ങനെയാണെന്നു തോന്നുന്നു. സിനിമ 'ഷൂവിനുള്ളില്‍ കുടുങ്ങിയ കല്ലു പോലെ'യായിരിക്കണമെന്നാണു വോണ്‍ ട്രെയറുടെ മതം. 'ഷൂവിനുള്ളില്‍ കുടുങ്ങിയ കല്ലിനെ' 'കണ്ണിലെ കരട്' എന്നു മലയാളത്തിലാക്കാമെന്നു തോന്നുന്നു. ഏതായാലും സിനിമയെടുക്കാന്‍ തുടങ്ങിയ കാലം മുതല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ വലിയൊരു ഭൂരിപക്ഷത്തിനും കണ്ണിലെ കരടാണ്‌. എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്ന, ലോകത്തിലെ ഏറ്റവും മികച്ച സംവിധായകന്‍ താനാണെന്നും ഈഗോ കാരണം മറ്റാരുടെയും സിനിമകള്‍ കാണാറില്ല എന്നും അവകാശപ്പെടുന്ന, താന്‍ സിനിമയെടുക്കുന്നത് തനിക്കു വേണ്ടി മാത്രമാണെന്നു പറയുന്ന, Anti-hollywood എന്നും Anti-American എന്നും സ്വയം വിശേഷിപ്പിക്കുന്ന, വോണ്‍ ട്രയര്‍ &lt;a href="http://www.antichristthemovie.com/?language=en"&gt;ആന്റിക്രൈസ്റ്റ്&lt;/a&gt; എന്ന പേരില്‍ ഒരു ചലചിത്രമൊരുക്കുമ്പോള്‍ എന്തൊക്കെയായിരുന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കേണ്ടിയിരുന്നത്? പ്രതീക്ഷകള്‍ എന്തൊക്കെയായിരുന്നാലും ആന്റിക്രൈസ്റ്റ് എന്ന സിനിമ എല്ലാ ധാരണകളെയും അതിരുകളെയും അതിലംഘിക്കുന്നു.&lt;br /&gt;&lt;br /&gt;ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കാന്‍ ഫെസ്റ്റിവലിലെ ആദ്യപ്രദര്‍ശനം മുതല്‍ ആന്റിക്രൈസ്റ്റ്, പ്രേക്ഷകരെ തങ്ങളുടെ അഭിപ്രായങ്ങളില്‍ വല്ലാതെ ധ്രുവീകരിക്കുന്നു. ഈ സിനിമ ഒരുപാട് ഇഷ്ടമായവരോ ഒട്ടും ഇഷ്ടമാകാതിരുന്നവരോ ആയിരിക്കും ഭൂരിഭാഗവും. സിനിമകളിലെ ആത്മീയതയും മാനവികതും മുന്‍നിര്‍ത്തി അവാര്‍ഡു നല്‍കാറുള്ള കാനിലെ ecumenical jury സിനിമയിലടങ്ങിയിരിക്കുന്ന പ്രകടമായ സ്ത്രീവിരുദ്ധതയെ മുന്‍നിര്‍ത്തി ആന്റിക്രൈസ്റ്റിനു ഒരു പ്രത്യേക anti-award നല്‍കുകയുണ്ടായി.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;സിനിമയിൽ ലൈംഗികബന്ധം ദൃശ്യവത്കരിക്കുന്നതിൽ ഇന്നു നിലനിൽക്കുന്ന സാധാരണ നിയമങ്ങളെ അതിലംഘിക്കുന്ന ഒരു സുരതദൃശ്യത്തോടെയാണ് ആന്റിക്രൈസ്റ്റ് തുടങ്ങുന്നത്. ഈ സിനിമയിൽ രണ്ടു കഥാപാത്രങ്ങളേ ഉള്ളൂ, അവനും(He) അവളും(She). മാതാപിതാക്കൾ സുരതത്തിൽ വ്യാപൃതരായിരിക്കുന്ന സമയം, മറ്റൊരു മുറിയിൽ ഉറക്കമായിരുന്ന അവരുടെ കുഞ്ഞ് ഉറക്കമുണരുകയും തുറന്നുകിടന്ന ജനാലയിലൂടെ മഞ്ഞുകണങ്ങളെ കൈയെത്തിപ്പിടിക്കാനുള്ള ശ്രമത്തിൽ താഴെവീണ് മരണമടയുകയും ചെയ്യുന്നു. കുഞ്ഞിന്റെ മരണത്തെക്കുറിച്ച് അമ്മയുടെ കുറ്റബോധമാണ്, ചലചിത്രത്തിന്റെ തുടർ‌ഗതിയെ നിർണ്ണയിക്കുന്നത്.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;കുറ്റബോധത്താലും ഭയത്താലും രോഗബാധിതയായി, മനശ്ശാസ്ത്ര ചികിത്സയ്ക്കു വിധേയയാകുന്ന ‘അവളോ’ട് (she) മരുന്ന് നിർത്താനും, അവളെ താൻ തന്നെ ചികിത്സിക്കാമെന്നും പറയുകയാണ് അയാൾ/അവൻ(He). Speech therapy–യാണ്ചികിത്സയ്ക്ക് അവൻ അവലംബിക്കുന്ന മാർഗം. കുറ്റബോധത്തെ യുക്തിപരമായി വിശകലനം ചെയ്യാനാണ് അവൻ അവളെ നിർബന്ധിക്കുന്നത്. അവളുടെ ഭയങ്ങളെ അടയാളപ്പെടുത്തുന്ന സ്വപ്നങ്ങളെ ഓർത്തെടുക്കാൻ (അവയെ അതിജീവിക്കുന്നതിനായി) അവൻ ആവശ്യപ്പെടുന്നു; അവളോർമ്മിക്കുന്നത് ഒരു വനമാണ്. തുടർന്ന് അവർ വനത്തിനു നടുവിലെ ഏകാന്തമായൊരു വീട്ടിലേക്ക് താമസം മാറുകയാണ്. സ്തോഭജനകമായ, ഭൌതികവും ലൈംഗികവും മാനസികവുമായ തലങ്ങളിൽ പടരുന്ന അതികഠിനമായ വയലൻസിലേക്കാണു സിനിമ തുടരുന്നത്. Prologue, epilogue എന്നിവ കൂടാതെ ‘Grief’, ‘Pain (Chaos Reigns)’, ‘Despair (Gynocide)’ and ‘The Three Beggars’ എന്നിങ്ങനെ നാലു അധ്യായങ്ങളാണ് ഈ സിനിമയ്ക്കുള്ളത്. അതിസങ്കീർണ്ണവും അതിവൈകാരികവുമായ കഥാതന്തുവും ആഖ്യാനവും ഈ സിനിമയുടെ വായനയെയും വിഷമകരമാക്കുന്നുവെങ്കിലും ഒരു താക്കോൽ സംവിധായകൻ നമുക്ക് തരുന്നുണ്ട്-അത് സിനിമയുടെ പേരുതന്നെയാണ്.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;Antichrist എന്ന ഒറ്റവാക്കല്ല, Anti-christ എന്നു മുറിച്ചെഴുതിയിരിക്കുന്നതാണ് സിനിമയുടെ പേര്. അതുകൊണ്ടുതന്നെ, വെളിപാടിന്റെ പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്ന അന്തിക്രിസ്തുവല്ല ഇവിടെ വിവക്ഷ, മറിച്ച് Christ അഥവാ Christianity എന്ന ആശയം തന്നെയാണ്. മറ്റൊന്ന് തലക്കെട്ടിലെ ‘t’ എഴുതിയിരിക്കുന്ന രീതിയാണ്. ജെനിറ്റിക്സിൽ സ്ത്രീലിംഗത്തെ സൂചിപ്പിക്കുന്ന സിംബലാണ് ഇവിടെ ‘t’-ക്ക് പകരം. പേരു തരുന്ന സൂചനകൾ ഈ സിനിമയുടെ ആന്റി-ബിബ്ലിക്കൽ സ്വഭാവവും സ്ത്രീ-യ്ക്കുള്ള പ്രധാന്യവും ദ്യോതിപ്പിക്കുന്നു. (ഒരു ആഖ്യാനം സ്ത്രീ കേന്ദ്രീകൃതം ആകുമ്പോൾ തന്നെ അത് ആന്റി-ബിബ്ലിക്കൽ ആകുന്നുണ്ടോ എന്നുള്ള ആലോചനകൾ അവിടെ നിൽക്കട്ടെ !)&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;തന്റെ മുൻ‌കാല സിനിമകളിലൂടെ സ്ത്രീവിരുദ്ധ ആശയങ്ങൾക്ക് ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുള്ള ഒരാളാണ് ലാർസ് വോൺ ട്രയർ. ഇത്തവണ കാൻ ഫെസ്റ്റിവലിൽ സമാനതകളില്ലാത്ത ഒരു ആന്റി-അവാർഡ് നൽകുമ്പോൾ ജൂറി ചൂണ്ടിപ്പറയുന്നതും ഈ സ്ത്രീവിരുദ്ധത തന്നെ. ശരിക്കും ആന്റി-ക്രൈസ്റ്റ് അത്രമേൽ സ്ത്രീവിരുദ്ധമാണോ? ഒരേസമയം ഒരു സൃഷ്ടിക്ക് ബൈബിൾ വിരുദ്ധവും സ്ത്രീവിരുദ്ധവും ആകാൻ കഴിയുമോ എന്നൊരു സംശയം ഉയരുന്നുണ്ടോ? ട്രയറുടെ മുൻ‌സിനിമകൾ മിക്കതിലും സ്ത്രീകളായിരുന്നു മുഖ്യകഥാപാത്രങ്ങൾ എന്നുമാത്രമല്ല അവരൊക്കെയും സ്നേഹത്തിന്റെയും മറ്റ് നന്മ എന്നു വിലയിരുത്താവുന്ന സ്വഭാവങ്ങളുടെയും പേരിൽ മാനസിക സംഘർഷങ്ങൾക്കു വിധേയരായി അവിശ്വസനീയമായ സ്വഭാവ വൈചിത്ര്യങ്ങളിലേക്കു വഴുതി വീഴുന്നവരായിരുന്നു, പ്രത്യേകിച്ചും ട്രയറുടെ Golden Heart trilogy എന്നറിയപ്പെടുന്ന ബ്രേക്കിംഗ് ദി വേവ്സ്, ഇഡിയറ്റ്സ്, ഡാൻസർ ഇൻ ദി ഡാർക്ക് എന്നീ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങൾ. ‘സ്ത്രീയെന്നാൽ തിന്മയാണെന്ന’ പാഠം, ആദത്തിന്റെയും ഹവ്വയുടെയും കഥ മുതൽ സെന്റ് പോളിന്റെ ലേഖനങ്ങൾ വരെയുള്ള പുസ്തകങ്ങളിലൂടെ ബൈബിൾ സമർത്ഥിക്കുന്നു. സെമിറ്റിക് മതങ്ങളെല്ലാം അഗ്രസീവ് ആയ പുരുഷപ്രകൃതിയുടെയും സബ്മിസീവ് ആയ സ്ത്രൈണപ്രകൃതിയുടെയും വാർപ്പു മാതൃകകളെയാണു അവതരിപ്പിക്കുന്നതും അനുകൂലിക്കുന്നതും. എന്നാൽ ഇവിടെയാകട്ടെ, സ്ത്രീ ചില സമയങ്ങളിൽ സബ്മിസീവ് ആയിരിക്കുമ്പോൾ തന്നെ ചിലയവസരങ്ങളിൽ അഗ്രസീവുമാണ്. (അവളുടെ സുരതപടുതികളിലെ നിലകളിലൂടെ സംവിധായകൻ ഇക്കാര്യം അവ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.) അവൾ അഗ്രസീവാകുന്നതാകട്ടെ, സ്ത്രൈണപ്രകൃതിയെക്കുറിച്ചും അതിൽ അന്തർലീനമായതെന്ന് അവൾ തന്നെ വിശ്വസിക്കുന്ന തിന്മയെക്കുറിച്ചുമൊക്കെയുള്ള അവരുടെ സംവാദത്തിന്റെ അവസരത്തിലാണ്. (‘സ്ത്രീപീഡനങ്ങളുടെ ചരിത്രപരമായ വീക്ഷണം’ അവളുടെ തീസിസ് ആണ് !). പ്രകൃതി വന്യവും ക്രൂരവുമാണെങ്കിൽ, പ്രകൃതിയുടെ നേരടയാളമായ സ്ത്രീ തിന്മയാണെന്നുള്ള അവളുടെ വിശ്വാസത്തെ, അവളിൽ രൂഢമൂലമായ കുറ്റബോധത്തിന്റെയും അവളുടെ കുഞ്ഞിന്റെ മരണത്തിന്റെയും അവളുടെ സ്വഭാവപ്രത്യേകതകളിൽ പെടുന്ന ‘Postpartum depression’ എന്ന രോഗത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. (പ്രസവാനന്തരം ഹോർമോൺ ബാലന്‍സിലുണ്ടാകുന്ന വലിയ വ്യതിയാനമാണ് ഈ രോഗത്തിനു മുഖ്യകാരണം. ഈ വേളയില്‍ പുറത്തുനിന്ന് കിട്ടേണ്ടുന്ന സം‌രക്ഷണവും സ്നേഹപരിചരണവും ഇല്ലാതാകുന്നത് സംഗതികളെ വഷളാക്കും. ഒപ്പം മാതൃത്വത്തെപ്രതിയുള്ള ഉയര്‍ന്ന പ്രതീക്ഷകള്‍ , അവ നിറവേറ്റുന്നതിനെ ഓര്‍ത്തുള്ള വേവലാതി - ഇവയൊക്കെ മനസിനെയും അതുവഴി മസ്തിഷ്കത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കാലക്രമേണ, താൻ പ്രസവിച്ച കുഞ്ഞിനോട് വെറുപ്പ് തോന്നുന്ന അവസ്ഥയിലെത്തുന്നു.)&lt;br /&gt;&lt;br /&gt;ഈ സിനിമയിൽ 'അവൾ'ക്ക് കുഞ്ഞിനെപ്രതി അമിതമായ ഉത്കണ്ഠയും ഒരു തരം പൊസസീവ്നെസും ഉണ്ടായിരുന്നതായി സൂചനയുണ്ട്; (കുഞ്ഞ് ദൂരേയ്ക്ക് പോകാതിരിക്കാൻ ഷൂ മാറിയിടുന്നത്), മാത്രമല്ല ഭർത്താവിൽ നിന്നും താൻ ആഗ്രഹിച്ച രീതിയിലുള്ള വൈകാരിക പിന്തുണ അവൾക്കു ലഭിക്കുന്നുമില്ല. അവൻ അവളെ വിധേയമാക്കുന്ന സ്പീച്ച് തെറാപ്പിയിലാകട്ടെ പുരുഷസ്വഭാവമായ അധീശത്വം പ്രകടമാണ്‌. ഈ രംഗങ്ങളിൽ അവൻ ഏല്പിക്കുന്ന സൈക്കോളജിക്കൽ ടോർച്ചർ, പിന്നീടു വരുന്ന ഫിസിക്കൽ ടോർച്ചറിനോളം ഭീകരമാണെന്നു പ്രശസ്ത നിരൂപകൻ റോജർ എബർട്ട് നിരീക്ഷിക്കുന്നുണ്ട്.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;ഈ ചിത്രം സ്ത്രീവിരുദ്ധം എന്നതിലുപരി സ്ത്രീവിരുദ്ധതയെ വിഷയമാക്കുന്നു എന്നാണ്‌ എന്റെ അഭിപ്രായം. സെമിറ്റിക് മതപാരമ്പര്യങ്ങളനുസരിച്ച് സ്ത്രൈണതയും പ്രകൃതിയും എങ്ങനെ തിന്മയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്‌ ഈ രണ്ട് ദമ്പതികൾ തമ്മിലുള്ള വൈകാരികവും സംഘർഷഭരിതവുമായ ബന്ധത്തിലൂടെ സിനിമ പറയാൻ ശ്രമിക്കുന്നത്. സൂക്ഷ്മനോട്ടത്തിൽ, ഈ സിനിമയിലെ സ്ത്രീ-പുരുഷ ബന്ധം പടിഞ്ഞാറൻ സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ-പുരുഷ ബന്ധങ്ങളുടെ തീവ്ര-താത്വിക മാതൃകയായി വർത്തിക്കുന്നതു കാണാം. സ്ത്രീ ഭയം, കുറ്റബോധം, വേദന എന്നിവയുടെ കലവറയും അതിവൈകാരികമായി പെരുമാറുന്നവളുമാകുമ്പോൾ പുരുഷൻ ലോജിക്/യുക്തി അനുസരിച്ച് ചിന്തിക്കുന്നവനും, അവളുടെ വേദനയിൽ നിന്നും ഭയത്തിൽ നിന്നും അവളെ മോചിപ്പിക്കാനൊരുങ്ങുന്നവനുമാണ്‌(ഹീറോ?). ആദിപാപത്തിൽ സ്ത്രീ സാത്താന്റെ സഹകാരിണി ആയിരുന്നു. സ്ത്രീ പ്രകൃതിയുടെ അടയാളമാണെങ്കിൽ, 'പ്രകൃതി സാത്താന്റെ പള്ളിയാകുന്നു' എന്ന ഒരു മെറ്റഫോറാണ്‌ ഇവിടെ ഉരുത്തിരിയുന്നത്. ഓരോന്നായി എടുത്തു പരിശോധിക്കുമ്പോൾ ഇവയോരോന്നും സ്ത്രീവിരുദ്ധമെന്നു തോന്നിക്കുമെങ്കിലും സിനിമ എന്ന 'വലിയ ചിത്രം' നൽകുന്ന ആശയം സമൂഹത്തിൽ നിലനിൽക്കുന്ന അടിസ്ഥാനചിന്താധാരകളെ അതിസൂക്ഷ്മമായി ചോദ്യം ചെയ്യുക എന്നതാണ്‌. ചരിത്രത്തിലിന്നോളം സ്ത്രീകൾക്കു നേരിട്ടിട്ടുള്ള ക്രൂരതകളെയും പീഡനങ്ങളെയും സൂചിപ്പിക്കാൻ 'gynocide' എന്നൊരു പുതിയ വാക്കു തന്നെ ട്രയർ ഉപയോഗിക്കുന്നുണ്ട്. ചിത്രത്തിന്റെ അവസാനത്തെ സീൻ ശ്രദ്ധിക്കുക, ഒരു വനത്തിലൂടെ 'അവനെ' ലക്ഷ്യമാക്കി നീങ്ങുന്ന മുഖമില്ലാത്ത അസംഖ്യം സ്ത്രീകൾ, ചരിത്രത്തിലിന്നോളം gynocide-ന്‌ ഇരയായ സ്ത്രീകൾ തന്നെയല്ലേ?&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;സാമാന്യ വർഗീകരണങ്ങളനുസരിച്ച്, ഈ സിനിമ ഹൊറർ ജനുസ്സിലായിരിക്കും ഉൾപ്പെടുക. ഹൊറർ സിനിമകളുടെ സ്ഥിരം തീമുകളിൽ പലതും - ഭയകാരണമാകുന്ന സ്ത്രീകഥാപാത്രം, അവളുടെ ലൈംഗികത, നായകന്റെ കൈകളാലുള്ള മരണം- ഇവിടെ ആവർത്തിക്കപ്പെടുന്നുണ്ടെങ്കിലും ഇതൊരു സാധാരണ ഹൊറർ ചിത്രമല്ല.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;സിനിമയുടെ പ്രാരംഭത്തിൽ തന്നെ സംഭവിക്കുന്ന ‘കുഞ്ഞിന്റെ വീഴ്ച’ മുൻപ് പരാമർശിച്ചിരുന്നുവല്ലോ. ബൈബിളിൽ, മനുഷ്യന്റെ പതനമാണ് മനുഷ്യപുത്രന്റെ മരണകാരണമായി തീരുന്നത്. ഈ പതനം/മരണം ബൈബിൾ കഥകളുടെ തുടക്കവും പരിസമാപ്തിയുമായിത്തീരുന്നു, യഥാക്രമം. എന്നാൽ ഇവിടെ കുഞ്ഞിന്റെ(പുത്രന്റെ) മരണം ബൈബിളിലെ വീഴ്ചയേയും മരണത്തേയും സൂചിപ്പിക്കുന്നു. ഒരു കഥ ഇവിടെ തുടങ്ങുന്നു എങ്കിൽത്തന്നെയും, അത് മറ്റൊരു കഥയുടെ അവസാനം കൂടിയാണ്. ആഖ്യാനത്തിന്റെ ഈ തലതിരിച്ചിലിലാണെന്നു തോന്നുന്നു ഈ സിനിമ ഏറ്റവും ബൈബിൾ വിരുദ്ധമാകുന്നത്. ബൈബിളിൽ ഒറ്റയാനായ പുരുഷനിൽ നിന്നും സ്ത്രീയുടെ സൃഷ്ടിയിലേക്കും അവിടെ നിന്ന് പാപത്തിലേക്കും പിന്നീട് പതനത്തിലേക്കും അവിടെ നിന്ന് മരണത്തിലേക്കുമാണ് കഥ പുരോഗമിക്കുന്നതെങ്കിൽ, ഇവിടെ മരണത്തിൽ/പതനത്തിൽ തുടങ്ങുന്നു; ഈ പതനമാണു പിന്നീട് പാപത്തിലേക്കും പുരുഷന്റെ ഏകാന്തതയിലേക്കും നയിക്കുന്നത്. ബൈബിളിൽ ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കപ്പെട്ടാണു അവനും അവളും ‘ലോക’ത്തിലെത്തുന്നതെങ്കിൽ, സിനിമയിൽ, ‘ലോക’ത്തെ ഉപേക്ഷിച്ചാണ് അവർ ഏദെൻ (വിജനമായ വനം) തേടി പോകുന്നത്. ഇവിടെ ഏദൻ തന്നെ, ഒരുതരം anti-paradise ആണ്. പറുദീസയിലെ ശാന്തി, സമാധാനം, സന്തോഷം എന്നിവയ്ക്കു പകരം ദുഖവും വേദനയും നിരാശയും ആണിവിടെ നിറഞ്ഞു നിൽക്കുന്നത്.&lt;br /&gt;ഓരോ അധ്യായത്തിലും അവളുടെ മാനസിക വ്യാപരങ്ങളെ സൂചിപ്പിക്കുന്നതിനായി ഓരോ വിഷ്വൽ മോട്ടിഫ് സംവിധായകൻ ഉപയോഗിക്കുന്നുണ്ട്. ‘Grief’ എന്ന അധ്യായത്തിൽ ചത്തുപോയ കുഞ്ഞിനെ പ്രസവിക്കുന്ന ഒരു മാനാണ് ദുഖത്തെ സൂചിപ്പിക്കുന്നത്. മരിച്ചുപോയ തന്റെ കുഞ്ഞുമായുള്ള അവളുടെ ബന്ധത്തെ ഇത് പ്രതിനിധീകരിക്കുന്നു. ‘Pain (Chaos Reigns)’ എന്ന അധ്യായത്തിലാകട്ടെ സ്വന്തം ശരീരം തിന്നുന്ന, സംസാരിക്കുന്ന ഒരു കുറുക്കനെയാണു നാം കാണുക. തന്റെ അനുഭവം തന്നെത്തന്നെ കാർന്നു തിന്നാൻ അവൾ അനുവദിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു. ‘Despair (Gynocide) എന്ന അധ്യായത്തിലാകട്ടെ, പരിതാപകരമായ അവസ്ഥയിലുള്ള ഒരു കാക്കയാണ് അവളുടെ നിരാശയെ അടയാളപ്പെടുത്തുന്നത്.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;അതികഠിനവും വിവിധമാനങ്ങളുള്ളതുമാണ് ഈ സിനിമയിലെ വയലൻസ്. ഒട്ടുമേ റിയലിസ്റ്റിക് അല്ലാത്തതുകൊണ്ട് താത്വികമായിത്തന്നെയാവണം ഈ വയലൻസിനെ മനസ്സിലാക്കുന്നതും. ആധുനികസമൂഹത്തിൽ സ്ത്രീയുടെ അവസ്ഥകളെ പുരുഷൻ മനസ്സിലാക്കാത്തതു പോലെ അവളുടെ മാനസ്സികാവസ്ഥകളെ അവനും മനസ്സിലാക്കുന്നില്ല. ഫെമിനിസ്റ്റുകൾ പുരുഷസമൂഹത്തിനു നേരെ ഉന്നയിക്കാറുള്ള തീവ്രവിമർശനങ്ങളെ ഓർക്കുക; അവൾ അവന്റെ ലിംഗത്തെ അക്രമിക്കുന്ന (penis envy?) രംഗത്തെ ഈ പശ്ചാത്തലത്തിൽ മനസ്സിലാക്കാമെന്നു തോന്നുന്നു. കുറ്റബോധവും ദുഖവും വേദനയും നിരാശയും ചേർന്ന് സ്ത്രീയെന്നാൽ തിന്മയാണെന്ന വിശ്വാസത്തിലേക്ക് അവളെ നയിക്കുന്നതായി നമ്മൾ കണ്ടു. ചരിത്രപരമായി സ്ത്രീകൾ അനുഭവിച്ച വേദനകളറിയുന്ന അവൾ, ഈ സ്ത്രൈണതയിൽ നിന്നെ തന്നെത്തന്നെ മോചിപ്പിക്കുന്നതിനാണ് തന്റെ ഭഗശിശ്നിക മുറിച്ചു കളയുന്നത്. അതികഠിനമായ, അവയവഛേദനമടക്കമുള്ള വയലൻസ് പക്ഷെ ഈ സിനിമയെ ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ പോലെയോ തകാഷി മീക്കെയുടെ സിനിമകൾ പോലെയോ saw, hostel തുടങ്ങിയ സ്ലാഷർ ഫിലിമുകൾ പോലെയോ ഉള്ള ഒരു ടോർച്ചർ പോൺ അല്ല, കാരണം ഇവിടെ ഈ വയലൻസ് പ്രേക്ഷകൻ വെറുതെ കാണുകയല്ല ചെയ്യുന്നത്, മറിച്ച് അനുഭവിക്കുകയാണ്. പ്രകൃതി സൃഷ്ടിക്കപ്പെട്ടത് ദൈവത്താലല്ല, മറിച്ച് തിന്മ(പിശാച്)യാലാണെന്ന, തികച്ചും ബൈബിൾ വിരുദ്ധമായ alternate theology-യാണ് ആത്യന്തികമായി സിനിമ അവതരിപ്പിക്കുന്നത്. സിനിമയിലെ വയലൻസ് ഈ ആശയപരമായ വയലൻസിന്റെ സ്വഭാവിക സൂചനകൾ മാത്രമാണ്.&lt;/div&gt;&lt;a href="http://2.bp.blogspot.com/_ALTsLs3CkeE/SuPwXek_lnI/AAAAAAAAAPw/WPPZ6XYX1nc/s1600-h/antichrist-poster.jpg"&gt;&lt;img id="BLOGGER_PHOTO_ID_5396421064655869554" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 234px; CURSOR: hand; HEIGHT: 320px" alt="" src="http://2.bp.blogspot.com/_ALTsLs3CkeE/SuPwXek_lnI/AAAAAAAAAPw/WPPZ6XYX1nc/s320/antichrist-poster.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-3541881993545396512?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/3541881993545396512/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=3541881993545396512' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/3541881993545396512'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/3541881993545396512'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2009/09/2009.html' title='ആന്റി ക്രൈസ്റ്റ് (2009)'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ALTsLs3CkeE/SuPxQmOpq6I/AAAAAAAAAP4/T-b42H-XCdE/s72-c/anti-c.JPG' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>6</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-940376447100811668</id><published>2009-08-29T23:39:00.017-04:00</published><updated>2009-09-07T15:35:22.695-04:00</updated><category scheme='http://www.blogger.com/atom/ns#' term='ഇംഗ്ലീഷ്'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><category scheme='http://www.blogger.com/atom/ns#' term='കാൻസ്'/><title type='text'>ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ് (2009)</title><content type='html'>&lt;div align="left"&gt;"I steal from every single movie ever made. If people don't like that, then tough tills, don't go and see it, all right? I steal from everything. Great artists steal, they don't do homages." -&lt;br /&gt;-Quentin Tarantino Empire magazine interview in 1994&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_ALTsLs3CkeE/Spn23CWPlmI/AAAAAAAAAPI/bv7ta6R5SIw/s1600-h/inglourious_basterds-poster2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5375599055626802786" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 218px; CURSOR: hand; HEIGHT: 320px" alt="" src="http://3.bp.blogspot.com/_ALTsLs3CkeE/Spn23CWPlmI/AAAAAAAAAPI/bv7ta6R5SIw/s320/inglourious_basterds-poster2.jpg" border="0" /&gt;&lt;/a&gt;ടരന്റിനോയ്ക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ ഏറ്റവും പ്രധാനപെട്ടത് അദ്ദേഹത്തിന്റെ സിനിമകളുടെ ഒറിജിനാലിറ്റിയെക്കുറിച്ചുള്ളവയാണെന്നു തോന്നുന്നു. പഴയ തലമുറയിലെ പല പ്രമുഖസംവിധായകരുടെയും സ്വാധീനം തന്റെ സിനിമകളിൽ പ്രകടമാണെങ്കിലും, ആശയവും ഘടനയും ചില ഷോട്ടുകൾ പോലും ഇത്തരത്തിൽ കടം കൊള്ളാറുണ്ടെങ്കിലും, ആത്യന്തികമായി ഓരോ ടരന്റിനോ ചിത്രവും പ്രകടമായ ഒരു ‘ടരന്റിനോ ടച്ച്’ പേറുന്നുണ്ട്. ഈ ടരന്റിനോ ടച്ച്, അസാധാരണമായ ഒരു ആഖ്യാനോപകരണമോ (പൾപ് ഫിക്ഷനിലെ നോൺലീനിയർ നറേഷൻ, കിൽ ബിൽ, ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ് എന്നിവയിലെ പോലെ സിനിമയെ ഓരോ ചാപ്റ്ററുകളായി വിഭജിക്കുന്നത്-ഗൊദാർദ്), സംവിധായകന്റെ തന്നെ ചെറിയ റോളുകൾ(സ്കോർസേസി), കഥപറച്ചിലിൽ സംവിധായകന്റെ ബോധപൂർവ്വമായ ഇടപെടൽ(ഹാനേക്, ചാപ്ലിൻ), മൿഗഫിൻ പോലുള്ള ടെക്നിക്കുകൾ(ഹിച്കോക്ക്), കാറിന്റെ ട്രങ്കിൽ നിന്നുള്ള ഒരു ഷോട്ട്(ഹിച്ച്കോക്കിന്റെ ബാത്ത് റൂം ഷോട്ടുകൾ ഓർമ്മിക്കുക), കൈകളുടെ ചടുലമായ ക്ലോസപ്പ്(ബ്രയാൻ ഡി പാമ), stylyzed ആക്ഷൻ, തമാശ ദ്യോതിപ്പിക്കുന്ന മൂർച്ചയുള്ള സംഭാഷണങ്ങൾ, ദൈർഘ്യമേറിയ ട്രാക്കിംഗ് ഷോട്ടുകൾ, ഓഫ്-സ്ക്രീൻ വയലൻസ്, അപ്രധാനമായ കഥാപാത്രങ്ങൾ സംസാരിക്കുമ്പോൾ കേൾക്കുന്നവരെ ചിത്രീകരിക്കുക-തുടങ്ങി നീണ്ടു പോകുന്ന ഒരു പട്ടികയാണ്. എന്നാൽ ടരന്റിനോയെ വ്യതിരിക്തനാക്കുന്ന പ്രമുഖ ഘടകം, ഇതൊന്നുമല്ല, മറിച്ച് സിനിമകളോടുള്ള അയാളുടെ അടങ്ങാത്ത അഭിനിവേശമാണ്. അദ്ദേഹത്തിന്റെ പുതിയ സിനിമ, &lt;a href="http://www.imdb.com/title/tt0361748/"&gt;ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ്&lt;/a&gt;, എല്ലാ അർത്ഥത്തിലും ഒരു റ്റരന്റിനോ ചിത്രമാണ്; ഇതിലുണ്ട്, പഴയ സിനിമകളിലേക്കും സിനിമയുടെ ചരിത്രത്തിലേക്കും എണ്ണിയാലൊടുങ്ങാത്ത റെഫറൻസുകൾ-മാത്രമല്ല, അവയുടെ രാഷ്ട്രീയമായ ഉപയോഗവും.&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;ഇൻ‌ഗ്ലോറിയസ് ബാസ്റ്റാർഡ്സ് എന്നത് പഴയൊരു ഇറ്റാലിയൻസിനിമയുടെ പേരാണ്. ഡേർട്ടി ഡസൻ അടക്കം പഴയ പല യുദ്ധചിത്രങ്ങളേയും ടരന്റിനോ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ഈ സിനിമയുടെ അന്തരീക്ഷം, 1941-1944 കാലഘട്ടത്തിലെ നാസി അധീനതയിലുള്ള ഫ്രാൻസിലേതാണ്. ഹിറ്റ്ലറും ഗീബത്സും അടക്കമുള്ള നാസി പ്രമുഖർ ഇവിടെ കഥാപാത്രങ്ങളാണ്. പ്രതികാരമാണ്-കുടുംബാംഗങ്ങളെല്ലാം നാസികളാൽ വധിക്കപ്പെട്ട ഒരു യുവതി(ഷോഷാന)യുടെയും, നാസികളെ തകർക്കാൻ കച്ച കെട്ടി ഇറങ്ങിയ ഏതാനും അമേരിക്കൻ ജൂതരുടെയും (ബാസ്റ്റേർഡ്സ്) - ഈ സിനീമയുടെ മുഖ്യപ്രമേയം. എന്നിരുന്നാലും, എനിക്കു തോന്നുന്നു ടരന്റിനോയുടെ ഈ ചിത്രം ഇതിനേക്കാളെല്ലാമുപരി ‘സിനിമ’യെക്കുറിച്ചാണെന്ന്.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;1941&lt;/strong&gt;-ഷോഷാന(&lt;a href="http://www.imdb.com/name/nm0491259/"&gt;Mélanie Laurent&lt;/a&gt;) എന്ന ജൂതയുവതിയാണു സിനിമയിലെ മുഖ്യ കഥാപാത്രം. ഫ്രാൻസിലെ ഒരു കാർഷികകുടുംബത്തിന്റെ സഹായത്തോടെ ഒളിവിൽ താമസിച്ചിരുന്ന ഷോഷാനയുടെ കുടുംബാംഗങ്ങളെ നാസിയുടെ കേണൽ ഹാൻസ് ലാണ്ട(Christoph Waltz) വധിക്കുന്നതും ഷോഷാന മാത്രം രക്ഷപ്പെടുന്നതുമാണ് സിനിമയുടെ ആദ്യത്തെ അധ്യായം-Once upon a time…in Nazi-Occupied France.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_ALTsLs3CkeE/Spn3QJS9CpI/AAAAAAAAAPQ/Sie97XVLgmk/s1600-h/inglourious_basterds_02_1920.jpg"&gt;&lt;img id="BLOGGER_PHOTO_ID_5375599486988782226" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 214px" alt="" src="http://1.bp.blogspot.com/_ALTsLs3CkeE/Spn3QJS9CpI/AAAAAAAAAPQ/Sie97XVLgmk/s320/inglourious_basterds_02_1920.jpg" border="0" /&gt;&lt;/a&gt;നാസികൾ ജൂതന്മാരോടു ചെയ്യുന്ന പാതകങ്ങൾക്കു പകരമായി അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഒരുങ്ങിയിറങ്ങിയിരിക്കുന്ന അമേരിക്കൻ ജൂതന്മാരുടെ ഒരു കൂട്ടമാണ് ബാസ്റ്റേർഡ്സ്. ല്യൂട്ടനന്റ് ആൽഡോ റെയിൻ(&lt;a href="http://www.imdb.com/name/nm0000093/"&gt;Brad Pitt&lt;/a&gt;) ആണ് ഇവരുടെ നേതാവ്. നാസികളെ കൊന്ന്, മൃതദേഹങ്ങളോട് മൃഗീയമായ ക്രൂരത കാണിക്കുകയാണ് ബാസ്റ്റേർഡുകളുടെ രീതി.&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;strong&gt;1944&lt;/strong&gt;-രക്ഷപ്പെട്ട ഷോഷാന പാരീസിനടുത്ത് ചെറിയൊരു പട്ടണത്തിൽ ചെറിയൊരു സിനിമാകൊട്ടക നടത്തുന്നു. തനിച്ച് 200-ലധികം പട്ടാളക്കാരെ കൊന്ന ഒരു നാസി-യുദ്ധവീരന്റെ യുദ്ധാഭ്യാസങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഒരു പ്രൊപ്പഗാൻഡ-സിനിമയുടെ പ്രീമിയറിനായി തെരഞ്ഞെടുക്കുന്നത് ഷോഷാനയുടെ കൊട്ടകയാണ്. ഹിറ്റ്ലറും ഗീബത്സുമടക്കമുള്ള നാസി പ്രമുഖന്മാരെല്ലാം ഈ ഷോയിൽ പങ്കെടുക്കുന്നുണ്ട്. നാസികളെ തന്റെ തിയറ്ററിലിട്ട്, പെട്ടെന്നു തീ പിടിയ്ക്കുന്ന ഫിലിം റോളുകളുപയോഗിച്ച് കത്തിക്കാൻ ഷോഷാന തയ്യാറെടുക്കുന്നു. നാസി പ്രമുഖരെല്ലാം എത്തുമെന്നറിഞ്ഞ ബാസ്റ്റേർഡുകളും തങ്ങളുടേതായ രീതിയിൽ പ്രതികാരനടപടികൾ ആസൂത്രണം ചെയ്യുന്നു. ഇത്രയൊക്കെയാണ് സിനിമയുടെ പ്ലോട്ട്. ശേഷം (സ്ക്രീനിലല്ല, തിയറ്ററിൽ…) എന്തു സംഭവിച്ചിരിക്കും എന്ന്, ചരിത്രമറിയാവുന്ന നിങ്ങൾക്ക് അറിവുണ്ടായിരിക്കുമെന്നതിനാൽ കുടുതൽ വിശദീകരിക്കുന്നില്ല.&lt;/div&gt;&lt;br /&gt;&lt;div align="left"&gt;ഇൻ‌ഗ്ലോറിയസ് ബാസ്റ്റേർഡ്സ് ഒന്നാന്തരമൊരു ‘വിനോദചിത്ര’മല്ല. യുദ്ധചിത്രമെന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും യുദ്ധരംഗങ്ങളൊന്നും ഇതിലില്ലെന്നു മാത്രമല്ല, സാമ്പ്രദായികമായ യുദ്ധസിനിമകളെ ഒട്ടൊക്കെ പരിഹസിക്കുന്നുമുണ്ട് സംവിധായകൻ. ടരന്റിനോയുടെ മുൻ‌ചലചിത്രങ്ങളിലേതുപോലെ സംഭാഷണങ്ങൾ ജീവൻ നൽകുന്ന രംഗങ്ങൾ ഏറെയുണ്ടുതാനും. ഈ സംഭാഷണങ്ങളാകട്ടെ അധികവും ജർമ്മൻ, ഫ്രെഞ്ച് ഭാഷകളിലാണ്. സാധാരണ ഹോളിവുഡ് സിനിമകളിലേതുപോലെ വിദേശികളെല്ലാവരും അമേരിക്കൻ-ഇംഗ്ലീഷ് സംസാരിക്കുന്നവരല്ല. (നല്ലൊരു ശതമാനം ഭാഗത്തും സബ്‌ടൈറ്റിൽ ഉണ്ട് എന്നർത്ഥം). ഹോളിവുഡ് ആക്ഷൻ/വാർ സിനിമകളുടെ പാരമ്പര്യത്തിൽ നിന്നു പാടെ വ്യതിചലിക്കുന്നതിലൊതുങ്ങുന്നില്ല, ഈ സിനിമ കാഴ്ചവെക്കുന്ന പുതുമകൾ; ഗീബത്സ്, ബോർമാൻ എന്നീ നാസിപ്രമുഖരെ കാണിക്കുമ്പോൾ അവരുടെ പേര് എഴുതിക്കാണിക്കുക, പഴയകാലത്തെ ഫിലിമിന്റെ ജ്വലനശേഷി വിശദീകരിക്കാനായി ഡ്രാമയ്ക്കിടയിൽ പൊടുന്നനെ ഒരു ഡോക്യുമെന്ററിയിലേക്ക് മാറുക, തുടങ്ങി തന്റേതായ കുസൃതികൾ ഒരുപാട് അവതരിപ്പിക്കുന്നുണ്ട് ടരന്റിനോ.&lt;/div&gt;&lt;br /&gt;&lt;div align="left"&gt;നിസ്സാരമെന്നു തോന്നിയേക്കാവുന്ന ദൃശ്യങ്ങളിൽ പോലും രാഷ്ട്രീയം ചികയാൻ സാധ്യതയുള്ള കാഴ്ചാശീലങ്ങളെ വിസ്മയിപ്പിക്കുന്ന ചില ഫ്രെയിമുകൾ ടരന്റിനോ സിനിമയിൽ അവിടവിടെയായി വിദഗ്ദമായി തിരുകിയിട്ടുണ്ട്. നാസി-പ്രൊപഗാൻഡ ഫിലിം ഷോഷാന എഡിറ്റു ചെയ്ത ക്ലിപ്പിലേക്കു മാറുമ്പോൾ, തിരശ്ശീലയുടെ പിന്നിൽ നിന്നാണു കാഴ്ച. ആനി ഫ്രാങ്കിനെ ഓർമ്മിപ്പിക്കുന്ന മുഖവുമായി ഷോഷാന ഹിറ്റ്ലറടക്കമുള്ള നാസികളോടു സംസാരിക്കുമ്പോൾ, തിയറ്റർ കത്തിക്കാനായി കൂട്ടിയൊരുക്കിയിരിക്കുന്ന ഫിലിം കൂമ്പാരത്തിനു സമീപം കത്തിച്ച സിഗരറ്റുമായി തന്റെ സമയം കാത്തു നിൽക്കുന്ന കറുത്തവർഗക്കാരൻ മാഴ്‌സെലിന്റെ രൂപം, ജെസി ഓവൻസടക്കം കുറെയേറെപ്പേരെ ഓർമ്മയിലേക്കു കൊണ്ടുവരുന്നുണ്ട്. സിനിമയുടെ പ്രീമിയർ ഷോ നടന്നുകൊണ്ടിരിക്കെ, ഒരു ടവറിൽ നിന്നും ശത്രുസൈനികരെ ഒന്നടങ്കം വെടിവെച്ചു വീഴ്ത്തുന്ന നാസിപട്ടാളക്കാരന്റെ ദൃശ്യം (ഈ ദൃശ്യം അസാധാരണമായ വിധത്തിൽ, സ്പീൽബെർഗ്ഗിന്റെ ആഘോഷിക്കപ്പെട്ട യുദ്ധചിത്രമായ സേവിംഗ് പ്രൈവറ്റ് റ്യാനിലെ സ്നൈപ്പർ രംഗത്തെ ഓർമ്മിപ്പിക്കുന്നുണ്ട്) കണ്ടുകൊണ്ട് ഹിറ്റ്ലർ ഗീബത്സിനോടു പറയുന്നു, ഇതുവരെയുള്ളതിൽ മികച്ച സിനിമയാണതെന്ന്. (സേവിംഗ് പ്രൈവറ്റ് റ്യാൻ മികച്ച സിനിമയാണെന്നു കരുതുന്നവർ ഇന്നുമുണ്ടാകുമല്ലോ, അല്ലേ…!)&lt;/div&gt;&lt;br /&gt;&lt;div align="left"&gt;രണ്ടാം ലോകയുദ്ധത്തിനു മുന്‍പുള്ള കാലത്ത്, കിംഗ് കോങ്ങ് ഒരു സൂചകമായിരുന്നു. കറുത്ത മനുഷ്യനെയും വെള്ളക്കാരന്റെ ശത്രുവിനെയും അത് ഒരുപോലെ സൂചിപ്പിച്ചു. ഈ ചിത്രത്തില്‍ രണ്ടുതവണ കിംഗ് കോങ്ങ് റെഫറെന്‍സ് വരുന്നുണ്ട്. ഒന്ന്‌, ടാവേണിലെ ആ കളിക്കിടയില്‍. ബാസ്റ്റേര്‍ഡ്‌സിന്റെ കൂടെയിരുന്ന ഒരേയൊരു നാസിയുടെ നെറ്റിയിലെഴുതിയിരുന്നത് കിംഗ് കോങ്ങ് എന്ന പേരായിരുന്നു. അതയാള്‍ ശരിയായി തന്നെ ഊഹിക്കുന്നുമുണ്ട്. സിനിമയില്‍ ഒരേയൊരു കറുത്ത മനുഷ്യനെ ഉള്ളൂ, ഷോഷാനയുടെ തിയറ്ററിലെ മാഴ്സെല്‍. അവസാനം, വംശവെറിയുടെ ഉപാസകരായിരുന്ന ഒരു കൂട്ടത്തോടു പ്രതികാരത്തിനു ഒരുങ്ങുന്നത് ഈ കറുത്ത മനുഷ്യനാണ്‌. മനുഷ്യന്റെ പുരോഗതിയ്ക്കു വിഘാതമായിരുന്ന ഒരു ഐഡിയോളജിയോടുള്ള പ്രതികാരമായി വായിച്ചാല്‍, പുതിയ കാലം, നാസികളെ കിംഗ് കോങ്ങുകളായി വിലയിരുത്തുന്നതിന്റെ ചരിത്രപരമായ ഐറണി വ്യക്തമാകും.&lt;/div&gt;&lt;br /&gt;&lt;div align="left"&gt;ഇവിടെ ഷോഷാനയെ ഒരു പ്രതീകമായി കാണാം, നാസി അധിനിവേശത്തിനിരയായ അനേകം ജൂത-ജീവിതങ്ങളുടെ പ്രതീകം. അവരുടെ പ്രതിഷേധത്തിനും പ്രതികാരത്തിനുമായി അവര്‍ തെരഞ്ഞെടുത്തത് ഒരു cinema ആയിരുന്നു. cinema-എന്ന വാക്കിന്റെ ആദ്യകാലത്തെ അര്‍ത്ഥം 'ഫിലിം പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍' എന്നതായിരുന്നു. പിന്നീടു cinema-യ്ക്ക് മറ്റൊരു അര്‍ത്ഥം(any movie, esp. movie as an art) കൂടി പ്രയോഗത്തില്‍ വന്നു. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്ന് ജൂതന്മാര്‍ ഇരകളുടെയല്ല, മറിച്ച് യുദ്ധക്കൊതിയന്മാരായ അധിനിവേശക്കാരുടെ റോള്‍ കൈയാളുന്നു. ലോകമെമ്പാടും റീച്ച് ഉള്ള ഹോളിവുഡിന്റെ മുഖ്യ നിയന്ത്രണശക്തികള്‍ ഇന്നു ജൂതന്മാരാണ്‌, (അന്ന് അത് നാസികളായിരുന്നു). അതേ സമയം, ഇന്നു ഇരകളുടെ വേഷത്തിലുള്ളത് അറബ് വംശജരോ മറ്റ് ന്യൂനപക്ഷങ്ങളോ ഒക്കെയാണ്‌. അന്ന്, ഇരകള്‍ അവരുടെ പ്രതികാരത്തിനും പ്രതിഷേധത്തിനുമായി (ആദ്യത്തെ അര്‍ത്ഥത്തിലെ) cinema തെരഞ്ഞെടുത്തതു പോലെ, ഇന്നത്തെ ഇരകള്‍ക്ക് പ്രതിഷേധിക്കാനായുള്ള മാധ്യമം (രണ്ടാമത്തെ അര്‍ത്ഥത്തിലെ) cinema-യാണെന്നാണോ ടരന്റിനോ പറയുന്നത്?&lt;/div&gt;&lt;br /&gt;&lt;div align="left"&gt;സിനിമയുടെ ചരിത്രത്തെക്കുറിച്ചും ഫാസിസ്റ്റ് ആധിപത്യകാലങ്ങളിലെ ജർമ്മൻ സിനിമയെക്കുറിച്ചുമെല്ലാം വാചാലമാകുന്നുണ്ട് ടരന്റിനോ പലപ്പോഴും. 1920-കളിലും 30-കളുടെ ആദ്യപകുതിയിലുമായി ഏറെ പുഷ്കലമായിരുന്ന, എക്സ്‌പ്രഷനിസം പോലെ മഹത്തായ ആശയങ്ങളെ സാസ്കാരികലോകത്തിനു സമ്മാനിച്ച, ഒരു ഭൂതകാലം ജർമ്മൻ സിനിമയ്ക്കുണ്ടായിരുന്നു. നാസികളുടെ കാലത്തോടെ പല പ്രമുഖരും-ഫ്രിറ്റ്സ് ലാംഗ് അടക്കം- അമേരിക്കയിലേക്കും മറ്റു രാജ്യങ്ങളിലേക്കും രക്ഷപ്പെടുകയായിരുന്നു. ഗീബത്സിനെയായിരുന്നു നാസി-സിനിമയുടെ അമരക്കാരനായി ഹിറ്റ്ലർ നിയമിച്ചത്. ഗീബത്സിന്റെ മേൽനോട്ടത്തിൽ പ്രൊപഗാൻഡയായി അധപതിച്ച ജർമ്മൻ സിനിമയുടെ പുനരുദ്ധാനം നടന്നത് യുദ്ധത്തിനും നാസികൾക്കും ശേഷമായിരുന്നു.&lt;br /&gt;&lt;br /&gt;ഒരു ഫാന്റസി സിനിമയ്ക്ക് അരങ്ങാകാൻ സാധ്യതയുള്ളയിടങ്ങളിൽ അവസാനത്തേതായിരിക്കും രണ്ടാം ലോകമഹായുദ്ധവും നാസികളുടെ ലോകവുമെല്ലാം. അപ്രതീക്ഷിതമെന്നു കരുതാവുന്ന ഇടങ്ങളിലാണു ടരന്റിനോയുടെ സ്വപ്നം അക്ഷരാർത്ഥത്തിൽ കാടു കയറുന്നത്. പഴകിയ കുറെ ഫിലിം റോളുകൾ കൊണ്ട് ഷോഷാനയും ടരന്റിനോയും കത്തിച്ചു കളയുന്നത്, ഫാന്റസി/സ്വപ്നം എന്നിവയെക്കുറിച്ചൊക്കെ സിനിമയിൽ ഇത്രനാളും നിലനിന്നു പോന്നിരുന്ന ചില വിശ്വാസങ്ങളെയും ശീലങ്ങളെയുമൊക്കെയാണ്. ഈ സിനിമയെക്കുറിച്ച് ഒറ്റവാചകത്തിൽ ഇങ്ങനെ പറയാം…&lt;/div&gt;&lt;br /&gt;&lt;div align="left"&gt;Hell of a Dream…!!&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-940376447100811668?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/940376447100811668/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=940376447100811668' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/940376447100811668'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/940376447100811668'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2009/08/2009.html' title='ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ് (2009)'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ALTsLs3CkeE/Spn23CWPlmI/AAAAAAAAAPI/bv7ta6R5SIw/s72-c/inglourious_basterds-poster2.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>12</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-7413200927430937363</id><published>2009-06-09T09:17:00.004-04:00</published><updated>2009-06-09T10:34:11.750-04:00</updated><category scheme='http://www.blogger.com/atom/ns#' term='മലയാളം'/><category scheme='http://www.blogger.com/atom/ns#' term='ഇന്ത്യന്‍'/><title type='text'>അനന്തരം: ഒരു യുവാവിന്റെ ആത്മഗതങ്ങൾ മലയാളിയോടു പറഞ്ഞത്</title><content type='html'>&lt;span style="font-size:85%;"&gt;&lt;span style="color:#ff0000;"&gt;&lt;em&gt;(കുറിപ്പ്: അജയൻ എന്ന കഥാപാത്രത്തിന്റെ Psycho-sexuality അപഗ്രഥിക്കാൻ സഹായിച്ച ഡോ.സൂരജ് രാജനോട് കൃതജ്ഞത അറിയിക്കുന്നു. വസ്തുതാപരമായ തെറ്റുകൾ ഒഴിവാക്കാൻ ഡോ.സൂരജിന്റെ വാചകങ്ങൾ ചിലയിടങ്ങളിൽ മാറ്റമില്ലാതെ ഉപയോഗിച്ചിട്ടുണ്ട്. ചില വിശദാംശങ്ങളിൽ സഹായിച്ച, വെള്ളെഴുത്ത്, എതിരൻ കതിരവൻ, ദേവൻ, പരാജിതൻ, മൂർത്തി എന്നിവർക്കും ചില സംശയങ്ങൾക്കു മറുപടി നൽകാൻ സൌമനസ്യം കാണിച്ച ശ്രീ.അടൂരിനും നന്ദി പറയുന്നു.)&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;em&gt;&lt;span style="color:#ff0000;"&gt;&lt;/span&gt;&lt;/em&gt;&lt;/span&gt;&lt;br /&gt;ഒരു സർഗപ്രക്രിയയ്‌ക്ക് ഏതുതരത്തിലുമുള്ള അടവിയെ(closure) നിഷേധിക്കുന്ന ആഖ്യാനോപകരണമാണ്, അനന്തരം എന്ന വാക്ക്. കഥാഖ്യാനത്തിൽ, പരിണാമഗുപ്തിക്കു തൊട്ടുമുൻപാണു സാധാരണ ആ വാക്കു വരാറുള്ളത്. അഥവാ ആഖ്യാനത്തിൽ, അനന്തരം എന്ന വാക്കിനുമുൻപ് എന്തൊക്കെയോ സംഭവിച്ചിരിക്കണം. അജയൻ(അശോകൻ, സുധീഷ്) എന്നു പേരായ ഒരു യുവാവിന്റെ ജീവിതം, അജയന്റെ തന്നെ ശബ്ദത്തിൽ, അജയന്റെ തന്നെ ഓർമ്മകളിലൂടെ നമ്മോടു പറയപ്പെടുന്ന ചില സംഭവങ്ങളിലൂടെ വികാസം പ്രാപിക്കുന്ന ക്രമരഹിതവും തുടർച്ചയില്ലാത്തതുമായ ആഖ്യാനമാണ് ‘അനന്തരം’ എന്ന സിനിമയുടെ പ്രത്യക്ഷശരീരം.&lt;br /&gt;&lt;br /&gt;സംവിധായകൻ ഈ സിനിമയ്ക്ക് നൽകിയ ആംഗലേയനാമം ‘monologue’ എന്നാണെന്ന് ഓർമ്മിക്കുക. സൂക്ഷ്‌മമായ നോട്ടത്തിൽ, ഈ സിനിമയ്ക്ക് ഒരു ആത്മഗതത്തിന്റെ ഘടനയാണുള്ളതെന്നു കാണാം. ഒരു വ്യക്തി തന്റെ സ്വന്തം ജീവിതം പറയുമ്പോഴെന്നപോലെ, ഏറെക്കുറെ കാലാനുക്രമമായിത്തന്നെയാണ് അജയനും കഥ പറഞ്ഞു തുടങ്ങുന്നത്. സ്വന്തം കഴിവുകളെയും നേട്ടങ്ങളെയും പെരുപ്പിച്ചുകാണിക്കുക എന്ന മാനുഷികദൌർബല്യം അജയന്റെ ആഖ്യാനത്തിലും പ്രകടമാണ്. പിന്നീട്‌, തന്റെ മനസ്സികനിലകളെത്തന്നെ തകിടം മറിച്ച സംഭവഗതികളുടെ വിവരണമാകുമ്പോൾ, തന്റെ മനസ്സിലെ കാലുഷ്യം ആഖ്യാനത്തിലേക്കും പടർന്നു കയറുന്നു. നിശബ്ദം, അതിസൂക്ഷ്മങ്ങളായ ചില നോട്ടങ്ങളെ കാഴ്‌ചപ്പെടുത്തുന്ന സമീപദൃശ്യങ്ങളിലൂടെയാണ്, ഏറെ വൈകാരികവും സങ്കീർണ്ണവുമായ ഈ ഘട്ടത്തിൽ, കഥയുടെ ആഖ്യാനം സാധ്യമാക്കുന്നത്. പരിണാമഗുപ്തിയോളം പുരോഗമിക്കുന്ന ആഖ്യാനം, അനന്തരം എന്ന വാക്ക് എവിടെ വരുന്നുവോ, അവിടെവെച്ച് സ്തബ്ധമാകുന്നു. വിട്ടുപോയതൊക്കെ പൂരിപ്പിക്കാനായി, അജയൻ വീണ്ടും കഥ പറഞ്ഞു തുടങ്ങുകയാണ്. കഥപറച്ചിലിന്റെ ഈ രണ്ടാംഘട്ടത്തിലാണ്, അജയനെ നമ്മൾ അടുത്തു കാണുന്നത്.&lt;br /&gt;&lt;br /&gt;അനാഥനായിരുന്ന അജയൻ, ജനിച്ച ആശുപത്രിയിൽതന്നെയാണു വളരുന്നത്. ഡോക്ടറങ്കിൾ എന്തിനാണു തന്നെ മകനെപ്പോലെ വളർത്തുന്നതെന്ന് അജയനു ഒരിക്കലും മനസ്സിലാവുന്നില്ല. കുട്ടിയായിരിക്കുമ്പോൾതന്നെ അജയൻ എല്ലാക്കാര്യങ്ങളിലും അതീവസമർഥനും മിടുക്കനുമായിരുന്നു. സ്വതവെ ഏകാകിയായിരുന്ന അജയനു കൂട്ട് പലപ്പോഴും ഡോക്ടറങ്കിളും പിന്നെ, വല്ലപ്പോഴും അവധിക്കു വരാറുള്ള, ഡോക്ടറങ്കിളിന്റെ മെഡിസിനു പഠിക്കുന്ന മകൻ ബാലു(മമ്മൂട്ടി)വുമാണ്. പ്രസവിച്ച ആശുപത്രിയിൽതന്നെ ഉപേക്ഷിച്ചു പോയ തന്റെ അമ്മയോട് തനിക്ക് അടങ്ങാത്ത പകയാണെന്ന് ബാലുവിനോട് അജയൻ ഒരിക്കൽ പറയുന്നുമുണ്ട്. അജയനു ആദ്യമായി പ്രേമം തോന്നിയ പെൺ‌കുട്ടി മറ്റൊരുവനെയാണു പ്രേമിക്കുന്നതെന്ന് അവനറിയുന്നത് ആ പെൺ‌കുട്ടിതന്നെ അവനു വായിക്കാൻ നൽകിയ ഒരു പുസ്തകത്തിനുള്ളിൽ(അതെ, ചെമ്മീൻ തന്നെ) മറന്നുവെച്ച, മറ്റൊരാൾക്കുള്ള ഒരു പ്രേമലേഖനത്തിൽ നിന്നാണ്. അജയൻ കോളജിൽ പഠിക്കുന്ന കാലത്താണ് ഡോക്ടറങ്കിളിന്റെ മരണം. പക്ഷെ മരണവിവരം മനപൂർവ്വം വൈകിയാണ് ബാലു അടക്കമുള്ള മറ്റു കുടുംബാംഗങ്ങൾ അജയനെ അറിയിക്കുന്നത്. അതുകൊണ്ടുതന്നെ മരണാനന്തരചടങ്ങുകൾക്കോ മറ്റു കർമ്മങ്ങൾക്കോ അജയനു ഭാഗഭാഗിത്വം ഇല്ലാതെ പോകുന്നു. പിന്നീടാണു ബാലുവിന്റെ വിവാഹം. ബാലുവിന്റെ ഭാര്യ സുമ(ശോഭന)യെ കാണുന്ന നിമിഷം മുതൽ അജയന്റെ പെരുമാറ്റത്തിൽ സാരമായ മാറ്റം നമുക്ക് കാണാനാകുന്നുണ്ട്. അജയന്റെ തീക്ഷ്ണമായ നോട്ടങ്ങളെ ആദ്യം കൌതുകത്തോടെ കാണുന്ന സുമയ്ക്ക് പിന്നീട് അതു അസഹ്യവും ശല്യപ്പെടുത്തുന്നതുമായി തോന്നുന്നു. സുമയോട് അജയന് പ്രണയം എന്നു വിളിക്കാവുന്ന തരത്തിലുള്ള ഒരു infatuation രൂപപ്പെടുന്നു എന്ന് സംവിധായകൻ നമ്മോടു പറയുന്നതാകട്ടെ, സുദീർഘങ്ങളായ തീക്ഷ്‌ണനോട്ടങ്ങളുടെ സമീപദൃശ്യങ്ങളിലൂടെയാണ്. അവധി തീരും മുൻപേ കോളജിലേക്കു മടങ്ങുന്ന അജയൻ, ബാലുവിന്റെ കുടുംബജീവിതത്തിൽ നിന്നും കഴിയുന്നത്ര അകലം പാലിക്കുന്നു. തന്റെ മാനസികാവസ്ഥയും സുമയെക്കുറിച്ചുള്ള ചിന്തകളും തുറന്നെഴുതാൻ അയാൾ ശ്രമിക്കുന്നുണ്ടെങ്കിലും ഒരിക്കലും അയാൾക്കതു സാധ്യമാകുന്നില്ല.&lt;br /&gt;&lt;br /&gt;അനന്തരം….എന്തോ സംഭവിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;തന്റെ കഥാഖ്യാനം പൂർണ്ണമല്ല എന്ന തിരിച്ചറിവിൽ വിട്ടുപോയ കാര്യങ്ങൾ കൂട്ടിചേർത്ത് തന്റെ ജീവിതാഖ്യാനം കഴിയുന്നത്ര കുറ്റമറ്റതാക്കാനാണ്, അഥവാ സഹോദരഭാര്യയോടു തോന്നിയ അഭിനിവേശം വരുത്തിയ കുറ്റബോധത്തെ ലഘൂകരിക്കാൻ ഒരു self justification എന്ന നിലയിലാണ് അജയൻ വീണ്ടും കഥ പറഞ്ഞു തുടങ്ങുന്നത്. രണ്ടാമത്തെ ആഖ്യാനത്തിൽ നമുക്ക് അജയനെ, അവന്റെ ഏകാന്തതയെ കുറച്ചുകൂടി സമീപത്തുനിന്ന് കാണാനാകുന്നുണ്ട്. ഏറെ വിഷയനിഷ്ഠമായ ഈ രണ്ടാം ആഖ്യാനം അജയന്റെ വിഭ്രാന്തികൾക്ക് കാരണങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്നു. ഡോക്ടറങ്കിൾ മിക്കപ്പോഴും യാത്രയിലും ബാലു ദൂരെ പട്ടണത്തിലും ആയതിനാലും സമപ്രായക്കാരായ കൂട്ടുകാർ ഇല്ലാത്തതിനാലും അജയന്റെ കുട്ടിക്കാലം തികച്ചും ഏകാന്തമായിരുന്നു. വീട്ടിലെ ജോലികൾ ചെയ്തിരുന്ന മൂന്നു വയസ്സന്മാരായിരുന്നു ചെറുപ്പത്തിൽ അജയനു കൂട്ട് (അങ്ങനെ പറയാമെങ്കിൽ). കോളജിൽ പഠിക്കാനെത്തുന്ന യുവാവായ അജയനും ഏറെക്കുറെ ഏകാകിതന്നെയായിരുന്നു. സമരദിനങ്ങളിലൊന്നിൽ ബസുകാത്തു നിൽക്കുമ്പോഴാണ് നളിനിയെ അജയൻ ആദ്യമായി കാണുന്നത്. ദീർഘകാലമായി പരിചയമുള്ള ഒരാളെപ്പോലെയാണ് ഒരുദിവസം നളിനി ബസിൽ നിന്നിറങ്ങി അജയന്റെ സമീപത്തേക്കു വരുന്നത്. മുൻപുതന്നെ നിശ്ചയിക്കപ്പെട്ടിരുന്നതു പോലെ അവർ പ്രണയത്തിലാകുന്നു. നളിനിയെ അന്വേഷിച്ച് അവൻ പോകുന്ന അവസരങ്ങളിലൊന്നും അവളെ അവനു കണ്ടെത്താനാകുന്നില്ല; അവളാണെപ്പോഴും അവനെ അന്വേഷിച്ചു വരുന്നത്. ഒരുദിവസം അജയനെ തേടി വരുന്നത് നളിനിയുടെ അച്‌ഛൻ തന്നെയാണ്. നളിനിയുടെ വിവാഹമായെന്നും, അജയൻ ഇനിയൊരിക്കലും നളിനിയെ കാണാൻ ശ്രമിക്കരുതെന്നും മിതമായ ഭാഷയിൽ അയാൾ അജയനോട് ആവശ്യപ്പെടുന്നു. ഇതിനു ശേഷവും നളിനി അയാളെ തേടി വരികയും, തന്റെ അച്‌ഛൻ ഏഴു വർഷം മുന്പു മരിച്ചു പോയെന്ന് അജയനോട് പറയുന്നുമുണ്ട്. പക്ഷെ, പിന്നീടൊരുദിവസം മുതൽ നളിനി വരാതാകുന്നു, അജയനാകട്ടെ പിന്നീടവളെ കാണുന്നുമില്ല. തുടർന്നാണു ബാലുവിന്റെ വിവാഹവും ഏടത്തിയമ്മയായി നളിനിയുമായി രൂപസാദൃശ്യങ്ങളുള്ള സുമയെ അജയൻ കാണുന്നതും. ഇത്രയും മാത്രമേ അജയൻ നമ്മോടു പറയുന്നുള്ളൂ. പുഴയിലേക്കുള്ള പടവുകൾ എണ്ണിയിറങ്ങുകയും എണ്ണിക്കൊണ്ടുതന്നെ തിരിച്ചു കയറുകയും ചെയ്യുന്ന കുട്ടിയായ അജയനെ ദൃശ്യപ്പെടുത്തുന്ന ഒരു ഷോട്ടിലാണ് സിനിമ അവസാനിക്കുന്നത്.&lt;br /&gt;&lt;br /&gt;ഇത്രയുമാണ് അജയന്റെ കഥയുടെ രത്നച്ചുരുക്കം, അഥവാ സിനിമയിൽ കാണപ്പെടുന്ന യാഥാർത്ഥ്യം. ക്യാമറ ഒപ്പിയെടുക്കുന്നതും, തിരശ്ശീ‍ലയിൽ നമ്മൾ കാണുന്നതും അതിൽത്തന്നെയുള്ള ഒരു യാഥാർത്ഥ്യമെങ്കിൽ, അതിനുപുറമെയും ഒരു യാഥാർത്ഥ്യം ഉണ്ടായിരിക്കണം എന്ന് അടൂർ തന്നെ ഒരഭിമുഖത്തിൽ അഭിപ്രായപ്പെടുന്നുണ്ട്.2 വരികൾക്കിടയിലെ വായന എന്നു പറയുന്നതുപോലെ, സീനുകൾക്കും ഷോട്ടുകൾക്കും ഫ്രെയിമുകൾക്കും ഇടയിൽ രൂപമെടുക്കുന്ന യാഥാർത്ഥ്യത്തെക്കുറിച്ചാണ്, ഇനി പറയുന്നത്.&lt;br /&gt;&lt;br /&gt;&lt;strong&gt;അജയന്റെ പിതൃത്വം&lt;/strong&gt;&lt;br /&gt;ചില വ്യവഹാരങ്ങളിൽ പിതൃത്വം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് പിതാവിനെക്കൂടാതെ മാതാവിനെയും കൂടി ആകുന്നതിൽ തെറ്റില്ലല്ലോ. (അച്‌ഛന്റെ നിഴലിൽ അമ്മയെകൂടി ഒതുക്കുന്നതല്ലേ നാട്ടുനടപ്പ്.) അജയന്റെ പിതാവോ മാതാവോ ആരാണെന്നതിനു വ്യക്തമായ സൂചനകളൊന്നും സിനിമയിലില്ല. (ഉണ്ടാവാൻ വഴിയുമില്ല, കാരണം അജയന്റെ ചിന്തകളാണു സിനിമയെന്ന് മുൻപുതന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ.) സാധ്യതകൾ വിരൽ ചൂണ്ടുന്നത്, ഡോക്ടറങ്കിളാവാം അജയന്റെ പിതാവ് എന്ന വസ്തുതയിലേക്കാണ്. വീട്ടിൽ നിന്നും ദൂരെയുള്ള ഒരു ആശുപത്രിയിലായിരുന്നു ഡോക്ടറങ്കിളിന്റെ ജോലി. ആ ആശുപത്രിയിൽ വേറെയും അനാഥകുട്ടികൾ(അവിഹിതസന്തതികൾ എന്നതാവും സാങ്കേതികമായി ശരി) ജനിച്ചിട്ടുണ്ട് എങ്കിലും അജയനെമാത്രമേ ഡോക്ടറങ്കിൾ മകനെപ്പോലെ കരുതി പരിപാലിക്കുന്നുള്ളൂ. അജയനെ പ്രസവിച്ച സ്ത്രീ മരിച്ചുപോയതായി സൂചനകളില്ല. മാത്രമല്ല, ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ഡോക്ടറങ്കിൾ അജയനെക്കൂടി തന്റെ വീട്ടിലേക്കു കൊണ്ടുപോകുന്നുണ്ട്. ഡോക്ടറങ്കിൾ മരിക്കുമ്പോൾ മരണവിവരം ബന്ധുക്കൾ അജയനെ അറിയിക്കുന്നില്ല എന്നതുമോർമ്മിക്കുക; കാരണമായി പറയുന്നത് മരണാനന്തരകർമ്മങ്ങളിൽ അജയനും അവകാശം നൽകേണ്ടി വന്നേക്കാം എന്ന് ബന്ധുക്കൾക്കുണ്ടാവുന്ന ഭീതിയാണ്. പിതൃത്വം ഒളിച്ചുവെക്കാമെങ്കിലും മരണം, ആത്മാവ് തുടങ്ങിയ കാര്യങ്ങളിൽ നുണ പറയാൻ ബന്ധുക്കൾക്കും സ്വഭാവികമായും മടി തോന്നിയിരിക്കണം; (എൺപതുകളിലെ കേരളമാണല്ലോ സിനിമയുടെ കാലം).&lt;br /&gt;&lt;br /&gt;സിനിമയിലൊരിടത്തേ യോഗിനിയമ്മ(കവിയൂർ പൊന്നമ്മ) എന്ന സ്ത്രീയെക്കുറിച്ചു പരാമർശമുള്ളൂ. അവരുടെ മരണത്തോടെ ഡോക്ടറങ്കിൾ വൈകാരികമായി ആകെ തകരുന്നു; കൂടുതൽ ഏകാകിയാകുന്നു. അജയന്റെ ചെറുപ്പത്തിലൊരിക്കൽ അസുഖം വന്നു കിടക്കുന്ന നാളുകളിൽ, അവനെ കാണാൻ യോഗിനിയമ്മ വരുന്നതും, കരയുന്നതും അജയനു നേരിയ ഓർമ്മയുണ്ട്. ഈ യോഗിനിയമ്മതന്നെയാകാം അജയന്റെ അമ്മ. അസുഖം വന്നു കിടക്കുന്ന ഒരു കുട്ടിയെ കണ്ടിട്ടുള്ള ആ കരച്ചിൽ, അവരും ഡോക്ടറങ്കിളുമായുള്ള ബന്ധം, സമീപത്തെ ആശ്രമം, വിഭാര്യനായ ഡോക്ടർ, ദൂരെയുള്ള ആശുപത്രിയിൽ ഇരുചെവിയറിയാതെയുള്ള പ്രസവിക്കാനുള്ള സാധ്യത…സൂചനകൾ വ്യക്തമാണ്. (സിനിമാനിരൂപണമെന്നാൽ ഇതുപോലെ ഡിറ്റക്ടീവുകളിയാണോ എന്നും ഈ വിവരങ്ങൾ സിനിമയെ മനസ്സിലാക്കാൻ ആവശ്യമാണോ എന്നും ചോദിച്ചാൽ, അല്ല എന്നാണുത്തരം. ചില രംഗങ്ങൾക്കും കഥാപാത്രങ്ങൾക്കും ന്യായീകരണം എന്ന രീതിയിൽ മാത്രമാണ് ഇതെഴുതിയത്.)&lt;br /&gt;&lt;br /&gt;ഡോക്ടറങ്കിൾ അജയന്റെ അറിവിൽ, അവന്റെ അച്‌ഛനല്ല, എന്നാൽ അച്ഛനെപ്പോലെയാണ്; അതുപോലെ ബാലു അവന്റെ ജ്യേഷ്ഠനല്ലെങ്കിലും ജ്യേഷ്ഠനെപ്പോലെയാണ്. ഇതുപോലെ തന്റെ അസ്തിത്വത്തെക്കുറിച്ചുള്ള dual perception യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കുന്നതിനുള്ള കഴിവിനുതന്നെ പരിക്കേൽ‌പ്പിക്കുന്നു(2).&lt;br /&gt;&lt;br /&gt;&lt;strong&gt;അജയനും ബാലുവും&lt;/strong&gt;&lt;br /&gt;അജയന് ഓർമ്മയുള്ള കാലത്തെല്ലാം ബാലു പക്വതയും അറിവും പെരുമാറ്റമര്യാദകളും എല്ലാമുള്ള, സ്ഥിരോത്സാഹിയായ, ഒരു പരിധി വരെ ജീവിതത്തിൽ വിജയിക്കുകയും ചെയ്ത തികഞ്ഞ പുരുഷനായിരുന്നു; എന്നു വച്ചാൽ ഒരു മാതൃകാപുരുഷൻ. മലയാളിയുടെ പൊതുബോധത്തിൽ ‘മാതൃകാപുരുഷ’നായ മമ്മൂട്ടിയെതന്നെ ഈ റോളിൽ കാസ്റ്റ് ചെയ്തത് തികച്ചും ഉചിതം. രണ്ടുപേരും ഒന്നിച്ചിരുന്നു പഠിക്കുന്ന സീൻ ഓർമ്മിക്കുക; പഠിച്ചു വലിയ ഡോക്ടറാവുക, വലിയ സ്ത്രീധനം വാങ്ങി ഒരു സുന്ദരിയെ വിവാഹം ചെയ്യുക തുടങ്ങിയ സാധാരണസ്വപ്നങ്ങൾ മാത്രമുള്ള സാധാരണ മനുഷ്യനായിരുന്നു അയാൾ. എന്നാൽ അജയനാകട്ടെ, സാധാരണക്കാരനല്ലെന്നു മാത്രമല്ല, അവനു സ്വപ്നങ്ങളും ഇല്ലായിരുന്നു. എനിക്ക് ഡോക്ടറും എഞ്ചിനീയറും ആകണ്ട എന്നും ബാലുവിനെപ്പോലെ ആകണ്ട എന്നുമൊക്കെ അവൻ പൊതുബോധങ്ങളെ നിരാകരിക്കുന്നുണ്ട്. ഒരിക്കലും താൻ ബാലുവാകില്ല എന്ന് അജയനു തീർച്ചയുണ്ടായിരിക്കണം.&lt;br /&gt;&lt;br /&gt;അജയന് അമ്മയുണ്ടായിരുന്നില്ല, എന്നാൽ ബാലുവിന് അമ്മയുണ്ടായിരുന്നു എന്ന അടിസ്ഥാനപരവും ലളിതവുമായതു മുതലുള്ള വ്യത്യാസങ്ങൾ സൂചിപ്പിക്കുന്നത്, അജയനു ബാലുവിനോട് അസൂയ രൂപപ്പെട്ടിരുന്നു എന്നു തന്നെയാണ്; അതായത്, തന്റെ alter ego ആയി അവൻ ബാലുവിനെ അംഗീകരിക്കുന്നുണ്ട്. താൻ എന്തൊക്കെ അല്ല, അല്ലെങ്കിൽ തനിക്ക് എന്തൊക്കെ ആവാനാവില്ല എന്ന് അജയൻ കരുതുന്നുവോ, അതിന്റെയൊക്കെ പ്രതിരൂപം. സാധാരണഗതിയില്‍ ഒരു സഹോദരവൈരത്തിലാരംഭിച്ച് (sibling rivalry) വികസിക്കേണ്ടുന്ന ഒരു ബന്ധമാണ് ഇതെങ്കിലും ബാലുവും അജയനും തമ്മിലുള്ള പ്രായവ്യത്യാസം ‘സഹോദരവൈര’ത്തിനു പറ്റിയതല്ല എന്നതുകൊണ്ടാവാം ആ ബന്ധം അജയന്റെ മനസില്‍ Idealization-ഓളം എത്തിച്ചിട്ട് തന്റെ “കാമുകിയെ തട്ടിയെടുത്തവ”നോടുള്ള ഒരു ഗൂഢവൈരമായി ചലച്ചിത്രകാരന്‍ വ്യാഖ്യാനിക്കുന്നത്. എന്നാൽ ബാലു അജയന് മാതൃകാപുരുഷനും alter ego-യും മാത്രമല്ല, തനിക്കൊരിക്കലും എതിർക്കാൻ കഴിയാത്ത ഒരു അധികാരകേന്ദ്രം കൂടിയാണ്. അയാളുടെ സാന്നിധ്യത്തിൽ അജയന്‍ അസ്തപ്രജ്ഞനാണ് - adolescent rebellion പോലും പ്രകടിപ്പിക്കാനാവാത്തവിധം മാനസികമായി കീഴൊതുങ്ങിയവൻ. പഠിത്തം മതിയാക്കി നേരത്തെ ഉറങ്ങാൻ പോവുന്ന തന്റെ ചെവിക്ക് പിടിക്കുന്ന ബാലുവിനെ വെറുക്കാൻ പോലും അജയനാവുന്നില്ല, അതിനു മുൻപേ ബാലു അവന്റെ ദേഷ്യത്തെ വാത്സല്യം കൊണ്ട് അണച്ചുകളയുന്നു.&lt;br /&gt;&lt;br /&gt;ബാലുവും അജയനും ഒരുമിച്ച് കുളിക്കടവിലേക്കു പോകുന്ന രംഗം ഓർമ്മിക്കുക. കുളി കഴിഞ്ഞു വരുന്ന പെൺ‌കുട്ടിയെ ബാലു അത്ര മാന്യമല്ലാത്ത രീതിയിൽ തുറിച്ചു‌നോക്കി നിൽക്കുന്നത് അജയൻ കാണുന്നുണ്ട്. തീർച്ചയായും അജയന്റെ മനസ്സിലെ alter ego ആയ ബാലു, തനിക്ക് അപ്രാപ്യമായ സ്നേഹബന്ധങ്ങൾ (രതിസാധ്യതകൾ) നേടാൻ കഴിവുള്ളവനാണെന്ന് അജയനു തിരിച്ചറിയാം. ബാലുവിന്റെ വിവാഹം താൻ കലക്കുമെന്ന് അവൻ അന്നുരാത്രി(?) ബാലുവിനോടു പറയുന്നുമുണ്ട്. ഇനിയാണു നമ്മൾ ബാലുവിന്റെ വിവാഹത്തിലേക്കു വരുന്നത്.&lt;br /&gt;&lt;br /&gt;ജ്യേഷ്ഠന്റെ ഭാര്യയെ അജയൻ ആദ്യം കാണുന്നത്, വിവാഹശേഷം കിടപ്പറയിൽനിന്നും, ഒരു ലൈംഗികബന്ധത്തിനുശേഷം എന്നു തോന്നിപ്പിക്കുന്ന ഉലഞ്ഞവേഷത്തിൽ അതിരാവിലെ, പുറത്തിറങ്ങുമ്പോഴാണ്. മുൻപു പരിചയമുള്ള ഒരുവളെ എന്നതുപോലെ, (നാടൻ ഭാഷയിൽ പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്തവനെപ്പോലെ) അജയൻ സുമയെ തുറിച്ചുനോക്കുന്നത്, ഒരു സദാചാരഭ്രംശത്തിന്റെ സാധ്യതകളാലാവണം, സുമയിലെന്നതുപോലെ പ്രേക്ഷകനിലും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;strong&gt;നളിനി, സുമ, അജയന്റെ ദ്വൈതയാഥാർത്ഥ്യം&lt;/strong&gt;&lt;br /&gt;തന്റെ കഥ കുറ്റമറ്റതാക്കാനെന്നതുപോലെ അജയൻ രണ്ടാമതും നടത്തുന്ന ആഖ്യാനത്തിലാണു നളിനിയെ നാം കാണുന്നത്. യുവാവായിരിക്കെ, കോളജിൽ പഠിക്കുന്ന കാലത്താണ്, ഒരു ബസ്‌സ്റ്റോപ്പിൽ വച്ച് അജയനവളെ ആദ്യം കാണുന്നത്, ‘ഒരുവാതിൽകോട്ട’യ്ക്കുള്ള ബസിൽ. അജയന്റെ മനസ്സ് ഒരു പ്രതീതി യാഥാർത്ഥ്യത്തിലേക്ക് വഴുതിപ്പോകുന്ന, അതിസങ്കീർണ്ണവും പ്രാധാന്യമേറിയതുമായ ഈ സീക്വൻസുകളെ വിശദമായിത്തന്നെ അപഗ്രഥിക്കേണ്ടതുണ്ട്.&lt;br /&gt;&lt;br /&gt;തുടരെയുള്ള രണ്ടു സമരദിവസങ്ങളിൽ, ബസ് കാത്തുനിൽക്കുമ്പോൾ അജയൻ നളിനിയെക്കാണുന്നുണ്ട്. മൂന്നാംദിവസം, ഭൂതത്തെയും ഭാവിയെയും അവഗണിക്കാനും വർത്തമാനകാലത്തെ മാത്രം ശ്രദ്ധിക്കാനും പറയുന്ന പാഠഭാഗത്തുനിന്നുമാണ് പേരറിയാത്ത ആ പെൺകുട്ടിയെ കാണാനായി, അജയൻ ഇറങ്ങി നടക്കുന്നത്. അന്നാദ്യം വരുന്നത് ‘പെരുങ്കോട്ട’യ്ക്കുള്ള ബസാണ്; പിന്നീട് ‘ഒരുവാതിൽകോട്ട’യ്ക്കുള്ള ബസ് വരുന്നു. അതിനുശേഷം വരുന്ന, മറ്റു യാത്രക്കാരില്ലാത്ത, ഒരു ബസിൽ നിന്നുമാണു നളിനി അജയനെക്കാണാനായി ഇറങ്ങുന്നത്. ഒരുവാതിൽകോട്ട ഒരു ‘യഥാർത്ഥ’ സ്ഥലനാമമാണെന്നിരിക്കെ, പെരുങ്കോട്ട അജയന്റെ പ്രതീതിലോകത്തെ ഇടമാണ്. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ബോധം നഷ്ടപ്പെട്ട അജയന്റെ മനസ്സിലേക്കാണ് നളിനി വരുന്നത്. നളിനി അജയന്റെ മനസ്സിലെ കല്പിതയാഥാർത്ഥ്യം മാത്രമാണെന്നിരിക്കെ, നളിനിയും സുമയും തമ്മിലുള്ളത് രൂപപരമായ സാ‍ദൃശ്യം തന്നെയാണോ?&lt;br /&gt;&lt;br /&gt;തന്റെ പ്രണയിനിയായിരുന്ന നളിനിയുമായുള്ള രൂപസാദൃശ്യമാണ് സുമയോട് തനിക്കു തോന്നിയ അഭിനിവേശത്തിനു കാരണമെന്ന് നാം മനസ്സിലാക്കണമെന്നാണ് അജയൻ ആഗ്രഹിക്കുന്നത്. അതയാൾക്കുള്ള ന്യായീകരണമാവുകയും അയാളുടെ കുറ്റബോധം ലഘൂകരിക്കപ്പെടുകയും ചെയ്യും. അതിനുവേണ്ടിത്തന്നെയാണ് നളിനിയെ അയാൾ അവതരിപ്പിക്കുന്നതും. എന്നാൽ സത്യമതല്ല; തന്റെ സങ്കല്പത്തിലെ സ്ത്രീയ്ക്ക് സുമംഗലയുടെ രൂപം ആരോപിക്കുകയാണ് അയാൾ ചെയ്യുന്നത്. തന്റെ alter-ego ആയ ബാലു സ്വന്തമാക്കുക, തനിക്കവകാശപ്പെട്ട പെണ്ണിനെയായിരിക്കും എന്ന ഭീതി അജയന്റെ ഉപബോധമനസ്സിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ്, ബാലുവിന്റെ വിവാഹം താൻ കലക്കുമെന്ന് അവൻ രണ്ടു തവണ ആവർത്തിച്ച് പറയുന്നത്. നളിനിയുടെ രൂപമല്ല സുമയ്ക്ക്, മറിച്ച് സുമയുടെ രൂപമാണ് നളിനിക്ക് എന്നതിനാലാണ് സുമയെ നാം ആദ്യം കാണുന്നതും.&lt;br /&gt;&lt;br /&gt;ഇനി, എന്തുകൊണ്ട് അജയന്റെ ‘സങ്കൽ‌പത്തിലെ സ്ത്രീ’ ‘നളിനി’യായി എന്നൊരു ചോദ്യത്തിനു പ്രസക്തിയുണ്ടോ? ഒരു നളിനിയെ മലയാളിക്ക് മുന്നെ അറിയാം; താൻ പ്രണയിച്ചയാൾ ലൌകിക ജീവിതം വെറുത്ത് സന്യാസിയായിട്ടും, അവനെത്തന്നെ പ്രണയിച്ച, അവന്റെ ഒരാശ്രിതയായി കഴിയാൻ ഇഷ്ടപ്പെട്ട, ഒടുക്കം അവന്റെ കൈകളിൽക്കിടന്നു മരിച്ച, കുമാരനാശാന്റെ നളിനി. നിഷേധിക്കപ്പെട്ട ലൈംഗികത സ്വന്തമായുള്ള, അമ്മയുടെയോ സഹോദരിയുടെയോ രൂപത്തിൽ പോലും സ്ത്രീസാമീപ്യം അനുഭവിച്ചിട്ടില്ലാത്ത അജയൻ, സ്വഭാവികമായും രതിയെ ഭയപ്പെടുന്നുണ്ടാവണം. ദിവാകരനെപ്പോലെ(കുമാരനാശാന്റെ കഥാപാത്രം) ഒരു സന്യാസിയെ അലൈംഗികമായി, ജീവിതാവസാനം വരെ പ്രണയിച്ച നളിനിയെപ്പോലെ ഒരു സ്ത്രീയെ ആയിരിക്കണം, അയാൾ ആഗ്രഹിച്ചതും സങ്കല്പിച്ചതും.&lt;br /&gt;&lt;br /&gt;&lt;strong&gt;പ്രതീതിയാഥാർത്ഥ്യങ്ങൾ&lt;/strong&gt;&lt;br /&gt;ഡോക്ടറങ്കിൾ, ബാലു എന്നിവരുമായുള്ള തന്റെ ബന്ധങ്ങളിലൂടെ, തന്റെ അസ്തിത്വത്തെക്കുറിച്ചുതന്നെ ഒരുതരം dual perception അജയനുണ്ടായിരുന്നതായി മുൻപ് സൂചിപ്പിച്ചല്ലോ. ജീവിതത്തെക്കുറിച്ചുള്ള ഈ dual perception അജയന്റെ സ്വഭാവത്തിന്റെ ഭാഗമായതെങ്ങിനെ എന്നതിനെക്കുറിച്ചും അജയൻ തന്റെ രണ്ടാമത്തെ കഥയിൽ പറയാൻ ശ്രമിക്കുന്നുണ്ട്. ഡോക്ടറങ്കിളിന്റെ വീട്ടുജോലികൾ ചെയ്തിരുന്ന മൂന്നു വൃദ്ധന്മാരുടെ-പാചകക്കാരൻ രാമൻ‌നായർ (വെമ്പായം തമ്പി), ഡ്രൈവർ മത്തായി(ബഹദൂർ), ഡിസ്‌പെൻസറിയിലെ കമ്പോണ്ടർ(ബി.കെ നായർ)- കൂടെയായിരുന്നു, ബാല്യത്തിൽ അജയന്റെ സഹവാസം. ഡ്രൈവറായിരുന്ന മത്തായി ഒരിക്കലും വണ്ടിയോടിക്കുന്നത് അജയൻ കണ്ടിട്ടില്ല. പാചകക്കാരൻ പാചകം ചെയ്തിരുന്നതിൽ അധികവും സ്വയം ഭക്ഷിക്കുകയും, കമ്പോണ്ടർ മരുന്നു വാങ്ങാൻ ആളുകൾ വരുന്നതുപോലുമറിയാതെ, കിടന്നുറങ്ങുകയുമായിരുന്നു പതിവ്. ചുരുക്കത്തിൽ, തനിക്കു ചുറ്റുമുള്ളവർ എന്താണോ, അതായിട്ടല്ല അവർ അജയന് അനുഭവപ്പെട്ടിരുന്നത്. ഇതുകൂടാതെ, ഭ്രമാത്മകമായ ചില അനുഭവങ്ങൾ ഈ മൂന്നുപേർ അജയനു നൽകുന്നുണ്ട്, കെട്ടുകഥകളിലൂടെയും അല്ലാതെയും. പുഴുങ്ങിവെച്ചിരിക്കുന്ന മുട്ടകളത്രയും മത്തായി ഇട്ടതാണെന്നു പറയുന്ന രാമൻ‌നായരും, പെരുമഴയത്ത് കിണറ്റിൽ നിന്നു വെള്ളം കോരി, ഉഷ്ണമാണെന്നു പറയുന്ന മത്തായിയും-മഴയത്തുനിന്നും വരാന്തയിലേക്കു കയറുന്ന മത്തായിയുടെ ദേഹം അല്പംപോലും നനഞ്ഞിട്ടില്ല എന്നതും, വലിയൊരു ചെമ്പുകുടത്തിനുള്ളിൽ നിന്നും അയാൾ മറ്റൊരു ചെറിയ കുടം പുറത്തെടുക്കുന്നതും അജയൻ കാണുന്നുണ്ട്-എല്ലാം അജയന്റെ, ഭാവനകളെ യാഥാർത്ഥ്യത്തിൽ നിന്നും വേർതിരികുന്ന കഴിവുകളെ നശിപ്പിക്കുകയായിരുന്നു. ഏകാകിയായ അജയനാകട്ടെ, അനുഭവങ്ങൾ പങ്കുവെയ്ക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. കാഴ്ച ചിന്തയെ തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നതിന് രണ്ട് ഉദാഹരണങ്ങൾ- മതിലിനപ്പുറത്തുകൂടെ വായുവിൽ തെന്നിനീങ്ങുന്ന കോഴിയുടെ ദൃശ്യവും, മത്തായി കാറോടിക്കുന്ന ദൃശ്യവും- അജയന്റെ കാഴ്ചകളായി അവതരിപ്പിച്ചുകൊണ്ട്, തന്റെ അനുഭവങ്ങൾ അജയനെ എങ്ങനെ വഞ്ചിച്ചു എന്ന് ഈ സ്വീകൻസുകളിൽ സംവിധായകൻ വിശദീകരിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;strong&gt;അജയന്റെ മനഃശാസ്ത്രവും ലൈംഗികതയും&lt;/strong&gt;&lt;br /&gt;അജയന്റെ മുറിയിൽ ചിതറിക്കിടക്കുന്ന വസ്തുക്കളുടെ കൂട്ടത്തിൽ Psycho analysis എന്നൊരു പുസ്തകം നമുക്ക് വ്യക്തമായും കാണാം. അജയനിലെ സങ്കീർണ്ണവ്യക്തിത്വം മനസ്സിലാക്കാൻ ഇത്തരം പാഠ്യപദ്ധതികൾ ആവശ്യമെന്ന് സംവിധായകൻതന്നെ നിർദ്ദേശിക്കുമ്പോൾ, നമുക്ക് അവിടെ നിന്നുതന്നെ തുടങ്ങാം. വ്യക്തിത്വവൈകല്യങ്ങള്‍ ഒരു വലിയ spectrum-ന്റെ ഭാഗമാണെന്നും അതിന്റെ താഴെയറ്റത്ത് ചില്ലറ വ്യക്തിത്വ വൈകല്യങ്ങളും മുകളറ്റത്ത് സ്കീറ്റ്സഫ്രീനിയ എന്ന ചിത്തരോഗവും ആണെന്നുള്ള ഒരു സിദ്ധാന്തം മസ്തിഷ്കപഠനങ്ങളെ മുന്‍നിര്‍ത്തി ആധുനിക മന:ശാസ്ത്രം മുന്നോട്ടുവയ്ക്കുന്നുണ്ട് (Schizotypy Spectrum). ഇതൊരു മനോവൈകല്യ സ്പെക്റ്റ്രമായതിനാലും ചികിത്സകള്‍ ഏറെക്കുറേ ഒരുപോലെയായതിനാലും ഓരോന്നിനെയും വെവ്വേറേ കാണേണ്ടതില്ലെന്നും വകഭേദങ്ങളായി കണ്ട് ഡയഗ്നോസ് ചെയ്താല്‍ മതിയെന്നും ഒരു പൊതു അഭിപ്രായം രൂപപ്പെട്ടുവരുന്നുമുണ്ട്. സൂക്ഷ്‌മങ്ങളായ കുറേയേറേ ഡയഗ്നോസ്റ്റിക് പോയിന്റുകൾ സംവിധായകൻ ചിത്രത്തില്‍ അവിടവിടെയായി വാരി വിതറിയിട്ടുണ്ട്; സൂചനകൾ വിരൽ ചൂണ്ടുന്നത്, അജയന്റേത് സ്കീറ്റ്സോയിഡ് വ്യക്തിത്വവൈകല്യമാണ് (schizoid Personality Disorder) എന്നാണ്. സ്കീറ്റ്സോയിഡ് വ്യക്തിത്വവൈകല്യമുള്ളവർ പൊതുവെ ഏകാകികളും, ഉൾ‌വലിഞ്ഞവരും, വ്യക്തിബന്ധങ്ങളെ ആസ്വദിക്കാൻ കഴിവില്ലാത്തവരും ഭാവനയിൽ ജീവിക്കുന്നവരുമായിരിക്കും. സിനിമയിൽ സംവിധായകൻ നൽകുന്ന സൂചനകളിലേക്കു വരാം.&lt;br /&gt;&lt;p&gt;1. ജനിതകപരമായ സാധ്യത - അജയന്റെ അമ്മയാവാന്‍ സാധ്യതയുള്ള യോഗിനിയമ്മ ഒരു ടിപ്പിക്കല്‍ സ്കീറ്റ്സോയിഡ് പേഴ്സനാലിറ്റി ഡിസോഡര്‍ സ്പെസിമനാണ്. ആത്മീയതയുടെയും കടുത്ത മതപരമായ അനുഭവങ്ങളുടെയും (religious experiences) മന:ശാസ്ത്ര അപഗ്രഥനങ്ങളത്രയും ചൂണ്ടുന്നത് സ്കീറ്റ്സഫ്രീനിയയുമായുള്ള അതിന്റെ ബന്ധത്തിലേയ്ക്കാണ്. അങ്ങനെവരുമ്പോള്‍ (യോഗിനി?) അമ്മയില്‍ നിന്ന് അജയനിത് ലഭിക്കാനുള്ള സാധ്യത വലുതാണ്.&lt;/p&gt;&lt;p&gt;2. വ്യക്തിത്വം രൂപപ്പെടുന്ന (formative) കുട്ടിക്കാലത്തെ ഏകാന്തത - ഇത് വ്യക്തിബന്ധങ്ങളെയും സൌഹൃദങ്ങളെയും അവയുടെ ഊഷ്മളതയെയും തിരിച്ചറിയാനോ ആസ്വദിക്കാനോ ഉള്ള കഴിവുകളെ സാരമായി ബാധിക്കുന്നുണ്ട്. തനിക്ക് ആരുമായും ഒന്നും സംസാരിക്കാനില്ല എന്ന് ഒരിടത്ത് അജയന്‍ നമ്മോട് പറയുന്നുണ്ട്. അതിന്റെ ന്യായീകരണമായാണ് “ഞാനൊരു സംഭവമാണേ” എന്ന് ധ്വനിപ്പിക്കുന്ന ആദ്യഭാഗത്തെ, narcissistic എന്നു വിളിക്കാവുന്നിടത്തോളം പോകുന്ന സ്വയവര്‍ണ്ണന.&lt;/p&gt;&lt;p&gt;3. സമപ്രായക്കാരല്ലാത്തവരുമായുള്ള കുട്ടിക്കാലത്തെ സഹവാസം - തന്റെ വികാരവിചാരങ്ങളെ നിഷ്കരുണം തള്ളിക്കളയുന്ന, ഒരു തലത്തിലും അപ്രീഷിയേറ്റ് ചെയ്യാത്ത ഒരു കൂട്ടം വയസന്മാരുമായിട്ടാണ് അജയന്റെ ബാല്യകാലമത്രയും കടന്നുപോകുന്നത്. ആകെയുള്ള ആശാസം, ചേട്ടൻ ബാലു പോലും വളരെ മുതിർന്നയാളാണ്. അജയന്റെ ഏകാന്ത ലോകത്തിലെ ആകെയുള്ള യാഥാര്‍ത്ഥ്യങ്ങൾ മൂന്ന് വയസന്മാരും ഒന്നിലും ഇടപെടാത്ത ഒരു അങ്കിളും താന്‍ അകന്ന് നിന്ന് ആരാധിക്കുന്ന ഒരു പ്രായമായ ചേട്ടനും മാത്രമാണ്.&lt;/p&gt;&lt;p&gt;4. മിഥ്യയും യാഥാര്‍ത്ഥ്യവും തമ്മിൽ തിരിച്ചറിയാനാവാത്ത വിധമുള്ള ബാല്യകാല‘അനുഭവങ്ങൾ’ - വീട്ടില് കറങ്ങിനടക്കുന്ന യക്ഷിയും, മത്തായിയെ ബാധിക്കുന്ന ജലപ്പിശാചും നിര്‍ത്താതെ മുട്ടയിടുന്ന മാന്ത്രികക്കോഴിയും, അങ്ങനെ അജയന്റെ ലോകം വല്ലാതെ വളച്ചൊടിക്കപ്പെടുന്നുണ്ട്. (ജലപ്പിശാചുബാധയുള്ളവന്‍ കൊടിയ ദാഹം കാണിക്കും എന്നൊരു സങ്കല്പമുണ്ട്. ചിലരാകട്ടെ കഴുകിയിട്ടും കഴുകിയിട്ടും വൃത്തിയാവാത്ത കൈകളെപ്പറ്റിയും കുളിച്ചിട്ടും വൃത്തിയാവാത്ത ശരീരത്തെപ്പറ്റിയുമാണ് പരിഭവിക്കുന്നത്. ആധുനിക മനഃശാസ്ത്രത്തില്‍ ഇത് Obsessive Compulsive Disorder ആണ്). സാമാന്യത്തില്‍ കവിഞ്ഞ ഐ.ക്യു ഉള്ള അജയന്റെ ഭാവനകളും അത്രകണ്ട് vivid ആണ്.&lt;/p&gt;&lt;p&gt;5. ചെറിയ കാര്യങ്ങള്‍ക്കു കിട്ടുന്ന കടുത്തതെന്ന് വിളിക്കാവുന്ന ശിക്ഷ – മൂന്നു വയസ്സന്മാരിൽ ഒരാൾ തന്റെ ഉറക്കം മുടക്കിയതിന് കുട്ടിയായ അജയനെ സാമാന്യത്തിൽക്കവിഞ്ഞ് ശിക്ഷിക്കുന്നത് വളരെ സൂക്ഷ്മമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. കുട്ടിക്കാലത്ത് രക്ഷകര്‍തൃസ്ഥാനത്തുള്ളവരില്‍ നിന്നും കിട്ടുന്ന ഇത്തരം out-of-proportion-ലുള്ള ശിക്ഷകൾ സ്കീറ്റ്സോയിഡ് വ്യക്തിത്വത്തിലേയ്ക്കുള്ള ഒരു കാരണമാകാം എന്ന് മന:ശാസ്ത്രത്തിൽ വിശകലനമുണ്ട്. അടൂര്‍ ഇത് നന്നായി അറിഞ്ഞു തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നതും.&lt;/p&gt;&lt;p&gt;6. സ്കിറ്റ്സൊ-ടിപ്പി സ്പെക്ട്രത്തില്‍ വരുന്ന മനോവൈകല്യക്കാരിൽ കൌമാരത്തിൽ കാണുന്ന മാനസികപ്രതിരോധങ്ങൾ (Level-2 Defence Mechanism) ചിത്രത്തിൽ അങ്ങിങ്ങായി സംവിധായകൻ ഒളിപ്പിച്ചുവെച്ചിരിക്കുന്നതിലെ കൃത്യത അത്ഭുതപ്പെടുത്തുന്നതാണ്. ഇതില്‍ തന്നെ Fantasy (ഭ്രമകല്പന), Projection (സ്വന്തം വികാരങ്ങൾ അന്യരിൽ ആരോപിക്കുക) , Idealization (നല്ലതെന്ന് താൻ കരുതുന്ന ഗുണങ്ങളെ മറ്റൊരാളിൽ ആരാധനാപൂർവ്വം കാണുക) എന്നിങ്ങനെയുള്ള അജയന്റെ “പ്രതിരോധങ്ങളെ” മുഴപ്പിച്ചു നിര്‍ത്തിയിട്ടുമുണ്ട്.&lt;/p&gt;&lt;p&gt;സ്കീറ്റ്സോയിഡ്/സ്കിറ്റ്സടൈപ്പൽ വ്യക്തിത്വക്കാരുടെ മുഖ്യപ്രശ്നങ്ങളിലൊന്നാണ് വികലമായി വികസിക്കുന്ന ലൈംഗികതയാണ്. അമ്മയുടെയോ സഹോദരിയുടെയോ സുഹൃത്തിന്റെയോ കാമുകിയുടെയോ രൂപത്തിലാകട്ടെ, അർത്ഥപൂർണ്ണമായ സ്ത്രീസാമീപ്യത്തിന്റെ അഭാവം, കൌമാരകാലത്ത് ഉണ്ടാകുന്ന പ്രണയനഷ്ടത്തിന്റേതായ അനുഭവം എന്നിവയൊക്കെ അജയന്റെ ലൈംഗികതയുടെ സ്വഭാവികവികാസത്തെ ബാധിക്കുന്നുണ്ട്. പൊതുജീവിതത്തില്‍ ഇത്തരക്കാര്‍ ലൈംഗികച്ചുവയുള്ള സംസാരങ്ങൾ, വായിൽ നോട്ടം, തുടങ്ങി സെക്സ് സംബന്ധിയായ വിഷയങ്ങളോടെല്ലാം അവഗണനയോ വെറുപ്പോ പ്രകടിപ്പിക്കുമെങ്കിലും സ്വകാര്യതയിൽ പലതരത്തിലുള്ള ലൈംഗികവ്യതിയാനങ്ങളെ താലോലിക്കുന്നവരായിരിക്കും. ബാലു കുളക്കടവിലെ സ്ത്രീയെ ചൂഴ്ന്നു നോക്കുന്നതിനെപ്രതിയുള്ള അജയന്റെ അവജ്ഞയെ ഇതിലേക്കുള്ളൊരു സൂചനയായി കാണാം. തന്നെ ഞെട്ടിച്ചുകൊണ്ട് നളിനി ഹോസ്റ്റൽ മുറിയില്‍ കേറിവരുമ്പോള്‍ “അപവാദ”ങ്ങളെക്കുറിച്ചാണ് അജയന്‍ ആദ്യം ഭയക്കുന്നത് എന്നും ഓര്‍ക്കുക.&lt;br /&gt;&lt;/p&gt;&lt;p&gt;സ്കിറ്റ്സോടിപ്പി സ്പെക്ട്രത്തിൽപ്പെടുന്ന മനോവൈകല്യമുള്ള വ്യക്തികൾക്ക് രതിയെന്നത് മുഖ്യമായും സ്വയംഭോഗത്തിൽ അധിഷ്ഠിതമാണ്‍. മറ്റൊരു വ്യക്തിയുമായി ശാരീരികമായി ബന്ധപ്പെടാനുള്ള അവസരം ഉണ്ടായാൽപോലും സ്വയംഭോഗത്തിലൂടെ മാത്രം തൃപ്തിവരുത്തേണ്ടിവരുന്ന ഒരുതരം അവസ്ഥയിലേക്ക് പോകും ഇത്തരക്കാര്‍. എന്നാൽ ലൈംഗികതയെ ‘വഷളത്തരം’ ആയി കാണാനുള്ള അടൂരിന്റെ പ്രവണതമൂലമാവാം ഈ സുപ്രധാന വിഷയത്തിൽ മാത്രം സൂചകങ്ങൾ വളരെ നേർത്തതാവുന്നത്.&lt;br /&gt;അജയൻ തന്റെ രണ്ടാമത്തെ കഥാഖ്യാനം തുടങ്ങുന്ന ഷോട്ടിൽ‌ത്തന്നെ സ്റ്റഫ് ചെയ്തു പക്ഷികളെ നമുക്ക് കാണാം. തീർച്ചയായും, സ്റ്റഫ് ചെയ്ത പക്ഷികൾ നമ്മെ ആദ്യമോർമ്മിപ്പിക്കുന്നത് ഹിച്ച്‌കോക്കിന്റെ ‘സൈക്കോ’ തന്നെയാണ്. സൈക്കോയിലെന്നതുപോലെ ഒന്നിലധികം സീനുകളിൽ സ്റ്റഫ് ചെയ്യപ്പെട്ട പക്ഷികൾ കാഴ്ചയുടെ പരിധിയിൽ വരുന്നുണ്ട്. സൈക്കോ‌യിലെ നോർമാനെപ്പോലെ അജയനും, അമ്മയെ സംബന്ധിച്ച ചിന്തകളാൽ വേട്ടയാടപ്പെടുന്നയാളും സ്ത്രീകളുമായി ഇടപെടലുകൾ സാധ്യമാകാത്തയാളുമാണ്. നോർമാന്റെ കിടപ്പുമുറിയിലെന്നതുപോലെ(ഒരു പൊട്ടിയ കളി-ട്രക്ക്, കീറിയ പാവ, സ്റ്റഫ് ചെയ്ത ഒറ്റചെവിയൻ മുയൽ) അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന വസ്തുക്കൾ അജയന്റെ മുറിയിലും കാണാം. നിഷേധിക്കപ്പെട്ട ലൈംഗികത നോർമാനെ പ്രത്യക്ഷമായ വയലൻസിലേക്കു നയിക്കുന്നുവെങ്കിൽ, അജയനിലെ വയലൻസ് വൈകാരികതലത്തിലാണെന്നു മാത്രം. മനശ്ശാസ്ത്രപരമായി നോർമാനും അജയനും ഒരേ വ്യക്തിവൈകല്യങ്ങൾക്കുടമകൾ അല്ലെങ്കിലും ചില കാരണങ്ങൾ താരത‌മ്യ‌ങ്ങളവശേഷിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;തന്റെ ലൈംഗികമായ ആകുലതകളെ ഭൌതികമായി നിവർത്തിക്കാൻ അയാളുടെ പാപബോധം അനുവദിക്കാതെ വരുമ്പോളാണ് അജയൻ നളിനിയെ സൃഷ്ടിക്കുന്നത്. നളിനി ഒരിക്കലും അജയനുമായല്ലാതെ മറ്റാരുമായും ഇടപഴകുന്നില്ല. തന്റെ ഹോസ്റ്റൽ മുറിയിലേക്ക് കയറിവരുന്ന സാങ്കല്പികസൃഷ്ടിയായ നളിനിയെപ്പോലും ലൈംഗികമായ പാപബോധത്തോടെയേ അയാൾക്ക് അഭിമുഖീകരിക്കാനാവുന്നുള്ളൂ. അപവാദങ്ങളെ ഭയപ്പെടുന്നതിനെ നളിനി പരിഹസിക്കുമ്പോൾ, കതക് അടച്ചിടാനൊരുങ്ങുന്ന അയാളെ നളിനി തടയുമ്പോൾ അജയൻ സ്വന്തം ഭാവനയിൽ തന്റെ പാപബോധം ഉണ്ടാക്കുന്ന വൈകാരികസംഘർഷം അനുഭവിക്കുകയാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ അയാളെ ഭരിക്കുന്ന പാപബോധത്തിന്റെ ഒരു സൂചകമായി, ഹോസ്റ്റൽ മുറിയിലെ മാര്‍പ്പാപ്പയുടെ പോസ്റ്റർ ചിത്രത്തെ കാണാം. നളിനി അല്പമൊരു പരിഹാസത്തോടെ, ഇത്രപേടിയാണോ അജയന് എന്നു ചോദിക്കുന്നത് ആ ചിത്രത്തിലേയ്ക്ക് നോക്കിക്കൊണ്ടാണെന്നതും ശ്രദ്ധിക്കുക. തന്റെ മാതൃകാ പുരുഷനു കിട്ടിയ ഭാര്യ, തന്റെ സ്വപ്നത്തിലെ നളിനിയാണ് എന്ന് ആരോപിക്കുകവഴി ഒരർത്ഥത്തിൽ അജയൻ ചെയ്യുന്നത് താൻ അർ‌ഹിക്കാത്ത നളിനിയെ തന്റെ മാതൃകാപുരുഷനു ‘കല്യാണം കഴിച്ചുകൊടുക്കുക’യാണ്. ആ മിഥ്യാ അവകാശബോധത്തോടെയാണ് സുമംഗലയെ ആദ്യം മുതല്‍ക്കെ തന്നെ അജയൻ നോക്കുന്നത്.&lt;/p&gt;&lt;p&gt;ഇവയിൽ ഏതു കുറ്റബോധമാണ്/നഷ്ടബോധമാണ് അജയനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ചോദ്യത്തിന്, ഇതെല്ലാത്തിന്റെയും കൂടി ആകെത്തുകയായിരുന്നു അജയന്റെ ജീവിതവും മരണവും എന്നേ ഉത്തരമുള്ളൂ. കാരണം, തുടർച്ചയില്ലായ്മ അജയന്റെ മനസ്സിന്റെ അടിസ്ഥാനസ്വഭാവങ്ങളിലൊന്നായിരുന്നു. അവസാനത്തെ ഷോട്ടിൽ, ഒന്നിടവിട്ട അക്കങ്ങൾ കൊണ്ട് പടവുകൾ എണ്ണിയിറങ്ങുന്ന അജയൻ മറ്റെന്താണു നമ്മോടു പറയുന്നത്…&lt;/p&gt;&lt;p&gt;&lt;strong&gt;മറ്റു വായനകൾ&lt;/strong&gt;&lt;/p&gt;&lt;p&gt;സർഗപ്രക്രിയയുമായും എഴുത്തുകാരന്റെ മനസ്സുമായുമൊക്കെ ബന്ധപ്പെടുത്തി അജയന്റെ കഥയെ വിശദീകരിക്കാനാണ് സംവിധായകൻ തയ്യാറായത്(2). ഭ്രാന്ത് ചാനലൈസ് ചെയ്യാൻ കഴിയുമ്പോഴാണ് സർഗസൃഷ്ടി ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അനന്തരം എന്ന സിനിമ, സ്വപ്നങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും അവസ്ഥകളെക്കുറിച്ചാണെന്നും അദ്ദേഹം പറയുന്നുണ്ട്. എലിപ്പത്തായം, നിഴൽക്കുത്ത് എന്നിവ ഒഴികെയുള്ള സിനിമകളൊന്നും ഡിവിഡിയിലോ മറ്റു രീതികളിലോ ലഭ്യമല്ലാത്തതിനാലാവാം, അടൂരിന്റെ സിനിമകളെക്കുറിച്ച് ഗൌരവപൂർണ്ണമായ അക്കാദമിക് പഠനങ്ങൾ ഉണ്ടാവാത്തതെന്നാണ് ബൌൾ‌ഡറിലെ കൊളറാഡോ സർവ്വകലാശാലയിലെ സുരഞ്ജൻ ഗാംഗുലിയുടെ അഭിപ്രായം(3). അടൂരിന്റേതായി എൺപതുകളിൽ പുറത്തുവന്ന മൂന്നു സിനിമകളെ-മുഖാമുഖം, അനന്തരം, മതിലുകൾ-അടിസ്ഥാനമാക്കി സർഗാത്മകതയും അപരത്വവും അടൂരിന്റെ സിനിമകളിൽ എന്ന പ്രബന്ധത്തിൽ, അജയനെ, യാഥാർത്ഥ്യത്തെ ഭാവനയിൽ നിന്നു വേർതിരിക്കാനറിയാത്ത സ്കീറ്റ്സൊഫ്രീനിക്(schizophrenic) എന്നാണു മനസ്സിലാക്കുന്നത്. സർഗാത്മകതയെ സംബന്ധിച്ചിടത്തോളം, അനന്തരം, അടൂരിന്റെ നാളിതുവരെയുള്ള ചലച്ചിത്രജീവിതത്തിലെ ഏറ്റവും റിഫ്ലക്സീവായ സൃഷ്ടി എന്നാണു ഡോ.ഗാംഗുലി വിലയിരുത്തുന്നത്.&lt;/p&gt;&lt;p&gt;അടൂർ ‘ഒരു പെണ്ണും രണ്ടാണും’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ മികച്ചസിനിമ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ സംസ്ഥാന അവർഡുകൾ നേടിയ വാർത്ത അടൂരിനെയും സിനിമയെയും സ്നേഹിക്കുന്നവരിൽ സന്തോഷത്തെക്കാളുപരി ഉത്കണ്ടയാണുണ്ടാക്കുന്നത്. മറ്റൊരു അടൂർ-തകഴി കോമ്പിനേഷനായ ‘നാലു പെണ്ണുങ്ങൾ’ക്ക് ഉപരിപ്ലവത പ്രകടമായിരുന്ന ‘ഹിന്ദി ന്യൂവേവ്’ സിനിമകളുമായാണു സാമ്യം എന്ന് രാജ്മോഹൻ നിരീക്ഷിക്കുന്നുണ്ട്(1). തകഴിയുടെ സാമൂഹ്യപരിഷ്കരണ കഥകൾ മലയാളി വായനക്കാർ വിസ്മരിച്ചതിന്റെ അതേ കാരണങ്ങളാൽ-മീഡിയോക്രിറ്റി, ഉപരിപ്ലവത-അടൂരിന്റെ ‘തകഴി സിനിമ’കളും വിസ്മരിക്കപ്പെടും. രാജ്മോഹൻ പറയുന്നതുപോലെ, സാമൂഹ്യപ്രശ്നങ്ങളെ വളരെ ഉപരിപ്ലവമായി കൈകര്യം ചെയ്യുന്ന ഇന്ത്യൻ സിനിമയിലെ ഒരു വലിയ സംഘം ചലച്ചിത്രകാരന്മാരുടെ കൂട്ടത്തിലേക്ക്‌ അടൂർ ഗോപാലകൃഷ്ണനും നടന്നു നീങ്ങുന്ന ദുഃഖകരമായ കാഴ്ച നാം കാണുന്നു. ‘അതിഗഹനത’ ആരോപിച്ച് മലയാളി തിരസ്കരിക്കാൻ ശ്രമിച്ച, 22 വർഷം പഴക്കമുള്ള ഒരു സിനിമയെക്കുറിച്ചുള്ള പഠനം അതുകൊണ്ടുതന്നെ ഗൃഹാതുരതയല്ല, മറിച്ച് ഓർമ്മപ്പെടുത്തലാണ്. തകഴിയിൽ നിന്നും അടൂരിലേക്ക് നമുക്ക് തിരിച്ചു പോകേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തൽ.&lt;/p&gt;&lt;p&gt;References&lt;/p&gt;&lt;p&gt;1. &lt;a href="http://www.cinemaofmalayalam.net/pennungal_mal.html"&gt;http://www.cinemaofmalayalam.net/pennungal_mal.html&lt;/a&gt;&lt;br /&gt;&lt;br /&gt;2. C.S.Venkiteswaran, “A Door to Adoor”, Interview with Adoor Gopalakrishnan, in Joshi and Venkiteswaran, eds, A Door to Adoor&lt;br /&gt;&lt;br /&gt;3. S Ganguly, “Constructing the Imaginary: Creativity and Otherness in the Films of Adoor Gopalakrishnan”, The Journal of Commonwealth Literaturr., 2008, 43, 43-55.&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-7413200927430937363?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/7413200927430937363/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=7413200927430937363' title='23 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/7413200927430937363'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/7413200927430937363'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2009/06/blog-post.html' title='അനന്തരം: ഒരു യുവാവിന്റെ ആത്മഗതങ്ങൾ മലയാളിയോടു പറഞ്ഞത്'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>23</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-7695535317189873821</id><published>2009-05-12T19:41:00.012-04:00</published><updated>2009-05-29T00:05:54.782-04:00</updated><category scheme='http://www.blogger.com/atom/ns#' term='ചൈനീസ്'/><category scheme='http://www.blogger.com/atom/ns#' term='കാൻസ്'/><title type='text'>സമ്മർ പാലസ്‌ (2006)</title><content type='html'>&lt;a href="http://3.bp.blogspot.com/_ALTsLs3CkeE/SgoJbyvvHTI/AAAAAAAAAMw/0928MYBZbMg/s1600-h/summerpalace.jpg"&gt;&lt;img id="BLOGGER_PHOTO_ID_5335087081656884530" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 283px; CURSOR: hand; HEIGHT: 400px" alt="" src="http://3.bp.blogspot.com/_ALTsLs3CkeE/SgoJbyvvHTI/AAAAAAAAAMw/0928MYBZbMg/s400/summerpalace.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;&lt;em&gt;ഊക്ഷ്മളമായൊരു വേനൽക്കാല സായന്തനത്തിൽ, കാറ്റു പോലെ, എവിടെ നിന്നോ അപ്രതീക്ഷിതമായി കടന്നു വരുന്ന ഒന്നുണ്ട്‌. അതു നിങ്ങളുടെ സമാധാനം കവരുകയും കാവൽക്കാരനില്ലാത്തതു പോലെ നിങ്ങളെ ദൗർബല്യത്തിനു വിട്ടു കൊടുക്കുകയും ചെയ്യുന്നു. നിഴൽ പോലെ നിങ്ങളെ പിന്തുടരുന്ന അതിനെ ഒന്നു കുലുക്കുക പോലും സാധ്യമല്ല. അതെന്താണെന്ന് എനിക്കറിയില്ല, അതിനാൽ ഞാനതിനെ പ്രണയം എന്നു വിളിക്കുന്നു. &lt;/em&gt;...Yu Hong-ന്റെ ഡയറിയിൽ നിന്ന്&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;ഭരണകൂടത്തിന്റെ സമ്മതമില്ലാതെ തന്റെ &lt;a href="http://www.imdb.com/title/tt0794374/"&gt;സമ്മർ പാലസ്‌&lt;/a&gt; എന്ന സിനിമ കാൻസ്‌ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിനാണ്‌ ചൈനയിലെ ഭരണകൂടം പ്രസ്തുത സിനിമ ചൈനയിൽ നിരോധിക്കുകയും, അഞ്ചു വർഷത്തേക്ക്‌ സിനിമകൾ നിർമ്മിക്കുന്നതിൽ നിന്നും സംവിധായകനായ Ye Lou-വിനെ വിലക്കുകയും ചെയ്തത്‌. 2009-ലെ കാൻ ഫെസ്റ്റിവലിന്‌ മെയ്‌ 13-നു തിരശീല ഉയരുമ്പോൾ, Jane Campion, Michael Haneke, Lars Von Trier, Gasper Noe, Pedro Almodovar, Ken Loach, Alain Resnais, Ang Lee, Quentin Tarantino, Elia Suleiman തുടങ്ങി കാൻസിൽ തന്നെ മുൻപ്‌ ആദരിക്കപ്പെട്ടിട്ടുള്ള, സമകാലീന സിനിമയിലെ പ്രഗത്ഭരായവരുടെ സിനിമകൾക്കൊപ്പം Ye Lou-വിന്റെ Spring Fever എന്ന സിനിമയും &lt;a href="http://www.festival-cannes.fr/en/archives/inCompetition.html"&gt;മത്സരവിഭാഗത്തിലുണ്ട്‌&lt;/a&gt;. ചൈനയിൽ ഇപ്പോഴും വിലക്ക്‌ നേരിടുന്ന Ye Lou അതീവരഹസ്യമായാണ്‌ തന്റെ പുതിയ സിനിമ ചൈനയിൽ തന്നെ ചിത്രീകരിച്ചത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;ഉത്തരകൊറിയയ്ക്ക്‌ സമീപമുള്ള ഒരു അതിർത്തി ഗ്രാമത്തിൽ ഒരു ചെറുകിട കച്ചവടക്കാരന്റെ മകളായ യു ഹോങ്ങിനെയാണ്‌ സമ്മർ പാലസ്‌ എന്ന സിനിമ കേന്ദ്രകഥാപാത്രമാക്കുന്നത്‌. വിദ്യാർത്ഥിജീവിതങ്ങൾ സംഭവബഹുലവും സംഘർഷഭരിതവുമായ ഒരു കാലത്താണ്‌ യു ഹോങ്ങ്‌ തുടർവിദ്യാഭ്യാസത്തിനായി ബെയ്ജിംഗിലെ കോളജിൽ എത്തിച്ചേരുന്നത്‌. ഹോസ്റ്റലിൽ വെച്ചു പരിചയപ്പെട്ട Li Ti-യല്ലാതെ മറ്റാരുമായും അവൾ തുടക്കത്തിൽ സൗഹൃദം സ്ഥാപിക്കുന്നില്ല. ഒറ്റപ്പെട്ടും നിശബ്ദമായും സമൂഹത്തിൽ നിന്നും ഉൾവലിയാൻ അവൾ ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവിൽ Zhou Wei-യുമായി അനിവാര്യമായതെന്നോണം അവൾ പ്രണയത്തിലാവുക തന്നെ ചെയ്യുന്നു. തീക്ഷ്ണമായൊരു പ്രണയത്തിനു പോലും അടിമയാവാതിരിക്കാൻ ആഗ്രഹിക്കാൻ മാത്രം സ്വതന്ത്രയാണു യു ഹോങ്ങ്‌. സദാചാരത്തിന്റെ നിയമങ്ങളിൽ തന്റെ ജീവിതത്തെ തളച്ചിടാൻ അവളൊരിക്കലും ശ്രമിച്ചിരുന്നുമില്ല. ലൈംഗികതയെ തന്റെ സഹജമായ കരുതലും പരിഗണനയും സഹജീവികളോടു പ്രകടിപ്പിക്കാനുള്ള ഉപാധിയായാണു അവൾ മനസ്സിലാക്കുന്നത്‌. അതു കൊണ്ടു തന്നെ പലരുമായി ശാരീരിക ബന്ധം തുടരുമ്പോഴും തന്റെ മനസ്സിൽ Zhou wei മാത്രമാണുള്ളതെന്ന് അവൾ തിരിച്ചറിയുന്നു. തന്റെ തന്നെ പ്രണയകലാപങ്ങളിൽ മുറിവേറ്റാണ്‌ ഒടുവിൽ വിദ്യാഭ്യാസം തന്നെ മതിയാക്കാൻ തീരുമാനിക്കുന്നത്‌. ഗ്രാമത്തിൽ വെച്ച്‌ തന്നെ തന്റെ സൗഹൃദവും സ്വകാര്യതയും പങ്കിട്ടിരുന്ന Xiao Jun-നൊപ്പം ഗ്രാമത്തിലേക്കു മടങ്ങുന്നത്‌. Li Ti-യും Zhou Wei-യും ചൈന വിടാനായി, ഒരു ജർമ്മൻ വിസയും പ്രതീക്ഷിച്ച്‌ ബെയ്ജിങ്ങിൽ തന്നെ തുടരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;കോളജിൽ ഒന്നിച്ചുണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം പല വഴിക്കായി പിരിയുകയാണ്‌.Li Ti, Zhou Wei എന്നിവർ ബെർലിനിലെത്തുന്നു. യു ഹോങ്ങ്‌ മറ്റൊരു ചെറിയ പട്ടണത്തിൽ ചെറിയ ജോലികൾ ചെയ്ത്‌ തികഞ്ഞ ദാരിദ്ര്യത്തിൽ ജീവിക്കുന്നു. അവൾ തന്റെ സ്വകാര്യതകൾ പലരുമായും പങ്കിടുന്നുണ്ടെങ്കിലും അവർക്കൊന്നും തന്റെ മനസ്സിൽ പ്രവേശനം നൽകുന്നില്ല. ബെർലിനിലെത്തിയ Zhou wei ഏതാണ്ട്‌ ഏകാന്തമായി തന്നെ തന്റെ ജീവിതം തുടരുന്നു. ഒടുവിൽ ചൈനയിലേക്ക്‌ ഒരു മടങ്ങിവരവിനായി ഒരുങ്ങുമ്പോൾ സുഹൃത്തായ Li Ti ആത്മഹത്യയിൽ അഭയം പ്രാപിക്കുകയാണ്‌. Zhou Wei പിന്നീട്‌ യു ഹോങ്ങിനെ കാണുന്നുമുണ്ട്‌. ഏതാണ്ട്‌ ഇതൊക്കെയാണ്‌ സിനിമയുടെ ശരീരം.&lt;br /&gt;&lt;br /&gt;&lt;br /&gt;തികച്ചും വ്യക്തിതലത്തിൽ നിന്ന് ഈ കഥകളെല്ലാം പറയുന്നതിനിടെയാണ്‌ 1989-ലെ ടിയാനെൻമെൻ സ്‌ക്വയറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികൾക്കു നേരെ നടന്ന ഭരണകൂടത്തിന്റെ അക്രമങ്ങൾ ഒട്ടൊക്കെ വിശദമായി ദൃശ്യവത്‌കരിക്കുകയും ലോകമെമ്പാടും അക്കാലങ്ങളിൽ നടന്ന രാഷ്ട്രിയ സംഭവഗതികളെ നറേറ്റീവിൽ ഉൾചേർക്കുകയും ചെയ്യുന്നത്‌. സമ്മർ പാലസിലെ മുഖ്യകഥാപാത്രങ്ങളെല്ലാം 1989-ൽ ബെയ്‌ജിംഗിൽ വിദ്യാർത്ഥികളും ടിയാനെൻമെൻ സ്‌ക്വയർ പ്രക്ഷോഭത്തിൽ പങ്കെടുത്തവരുമായിരുന്നു. ഒരർത്ഥത്തിൽ അവരെയെല്ലാം ചിതറിച്ചത്‌ ബെയ്ജിംങ്ങിൽ നിന്നുമുള്ള അവരുടെ പലായനം തന്നെയായിരുന്നു. അത്ര സുവ്യക്തമല്ലാത്ത ചില വായനകളിൽ ഈ സിനിമ, ഭരണകൂടത്താൽ തകർക്കപ്പെട്ട വ്യക്തിബന്ധങ്ങളെക്കുറിച്ചു തന്നെയാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;തീക്ഷ്ണമായ രതിരംഗങ്ങൾ നിരവധിയുണ്ട്‌ ഈ സിനിമയിൽ. എന്നാൽ അതൊന്നും നഗ്നശരീരങ്ങളിലോ വിശദാംശങ്ങളിലോ തങ്ങി നിൽക്കാതെ രതിയുടെ തീക്ഷ്ണതയെ മാത്രം ദൃശ്യവത്‌കരിക്കുന്നു. ലൈംഗികമായി തുറവിയുള്ള രംഗങ്ങളൊന്നും ചൈനീസ്‌ സെൻസർ ബോർഡിന്റെ കത്രികയിൽ നിന്നും രക്ഷപെടാറില്ലെങ്കിലും സമ്മർ പാലസും സംവിധായകനെത്തന്നെയും നിരോധിക്കാൻ മുഖ്യകാരണം ലൈംഗികതയെക്കാളുപരി സിനിമയുടെ രാഷ്ട്രീയം തന്നെയായിരുന്നു. സെൻസർ ബോർഡിന്റെ അനുവാദമില്ലാതെ സിനിമ പ്രദർശിപ്പിച്ചതിന്‌ 2000-ലും Ye Lou-വിനു വിലക്ക്‌ കിട്ടിയിട്ടുണ്ട്‌. ആത്യന്തികമായി ചൈനയെക്കുറിച്ച്‌ സംസാരിക്കുന്ന ഈ സിനിമയുടെ ആഖ്യാനത്തിൽ ഇടയ്ക്ക്‌ കടന്നു വരുന്ന രാജ്യങ്ങൾ -ഉത്തര കൊറിയ, റഷ്യ, പോളണ്ട്‌, കിഴക്കൻ ജർമ്മനി- എല്ലാം (മുൻ)കമ്യൂണിസ്റ്റ്‌ രാജ്യങ്ങളാണെന്നത്‌ യാദൃശ്ചികമായിരിക്കുമോ?&lt;br /&gt;&lt;br /&gt;&lt;br /&gt;ചൈനയിലെ ഭരണകൂടത്തെയും രാഷ്‌ട്രീയ സംഭവവികാസങ്ങളെയും വിമർശനപരമായി സമീപിക്കുന്ന ആദ്യത്തെ സിനിമയല്ല സമ്മർ പാലസ്‌. സമീപകാലത്തു തന്നെ &lt;a href="http://www.imdb.com/title/tt0215369/"&gt;Shower&lt;/a&gt;, &lt;a href="http://www.imdb.com/title/tt0291032/"&gt;Balzac and the Little Chinese Seamstress&lt;/a&gt;, &lt;a href="http://www.imdb.com/title/tt0783475/"&gt;Getting Home&lt;/a&gt; തുടങ്ങിയ സിനിമകളെല്ലാം പണി തീർന്നുകൊണ്ടിരിക്കുന്ന ആ വലിയ അണക്കെട്ടിനെക്കുറിച്ചുള്ള(Three Gorges Dam) ആശങ്കകൾ പങ്കു വെച്ചിരുന്നു. Zhang Ke Jia സംവിധാനം ചെയ്ത &lt;a href="http://www.imdb.com/title/tt0859765/"&gt;Still life&lt;/a&gt; ആകട്ടെ പൂർണ്ണമായും ഈ ഡാമുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ആയിരുന്നു പ്രമേയമാക്കിയത്‌. Xiaoshuai Wang സംവിധാനം ചെയ്ത &lt;a href="http://www.imdb.com/title/tt1018102/"&gt;In love we trust&lt;/a&gt; എന്ന സിനിമ, വ്യക്തിജീവിതത്തിൽ നിയമങ്ങളും ഭരണകൂടവും ഇടപെടുന്നതിനെക്കുറിച്ചായിരുന്നു. സ്വാതന്ത്ര്യം എന്ന ആശയത്തെ ചൈനയുടെ സമകാലീന പശ്ചാത്തലത്തിൽ സമഗ്രമായി അപഗ്രഥിക്കുന്നുണ്ട്‌ ഈ സിനിമയിൽ.&lt;br /&gt;&lt;br /&gt;&lt;br /&gt;1968-ലെ ഫ്രെഞ്ച്‌ വിദ്യാർത്ഥിസമരങ്ങളെ പശ്ചാത്തലത്തിൽ നിർത്തി ബെർട്ടൊലൂച്ചി ഒരുക്കിയ ഡ്രീമേഴ്‌സുമായി പെട്ടെന്നു ഓർമ്മയിലെത്തുന്ന താരതമ്യങ്ങൾ നിരവധിയാണ്‌. ബെർട്ടൊലൂച്ചിയുടെ ചിത്രം രാഷ്ട്രീയത്തെക്കുറിച്ചായിരുന്നുവെങ്കിൽ Ye Lou-വിന്റെ സിനിമ രാഷ്ട്രീയം തന്നെയാണ്‌. രാഷ്ട്രീയത്തിനും ലൈംഗികതയ്ക്കുമൊപ്പം സിനിമയായിരുന്നു ബെർട്ടൊലൂച്ചിയുടെ പരിഗണനയെങ്കിൽ ഇവിടെ സിനിമയ്ക്കു പകരം പ്രണയമാണ്‌. പ്രണയമെന്നാൽ ഏകാന്തതയും വേദനയും തന്നെയെന്ന് ഈ കഥാപാത്രങ്ങൾ സമർത്ഥിക്കുന്നു. ബെർട്ടൊലൂച്ചിയുടെ കഥാപാത്രങ്ങൾ സമൂഹത്തിലെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിൽ നിന്നും ഒരുതരം ഒളിച്ചോട്ടം നടത്തുമ്പോൾ(അത്‌ ഒളിച്ചോട്ടം തന്നെയായിരുന്നുവോ എന്നത്‌ മറ്റൊരു ചോദ്യം‌!) സമ്മർ പാലസിലെ കഥാപാത്രങ്ങൾ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്കിടയിൽ തന്നെ തങ്ങളുടെ ജീവിതത്തെ കണ്ടെടുക്കുവാൻ ശ്രമിക്കുകയാണ്‌. ബെർട്ടൊലൂച്ചിയുടെ സിനിമ ഒരുതരം ആഘോഷമായിരുന്നെങ്കിൽ സമ്മർ പാലസ്‌ പരാജയത്തെയും വേദനയെയും കുറിച്ചാണ്‌. പ്രണയം, ലൈംഗികത, മൊറാലിറ്റി, വ്യക്തിജീവിതത്തിൽ അധികാരത്തിന്റെ ഇടപെടൽ എന്നതിനെക്കുറിച്ചൊക്കെ സങ്കീർണ്ണമായ ചോദ്യങ്ങൾ സമ്മർ പാലസ്‌ ഉയർത്തുന്നുണ്ട്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-7695535317189873821?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/7695535317189873821/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=7695535317189873821' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/7695535317189873821'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/7695535317189873821'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2009/05/2006.html' title='സമ്മർ പാലസ്‌ (2006)'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ALTsLs3CkeE/SgoJbyvvHTI/AAAAAAAAAMw/0928MYBZbMg/s72-c/summerpalace.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>6</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-3952565184645067395</id><published>2009-04-10T20:51:00.011-04:00</published><updated>2009-09-07T15:42:28.823-04:00</updated><category scheme='http://www.blogger.com/atom/ns#' term='ഹാസ്യം'/><category scheme='http://www.blogger.com/atom/ns#' term='കിഴക്കൻ യൂറോപ്പ്'/><title type='text'>അബ്‌സ്വേർഡിസ്ഥാൻ (2008)</title><content type='html'>&lt;a href="http://2.bp.blogspot.com/_ALTsLs3CkeE/Sd_rPSD_g7I/AAAAAAAAAK0/oraLG0_gahU/s1600-h/3381785193_103ec8187c_o.jpg"&gt;&lt;img id="BLOGGER_PHOTO_ID_5323231932354364338" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 226px; CURSOR: hand; HEIGHT: 320px" alt="" src="http://2.bp.blogspot.com/_ALTsLs3CkeE/Sd_rPSD_g7I/AAAAAAAAAK0/oraLG0_gahU/s320/3381785193_103ec8187c_o.jpg" border="0" /&gt;&lt;/a&gt;മാർക്ക്വേസിന്റെ മക്കൊണ്ടൊ പോലെ, സ്വിഫ്റ്റിന്റെ &lt;a href="http://lapuda.blogspot.com/2006/08/blog-post.html?showComment=1154844780000#c115484483509041600"&gt;ലാപുട&lt;/a&gt; പോലെ വിചിത്രകൽപനകളും വിചിത്രാനുഭവങ്ങളും നിറഞ്ഞ ഒരു വിചിത്ര ദേശമാണു അബ്‌സ്വേർഡിസ്ഥാൻ (Absurdistan). പഴയ സോവിയറ്റു യൂണിയൻ വിഭജിച്ചുണ്ടായ അനേകം കൊച്ചു രാജ്യങ്ങൾക്കിടയിലെവിടെയോ ആണ്‌, ഈ കൊച്ചു ദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം; അതേ സമയം ഒരു രാജ്യത്തിന്റെയും അതിർത്തിക്കുള്ളിലല്ലാത്തതു കൊണ്ട്‌ ഒരു ഗവണ്മെന്റിന്റെയും കീഴിലുമല്ല. ഭൂപടത്തിൽ പോലും സ്ഥാനം ലഭിക്കാത്ത ഈ കൊച്ചു പ്രദേശം ഇന്ന് എല്ലാവരും മറന്നിരിക്കുന്നു. മധ്യനൂറ്റാണ്ടുകളിൽ മംഗോളുകളുടെ അക്രമമുണ്ടായപ്പോൾ ഇവിടുത്തെ പുരുഷന്മാർ തന്ത്രപരമായി അവരെ കീഴടക്കുകയും അതിനുപകരമായി രാജ്ഞി ഏറ്റവും സുന്ദരികളായ സ്ത്രീകളെ അബ്‌സ്വേർഡിസ്ഥാനിലെയ്ക്ക്‌ നൽകുകയും ചെയ്തു. അബ്‌സ്വേർഡിസ്ഥാനിലെ ജനങ്ങളെക്കുറിച്ചും അവിടുത്തെ ജലക്ഷാമത്തെക്കുറിച്ചും രസകരമായ ഒരു പ്രണയത്തെക്കുറിച്ചുമാണ്‌ Veit Helmer സംവിധാനം ചെയ്ത &lt;a href="http://www.imdb.com/title/tt1027658/"&gt;Absurdistan&lt;/a&gt; എന്ന ചലചിത്രം.&lt;br /&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_ALTsLs3CkeE/Sd_ssC7xRpI/AAAAAAAAAK8/ybyDDZBU_BU/s1600-h/vlcsnap-297217.png"&gt;&lt;img id="BLOGGER_PHOTO_ID_5323233526021179026" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 176px" alt="" src="http://3.bp.blogspot.com/_ALTsLs3CkeE/Sd_ssC7xRpI/AAAAAAAAAK8/ybyDDZBU_BU/s320/vlcsnap-297217.png" border="0" /&gt;&lt;/a&gt;വൈചിത്ര്യം ഭരണതലത്തിലോ സാമൂഹികതലത്തിലോ മുഖ്യപ്രതീകമായിരിക്കുന്ന ദേശങ്ങളെ സൂചിപ്പിക്കാൻ സോവിയറ്റ്‌ പെരിസ്‌ട്രോയിക്കയുടെ കാലം മുതൽAbsurdistan എന്ന വാക്ക്‌ ഉപയോഗിക്കാറുണ്ട്‌. മിക്കവാറും മുൻസോവിയറ്റു ബ്ലോക്കിൽ നിന്നും ചിതറിയ വടക്കു-കിഴക്കൻ യൂറോപ്പിലെ കൊച്ചു രാജ്യങ്ങളെയോ അവിടങ്ങളിലെ കുഗ്രാമങ്ങളെയോ ഒക്കെ വിശേഷിപ്പിക്കാനും. ചിത്രത്തിന്റെ വെബ്‌സൈറ്റു പറയുന്നത്‌ തിരക്കഥയുടെ ആശയം ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും ആണെന്നാണ്‌. 2001-ൽ തുർക്കിയിലെ Sirt എന്ന ഗ്രാമത്തിലെ സ്ത്രീകൾ, പുരുഷന്മാർ പൈപ്പുകൾ മുഴുവൻ നന്നാക്കുന്നതു വരെ ലൈംഗികസമരത്തിലേർപ്പെട്ടു. ഈ സംഭവത്തിന്റെ ആഖ്യാനപരമായ സാധ്യതകളാണു പോലും സംവിധായകനു പ്രചോദനമായത്‌.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ആദിയിൽ ദൈവം ലോകം സൃഷ്ടിച്ച്‌ ജനതകൾക്കെല്ലാം നൽകിയപ്പോൾ ഏറ്റവും&lt;a href="http://3.bp.blogspot.com/_ALTsLs3CkeE/Sd_vVziW8cI/AAAAAAAAALE/I-yNDsvfiMQ/s1600-h/vlcsnap-290947.png"&gt;&lt;img id="BLOGGER_PHOTO_ID_5323236442465825218" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 176px" alt="" src="http://3.bp.blogspot.com/_ALTsLs3CkeE/Sd_vVziW8cI/AAAAAAAAALE/I-yNDsvfiMQ/s320/vlcsnap-290947.png" border="0" /&gt;&lt;/a&gt; വൈകി എത്തിയത്‌ അബ്‌സ്വേർഡിസ്താനിലെ ജനങ്ങളായിരുന്നു. ബാക്കി ഭൂമിയെല്ലാം വിതരണം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നതുകൊണ്ട്‌ ദൈവം തനിക്കായി മാറ്റി വെച്ചിരുന്ന ഭൂമി ഇവർക്കു നൽകി സ്വർഗ്ഗത്തിലേക്കു പോകുകയായിരുന്നു എന്നാണ്‌ ഐതിഹ്യം. ആ സമയനിഷ്ഠ അവിടുത്തെ ജനങ്ങൾ ഇന്നും പാലിച്ചു പോരുന്നു. പത്തുമണിക്കു മുൻപ്‌ അവിടെ ഒരു കോഴി പോലും കൂവാറില്ല. ജോലികൾ വൈകി തുടങ്ങിയാലും അവർ നേരത്തെ അവസാനിപ്പിക്കും. ശേഷം പുരുഷന്മാർ അവിടുത്തെ 'ഫിലോസഫേഴ്സ്‌ ക്ലബ്‌' ആയ ചായക്കറ്റയിൽ ഒത്തുകൂടുകയും രാത്രിയോളം വെടി പറഞ്ഞിരിക്കുകയും ചെയ്യും. തങ്ങളുടെ ശൂരത്വത്തിൽ അഭിമാനിച്ചിരുന്ന പുരുഷന്മാർ എല്ലാ രാത്രികളിലും കൃത്യമായി തങ്ങളുടെ സ്ത്രീകളുടെ മുന്നിൽ ശൂരത്വം പ്രകടിപ്പിച്ചും പോന്നു. പണ്ടൊരിക്കൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ കലഹിച്ചിരുന്ന കാലത്ത്‌ അബ്സ്വേർഡിസ്താനിലെ കിണറുകളെല്ലാം വരണ്ടു. പുരുഷന്മാർ ഗുഹകളിൽ പോയി വലിയ കുഴലുകൾ സ്ഥാപിച്ച്‌ ഗ്രാമത്തിൽ ജലമെത്തിക്കുന്നതോടെ കലഹം തീർന്നു എന്നാണു കഥ. ഇന്ന് അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കുഴലുകൾ തുളകൾ വന്നും, ഇടയ്ക്ക്‌ കല്ലുകൾ വന്ന് അടഞ്ഞും നാമമാത്രമായ വെള്ളമേ ഗ്രാമത്തിലെത്തുന്നുള്ളൂ. കഠിനമായ ജലക്ഷാമം മൂലം ഗ്രാമവാസികൾ കുളിച്ചിട്ട്‌ വർഷങ്ങളായി.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_ALTsLs3CkeE/Sd_wZORtPMI/AAAAAAAAALU/87IGiOUQjBM/s1600-h/vlcsnap-294776.png"&gt;&lt;img id="BLOGGER_PHOTO_ID_5323237600694975682" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 176px" alt="" src="http://3.bp.blogspot.com/_ALTsLs3CkeE/Sd_wZORtPMI/AAAAAAAAALU/87IGiOUQjBM/s320/vlcsnap-294776.png" border="0" /&gt;&lt;/a&gt;കുഴലിലൂടെ വരുന്ന വെള്ളം കുടിക്കാൻ മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു നിയമം. എങ്കിലും ദാഹം മൂലം ചിലപ്പോൾ ഫിഷ്‌ടാങ്കുകളിൽ മിച്ചമുണ്ടായിരുന്ന വെള്ളം പോലും കുടിച്ചു തീർക്കും, ബ്രെഡിനു മാവു കുഴയ്‌ക്കുമ്പോൾ വെള്ളത്തിനു പകരം വോഡ്‌ക ഉപയോഗിക്കും; പാത്രങ്ങൾ കഴുകിയിരുന്നത്‌ മണലുകൊണ്ടായിരുന്നു. ഇങ്ങനെ കഠിനമായ ജലക്ഷാമത്തിന്റെ നാളുകളിലായിരുന്നു അയയും തെമെൽകോവും കൗമാരത്തിലെത്തുന്നത്‌.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;അയയും തെമെൽക്കോവും ജനനം മുതലേ സുഹൃത്തുക്കളാണ്‌. ഒരുമിച്ചു ജനിച്ചതു കൊണ്ട്‌ അവർ വിവാഹം കഴിക്കണമെന്നാണു തെമെൽകോവിന്റെ പക്ഷം. തെമെൽകോവിന്റെ എല്ലാ പ്രവൃത്തികളും എങ്ങനെയെങ്കിലും അയയുമായി ഒരു ശാരീരികബന്ധം സ്ഥാപിക്കുക എന്നതിനെ മുൻനിർത്തിയാണ്‌. ജ്യോതിഷിയായ അയയുടെ അമ്മൂമ്മ അവർക്ക്‌ ശാരീരികബന്ധത്തിന്‌ യോജിച്ച സമയം നാലു വർഷങ്ങൾക്കു ശേഷം ഒരു ജൂലായ്‌ മാസത്തിൽ സജിറ്റേറിയസും വുർഗ്ഗോവും ഒരുമിച്ചു വരുന്ന വേളയിലാണെന്നു കണ്ടെത്തുന്നു. നാലു വർഷത്തെ ഇടവേളയിൽ തെമെൽകോവ്‌ മറ്റു ചെറുപ്പക്കാരെ പോലെ വിദ്യാഭ്യാസത്തിനായി നഗരത്തിലേക്കു പോകുന്നു. തെമെൽകോവ്‌ തിരിച്ചു വരുന്നത്‌ ജലക്ഷാമത്തിന്റെ മൂർദ്ധന്യതയിലേക്കാണ്‌. ആദ്യരാത്രിക്കു മുൻപ്‌ വെള്ളത്തിൽ കുളിച്ചാൽ 'പറക്കുന്ന അനുഭവം' ലഭിക്കുമെന്നാണ്‌ ആ നാട്ടിലെ വിശ്വാസം. അതിനായി, കുഴലിൽ ഇടയ്‌ക്ക്‌ ദ്വാരമുണ്ടാക്കി ആകെ വരുന്ന വെള്ളം കൂടി അവൻ മോഷ്ടിക്കുന്നു. ആദ്യരാത്രിയിൽ തെമെൽകോവ്‌ ഗ്രാമീണരുടെ വെള്ളം മോഷ്ടിച്ചു എന്നു കണ്ടെത്തുന്ന അയ കുഴലുകളുടെ കേടു തീർത്ത്‌ ഗ്രാമത്തിലെ ജലക്ഷാമം തീർത്താലെ തെമെൽകോവിനെ സ്വീകരിക്കുകയുള്ളൂ എന്നു പറയുന്നു. സജിറ്റേറിയസും വുർഗ്ഗോവും ആറു ദിവസം കൂടി ഒരുമിച്ചുണ്ടാകും. ഈ ആറു ദിവസത്തിനുള്ളിൽ ജലക്ഷാമം തീർത്തില്ലെങ്കിൽ അയയെ അവനു നഷ്ടപ്പെടും....&lt;/div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;നിശബ്ദ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന സംവിധായകൻ നിശബ്ദ ചലചിത്രങ്ങളുടെ &lt;a href="http://3.bp.blogspot.com/_ALTsLs3CkeE/Sd_vr7j-_TI/AAAAAAAAALM/pkPEAlQURtg/s1600-h/vlcsnap-300734.png"&gt;&lt;img id="BLOGGER_PHOTO_ID_5323236822577249586" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 176px" alt="" src="http://3.bp.blogspot.com/_ALTsLs3CkeE/Sd_vr7j-_TI/AAAAAAAAALM/pkPEAlQURtg/s320/vlcsnap-300734.png" border="0" /&gt;&lt;/a&gt;വ്യാകരണം തന്നെയാണ്‌ അധികവും ഉപയോഗിക്കുന്നത്‌. ലൈംഗികത മുഖ്യ വിഷയമായി വരുന്ന ഈ സിനിമ ചിത്രീകരിച്ചതാവട്ടെ ഇതു പോലെ ഒരു പ്രമേയം നിരോധിക്കപ്പെടാൻ സാധ്യതയുള്ള അസർബൈജാൻ എന്ന മുസ്ലിം രാജ്യത്തും. ലൈംഗികത ഇവിടെ മുഖ്യപ്രമേയമാണെങ്കിലും ഒരിക്കലും കാഴ്ചയാകുന്നില്ല. ഇസ്ലാം, ക്രിസ്ത്യൻ എന്നീ മതങ്ങളുടെ റെഫറൻസ്‌ ഉണ്ടെങ്കിലും അബ്‌സ്വേർഡിസ്ഥാനിലെ മതം ഏതെന്ന് വ്യക്തമല്ല. പ്രാഥമികമായി ഹാസ്യം ശൈലിയാക്കുന്ന ഈ സിനിമയിൽ ഒന്നും യഥാതഥമായ അർഥത്തിൽ മനസ്സിലാക്കേണ്ട എന്നു സാരം. ഇത്‌ ഏതു പ്രദേശത്തെയുമാകട്ടെ, അടിസ്ഥാനപരമായി മനുഷ്യനെക്കുറിച്ചാന്‌.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;അബ്‌സ്വേർഡിസ്ഥാൻ ഒരേ സമയം ചിരിയുണർത്തുന്ന ഒരു അലിഗറിയും മനുഷ്യന്റെ സ്വാർത്ഥതയ്ക്കു നേരെയുള്ള നേരെയുള്ള പരിഹാസവുമാണ്‌. നിങ്ങൾ സിനിമയിൽ ലളിത്യവും ചിരിയും സർവ്വോപരി സിനിമയുടെ ഭാഷയും ഇഷ്ടപ്പെടുന്നുവെങ്കിൽ ഈ ചിത്രം നിങ്ങൾക്കുതാണ്‌.&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-3952565184645067395?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/3952565184645067395/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=3952565184645067395' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/3952565184645067395'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/3952565184645067395'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2009/04/2008.html' title='അബ്‌സ്വേർഡിസ്ഥാൻ (2008)'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ALTsLs3CkeE/Sd_rPSD_g7I/AAAAAAAAAK0/oraLG0_gahU/s72-c/3381785193_103ec8187c_o.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>5</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-1918268892431905126</id><published>2009-03-28T19:22:00.005-04:00</published><updated>2009-03-28T21:45:21.229-04:00</updated><category scheme='http://www.blogger.com/atom/ns#' term='ഇംഗ്ലീഷ്'/><category scheme='http://www.blogger.com/atom/ns#' term='ഓസ്കാര്‍'/><title type='text'>2008-ലെ ഇംഗ്ലീഷ്‌ സിനിമകൾ-2</title><content type='html'>&lt;em&gt;2008-ലെ ഇംഗ്ലീഷ്‌ സിനിമകളെക്കുറിച്ച്‌ മുൻപ്‌ &lt;a href="http://thinkingframes.blogspot.com/2009/02/2008.html"&gt;ഒരു പോസ്റ്റ്‌ &lt;/a&gt;എഴുതിയിരുന്നു. ഓസ്കാറിനു മുന്നെ തന്നെ കുറെ ഇംഗ്ലീഷ്‌ സിനിമകൾ കാണാൻ അവസരമൊത്തപ്പോൾ എന്നാൽ ഇത്തവണ ഓസ്കാർ ഫോളോ ചെയ്യാമെന്നും ഒരു സീരീസായി പോസ്റ്റുകൾ എഴുതാമെന്നും, പറ്റുമെങ്കിൽ ഒരു പ്രവചനം തന്നെ നടത്താമെന്നും ഒക്കെ കരുതി. പക്ഷെ ഓസ്കാറിനു കുറെദിവസം മുന്നെ പനി പിടിച്ചു കിടപ്പിലായി, ഒന്നും നടന്നില്ല. ഇപ്പോൾ പശു ചത്തു, മോരിലെ പുളിയും പോയി...എങ്കിലും ഒന്നാം ഭാഗം എഴുതിയതുകൊണ്ട്‌ ഒരു രണ്ടാം ഭാഗം ഉണ്ടാവുന്നതല്ലേ നാട്ടുനടപ്പ്‌ എന്നു കരുതി എഴുതുന്നത്‌...&lt;/em&gt;&lt;br /&gt;&lt;br /&gt;സിനിമകളെ സംബന്ധിച്ചിടത്തോളം 2008 എന്നല്ല ഒരു വർഷവും മോശമല്ല എന്നാണെനിക്കു തോന്നുന്നത്‌, കാരണം ഓരോ വർഷവും ഒരുപാടു നല്ല സിനിമകൾ പുറത്തിറങ്ങുന്നുണ്ട്‌. ആശയപരമായും സാങ്കേതികമായും ഘടനാപരമായും ഒത്തിരി പുതുമകൾ ഓരോ വർഷവും കാണാനാകുന്നു. എന്നാൽ ഇംഗ്ലീഷ്‌ സിനിമകളെക്കുറിച്ചാണ്‌ ഈ പോസ്റ്റും. മുൻ പോസ്റ്റിലേതു പോലെ സിനിമകളെക്കുറിച്ച്‌ ഷോർട്ട്‌ റിവ്യൂ എഴുതുന്നതിനു പകരം ചില പാസിംഗ്‌ കമന്റ്സ്‌ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. പതിവിനു വിപരീതമായി ചിത്രങ്ങൾക്ക്‌ റേറ്റിംഗ്‌ നൽകിയിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.imdb.com/title/tt1013753/"&gt;മിൽക്‌&lt;/a&gt;-സ്വവർഗ്ഗാനുരാഗിയായി അറിയപ്പെട്ടിരുന്നിട്ടും അമേരിക്കയിൽ ഒരു ഔദ്യോഗികസ്ഥാനത്തേയ്ക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തിയായ ഹാർവി മിൽക്കിന്റെ ജീവിതത്തിലെ അവസാനത്തെ പത്തു വർഷങ്ങളാണ്‌ സിനിമയുടെ കഥാതന്തു. സ്വവർഗ്ഗാനുരാഗം പ്രമേയമായി മുൻപും ചിത്രങ്ങളെടുത്തിട്ടുള്ള സ്വവർഗ്ഗാനുരാഗിയായ സംവിധായകനാണ്‌ ഗുസ്‌ വാൻ സന്ത്‌. മിൽക്കിനെ വ്യത്യസ്തമാക്കുന്നത്‌ അവിശ്വസനീയമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന, ഷോൺ പെന്നിന്റെ അഭിനയ പ്രകടനമാണ്‌. ശരീരഭാഷയിലെ പ്രകടമായ മാറ്റത്തോടെ അസാധാരണമായ കൈയടക്കത്തോടെയാണ്‌ ഹാർവി മിൽക്കിനെ പെൻ അവിസ്മരണീയമാക്കുന്നത്‌.(7/10)&lt;br /&gt;&lt;br /&gt;&lt;a href="http://www.imdb.com/title/tt0857191/"&gt;ദി വിസിറ്റർ&lt;/a&gt;-അമേരിക്കൻ സിനിമയിൽ സാധാരണമല്ലാത്ത അടക്കമുള്ള ഒരു ഡ്രാമ. ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചവർ വളരെ ഭംഗിയായി ചെയ്തു എന്നതു കൂടാതെ ചിത്രത്തിന്റെ പ്രമേയ പരിസരങ്ങളും പരിചരണവും പുതുമയുതായിരുന്നു. ആദ്യചിത്രമായ സ്റ്റേഷൻ ഏജന്റ്‌ എന്ന ചിത്രത്തിൽ തന്നെ പ്രതിഭ പ്രകടമാക്കിയ മക്കാർത്തി പ്രതീക്ഷ നൽകുന്നു. അനധികൃതമായി അമേരിക്കയിൽ താമസിക്കുന്ന ടെറെക്‌ ഖലീലിനെ വളരെ നിയന്ത്രിതമായി അവതരിപ്പിച്ച Haaz Sleiman-ന്‌ ഒരു ഓസ്കാർ നോമിനേഷൻ ഞാൻ ന്യായമായും പ്രതീക്ഷിച്ചിരുന്നു.(7/10)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.imdb.com/title/tt0961728/"&gt;ദി എസ്കേപിസ്റ്റ്‌&lt;/a&gt;- Rupert Wyatt സംവിധാനം ചെയ്ഹ prison break ഡ്രാമ പ്രമേയം കൊണ്ട്‌ ഷോഷാങ്ക്‌ റിഡംപ്‌ഷനെയും ഡോണി ഡാർക്കോ-യെയും ഓർമ്മിപ്പിച്ചു. എങ്കിലും കാണികളെ ആകർഷിക്കുന്ന താരങ്ങളുള്ള ഒരു ഹോളിവുഡ്‌ പ്രൊഡൿഷനായിരുന്നെങ്കിൽ ഈ സിനിമ ഒരു കൾട്ട്‌ ക്ലാസിക്ക്‌ ആയേനെ.(6/10)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.imdb.com/title/tt0200465/"&gt;ദി ബാങ്ക്‌ ജോബ്‌&lt;/a&gt;- Heist സിനിമകളോടുള്ള താത്പര്യം കൊണ്ടാണ്‌ ഞാൻ ഈ സിനിമ കാണുന്നത്‌. സമയം നഷ്ടമായി എന്നു തോന്നിപ്പിക്കാത്ത ഒരു ശരാശരി വിനോദചിത്രം.(5/10)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.imdb.com/title/tt0421715/"&gt;ക്യൂരിയസ്‌ കേസ്‌ ഓഫ്‌ ബെഞ്ചമിൻ ബട്ടൺ&lt;/a&gt;- സെവൻ, ഫൈറ്റ്‌ ക്ലബ്‌ തുടങ്ങിയ കൾട്ട്‌ ക്ലാസ്സിക്കുകൾ ഒരുക്കിയ ഡേവിഡ്‌ ഫിഞ്ചർ ഒരുക്കിയ ചിത്രം പക്ഷെ ഓസ്കാർ നോമിനേഷനുകൾ നേടിയെങ്കിലും താരതമ്യേന ദുർബലമായിരുന്നു. അവതരണം കൊണ്ടും പ്രമേയം കൊണ്ടും ദൈർഘ്യം കൊണ്ടും ഒരു ടിപ്പിക്കൽ ഓസ്കാർ ചിത്രമായിരുന്ന ബട്ടൺ എന്നെ നിരാശപ്പെടുത്തി.(4/10)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.imdb.com/title/tt1010048/"&gt;സ്ലംഡോഗ്‌ മില്ല്യണയർ&lt;/a&gt;- ഇന്ത്യൻ സാഹചര്യങ്ങളെയും കഥാപാത്രങ്ങളെയും ആദ്യമായി ഹോളിവുഡിന്റെ മുഖ്യധാരയിലെത്തിച്ച സ്ലംഡോഗിന്റെ വിജയം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരു ശരാശരി എന്റർടൈനർ മാത്രമായിരുന്നെങ്കിലും 2008 സ്ലംഡോഗിന്റെ വർഷമായിരുന്നു.(6/10)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.imdb.com/title/tt0892255/"&gt;ചെ&lt;/a&gt;- ലാറ്റിനമേരിക്കൻ വിപ്ലവകാരിയായിരുന്ന ചെഗുവേരയെക്കുറിച്ച്‌ രണ്ടു ഭാഗങ്ങളുള്ള സോഡർബെർഗിന്റെ ചലചിത്രം. ഓസ്കാർ നോമിനേഷൻ ലഭിച്ചില്ലെങ്കിലും 2008-ന്റെ കഥാപാത്രം ചെ തന്നെ. അസാധാരണവ്ം അത്യപൂർവ്വവുമായ സൂക്ഷ്മതയോടെയാണ്‌ ഡെൽ ടോറോ ചെഗുവേരയെ സ്ക്രീനിലും അനശ്വരമാക്കുന്നത്‌.Must see എന്നു പറയാവുന്ന സിനിമകളിൽ ഒന്ന്. (8/10)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.imdb.com/title/tt0978759/"&gt;ഫ്രോസൺ റിവർ&lt;/a&gt;- അമേരിക്കൻ സ്വതന്ത്രസിനിമയുടെ ശക്തി പ്രകടമാക്കുന്ന, സ്ത്രീകൾ മുഖ്യകഥാപാത്രങ്ങളായുള്ള ഒരു ക്രൈം ഡ്രാമ. മെലിസ ലിയോ എന്ന നടിയുടെ മികച്ച പ്രകടനം, മികവുറ്റ തിരക്കഥ എന്നിവ കൂടാതെ ചിത്രത്തിന്റെ പ്രമേയം- ഹ്യൂമൻ ട്രാഫിക്കിംഗ്‌- സാമൂഹ്യപ്രാധാന്യമുള്ളതുമായിരുന്നു. ശ്രദ്ധിക്കേണ്ട ചിത്രങ്ങളിൽ ഒന്ന്.(7/10)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.imdb.com/title/tt0986233/"&gt;ഹംഗർ&lt;/a&gt;-സ്റ്റീവ്‌ മൿക്വീൻ സംവിധാനം ചെയ്ത ആദ്യ ചിത്രം, ഐറിഷ്‌ നാഷണൽ ലിബറേഷൻ ആർമി അംഗമായിരുന്ന ബോബി സാൻഡ്‌സ്‌, IRAഅംഗങ്ങളായിരുന്ന രാഷ്ട്രീയ തടവുകാരെ മറ്റു കുറ്റവാളികൾക്കൊപ്പം പരിഗണിക്കുന്നതിനെതിരെ, 1981-ൽ ജയിലിൽ നടത്തിയ നിരാഹാര സമരമാണ്‌ ഹംഗർ എന്ന സിനിമയുടെ പ്രമേയം. ബോബിയുടെ ജീവിതത്തിലെ അവസാനത്തെ ആറ്‌ ആഴ്ചകളാണ്‌ സിനിമ കാഴ്ചപ്പെടുത്തുന്നത്‌. ചുരുക്കം സീക്വൻസുകളും ദൈർഘ്യമേറിയ ഷോട്ടുകളുമായി ഘടനാപരമായും അവതരിപ്പിക്കുന്ന വിഷയത്തിന്റെ രാഷ്ടിയ പ്രാധാന്യം കൊണ്ട്‌ പ്രമേയപരമായും ഞെട്ടിപ്പിക്കുന്ന റിയലിസമാണു ചിത്രത്തിന്റെ പ്രത്യേകത. കാനിൽ ഈ ചിത്രം പ്രദർശിപ്പിച്ചപ്പോൾ വാക്കൗട്ടുകളും പ്രതിഷേധങ്ങളും പ്രദർശ്ശനത്തിനു ശേഷം നിലയ്‌ക്കാത്ത കൈയടികളുമൊക്കെയായി പ്രതികരണം. ചിത്രത്തിലെ പ്രാധാന്യമേറിയ ഒരു രംഗം-നിരാഹാരസമരത്തിന്റെ നൈതികതയെക്കുറിച്ച്‌ ഒരു പുരോഹിതനുമായി ബോബി നടത്തുന്ന വാഗ്വാദം-17 മിനിട്ടുള്ള ഒറ്റ medium range-static ഷോട്ടാണ്‌.വ്യക്തിപരമായ അഭിപ്രായത്തിൽ 2008-ലെ ഏറ്റവും മികച്ച ഇംഗ്ലീഷ്‌ ചിത്രം.(8/10)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.imdb.com/title/tt0861689/"&gt;ബ്ലൈൻഡ്‌നെസ്‌&lt;/a&gt; - നൊബേൽ ജേതാവായ സരമാഗുവിന്റെ പ്രമുഖ കൃതിയായ അന്ധതയുടെ ചലചിത്രാഖ്യാനം. പുസ്തകത്തോടുള്ള ഇഷ്ടം കൊണ്ട്‌ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും Fernando Meirellius-ന്റെ ബ്ലൈൻഡ്‌നെസ്‌ എന്നെ നിരാശപ്പെടുത്തി. ഒരു അർബൻ അനുഭവമായി നിലനിർത്തിക്കൊണ്ട്‌ അന്ധതയെ ദാർശനികമായി വിവർത്തനം ചെയ്യുന്നതിന്റെ പ്രമേയസാധ്യതകൾ പരിഗണിച്ചാലും ഒരു സിനിമയെന്ന നിലയിൽ അവതരണത്തിൽ വന്ന പിഴവുകൾ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. അധികാരം എന്ന സമസ്യയെ 'അന്ധതയുടെ വെളിച്ചത്തിൽ' പരിശോധിക്കാൻ മുതിരുന്നുണ്ടെങ്കിലും അധികാരത്തിന്റെ ആൾരൂപമായ 'മൂന്നാം വാർഡിലെ രാജാവി'നെ അവതരിപ്പിച്ച ഗായേൽ ഗാർസിയ ബർണാൽ ദയനീയമായി പരാജയെപ്പെടുന്നു. കഥാപാത്ര സൃഷ്ടിയിലും കാസ്റ്റിംഗിലുമെല്ലാം ഗുരുതരമായ പിഴവുകൾ വന്നിട്ടുണ്ട്‌. ഇത്‌ ഒരു അമേരിക്കൻ പ്രൊഡൿഷൻ ആയതു തന്നെ ആദ്യത്തെ തെറ്റ്‌. ഹാനേക്കിന്റെ സംവിധാനത്തിലുള്ള ഒരു യൂറോപ്പ്യൻ ഫിലിമായിരുന്നു ഇതെങ്കിലെന്ന് വെറുതെ ആശിച്ചു പോകുന്നു. (5/10)&lt;br /&gt;&lt;br /&gt;ഇവിടെ പരാമർശിച്ചവയിൽ കൂടാതെ Valkyrie, Indiana Jones, Vicky Cristina Barcelona, Burn after Reading, Body of Lies, Revolutionary Road തുടങ്ങിയ സിനിമകൾ കണ്ടു എങ്കിലും പരാമർശയോഗ്യമെന്നു തോന്നാത്തതിനാൽ പറയാതെ വിടുന്നു.&lt;br /&gt;&lt;br /&gt;(സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ്‌ ആയ ഡാർക്ക്‌ നൈറ്റ്‌ പോലും കാണാതെ എഴുതുന്ന ഈ കുറിപ്പ്‌ ഒട്ടും സമഗ്രവും ആധികാരികവും അല്ലെന്നും തികച്ചും വ്യക്തിപരമായ ചില അഭിപ്രായങ്ങൾ മാത്രമാണെന്നുമുള്ള അവകാശവാദങ്ങളുടെ ആവശ്യമില്ലല്ലോ..!)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-1918268892431905126?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/1918268892431905126/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=1918268892431905126' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/1918268892431905126'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/1918268892431905126'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2009/03/2008-2.html' title='2008-ലെ ഇംഗ്ലീഷ്‌ സിനിമകൾ-2'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>18</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-836960554135240062</id><published>2009-02-11T11:55:00.007-05:00</published><updated>2009-02-15T00:56:18.034-05:00</updated><category scheme='http://www.blogger.com/atom/ns#' term='ഇംഗ്ലീഷ്'/><category scheme='http://www.blogger.com/atom/ns#' term='ഓസ്കാര്‍'/><title type='text'>2008-ലെ ഇംഗ്ലീഷ് സിനിമകള്‍-1</title><content type='html'>&lt;a href="http://www.imdb.com/title/tt0976051/"&gt;ദി റീഡർ (2008)&lt;/a&gt;&lt;br /&gt;&lt;br /&gt;യുദ്ധാനന്തര ജർമ്മനിയിൽ, അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്ത്രീ-പുരുഷ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ്‌ Stephen Daldry സംവിധാനം ചെയ്ത ദി റീഡർ എന്ന ചിത്രത്തിന്റെ പ്രമേയം രൂപപ്പെടുന്നത്‌. 'റീഡർ' എന്ന പേരു സൂചിപ്പിക്കുന്നതു പോലെ പ്രമേയത്തിന്റെ വളർച്ച സാഹിത്യവുമായും വായനയുമായുമൊക്കെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു; എങ്കിലും ഈ ചിത്രം പ്രാഥമികമായി മനുഷ്യത്വത്തെപറ്റിയും, അനിവാര്യമായ സന്ദർഭങ്ങളിൽ ശിഥിലമാകുന്ന മൊറാലിറ്റിയെക്കുറിച്ചും, പരീക്ഷിക്കപ്പെടുന്നവരുടെ നിസ്സഹായതയെക്കുറിച്ചുമാണ്‌ വാചാലമാകുന്നത്‌. സാധാരണക്കാരനായ ഒരു പുരുഷൻ പരിചയപ്പെടുവാനും അടുത്തിടപഴകുവാനും ഒരുവേള പ്രേമം തോന്നുവാനും മാത്രം നന്മകളുള്ള ഒരു സ്ത്രീ ഭൂതകാലത്തെ ഒരു ഫാസിസ്റ്റ്‌ കൂട്ടക്കൊലയ്ക്ക്‌ കൂട്ടുത്തരവാദിയാണെന്നു വന്നാൽ..?&lt;br /&gt;&lt;br /&gt;ഹിറ്റ്‌ലറുടെ കാലത്ത്‌ ജർമ്മനിയിൽ ജീവിച്ചിരുന്ന, ജൂതന്മാരല്ലാത്തവരുടെ മനുഷ്യത്വത്തെക്കുറിച്ച്‌ നിങ്ങൾ കരുതുന്നതെന്താണ്‌? ഒരു പ്രത്യേക കാലത്ത്‌ ഒരു ദേശത്തു ജീവിച്ചിരുന്ന ഭൂരിഭാഗം പേരും ദുർബലമായ മനസാക്ഷിയുടെ ഉടമകളായിരുന്നുവെന്നു നമുക്ക്‌ വിശ്വസിക്കാമോ? ഈ ചിത്രം പറയുന്നത്‌ ഹിറ്റ്‌ലറുടെ ഫാസിസ്റ്റ്‌ ഭരണത്തെ നടപ്പിൽ വരുത്തുവാൻ അപ്രധാനമായ റോളുകൾ കൈകാര്യം ചെയ്ത പലരും എന്നെയും നിങ്ങളെയും പോലെ സാധാരണ മനുഷ്യരായിരുന്നു എന്നാണ്‌. അവിടെ ഉയരുന്ന ചോദ്യമാകട്ടെ, സമാനമായ ഒരു സാഹചര്യത്തിൽ നിങ്ങളെന്തു ചെയ്യുമായിരുന്നു എന്നാണ്‌?എല്ലാ മനുഷ്യർക്കും തങ്ങളുൾപ്പെടുന്ന സമൂഹത്തിന്റെ ഒഴുക്കിനൊപ്പം നീങ്ങാനുള്ള ശക്തമായ പ്രേരണയുണ്ട്‌. അധികം പേരും, സമാനമായ സാഹചര്യങ്ങളിൽ, ലോകത്തെവിടെയായാലും എളുപ്പമുള്ള വഴി തെരഞ്ഞെടുക്കുവാൻ ശ്രമിക്കുമെന്നതാണ്‌, ഭീകരമെങ്കിലും, യാഥാർത്ഥ്യത്തോടു ചേർന്നു നിൽക്കുന്നത്‌.&lt;br /&gt;&lt;br /&gt;മത-വർഗ്ഗീയ-ഫാസിസ്റ്റ്‌ ശക്തികളാൽ ജനാധിപത്യബോധവും മനുഷ്യത്വവും മനസ്സാക്ഷിയും നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിങ്ങളെന്തു ചെയ്യും എന്നു തന്നെയാണ്‌ ഈ ചിത്രം നമ്മോടു ചോദിക്കുന്നത്‌? ആ ഇരുണ്ടകാലത്ത്‌ ജർമ്മനിയിൽ ജീവിച്ചിരുന്ന അനേകരെപ്പോലെ നിങ്ങളും ഫാസിസ്റ്റുകളോടു ചേർന്നു നിൽക്കുമോ? അതോ &lt;a href="http://www.imdb.com/title/tt0426578/"&gt;സോഫി ഷോൾ&lt;/a&gt; ഒക്കെ ചെയ്തതു പോലെ ആകുന്നത്ര ശബ്ദത്തിൽ ഫാസിസ്റ്റുകളോടു പ്രതികരിക്കുമോ?&lt;br /&gt;&lt;br /&gt;നമ്മൾ ഉത്തരങ്ങൾ പറയേണ്ടത്‌ നമ്മോടു തന്നെയാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.imdb.com/title/tt1125849/"&gt;ദി റെസ്‌ലര്‍&lt;/a&gt; (2008) -ഡാരന്‍ അറോണോവ്‌സ്‌കി&lt;br /&gt;&lt;br /&gt;റസ്‌ലിംഗ് പോലെയൊരു കായികവ്യാപാരം ഒരിക്കലെങ്കിലും ആസ്വദിക്കാനെനിക്കു സാധിക്കുമെന്നു തോന്നുന്നില്ല. എങ്കിലും ഈ സിനിമയിലെ റെസ്‌ലറെ എനിക്കു മനസ്സിലാകുന്നുണ്ട്. ചെറുപ്പത്തില്‍ റെസ്‌ലിംഗ് ആസ്വദിച്ചിരുന്ന കൂട്ടുകാരില്‍ നിന്നും അവര്‍ കളിച്ചിരുന്ന ശീട്ടുകളില്‍ നിന്നും ഹക് ഹോഗനെയും ബ്രിട്ടീഷ് ബുള്‍ഡോഗിനെയും അണ്ടര്‍ടേക്കറെയുമൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അവരോടൊന്നും ഒരു താത്പര്യവും ഒരു കാലത്തും തോന്നിയിട്ടുമില്ല. എങ്കിലും ഈ ചിത്രത്തിലെ റെസ്‌ലറോട്‌ എനിക്കു സ്നേഹം തോന്നുന്നു. അധോസമൂഹങ്ങളെയും അധോലോകങ്ങളെയും അവതരിപ്പിക്കുന്ന സിനിമകള്‍ ഒരുപാടുണ്ട്. എന്നാല്‍ ഒരു ഉപരിലോകത്തിലെ, മുഖ്യധാരാസമൂഹത്തില്‍ പെട്ടുപോയ, ചില അധോജീവിതങ്ങളാണ്‌ ഇവിടെ സിനിമയുടെ കേന്ദ്രം. പ്രതാപമെല്ലാം നഷ്ടപ്പെട്ട, പ്രായവും രോഗവും ആക്രമിച്ചു തുടങ്ങുന്ന, തന്റെ രൂപം നിലനിര്‍ത്താനാവശ്യമായ സ്റ്റിറോയ്ഡുകള്‍ വാങ്ങാനായി ചെറുകിട ജോലികള്‍ ചെയ്ത് ജീവിക്കുന്ന ഒരു റെസ്‌ലറും അയാളുടെ ശൂന്യമായ രതിയും സ്നേഹത്തിനു വേണ്ടിയുള്ള അന്വേഷണവും ഒക്കെയാണ്‌ ഈ സിനിമ. വേദനയാഗ്രഹിക്കുന്ന അയാളുടെ ശരീരം വീണ്ടും വീണ്ടും അയാളെ മത്സരവേദിയിലേക്കു നയിക്കുന്നുണ്ട്. ശരീരത്തിനു മുന്നില്‍ നിസ്സഹയനാവുന്ന മനുഷ്യന്‍. ശരീരം കൊണ്ടു ജീവിക്കാന്‍ ശ്രമിക്കുന്ന, യൌവനം പിന്നിട്ട നഗ്നനൃത്തക്കാരിയായ ഒരു സ്ത്രീയാണു മറ്റൊരു കഥാപാത്രം. ഈ രണ്ടു കഥാപാത്രങ്ങളാണു ഈ സിനിമ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;a href="http://www.imdb.com/title/tt1205489/"&gt;ഗ്രാന്‍ ടൊരീനോ&lt;/a&gt;(2008)-ക്ലിന്റ് ഈസ്റ്റ്‌വുഡ്&lt;/p&gt;ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ പഴയ വെസ്റ്റേണ്‍ സിനിമകള്‍ കണ്ടിട്ടില്ലേ? നിറതോക്കുമായി എതിരാളികള്‍ക്ക് നേര്‍ക്കുനേരെ നിന്ന് ഞൊടിയിടയില്‍ തോക്കു പുറത്തെടുത്ത് എതിരാളികളെ നിഗ്രഹിക്കുന്ന ഹീറോ. ഗ്രാന്‍ ടൊരീനോയിലാകട്ടെ തന്റെ തന്നെ ഇമേജിനെ ഡീ-കണ്‍സ്റ്റ്രക്ടു ചെയ്യാനുള്ള ഒരു ശ്രമം ഈസ്റ്റ്‌വുഡ് നടത്തുന്നുണ്ട്. ഇസ്സ്റ്റ്വുഡ് തന്നെ അവതരിപ്പിക്കുന്ന വാള്‍ട്ട് കൊവാല്‍സ്കി എന്ന കഥാപാത്രമാകട്ടെ, പരുക്കനും റേസിസ്റ്റുമായ, പ്രായം ചെന്ന ഒരു അമേരിക്കന്‍ കോക്കേഷ്യന്റെ പ്രോട്ടോടൈപ്പ് ആണ്‌. ഏതാണ്ട് ഡേര്‍ട്ടി ഹാരി പെന്‍ഷനായതു പോലെ ഒരു കഥാപാത്രം. പരുക്കനും ഒറ്റയാനും ഊര്‍ജ്ജ്വസ്വലനുമായ ഈ കഥാപാത്രം തന്റെയുള്ളിലെ നന്‍മ കണ്ടെത്തുന്നതാണു സിനിമയുടെ കഥ. പക്ഷെ സിനിമയുടെ രാഷ്ട്രീയം, കഥ പോലെ അത്ര തെളിമയുള്ളതല്ല എന്നതാണു വാസ്തവം. കാരണം റേസിസത്തെ അത്രയെളുപ്പം കറുപ്പും വെളുപ്പുമായി കള്ളികളിലാക്കാന്‍ പറ്റില്ല എന്നതു തന്നെ. അതുകൊണ്ടുതന്നെയാണു ഈസ്റ്റുവുഡിന്റെ ന്യായീകരണശ്രമങ്ങൾ പൊള്ളയാകുന്നതും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-836960554135240062?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/836960554135240062/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=836960554135240062' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/836960554135240062'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/836960554135240062'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2009/02/2008.html' title='2008-ലെ ഇംഗ്ലീഷ് സിനിമകള്‍-1'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>10</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-1088882065670326370</id><published>2008-11-30T16:43:00.005-05:00</published><updated>2009-09-07T15:43:24.918-04:00</updated><category scheme='http://www.blogger.com/atom/ns#' term='ഇംഗ്ലീഷ്'/><category scheme='http://www.blogger.com/atom/ns#' term='വെസ്റ്റേൺ'/><category scheme='http://www.blogger.com/atom/ns#' term='കാൻസ്'/><title type='text'>ദി ത്രീ ബറിയൽ‌സ് ഓഫ് മെൽക്വിയാദെസ് എസ്ട്രാഡ (2005)</title><content type='html'>സംവിധാനം: ടോമി ലീ ജോൺസ്&lt;br /&gt;&lt;br /&gt;ഭാഷ: ഇംഗ്ലിഷ്, സ്പാനിഷ്&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_ALTsLs3CkeE/STMNraSK3OI/AAAAAAAAAJM/kcgQztvFyGk/s1600-h/three_burials1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5274574628022050018" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 236px; CURSOR: hand; HEIGHT: 320px" alt="" src="http://1.bp.blogspot.com/_ALTsLs3CkeE/STMNraSK3OI/AAAAAAAAAJM/kcgQztvFyGk/s320/three_burials1.jpg" border="0" /&gt;&lt;/a&gt;പൊലിഞ്ഞു പോകുന്ന മനുഷ്യജീവിതങ്ങൾക്ക്‌ പ്രത്യേകിച്ച്‌ ഒരു വിലയും കൽപ്പിക്കാത്ത ഒരു സമൂഹത്തിലേക്ക്‌, ഒരു കണക്കുമില്ലാതെ പുല്ലുപോലെ മനുഷ്യനെ കൊന്നു തള്ളുന്ന ഹോളിവുഡ്‌ ആക്ഷൻ സിനിമകളുടെ ഇടയിൽ നിന്നുമാണ്‌ ഒരു സിനിമ, ഒരൊറ്റ ജീവന്റെ വിലയെക്കുറിച്ച്‌, അതിനു കൊടുക്കേണ്ട മഹത്വത്തെക്കുറിച്ച്‌ വാചാലമാകുന്നത്‌. ഹോളിവുഡിലെ ആക്ഷൻ ഹീറോ &lt;a href="http://www.imdb.com/name/nm0000169/"&gt;ടോമി ലീ ജോൺസി&lt;/a&gt;ന്റെ പ്രഥമസംവിധാനസംരംഭമായ &lt;a href="http://www.imdb.com/title/tt0419294/"&gt;The Three Burials of Melquiades Estrada(2005)&lt;/a&gt; ഒരു അസാധാരണ സിനിമയാകുന്നത്‌ ജീവനെക്കുറിച്ചുള്ള അതിന്റെ കാഴ്ചപ്പാടുകൾ കൊണ്ടു മാത്രമല്ല, സമൂഹങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും വ്യക്തിജീവിതങ്ങളെക്കുറിച്ചും സർവ്വോപരി നിയമവാഴ്ചയെക്കുറിച്ചുമൊക്കെയുള്ള തെളിമയുള്ള ചില ഉൾകാഴ്ചകളുടെ പേരിലും കൂടിയാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;Western എന്ന genre-നെക്കുറിച്ച്‌ കേൾക്കുമ്പോൾ നിങ്ങളുടെ ഓർമ്മയിൽ വരുന്നത്‌, ഒരു പക്ഷെ, പൊടി പറത്തി പായുന്ന കുതിരകളും, അരയിലെ തോക്കിന്റെ കാഞ്ചിയിൽ ഒരു വിരൽ വെച്ച്‌ ചെരിഞ്ഞ്‌ നിൽക്കുന്ന ക്ലിന്റ്‌ ഈസ്റ്റ്‌വുഡും, ക്രൂരത കലർന്ന കണ്ണുകളും വൃത്തികെട്ട പല്ലുകളുമുള്ള പരുക്കന്മാരായ മധ്യവയസ്കന്മാരുമൊക്കെയാകാം. ക്രൂരതയുടെയും, പ്രതികാരത്തിന്റെയും, നനവില്ലാത്ത പരുക്കൻ ഭാവങ്ങളുടെയും ഒക്കെ പ്രതിനിധാനമായി കണക്കാക്കപ്പെട്ടിരുന്ന ഒരു genre-നെ സ്നേഹത്തിന്റേതും മനുഷ്യത്വത്തിന്റേതും പരിഗണനയുടേയും മോക്ഷത്തിന്റെയും ഒക്കെ ഭാവങ്ങൾ കൊണ്ട്‌ കഴുകിയെടുക്കുകയാണ്‌, മെൽക്വിയാദെസ്‌ എന്ന ആരുമല്ലാത്ത ഒരുവന്റെ മൂന്ന് ശവസംസ്കാരങ്ങൾ കൊണ്ട്‌ ജോൺസ്‌ ചെയ്യുന്നത്‌.&lt;br /&gt;&lt;br /&gt;ടെക്സാസിലെ ഒരു അതിർത്തിഗ്രാമത്തിൽ, അഴുകിത്തുടങ്ങിയ മെൽക്വിയാദെസിന്റെ മൃതശരീരം രണ്ടു വേട്ടക്കാർ കണ്ടെത്തുന്നതോടെയാണ്‌ സിനിമ തുടങ്ങുന്നത്‌. മെക്സിക്കോയിൽ നിന്നുള്ള illegal immigrant ആയ മെൽക്വിയാദെസ്‌ പീറ്റ്‌ പെർക്കിൻസിന്റെ(ടോമി ലീ ജോൺസ്‌) കന്നുകാലികളെ നോക്കുന്ന ജോലിക്കാരിലൊരുവനും ഉറ്റസുഹൃത്തുമായിരുന്നു. ഒരു പട്രോൾ പോലീസുകാരനു പറ്റുന്ന കൈയബദ്ധത്തിൽ അയാൾ വെടിയേറ്റു കൊല്ലപ്പെടുന്നു. മെൽക്വിയാദെസ്‌ ഒരു നിയമാനുസൃത പൗരനല്ലാത്തതിനാൽ കൊലപാതകിയെ ശിക്ഷിക്കാതെ പോലീസ്‌ ഒഴിഞ്ഞുമാറുകയാണെന്നു മനസ്സിലാക്കുന്ന പെർക്കിൻസ്‌, നിയമം കൈയിലെടുക്കുവാനൊരുങ്ങുകയാണ്‌. മെൽക്വിയാദെസിന്റെയും പീറ്റിന്റെയും സൗഹൃദവും അവരുടെ രഹസ്യയാത്രകളും മെൽക്വിയാദെസിന്റെ മരണവും രണ്ട്‌ ശവസംസ്കാരങ്ങളും, കൊലപാതകിയായ പോലീസുകാരൻ മൈക്ക്‌ നോർട്ടന്റെ വ്യക്തിജീവിതവും, ടെക്സാസിലെ ഗ്രാമജീവിതത്തെക്കുറിച്ച്‌ തെളിമയുള്ള ചില നോട്ടങ്ങളുമൊക്കെയായി ഒരു Non-linear ആഖ്യാനരീതിയാണ്‌ ചിത്രത്തിന്റെ first act. അലഹാന്ദ്രോ ഗോൺസാലെസ്‌ ഇനാരിട്ടുവിന്റെ Non-linear സിനിമകളുടെ തിർക്കഥകളിലൂടെ പ്രശസ്തനായ Guillermo Arriaga-യുടേതാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;object width="425" height="344"&gt;&lt;param name="movie" value="http://www.youtube.com/v/nOxb9Gt-Llo&amp;hl=en&amp;fs=1&amp;rel=0"&gt;&lt;/param&gt;&lt;param name="allowFullScreen" value="true"&gt;&lt;/param&gt;&lt;param name="allowscriptaccess" value="always"&gt;&lt;/param&gt;&lt;embed src="http://www.youtube.com/v/nOxb9Gt-Llo&amp;hl=en&amp;fs=1&amp;rel=0" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="425" height="344"&gt;&lt;/embed&gt;&lt;/object&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;                  നോർട്ടൺ എന്ന കഥാപാത്രത്തെക്കുറിച്ച്‌ അയാളുടെ ഭാര്യയുടെ അഭിപ്രായം തന്നെ 'He is beyond redemption' എന്നാണ്‌. അയാളുടെ സ്നേഹരാഹിത്യം കാരണവും വിരസത കാരണവും വ്യഭിചരിക്കാനിറങ്ങുന്ന അയാളുടെ ഭാര്യയെക്കുറിച്ച്‌ അയാൾക്കറിയാത്ത പലതും സംവിധായകൻ നമുക്ക്‌ പറഞ്ഞു തരുന്നുണ്ട്‌. മെൽക്വിയാദെസ്‌ ജീവിച്ചിരുന്നപ്പോൾ അയാളുടെ മെക്സിക്കൻ ഗ്രാമത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പീറ്റിനോടു പറയാറുണ്ടായിരുന്നു. ഒരു പക്ഷെ താൻ മരിച്ചാൽ തന്റെ മൃതദേഹം അവിടെ കൊണ്ടുപോകണമെന്നും അയാൾ പീറ്റിനോടാവശ്യപ്പെടുന്നുണ്ട്‌. മെക്സിക്കോയിലേക്കുള്ള നീണ്ട യാത്രയിൽ ഘാതകനായ നോർട്ടണെയും ഭീഷണിപ്പെടുത്തി, പീറ്റ്‌ കൂടെ കൂട്ടുന്നുണ്ട്‌.സംഭവബഹുലമായ ഈ യാത്രയാണ്‌ സിനിമയുടെ second act. യാത്രയ്ക്കിടയിൽ അന്ധനായ ഒരു വൃദ്ധനെ അവർ കണ്ടുമുട്ടുന്നുണ്ട്‌. തന്നാലാവുന്ന രീതിയിലൊക്കെ അവരെ സഹായിക്കുന്ന വൃദ്ധൻ അവരെ പിരിയുന്ന വേളയിലുന്നയിക്കുന്ന ആവശ്യം ചിത്രത്തിനുശേഷവും നമ്മെ വേട്ടയാടും.ആകസ്മികതകളുടേതായ യാത്രയുടെ അവസാനം പ്രേക്ഷകരെത്തുന്നത്‌ സമാനതകളപൂർവ്വമായ ഒരു കഥ പറച്ചിലിലേക്കാണ്‌; ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ നമ്മൾ പരിചയിച്ച, കൽപനകളെ യാഥാർത്ഥ്യവുമായി ബന്ധിപ്പിക്കുന്ന മറ്റൊരു തലത്തിലേക്ക്‌. നമ്മുടെ ജീവിതത്തെക്കുറിച്ചും മറ്റുള്ളവരുമായുള്ള ഇടപെടലുകളെക്കുറിച്ചുമുള്ള നമ്മുടെ തന്നെ ധാരണകൾ മാത്രമാണ്‌ നമ്മുടെ അസ്ഥിത്വമെന്നും, അതിനടിസ്ഥാനമായി മറ്റൊരു സ്ഥായിയായ യാഥാർത്ഥ്യമില്ലെന്നുമുള്ള ഒരു തിരിച്ചറിവിലേക്ക്‌ ഈ സിനിമ നമ്മെ ഉണർത്തുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;                    പ്രമേയപരമായി സാമ്യമുള്ള രണ്ടു ചിത്രങ്ങൾ Yang Zhang-ന്റെ &lt;a href="http://www.imdb.com/title/tt0783475/"&gt;Getting home(2007)&lt;/a&gt;, Sam Peckinpah-യുടെ &lt;a href="http://www.imdb.com/title/tt0071249/"&gt;Bring me the head of Alfredo Garcia(1974)&lt;/a&gt; എന്നിവയാണ്‌. Getting Home കേരളത്തിലെ ഫെസ്റ്റിവലിൽ ഒരുപാട്‌ ആഘോഷിക്കപ്പെട്ട ചിത്രമെങ്കിലും അതിലളിതവത്കരണത്തിന്റെ പരാധീനതകൾക്കു പുറമെ, വികൃതമായ ചില തമാശകളുടെ ഭാരവുമുണ്ടായിരുന്നു. Sam Peckinpah-യുടെ ചിത്രമാകട്ടെ, രാഷ്ടീയപരമായ വായനകൾക്കുപരി കഥാപാത്രങ്ങളിലും അന്തരീക്ഷസൃഷ്ടിയിലുമാണ്‌ കൂടുതൽ ശ്രദ്ധിച്ചത്‌.&lt;br /&gt;&lt;br /&gt;             ജോൺസ്‌ സമൂഹത്തെ നോക്കികാണുന്നതിലുമുണ്ട്‌ ഹോളിവുഡിനു പരിചയമില്ലാത്ത ഒരു പുതുമ. അമേരിക്കൻ സമൂഹത്തെ തങ്ങളിലേക്കൊതുങ്ങിയ, അയൽക്കാരെ സഹിക്കാനാകാത്ത, അടഞ്ഞ സമൂഹമായി ചിത്രീകരിക്കുമ്പോൾ സഹവർത്തിത്വത്തിന്റേതും, സഹകരണത്തിന്റേതുമായ ഒരു തുറന്ന സമൂഹമായാണ്‌ മെക്സിക്കൻ ഗ്രാമങ്ങൾ കാഴ്ചപ്പെടുന്നത്‌. അതിർത്തി ഭേദിക്കാൻ ശ്രമിക്കുന്ന illegal immigrants-നെ അനുഭാവപൂർവ്വം പരിചരിക്കുമ്പോൾതന്നെ അമേരിക്കൻ പൗരന്മാരെയൊന്നും നല്ല വെളിച്ചത്തിലല്ല ജോൺസിന്റെ സിനിമ കാണിക്കുന്നത്‌. മികവുറ്റ പശ്ചാത്തല സംഗീതത്തിന്റെയും ഛായാഗ്രഹണത്തിന്റേയും ഒക്കെ സാന്നിദ്ധ്യത്തിലും ആസ്വദിച്ചു കാണാനാകാത്ത, പകുതി അഴുകിയ മൃതശരീരമുൾപ്പെടുന്ന, സുദീർഘങ്ങളായ പല സീനുകളുമുണ്ട്‌ ചിത്രത്തിൽ. ഈ ചിത്രം pleasant അല്ല എന്നു സാരം, എങ്കിലും ഇതിൽ നല്ല സിനിമയുണ്ട്‌. 2005-ലെ കാൻ ഫെസ്റ്റിവലിൽ ഗോൾഡൻ പാം നോമിനേഷൻ നേടിയതു കൂടാതെ മികച്ച തിരക്കഥയ്ക്കും നടനുമുള്ള പുരസ്കാരങ്ങൾ ഈ ചിത്രം നേടുകയുണ്ടായി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-1088882065670326370?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/1088882065670326370/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=1088882065670326370' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/1088882065670326370'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/1088882065670326370'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2008/11/2005.html' title='ദി ത്രീ ബറിയൽ‌സ് ഓഫ് മെൽക്വിയാദെസ് എസ്ട്രാഡ (2005)'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ALTsLs3CkeE/STMNraSK3OI/AAAAAAAAAJM/kcgQztvFyGk/s72-c/three_burials1.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>13</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-7977951837578966308</id><published>2008-08-30T11:24:00.005-04:00</published><updated>2009-05-28T16:27:45.362-04:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>കഥ പറയുമ്പോൾ..!</title><content type='html'>&lt;em&gt;&lt;span style="color:#cc0000;"&gt;ഡിസ്ക്ലൈമർ: ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന വിദേശഭാഷാ ചിത്രങ്ങളുടെ വീഡിയോ അതികഠിനമായ വയലൻസ് അടങ്ങിയിരിക്കുന്നു എന്ന കാരണത്താൽ 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ കാണാതിരിക്കാൻ ശ്രദ്ധിക്കുക. ചില വീഡിയോ പകർപ്പവകാശ ലംഘനം കാരണം ചില രാജ്യങ്ങളിൽ ലഭ്യമായിരിക്കുകയില്ല.&lt;/span&gt;&lt;/em&gt;&lt;br /&gt;&lt;br /&gt;കഥ കേൾക്കാൻ നമുക്കെല്ലാം പ്രത്യേക താത്‌പര്യമുണ്ടെന്നു തോന്നുന്നു. ഈസോപ്പ്‌ കഥകളും പഞ്ചതന്ത്രവും ഐതിഹ്യമാലയും നാടൻകഥകളും നമ്മുടെ വളർച്ചയുടെ ഭാഗമായിരുന്നു. അധുനികതയ്ക്കു മുൻപുണ്ടായിരുന്ന സാഹിത്യത്തിന്റെ പ്രധാന പരിഗണനകളിലൊന്ന് കഥ പറച്ചിൽ തന്നെയായിരുന്നു. പ്രസ്തുത കാലഘട്ടത്തിൽ രൂപപ്പെട്ടതുകൊണ്ടാകാം, കഥ പറയാൻ പുതിയൊരു മാർഗ്ഗമെന്ന നിലയിലാണ്‌ ഏതാണ്ട്‌ തുടക്കം മുതൽ സിനിമയെ ഉപയോഗപ്പെടുത്തിപോന്നത്‌. സിനിമയ്ക്ക്‌ കഥ പറയൽ മാത്രമല്ല, മറ്റ്‌ പല സാധ്യതകളുമുണ്ട്‌ എന്ന് പിന്നീട്‌ മനസ്സിലാക്കി. പാശ്ചാത്യർ ഇങ്ങനെ സിനിമയുടെ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണവുമായി ഒരുപാട്‌ മുന്നോട്ടു പോയപ്പോൾ നമ്മുടെ സിനിമ ഇന്നും സിനിമ കഥ പറയാനുള്ള മാധ്യമമാണ്‌ എന്ന, ദശകങ്ങൾക്ക്‌ മുൻപുണ്ടായിരുന്ന ചിന്തയിൽ കുരുങ്ങിക്കിടക്കുന്നു. പ്രത്യേകമായ ഒരു കഥയും പറയാൻ ശ്രമിക്കാത്ത ചില സിനിമകളെക്കുറിച്ച്‌ പരാമർശിച്ച കഴിഞ്ഞ പോസ്റ്റിനു തുടർച്ചയെന്നോണം, കഥ പറയുമ്പോൾ തന്നെ, പറയുന്ന കഥയുടെ ആഖ്യാനത്തിനായി സ്വീകരിച്ച പുതുമയുള്ള ചില ശ്രമങ്ങളിലൂടെ ചലചിത്രകലയ്‌ക്ക്‌ പുതിയ മാനങ്ങൾ നൽകിയ ചില സമീപകാലസിനിമകളാണ്‌ ഇവിടെ പ്രതിപാദ്യവിഷയമാകുന്നത്‌. ചലചിത്രം എന്ന ആഖ്യായികയുടെ ചരിത്രത്തിലെ നാഴികകല്ലുകളായ The Battleship Potyomkin,The Cabinet of Dr.Caligari, Citizen Kane, The Passion of Joan of Arc, Rashomon തുടങ്ങിയ ക്ലാസ്സിക്കുകളെ അടിസ്ഥാനമാക്കിയുള്ള വിവരണമല്ല, മറിച്ച്‌ കഴിയുന്നതും സമീപകാല ചിത്രങ്ങളും സംവിധായകരുമാണധികവും ഇവിടെ പരാമർശിക്കപ്പെടുക.&lt;br /&gt;&lt;br /&gt;ഒരു കഥയ്ക്ക്‌ തീർച്ചയായും ഒരു തുടക്കവും മധ്യവും അവസാനവും വേണം പക്ഷെ അതേ ക്രമത്തിലായിരിക്കണമെന്നില്ല എന്ന് ആദ്യം അഭിപ്രായപ്പെട്ടത്‌ ഗൊദാർദ്ദ്‌ ആയിരുന്നു. കുറോസവയും ബെർഗ്ഗ്‌മാനും ഹിച്‌കോക്കുമൊക്കെ പ്രതിനിധീകരിച്ചു പോന്നിരുന്ന ഋജുവായ ആഖ്യാനശൈലിയിൽ നിന്നു വ്യത്യസ്ഥമായി സിനിമയ്ക്ക്‌ പുതിയ വ്യാകരണങ്ങൾ എഴുതിയ തലമുറയിലെ പ്രമുഖനായിരുന്നു ഗൊദാർദ്ദ്‌. ട്രാക്കിംഗ്‌ ഷോട്ടുകൾ സദാചാരത്തെ ചോദ്യം ചെയ്യലാണെന്നു പറഞ്ഞ ഗൊദാർദ്ദ്‌ ട്രോളി വാടകയ്ക്കെടുക്കാൻ കാശില്ലാതെ വീൽചെയറിൽ ക്യാമറ വെച്ച്‌ '&lt;a href="http://www.imdb.com/title/tt0053472/"&gt;ബ്രെത്ത്‌ലെസ്‌&lt;/a&gt;' ചിത്രീകരിച്ചു. സിനിമയുടെ ദൈർഘ്യം കുറയ്ക്കാൻ ചിത്രത്തിൽ നിന്നും കുറെ ഭാഗങ്ങൾ വെറുതെ മുറിച്ചു കളഞ്ഞപ്പോൾ അത്‌ 'ജംപ്‌ കട്ട്‌' എന്ന പേരിൽ പ്രസിദ്ധമായി. അറുപതുകളിൽ ഗൊദാർദ്ദ്‌ രൂപപ്പെടുത്തിയ ആഖ്യാനശൈലി ഇന്നും പഴകിയിട്ടില്ലെന്ന് സമീപകാലത്തെ Tarantino ചിത്രങ്ങളുടെ വിജയം സൂചിപ്പിക്കുന്നു. ഒരു പുസ്തകത്തിലേതു പോലെ അധ്യായങ്ങളായി തിരിച്ചുള്ള ആഖ്യാനം, asynchronized soundtracks, self-narration, സിനിമയെ ഒരു ലേഖനമായും കൊളാഷായുമുള്ള ഉപയോഗപ്പെടുത്തലുകൾ, self-reference എന്നിങ്ങനെ രൂപാന്തരപ്പെടുത്തി, അരാജകത്വത്തിന്റെ കലയാക്കി, സിനിമയെ സ്വതന്ത്രമാക്കിയതിൽ ഗൊദാർദ്ദിനു വലിയ പങ്കുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;strong&gt;സിനിമയുടെ വ്യാകരണം&lt;/strong&gt;&lt;br /&gt;അക്ഷരങ്ങൾ ചേർന്ന് വാക്കുകളും, വാക്കുകൾ ചേർന്ന് വാചകങ്ങളും, വാചകങ്ങൾ ചേർന്ന് ഖണ്ഡികകളും, അവ ചേർന്ന് അധ്യായങ്ങളുമാകുന്നത്‌ എഴുത്തിന്റെ അടിസ്ഥാന രീതി. അതു പോലെ ഷോട്ടുകൾ ചേർന്ന് സീനുകളാവുന്നതും, സീനുകൾ ചേർന്ന് സീക്വൻസുകളാകുന്നതും സ്വീകൻസുകൾ ചേർന്ന് അധ്യായങ്ങളും മുഴുവൻ സിനിമയുമാകുന്നത്‌ സിനിമയുടെ അടിസ്ഥാന വ്യാകരണം. എഴുത്തിൽ നിന്നു വ്യത്യസ്ഥമായി അടിസ്ഥാനവ്യാകരണങ്ങളിലുള്ള അട്ടിമറി ചിലപ്പോൾ സാധ്യമാണ്‌ സിനിമയിൽ.(സാഹിത്യത്തിൽ അടിസ്ഥാനരീതിയിൽ നിന്നുള്ള വ്യതിചലനം ചിലപ്പോൾ സരമാഗോയുടെ എഴുത്തിൽ ദൃശ്യമാകാറുണ്ട്‌). ഒറ്റ ഷോട്ടിൽ ഒരു സിനിമ തുടങ്ങിയ കൗതുകം ജനിപ്പിക്കുന്ന സമ്പ്രദായങ്ങൾ 1948-ൽ തന്നെ ഹിച്‌കോക്ക്‌ തുടങ്ങിയിരുന്നു. അന്നത്തെ മൂവിക്യാമറയുടെ പരിമിതികൾ കാരണം (പത്തു മിനിറ്റു നേരത്തെ ഫിലിം മാത്രമേ ക്യാമറയിൽ ലോഡ്‌ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ) Rope (1948)-ലെ കട്ടുകളെല്ലാം വളരെ തന്ത്രപരമായിരുന്നു. പിന്നീട്‌ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ Russian Ark(2002) എന്ന ചിത്രം ഒറ്റ ഷോട്ടിൽ തീർക്കാൻ അലക്സാണ്ടർ സൊകുറോവിനു കഴിഞ്ഞു. സിനിമയുടെ അടിസ്ഥാനവ്യാകരണത്തെ നിരാകരിക്കുന്ന ചില ശ്രമങ്ങൾ ടി.വി.ചന്ദ്രൻ തന്റെ സിനിമകളിൽ നടത്തിയിട്ടുണ്ട്‌. സൂസന്നയിൽ 5 സീനുകൾ ഒറ്റ ഷോട്ടിലൊതുക്കിയതും ഡാനിയിൽ രണ്ട്‌ സീനുകൾക്കിടയിൽ മുഖ്യകഥാപാത്രത്തെ സിനിമയിൽ നിന്നും പുറത്ത്‌ കൊണ്ടു വന്ന് കാലവ്യതിയാനത്തെ കാഴ്‌ചയിലൊതുക്കിയതും പരാമർശിക്കേണ്ടതാണ്‌. ഓർമ്മകളുണ്ടായിരിക്കണം(1995) എന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ ഏതാണ്ടെല്ലാ ഷോട്ടുകളിലും ഉൾപ്പെടുത്തിയതും ശ്രദ്ധേയമായിരുന്നു. 1999-ൽ അമേരിക്കയിൽ നടന്ന Columbine high school massacre-നെ ആസ്പദമാക്കി Gus Van Sant സംവിധാനം ചെയ്ത &lt;a href="http://www.imdb.com/title/tt0363589/"&gt;Elephant(2003)&lt;/a&gt; പ്രഖ്യാതമായ ഒരു വിഷയം കൈകാര്യം ചെയ്തതുകൊണ്ടു മാത്രമല്ല ആഖ്യാനത്തിലെ പുതുമകൾ കൊണ്ടു കൂടി ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ഒരു കൂട്ടക്കൊലയിലേക്ക്‌ ചില വിദ്യാർത്ഥികളെ നയിച്ച സാഹചര്യങ്ങളേയും കൊലയാളികളുടെ മാനസികവ്യാപരങ്ങളേയുംകുറിച്ച്‌ ഒരു തിയറിയും രൂപപ്പെടുത്താൻ ഈ ചിത്രം മുതിരുന്നില്ല; ഉത്തരങ്ങൾ അവതരിപ്പിക്കുന്നില്ല എന്നതു മാത്രവുമല്ല ചോദ്യങ്ങൾ ചോദിക്കുന്നു പോലുമില്ല ഈ ചിത്രം. അന്തമില്ലാതെ നീണ്ടു പോകുന്ന ട്രോളി ഷോട്ടുകളിലൂടെ തികഞ്ഞ നിസംഗതയോടെ ചില കഥാപാത്രങ്ങളെ-അസാധാരണമായി തീർന്ന ഒരു ദിവസത്തെ കാമ്പസ്‌ ജീവിതം തികച്ചും സാധാരണമായി- പിന്തുടരുക മാത്രം ചെയ്യുന്നു ക്യാമറ ഇവിടെ. സാധാരണ medium range-നും ക്ലോസപ്പിനുമിടയിൽ വരാറുള്ള കട്ടുകൾ പോലും ഒഴിവാക്കുന്ന സംവിധായകൻ നേടുന്നതാകട്ടെ അസാധാരണമായ റിയലിസവും. തികച്ചും സമാനമായ അന്തരീക്ഷത്തിൽ, സമാനമായ അഖ്യാനരീതിയിൽ അൽപം കൂടി വ്യക്ത്യധിഷ്ഠിതമായ കഥ പറഞ്ഞ മുരളി.കെ.തല്ലൂരിയുടെ &lt;a href="http://www.imdb.com/title/tt0472582/"&gt;2:37(2006)&lt;/a&gt; വ്യത്യസ്ഥമാകുന്നത്‌ ആഖ്യാനത്തിന്റെ അടിസ്ഥാനഘടകങ്ങളായ shot composition, editing എന്നിവയിലെ സൂക്ഷ്മമായ വ്യതിയാനം കൊണ്ടു തന്നെ. ആഖ്യാനത്തിൽ ഏറെ പുതുമകൾ ആവിഷ്കരിച്ച ക്രിസ്ത്യൻ മുങ്ങ്ജുവിന്റെ &lt;a href="http://www.imdb.com/title/tt1032846/"&gt;4 months, 3 weeks and 2 days(2007)&lt;/a&gt; കാനിലെ ഗോൾഡൻ പാം നേടിയതുകൊണ്ടുമാത്രമല്ല സിനിമാ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്‌; അതിശയിപ്പിക്കുന്ന റിയലിസമായിരുന്നു ഈ സിനിമയുടെ പ്രധാനപ്രത്യേകത. സംവിധായകൻ ഇത്‌ ആവിഷ്കരിച്ചതാകട്ടെ ആഖ്യാനത്തിലെ ചടുലത കൊണ്ടും കൃത്യത കൊണ്ടും. ഓരോ സീനും ഓരോ ഷോട്ടുകളായിരുന്നു സിനിമയിൽ. അപ്പോൾ ദൈർഘ്യമുള്ള ഷോട്ടുകളെപറ്റി പ്രത്യേകം പറയേണ്ടല്ലോ. രണ്ട്‌ കോളേജ്‌ വിദ്യാർത്ഥിനികളുടെ സംഭവബഹുലമായ ഒരു ദിവസത്തെ കഥയിലൂടെ എൺപതുകളിലെ റുമേനിയയിലെ രാഷ്ട്രീയ അന്തരീക്ഷമാണ്‌ സംവിധായകന്റെ വിഷയം. 'സിറ്റി ഓഫ്‌ ഗോഡ്‌' പോലെ കഥനടക്കുന്നയിടം പ്രധാനകഥാപാത്രമാകുന്ന അവസ്ഥ. ഈ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള 'മീഡിയ'മായിരുന്നു മറ്റ്‌ കഥാപാത്രങ്ങൾ. പശ്ചാത്തലസംഗീതത്തിന്റെ അഭാവവും മിക്ക സീനുകളിലും ആവർത്തിക്കുന്ന ക്ലോക്കിന്റെ ടിക്‌ ടിക്‌ ശബ്ദവും ഇതിനെ ഒരു റിയൽ ടൈം സിനിമയാക്കി. സമാനമായ ഒരു കഥ പറഞ്ഞിട്ടും മലയാളത്തിലെ 'നോട്ട്ബുക്ക്‌' ഒന്നുമാവാതെ പോകുന്നത്‌ അത്‌ വെറുമൊരു കഥ മാത്രമായതുകൊണ്ടും സമാനമായ ഒരു രാഷ്ട്രീയ അനുഭവം നമുക്കില്ലാത്തതുകൊണ്ടുമാണ്‌. ദൈർഘ്യം കൂടിയ ഷോട്ടുകളിലേക്ക്‌ ചിന്ത മാറുമ്പോൾ, സമീപകാലസിനിമയിൽ ഓർമ്മയിലെത്തുന്നത്‌ ഗ്രീക്ക്‌ സംവിധായകനായ ആഞ്ജെലോപൗലോയുടെയും മെക്സിക്കൻ സംവിധായകനായ കാർലോസ്‌ റെയ്ഗദാസിന്റെയും സിനിമകളും, Alfonso Cuaron സംവിധാനം ചെയ്‌ത children of men എന്ന ചിത്രത്തിലെ ഒറ്റ ഷോട്ടിൽ തീർത്ത, അതിശയിപ്പിക്കുന്ന ചില നീണ്ട സീക്വൻസുകളുമാണ്‌ (&lt;a href="http://www.youtube.com/watch?v=vF7d0RJezbs"&gt;Sequence1&lt;/a&gt;, &lt;a href="http://www.youtube.com/watch?v=saGaBJMqQo8"&gt;Sequence2&lt;/a&gt;).&lt;br /&gt;&lt;br /&gt;കഥ പറയാൻ ദൃശ്യങ്ങൾക്കു പകരം സംഭാഷണങ്ങൾ ഉപയോഗിക്കുന്ന വെർബൽ സിനിമകളാണല്ലോ നമ്മുടെ മുഖ്യധാരാ സിനിമയിൽ അധികവും. സിനിമ കാണുന്നതിനു പകരം സിനിമ കേൾക്കുന്ന ഒരു സമ്പ്രദായവുമുണ്ടായിരുന്നല്ലോ (ശബ്ദരേഖ) നമ്മുടെ നാട്ടിൽ പണ്ട്‌. ഇത്‌ നമ്മുടെ പ്രേക്ഷകരുടെ ആസ്വാദനശേഷിയെ കുറച്ചൊന്നുമല്ല അപകടപ്പെടുത്തിയത്‌. ശബ്ദത്തെക്കാളുപരി ദൃശ്യങ്ങൾ ഉപയോഗിച്ച്‌ കഥ പറയുന്ന സംവിധായകരുടെ സിനിമകളെ 'ആർട്ട്‌ സിനിമ'കളെന്നു ലേബലിട്ട്‌ പുഛിക്കുന്നു സിനിമയെന്തെന്നറിയാത്ത നമ്മുടെ മുഖ്യധാരാ സിനിമക്കാരും പ്രേക്ഷകരും. എന്നാൽ കഴിവുറ്റ സംവിധായകർക്ക്‌ സിനിമയിൽ ശബ്ദം എന്നത്‌ ദൃശ്യങ്ങൾക്ക്‌ കൂടുതൽ മിഴിവു നൽകാനുള്ള ഉപാധി മാത്രമായിരിക്കും. കൊറിയൻ സംവിധായകനായ കിം കി ദുകിനു ആഗോളതലത്തിൽ ലഭിക്കുന്ന പരിഗണനകൾക്ക്‌ കാരണവും ഏറ്റവും കുറച്ച്‌ സംഭാഷണങ്ങൾ മാത്രമുപയോഗിച്ച്‌ സിനിമ ഒരുക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്കു തന്നെ. പശ്ചാത്തലസംഗീതം ഹോളിവുഡ്‌ സിനിമകളുടെ വിപണനത്തിൽ മുഖ്യഘടകമാകുമ്പോഴും പശ്ചാത്തല സംഗീതം ഉപയോഗിക്കാത്ത സംവിധായകരുമുണ്ട്‌. ശബ്ദത്തിന്റെ അഭാവം കൊണ്ടു തന്നെ ശ്രദ്ധേയമായ ചില സീക്വൻസുകൾ തന്നെയുണ്ട്‌. രണ്ടുമണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള &lt;a href="http://www.imdb.com/title/tt0048021/"&gt;Rififi&lt;/a&gt;(1955)യിലെ 40 മിനിറ്റോളം ദൈർഘ്യമുള്ള, ഒരു ഡയലോഗും പശ്ചാത്തലസംഗീതവും ഇല്ലാത്ത ആ Heist sequence ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ. പശ്ചാത്തലസംഗീതത്തിന്റെ ഉപയോഗം കൊണ്ടും എഡിറ്റിംഗിലെ പ്രത്യേകതകൾ കൊണ്ടും ലോകസിനിമയുടെ ചരിത്രത്തിൽ തന്നെ പ്രശസ്തമാണ് സൈക്കോയിലെ &lt;a href="http://www.youtube.com/watch?v=zLJ2qv_Wcug"&gt;ഷവർ സീൻ&lt;/a&gt;. മാർട്ടിൻ സ്കോർസേസിയുടെ റേജിംഗ് ബുൾ എന്ന സിനിമയിലെ പ്രശസ്തമായ ചില &lt;a href="http://www.youtube.com/watch?v=jvtOkDSZRA4&amp;amp;feature=related"&gt;ബോക്സിംഗ് സീക്വൻസുകൾ&lt;/a&gt; അടക്കം എണ്ണമറ്റ സിനിമാരംഗങ്ങൾക്ക് പ്രചോദനമായിട്ടുണ്ട് ഹിച്കോക്കിന്റെ പ്രതിഭയ്ക്ക് അടിവരയിടുന്ന ഈ സീക്വൻസ്.&lt;br /&gt;&lt;br /&gt;&lt;strong&gt;ഹൈപ്പർലിങ്ക്‌ സിനിമ&lt;/strong&gt;&lt;br /&gt;ഈ പദം ആദ്യമുപയോഗിച്ചത്‌ നിരൂപകയായ ആലീസ്‌ ക്വാർട്ട്‌ ആയിരുന്നു. സിറിയാന(2005)യെക്കുറിച്ചുള്ള നിരൂപണത്തിൽ പ്രശസ്ത സിനിമാനിരൂപകൻ &lt;a href="http://rogerebert.suntimes.com/apps/pbcs.dll/frontpage"&gt;റോജർ എബർട്ട്‌&lt;/a&gt; ഈ പദം ഉപയോഗിക്കുകയും പിന്നീട്‌ അത്‌ പോപ്പുലർ ആവുകയും ചെയ്തു. വാച്യമായ അർത്ഥത്തിൽ ഹൈപ്പർലിങ്കുകളൊന്നും ഈ സിനിമകളിലില്ല എന്നാൽ ഇന്റർനെറ്റിന്റെയും മറ്റും സ്വാധീനം എന്ന പോലെ ചിലപ്പോൾ split screen, foot notes എന്നിവയുടെ ഉപയോഗമാണ്‌ ഈ പദം ഉപയോഗിക്കാൻ ക്വാർട്ടിനെ പ്രേരിപ്പിച്ചതെന്നു തോന്നുന്നു. എബർട്ട്‌ അൽപം കൂടി മുന്നോട്ടു പോയി മറ്റൊരു വിശദീകരണം നൽകുന്നുണ്ട്‌ ഈ പദത്തിന്‌. അതായത്‌, ഒരു കഥാപാത്രത്തിന്റെ മോട്ടിവേഷൻ, പ്രവൃത്തികളുടെ ന്യായീകരണം എന്നിവ മറ്റൊരു കഥാപാത്രത്താൽ പുനരന്വേഷണത്തിനു വിധേയമാകുകയോ, വിശദമാകുകയോ, സ്ഥാപിക്കപ്പെടുകയോ ചെയ്യുമെന്ന്‌. ആദ്യത്തെ ഹൈപ്പർലിങ്ക്‌ സിനിമ എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌ റോബർട്ട്‌ ആൽട്ട്‌മാൻ സംവിധാനം ചെയ്ത Nashville(1975) ആണ്‌. split window, inner window തുടങ്ങിയ സങ്കേതങ്ങളൊക്കെ The pillow book(1996) എന്ന ചിത്രത്തിൽ പീറ്റർ ഗ്രാനവേ ഉപയോഗിച്ചിരുന്നു. എങ്കിലും, ഹൈപ്പർലിങ്ക്‌ സിനിമ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലോടിയെത്തുക സമീപകാലത്ത്‌ പ്രശസ്തരായ മെക്സിക്കൻ സംവിധായകത്രയത്തിൽ ഒരാളായ &lt;a href="http://www.imdb.com/name/nm0327944/"&gt;Alejandro Gonzalez Inarritu&lt;/a&gt;-വിന്റെ Amores Perros, 21 Grams, Babel എന്നീ ചിത്രങ്ങളാണ്‌. മെക്സിക്കൻ-അർബൻ അനുഭവത്തെ പ്രതിനിധീകരിക്കുന്നു എന്നു കരുതാവുന്ന മൂന്നു ജീവിതങ്ങൾ ഒരു time-space പോയിന്റിൽ കൂട്ടിമുട്ടുന്നതിനെക്കുറിച്ചായിരുന്നു അമോറെസ്‌ പെറോസ്‌. മൂന്നു വ്യത്യസ്ത ചുറ്റുപാടുകളിലുള്ള പ്രധാനകഥാപാത്രങ്ങളെ ഒരു കഥയിൽ ഉൾചേർക്കുന്നതാകട്ടെ അവരെല്ലാം അന്വേഷിക്കുന്നത്‌ സ്നേഹം മാത്രമാണെന്ന സങ്കീർണ്ണതയും. മൂന്നുകഥാപാത്രങ്ങളേയും തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്കുപോകുന്ന ആഖ്യാനം കഥാചിത്രങ്ങളിൽ പുതിയൊരു അനുഭവമായിരുന്നു എങ്കിൽ ഒരേ കഥയുടെ disordered narration ആയിരുന്നു '21 ഗ്രാമി'ന്റെ പ്രത്യേകത. ബാബേലിലെത്തുമ്പോൾ നാലു ഭൂഖൺഡങ്ങളിലെ വ്യത്യസ്ഥജീവിതാവസ്ഥകളെ ഒരേ കഥയുടെ ചരടിൽ കോർത്തതുകൂടാതെ fragmented narraionനുമുപയോഗിച്ചു സംവിധായകൻ. ഈ മെക്സിക്കൻ സംവിധായകത്രയത്തിലെ മറ്റുരണ്ടുപേരിൽ &lt;a href="http://www.imdb.com/name/nm0190859/"&gt;Alfonso Cuaron &lt;/a&gt;നീണ്ട ടേക്കുകളിലൂടെ ശ്രദ്ധേയനായപ്പോൾ genre-കളുടെ മിശ്രണമായിരുന്നു Guilermo Del Toro-യുടെ പ്രത്യേകത. അദ്ദേഹത്തിന്റെ &lt;a href="http://www.imdb.com/title/tt0457430/"&gt;Pan's Labyrinth&lt;/a&gt;(2006) Fantasy, Drama, War, thriller എന്നീ genre-കളെയെല്ലാം ഒരുമിപ്പിച്ചതിനു പുറമെ വ്യക്തമായ രാഷ്ട്രീയബോധവും അവതരിപ്പിച്ചു. അടുത്തകാലത്ത്‌ ശ്രദ്ധേയമായ പരുത്തിവീരൻ എന്ന തമിഴ്‌സിനിമയും ശ്രദ്ധേയമാകുന്നത്‌ genre-കളുടെ മിശ്രണത്തിലാണെന്ന് ചാരുനിവേദിതയ്ക്കുള്ള മറുപടിയിൽ ഡോൺ ജോർജ്ജ്‌ നിരീക്ഷിച്ചിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;ഹൈപ്പർലിങ്ക്‌ സിനിമയുടെ ഗണത്തിൽ ഉൾപ്പെടുത്താനാവില്ലെങ്കിലും parallel multiple story lines ഉള്ള സിനിമകളെയും ഇവിടെ പരാമർശിക്കാമെന്നു തോന്നുന്നു. Stephen Daldry സംവിധാനം ചെയ്ത The Hours(2002) ആണ്‌ ആദ്യം ഓർമ്മയിൽ വരുന്നത്‌. 1920-കളിൽ വിർജീനിയ വൂൾഫ്‌ Mrs. Dalloway എന്ന പുസ്തകമെഴുതുന്നു. 1950-കളിൽ ഒരു വീട്ടമ്മ തന്റെ ഭർത്താവിനു വേണ്ടി ഒരു ജന്മദിനവിരുന്നൊരുക്കുന്നതിന്റെ തിരക്കുകൾക്കിടയിലും അതു വായിക്കുന്നു. 2001-ൽ എയ്‌ഡ്‌സ്‌ ബാധിച്ച്‌ മരിക്കാൻ പോകുന്ന സുഹൃത്തായ എഴുത്തുകാരനു വേണ്ടി ഒരു വിരുന്നൊരുക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീ ഈ പുസ്തകം ജീവിക്കുന്നു. ഈ മൂന്ന് ആഖ്യാനങ്ങളെയും കൂട്ടിയിണക്കുന്നതാവട്ടെ മൂന്ന് പ്രധാന സ്ത്രീകഥാപാത്രങ്ങളുടെ മാനസികാവസ്ഥയും. ട്രാഫിക്‌(2002) എന്ന സിനിമയിൽ വ്യത്യസ്ത ആഖ്യാനങ്ങളെ അടയാളപ്പെടുത്താൻ സോഡെർബെർഗ്ഗ്‌ ഉപയോഗിച്ചത്‌ മുൻപ്‌ കുബ്രിക്കും മാലികും കീസലോവ്‌സ്‌കിയുമൊക്കെ ഉപയോഗിച്ച, വിഷയത്തിനു യോജിച്ച നിറത്തിനു പ്രാമുഖ്യം കൊടുത്ത്‌ ചിത്രീകരിക്കുന്ന രീതിയായിരുന്നു. ഒരു ആഖ്യാനമെന്ന നിലയിൽ സമീപിക്കുമ്പോൾ തിൻ റെഡ്‌ ലൈൻ(1998) മൂന്ന് ആശയങ്ങളെ മൂന്ന് കഥാതന്തുക്കളിലൂടെ അവതരിപ്പിച്ചിരുന്നു. മൂന്നു വ്യത്യസ്ഥ കാലഘട്ടങ്ങളിലെ പ്രണയത്തെ അവതരിപ്പിച്ച തായ്‌വാനിൽ നിന്നുള്ള Hsiao-hsien Hou സംവിധാനം ചെയ്ത Three times(2005) ഇവിടെ പരാമർശിക്കപ്പെടേണ്ടതുണ്ട്‌. ഈ ചിത്രത്തിന്റെ മറ്റു സവിശേഷതകൾ രണ്ടാമത്തെ സെഗ്‌മെന്റിനായി തെരഞ്ഞെടുത്ത നിശബ്ദ ചിത്രങ്ങളുടെ ആഖ്യാനരീതിയും, മൂന്നു കഥകളിലും ഒരേ നടീനടന്മാർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചതുമായിരുന്നു. കെ.ജി.ജോർജ്ജിന്റെ 'ആദാമിന്റെ വാരിയെല്ല്'(1983) ഏറെക്കുറെ ഈ ഗണത്തിൽ പെടുത്താവുന്ന സിനിമയായിരുന്നു.&lt;br /&gt;&lt;br /&gt;വ്യത്യസ്തങ്ങളായ ഒറ്റപ്പെട്ട സംഭവങ്ങളെയും കഥകളെയും വിശാലമായൊരു പശ്ചാത്തലത്തിൽ യോജിപ്പിക്കുന്ന ആഖ്യാനരീതിയെയാണ്‌ portmanteau film എന്നു വിളിക്കുന്നത്‌. സമീപകാലത്ത്‌ ശ്രദ്ധേയമായ ചില ചിത്രങ്ങൾ, Red Violin, magnolia, Short cuts, Nine lives എന്നിവ ഈ ഗണത്തിൽ പെടുത്താവുന്നവയാണ്‌.ഒരു parallel multiple narrative ആയല്ലാതെ ആന്തോളജി ഫിലിമിന്റെ ഘടനയിൽ ഒന്നിലധികം കഥാപാത്രങ്ങളെയോ കാലഘട്ടങ്ങളെയോ അവതരിപ്പിക്കുന്ന ഷോർട്ട്‌ഫിലിമുകൾ ഒരു കഥയുടെ/ആശയത്തിന്റെ ചരടിൽ കോർത്ത്‌ അവതരിപ്പിച്ച ചിത്രങ്ങളുമുണ്ടായിട്ടുണ്ട്‌. വിപ്ലവാനതര കൂബയിലെ പ്രശസ്ത സംവിധായകനായ Humberto Solas-ന്റെ Lucia(1968), 1890-കൾ, 1930-കൾ, 1960-കൾ എന്നിങ്ങനെ മൂന്നു വ്യത്യസ്ത കാലഘട്ടത്തിൽ ജീവിച്ചിരുന്ന 'ജൂലിയ' എന്നു പേരായ മൂന്നു സ്ത്രീകഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ പ്രസ്തുത കാലഘട്ടങ്ങളിലെ കൂബയിലെ സാമൂഹികാന്തരീക്ഷത്തെയും ചരിത്രത്തെയും സ്ത്രീജീവിതങ്ങളെയും വിശകലനം ചെയ്യുന്നു. Trilogy of Life എന്ന പേരിൽ അറിയപെടുന്ന Decameron(1971), Canterbury Tales(1972), Arabian Nights(1974) എന്നീ ചിത്രങ്ങളടങ്ങിയ ചലച്ചിത്രത്രയത്തിൽ പസോളിനി സ്വീകരിച്ചതും സമാനമായ ഒരു രീതിയായിരുന്നു. ഇതു പിന്നീട്‌ നമ്മൾ കുറോസവയുടെ ഡ്രീംസ്‌(1990), അടൂരിന്റെ നാലു പെണ്ണുങ്ങൾ, റെബേക്ക മില്ലറുടെ Personal Velocity: Three Portraits(2002) ഉൾപ്പെടെ ഒരുപാട്‌ സിനിമകളിൽ കണ്ടു.&lt;br /&gt;&lt;br /&gt;&lt;strong&gt;ആന്തോളജി സിനിമകൾ&lt;/strong&gt;&lt;br /&gt;ഒന്നിലധികം സംവിധായകർ ചേർന്ന് ഒരു കഥ പറയുന്നത്‌ മലയാളികൾക്ക്‌ സുപരിചിതമാണ്‌. എന്നാൽ സ്വന്തം നിലയിൽ പ്രശസ്തരായ കഴിവുറ്റ ചില സംവിധായകർ ഇങ്ങനെയുള്ള ചില സംരഭങ്ങളിൽ ഭാഗമായിട്ടുണ്ട്‌. എന്നാൽ ഇതിൽ നിന്നും വിഭിന്നമായി ആന്തോളജി ഫിലിമുകൾ ഒന്നിലധികം ഹ്രസ്വചിത്രങ്ങളുടെ സങ്കലനമാണ്‌. എന്നാൾ ഈ ഹ്രസ്വചിത്രങ്ങളെല്ലാം ഏതെങ്കിലും ഒരു ആശയവുമായോ സംഭവവുമായോ ബന്ധപ്പെട്ടതായിരിക്കും. കാൻ ചലചിത്രമേളയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച്‌ അഞ്ച്‌ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 36 സംവിധായകർ 'സിനിമ അവരവർക്ക്‌ എന്താണ്‌' എന്ന ആശയത്തെ അധികരിച്ച്‌ തയ്യാറാക്കിയ 3 മിനിറ്റ്‌ വീതമുള്ള 34 ഷോർട്ട്‌ ഫിലിമുകൾ അടങ്ങിയ To each his own cinema ആന്തോളജി സിനിമകൾക്ക്‌ നല്ല ഉദാഹരണമാണ്‌. 1895-ൽ ലൂമിയർ സഹോദരന്മാർ രൂപപ്പെടുത്തിയ സിനിമാട്ടോഗ്രാഫ്‌ ഉപകരണമുപയോഗിച്ച്‌ അന്നത്തെ സാങ്കേതികവിദ്യ മാത്രമുപയോഗിച്ച്‌ ലോകപ്രശസ്തരായ 40 സംവിധായകർ നിർമ്മിച്ച 52 സെക്കന്റിൽ താഴെ ദൈർഗ്ഘ്യമുള്ള ഷോർട്ട്‌ ഫിലിമുകളുടെ സങ്കലനമായ Lumi�re and Company(1995), ലൈംഗികതയെ കേന്ദ്രപ്രമേയമാക്കി അന്തോണ്യോണി, വോങ്ങ്‌ കർ വായ്‌, സോഡർബെർഗ്ഗ്‌ എന്നിവർ സംവിധാനം ചെയ്ത മൂന്ന് ഷോർട്ട്‌ ഫിലിമുകൾ അടങ്ങിയ ഇറോസ്‌(2004), പതിനൊന്നു രാജ്യങ്ങളിൽ നിന്നുള്ള 11 സംവിധായകർ 9/11 സംഭവത്തെ അധികരിച്ച്‌ നിർമ്മിച്ച 11 മിനിറ്റു വീതമുള്ള 11 ഹ്രസ്വചിത്രങ്ങളടങ്ങിയ 11'09''01 - September 11(2002) എന്നിവ സമീപകാലത്തെ ശ്രദ്ധേയങ്ങളായ സിനിമാസംരംഭങ്ങളായിരുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;സംവിധായകന്റെ ഇടപെടൽ അഥവാ Breaking the fourth wall&lt;/strong&gt;&lt;br /&gt;&lt;a href="http://www.filmsite.org/hitchcockcameos.html"&gt;'ഹിച്‌കോക്കിന്റെ ഇടപെടൽ' &lt;/a&gt;അതേ പേരിലുള്ള മേതിലിന്റെ ചെറുകഥയിലൂടെ സിനിമ കാണാറില്ലാത്ത മലയാളികൾക്കുപോലും പരിചിതമായിരിക്കും. കഥയുടെ ആഖ്യാനത്തെ ഒരുതരത്തിലും ബാധിക്കാതെ, ഒരു ഡയലോഗ്‌ പോലും പറയാതെ ഇടയ്ക്കെപ്പോഴോ ഒന്നു തലകാട്ടി പിൻവലിയുക എന്ന ഹിച്‌കോക്കിന്റെ ശീലം ഒരുപാടു പഠനങ്ങൾക്കും അനുകരണങ്ങൾക്കും കാരണമായിട്ടുണ്ട്‌. മാർട്ടിൻ സ്കോർസ്സേസി മുതൽ ശ്യാമളൻ വരെ, എന്തിന്‌, അഭിമുഖങ്ങൾ നൽകാത്ത, തന്റെ ചിത്രം പത്രങ്ങൾക്കു പോലും നൽകാതെ ഉൾവലിഞ്ഞു ജീവിക്കുന്ന ടെറൻസ്‌ മാലിക്‌ വരെ തങ്ങളുടെ ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്‌. എങ്കിലും, കഥയുടെ രസച്ചരടു മുറുകുന്നതിനു മുൻപാണ്‌ ഹിച്‌കോക്ക്‌ വന്നു പോയിരുന്നത്‌ എന്ന വസ്തുതയും, മറ്റുള്ള സംവിധായകർ ചെയ്യുന്ന ചെറുതോ വലുതോ ആയ റോളുകൾ ആഖ്യാനത്തിന്റെ തന്നെ ഭാഗമായതിനായാലും, സംവിധായകന്റെ ഇടപെടലായോ, breaking the fourth wall എന്നോ കരുതുക യുക്തമല്ല. ചലച്ചിത്രത്തിൽ ആഖ്യാതാവിനും പ്രേക്ഷകനുമിടയിൽ അദൃശ്യമായ ഒരു ഭിത്തി-ഒരാളെ ആഖ്യാതാവും മറ്റേയാളെ പ്രേക്ഷകനുമാക്കി വേർത്തിരിക്കുന്ന എന്തോ ഒന്ന്-നിലനിൽക്കുന്നു എന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌. ചില സംവിധായകർ ബ്രെഹ്‌തിന്റെ ഏലിയനേഷൻ എന്ന തിയറ്റർ മെത്തേഡിനെയൊക്കെ പിൻപറ്റി, ആഖ്യാനത്തിലൂടെ മനപൂർവ്വം ഈ നാലാംഭിത്തിയെ തകർക്കാറുണ്ട്‌. സമീപകാല സിനിമയിൽ ഏറ്റവും പ്രകടമായി ഈ തന്ത്രം ഉപയോഗിക്കാറുള്ളത്‌, ഒരു പക്ഷേ, മിഷേൽ ഹാനേക്‌ ആയിരിക്കും. അദ്ദേഹത്തിന്റെ funny games എന്ന ചിത്രത്തിൽ പ്രശസ്തമായ &lt;a href="http://www.youtube.com/watch?v=pJxoLRdulUc"&gt;'റിമോട്ട്‌ കൺട്രോൾ സീൻ&lt;/a&gt;' അടക്കം പല തവണ അദ്ദേഹം ഈ സങ്കേതം ഉപയോഗിക്കുന്നുണ്ട്. ഹനേക്കിന്റെ തന്നെ Cache എന്ന സിനിമയിലാകട്ടെ ഈ 'നാലാം ഭിത്തി' ഇല്ല എന്നു തന്നെ പറയാം; അതിനാൽ ഒരോ പ്രേക്ഷകനും കാണുന്ന സിനിമ വ്യത്യസ്ഥമായിരിക്കും. ഈയൊരർത്ഥത്തിൽ സിനിമയുടെ ആഖ്യാനചരിത്രത്തിൽ തന്നെ Cache ഒരു നാഴികകല്ലായിരുന്നു. അബ്ബാസ്‌ കിയരോസ്താമിയുടെ The taste od cherry-യുടെ അവസാനരംഗത്തിലെ ഈ സങ്കേതത്തിന്റെ ഉപയോഗം സിനിമയെക്കുറിച്ച്‌ അന്നുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടുകളെ തന്നെ തിരുത്തിയെഴുതി. ഡാനിയുടെ ആരംഭത്തിലെ &lt;a href="http://www.youtube.com/watch?v=0HwyxGOWhzE"&gt;'മമ്മൂട്ടി പറയുന്ന' ഡയലോഗ്‌&lt;/a&gt; ഒർമ്മയില്ലേ; അസാധാരണമായ വിധത്തിൽ കലയിൽ രാഷ്ട്രീയം കലർത്തിയ ബ്രെഹ്ത്തിനെ ഓർമ്മിപ്പിച്ചുകൊണ്ട്‌ താൻ പറയുന്നത്‌ കഥയല്ല രാഷ്ട്രീയമാണ്‌ എന്ന മുന്നറിയിപ്പ്‌ നൽകുന്ന, chandranisque എന്നു വിശേഷിപ്പിക്കാവുന്ന നാലാംഭിത്തി തകർക്കൽ. ഡാനിയിൽ പിന്നീട്‌ രണ്ട്‌ &lt;a href="http://www.youtube.com/watch?v=x-uHiycd4d8"&gt;കല്യാണങ്ങളുടെ ഒരു സീനിലും&lt;/a&gt;, സൂസന്നയിലെ താൻ തന്നെ അവതരിപ്പിച്ച കഥാപാത്രത്തെ വാണി വിശ്വനാഥിന്റെ കഥാപാത്രം വിമർശിക്കുന്നിടത്തുമൊക്കെ ഇത്‌ പ്രകടമാണ്‌. ഡാനിയിലെ ചവരോ എന്ന കഥാപാത്രമാകട്ടെ കഥാവശേഷനിലും വരുന്നുണ്ട്‌. വർഷങ്ങൾക്ക്‌ മുൻപ്‌ 'ആദാമിന്റെ വാരിയെല്ല്' എന്ന സിനിമയിൽ അതുവരെയുള്ള സിനിമയുടെ പൊതു ആഖ്യാനങ്ങളിൽ നിന്ന് വേറിട്ട്‌ നിൽക്കുന്ന അവസാന സീനിൽ, ഓടിവരുന്ന കുറെ സ്ത്രീകൾ സംവിധായകനായ കെ.ജി.ജോർജ്ജിനെയും മറ്റ്‌ ടെക്നീഷ്യന്മാരെയും തള്ളിമാറ്റുന്ന ഒരു കാഴ്ചയുണ്ട്‌. എന്താണ്‌ ശ്രീ. ജോർജ്ജ്‌ പറയുന്നത്‌; ഒരു 'സ്ത്രീ പക്ഷ സിനിമ' എന്നു തന്നെ വിളിക്കാവുന്ന 'ആദാമിന്റെ വാരിയെല്ല്' സൃഷ്ടിച്ച തന്നെ തന്നെ നിരാകരിച്ചുകൊണ്ട്‌ സ്ത്രീകളെക്കുറിച്ചുള്ള പുരുഷപക്ഷകാഴ്ചകളെ തട്ടിമറിക്കേണ്ട കാലമായെന്നോ..?&lt;br /&gt;&lt;br /&gt;&lt;strong&gt;സിനിമ, ക്രമം, കാലം&lt;/strong&gt;&lt;br /&gt;ഒരു സിനിമയ്ക്ക്‌ തീർച്ചയായും ആദിയും മധ്യഭാഗവും അന്ത്യവും വേണം, പക്ഷെ ഈ ക്രമത്തിലാകണമെന്നില്ല എന്നു പറഞ്ഞ ഗൊദാർദ്ദിനെക്കുറിച്ച്‌ മുൻപ്‌ സൂചിപ്പിച്ചിരുന്നല്ലോ. ഒരു ജിഗ്‌സൊ പസിൽ പോലെ കുഴമറിഞ്ഞുകിടക്കുന്ന ക്രമത്തെക്കുറിച്ച്‌ '21 ഗ്രാം' എന്ന സിനിമയെക്കുറിച്ചെഴുതിയപ്പോൾ സൂചിപ്പിച്ചിരുന്നു. ക്രമമില്ലായ്മ കാലം എന്ന അടിസ്ഥാനസങ്കൽപത്തെത്തന്നെ വെല്ലുവിളിക്കാനായി എന്നാതായിരുന്നു ടരന്റിനൊയുടെ 'പൾപ്‌ ഫിക്ഷൻ(1995)' ശ്രദ്ധയാകർഷിക്കാൻ കാരണം. ജോൺ ട്രവോൾട്ടയും ബ്രൂസ്‌ വില്ലിസും സാമുവൽ ജാക്സണും എല്ലാം പങ്കെടുക്കുന്ന ഒരു ആക്ഷൻ സിനിമ കാണാനെത്തിയ ഹോളിവുഡിന്റെ കാണികളെ 'പൾപ്‌ ഫിക്ഷൻ' ആശയക്കുഴപ്പത്തിലാക്കി. സിനിമ മനസ്സിലാവാൻ തന്നെ ഒന്നിലധികം തവണ കാണണമെന്ന സ്ഥിതി വന്നു. ഹോളിവുഡിന്റെ ആക്ഷൻ ലേബലിൽ നിന്നുകൊണ്ടു തന്നെ സിനിമയുടെ ആഖ്യാനത്തിന്റെ അടിസ്ഥാനവ്യാകരണത്തിൽ തന്നെ പുതിയൊരു ശൈലി കൊണ്ടുവന്നതിനാലാകണം കാനിലെ Palme D'Or തന്നെ പൾപ്‌ ഫിക്ഷൻ നേടുകയുണ്ടായി. കാലം, ഇടം, വ്യക്തിത്വം, ഓർമ്മ തുടങ്ങിയ അടിസ്ഥാന ഘടകങ്ങളെയെല്ലാം പ്രശ്‌നവത്‌കരിച്ചു എന്ന നിലയിലാണ്‌ Alain Resnais സംവിധാനം ചെയ്‌ത &lt;a href="http://www.imdb.com/title/tt0054632/"&gt;Last Year at Marienbad&lt;/a&gt;(1961) ലോകസിനിമയുടെ ചരിത്രത്തിൽ ഇടം നേടുന്നത്‌. ധിഷണയ്‌ക്കോ കാലത്തിനോ വഴങ്ങാത്ത സങ്കീർണ്ണതയുമായി വർഷങ്ങൾക്കുശേഷവും ഇന്നും പ്രേക്ഷകരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;ജിഗ്‌സോ പസിലിന്റെ സ്വഭാവസങ്കീർണ്ണതയുള്ള സിനിമകളെക്കുറിച്ചു പറയുമ്പോൾ കഥയുടെ അന്ത്യത്തിൽ ആരംഭിച്ച്‌ പുറകോട്ടു പോകുന്ന സിനിമകളെക്കുറിച്ചും പറയേണ്ടതുണ്ട്‌. ഹാരോൾഡ്‌ പിന്ററുടെ Betrayal(1983) ഇക്കൂട്ടത്തിൽ ആദ്യത്തേത്‌. പിന്നീട്‌ ഓർമ്മഭ്രംശമുള്ള നായകന്റെ പ്രതികാരകഥ പറഞ്ഞ്‌ 'കൾട്ട്‌ ഹിറ്റ്‌' പദവി നേടിയ, ക്രിസ്റ്റഫർ നൊളാൻ സംവിധാനം ചെയ്ത Memento(2000) വന്നു. പൊതുവെ anti-narrative എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ആഖ്യാനരീതിയുടെ വക്താവായ ഗാസ്പർ നോയിയുടെ &lt;a href="http://www.imdb.com/title/tt0290673/"&gt;Irreversible(2002)&lt;/a&gt; ലോകമെമ്പാടുമുള്ള ചലചിത്രാസ്വാദകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞ ഒരു സിനിമയായിരുന്നു. Irreversible-നെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം പരിഗണനയ്ക്കു വരിക എന്തുകൊണ്ട്‌ സംവിധായകൻ ഈ reverse narrative തെരെഞ്ഞെടുത്തു എന്നതായിരിക്കും. സാധാരണ സമയക്രമത്തിൽ അവതരിപ്പിക്കുകയാണെങ്കിൽ ഒരു ബി-മൂവിയേക്കാൾ മെച്ചമാകാൻ സാധ്യതയില്ലാത്ത ഒരു സിനിമ അതിന്റെ കഥയെ ബലികൊടുക്കുമ്പോൾ തീർച്ചയായും ചിലതൊക്കെ സംഭവിക്കുന്നുണ്ട്‌. ഇവിടെ അതികഠിനമായ വയലൻസ്‌ ആണ്‌ സംവിധായകൻ ആദ്യം തന്നെ കാണികൾക്ക്‌ തരുന്നത്‌. പ്രേക്ഷകന്റെ അസ്വസ്ഥത വർദ്ധിപ്പിക്കാനായി തലകറക്കവും തലവേദനയും ചിലരിൽ ഛർദ്ദിയും ഉണ്ടാക്കുന്ന, കേൾവിയുടെ പരിധിക്കു താഴെയുള്ള ശബ്ദതരംഗങ്ങൾ സംവിധായകൻ ഉപയോഗിക്കുന്നുണ്ട്‌; അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾക്കൊപ്പം. അതിനുശേഷം ഒരു static medium range ഷോട്ടിലൂടെ അതിക്രൂരവും സുദീർഘവുമായ ഒരു ബലാത്സംഗം അതിന്റെ എല്ലാ വിശദീകരണങ്ങളോടെയും കാഴ്ചപ്പെടുത്തുന്നു ഈ ചിത്രം. അവിടെയും സിനിമ തീരുന്നില്ല, ഏകദേശം ഒരു മണിക്കൂർ സിനിമയുടെ മുന്നിലിരിക്കാൻ വീണ്ടും പ്രേക്ഷകൻ നിർബന്ധിതനാകുന്നു...കഥ കഴിയുന്നതു വരെ അഥവാ തുടങ്ങുന്നതു വരെ. സാധാരണ ആഖ്യാനത്തിൽ ഒരു കഥ പറഞ്ഞ സംതൃപ്തി പ്രേക്ഷകനു നൽകി ഒരു ബി-മൂവിയായി പരിണമിക്കേണ്ടിയിരുന്ന സിനിമ ഇവിടെ ബലാത്‌സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്കെതിരെ ഘടനാപരമായി വാദിക്കുന്നു. ഇതിനെക്കുറിച്ച്‌ കൂടുതൽ ചിന്തിക്കാൻ പ്രേക്ഷകനെ നിർബന്ധിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;ഡോഗ്‌മ 95&lt;/strong&gt;&lt;br /&gt;പുതിയകാലത്തെ സിനിമയിലെ ചില പ്രവണതകൾക്കെതിരെ 1995-ൽ കോപ്പൻഹേഗനിൽ Lars Von Trier, Thomas Vinterberg എന്നിവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട സിനിമാപ്രവർത്തക സംഘടനയാണ്‌ 'ഡോഗ്മ 95'. ബൂർഷ്വാ സിനിമകളെ പ്രതിരോധിക്കാനായി 1960-കളിൽ രൂപംകൊണ്ട ന്യൂവേവ്‌ എന്ന ബൂർഷ്വാവിരുദ്ധ സിനിമാസങ്കൽപത്തിനും ആധാരമായുണ്ടായിരുന്നത്‌ ബൂർഷ്വാ ഭാവുകത്വം തന്നെയായിരുന്നെന്നും ന്യൂവേവിനു ചുക്കാൻ പിടിച്ച സംവിധായകർ ന്യൂവേവിനേക്കാൾ ഉയരത്തിലായത്‌ ഈ സിനിമാസങ്കൽപത്തിൽ വ്യക്തിപരതയ്‌ക്കുണ്ടായിരുന്ന പ്രാമുഖ്യം മൂലമായിരുന്നെന്നും ഉള്ള തിരിച്ചറിവുകളാണ്‌ ഡോഗ്‌മ 95-ന്‌ കാരണമായത്‌. പുതിയകാലത്ത്‌ അനുഭവവേദ്യമാകുന്ന സാങ്കേതികവിദ്യയുടെ വളർച്ചയും ൽഭ്യതയും സിനിമയെ കൂടുതൽ ജനാധിപത്യവത്‌കരിക്കുന്നു. ആർക്കും സിനിമയെടുക്കാം എന്ന അവസ്ഥ വ്യക്തിഗത സിനിമയ്‌ക്ക്‌ വഴി വെക്കുന്നു-ഇതാകട്ടെ സിനിമയെത്തന്നെ നശിപ്പിക്കും എന്നതിനാൽ കൂടുതൽ അച്ചടക്കത്തോടെ സിനിമയെ സമീപിക്കുക എന്നതായിരുന്നു ഡോഗ്‌മ 95-ന്റെ ആദർശം.സിനിമയിലെ വ്യക്തിപരതയെയും സാങ്കേതികതയുടെ കടന്നുകയറ്റത്തെയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ സ്വീകരിക്കേണ്ടിയിരുന്ന Vow of Chastity-യിലെ നിബന്ധനകളിൽ ചിലത്‌ ഇവയായിരുന്നു.&lt;br /&gt;1. ഷൂട്ടിംഗ്‌ ലൊകേഷനിൽ തന്നെ നടത്തുക, കൃത്രിമമായ സെറ്റുകൾ ഉപയോഗിക്കാൻ പാടില്ല.&lt;br /&gt;2. ശബ്ദലേഖനവും ഷൂട്ടിംഗിനൊപ്പം നടത്തണം. മറ്റു ശബ്ദങ്ങളോ diagetic music ഒഴികെയുള്ള പശ്ചാത്തലസംഗീതമോ ഉപയോഗിക്കരുത്‌.&lt;br /&gt;3. Hand held ക്യാമറ മാത്രമേ ഉപയോഗിക്കാവൂ.&lt;br /&gt;4. സിനിമ കളറിലായിരിക്കണം, കൃത്രിമമായ ലൈറ്റിംഗ്‌/ഫിൽറ്റേഴ്‌സ്‌ ഉപയോഗിക്കരുത്‌.&lt;br /&gt;5. ഉപരിപ്ലവമായ ആക്ഷൻ(കൊലപാതകങ്ങൾ, തോക്കുകൾ തുടങ്ങിയവ) സിനിമയിൽ ഉണ്ടായിരിക്കരുത്‌.&lt;br /&gt;6. നടീനടന്മാർ മേക്കപ്പ്‌ ഉപയോഗിക്കരുത്‌.&lt;br /&gt;7. സംവിധായകനു ക്രെഡിറ്റ്‌ നൽകാൻ പാടില്ല.&lt;br /&gt;&lt;br /&gt;ഡോഗ്മ95 ആരംഭിച്ച്‌ 13 വർഷം പിന്നിട്ടു കഴിയുമ്പോൾ ഇരുന്നൂറിനു മേൽ ഡോഗ്മ ചിത്രങ്ങൾ വന്നു കഴിഞ്ഞെങ്കിലും തുടക്കക്കാരായ Lars Von Trier, Thomas Vinterberg തുടങ്ങിയവരൊക്കെ ഡോഗ്മയിൽ നിന്നും വഴിപിരിയുന്ന കാഴ്ചയാണു ബാക്കിയാവുന്നത്‌.&lt;br /&gt;&lt;br /&gt;&lt;strong&gt;ഉപസംഹാരം&lt;/strong&gt;&lt;br /&gt;ചലചിത്രകലയിലെ ആഖ്യാനരീതികളെക്കുറിച്ച്‌ ഉപരിതലസ്പർശിയായ ഒരു ലേഖനമായിരുനു ഉദ്ദേശിച്ചത്‌. പക്ഷെ എഴുതും തോറും വളരുന്ന ഈ വിഷയത്തിന്റെ അരികിൽ പോലും തൊടാനായോ എന്നു സംശയം. ശബ്ദത്തിന്റെയും സംഭാഷണത്തിന്റെയും ഉപയോഗം, നിറങ്ങളുടെ വിന്യാസം തുടങ്ങിയ പല വിഷയങ്ങളും സ്പർശിച്ചിട്ടില്ല. തുടർസിനിമകൾ, Double bill സിനിമകൾ തുടങ്ങിയവയും, &lt;a href="http://www.imdb.com/name/nm0001752/"&gt;സോഡർബെർഗ്ഗിന്റെ&lt;/a&gt; പുതിയ ചലചിത്രദ്വയമായ Argentine, Guerrilla ഉൾപ്പെടുന്ന Che പോലുള്ള സിനിമാ സംരംഭങ്ങളെയും വേണ്ടവിധം പരാമർശിച്ചിട്ടില്ലെന്നു തോന്നുന്നു. അതുപോലെ തന്നെ റീമേക്ക്‌ സിനിമകളും. ഏതാനും വർഷങ്ങൾക്കു ശേഷം ഈ വിഷയത്തെ സമീപിച്ചാൽ അമ്പരിപ്പിക്കുന്ന മാറ്റങ്ങളും പരീക്ഷണങ്ങളും ചലചിത്രകലയിൽ ദൃശ്യമാകും എന്നുറപ്പ്‌. അത്രമാത്രം അമ്പരപ്പിക്കുന്ന പുതിയ പുതിയ കാഴ്ചകളാണ്‌ ഓരോ ദിവസവുമെന്നപോലെ ലോകസിനിമ അവതരിപ്പിക്കുന്നത്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-7977951837578966308?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/7977951837578966308/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=7977951837578966308' title='28 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/7977951837578966308'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/7977951837578966308'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2008/08/blog-post.html' title='കഥ പറയുമ്പോൾ..!'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>28</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-4651958036422308329</id><published>2008-04-26T21:57:00.006-04:00</published><updated>2009-09-07T15:43:00.616-04:00</updated><category scheme='http://www.blogger.com/atom/ns#' term='ഹാസ്യം'/><category scheme='http://www.blogger.com/atom/ns#' term='കാൻസ്'/><title type='text'>കഥ പറയാതിരിക്കുമ്പോള്‍...!!</title><content type='html'>&lt;div&gt;സമീപകാലത്തെ മലയാളസിനിമ കാണുന്നവരില്‍ നിന്നും സാധാരണയായി കേള്‍ക്കാറുള്ള പരാതികളില്‍ ചിലത്‌ സിനിമയ്ക്ക്‌ കഥയില്ല, അല്ലെങ്കില്‍ കഥയ്ക്ക്‌ പുതുമയില്ല എന്നൊക്കെയാണ്‌. സിനിമ ഒരു ആഖ്യാനമാണെന്ന് ഏവരും അംഗീകരിക്കുന്ന കാര്യമാണെന്നു തോന്നുന്നു. എന്നാല്‍ സിനിമ എന്ന ഒരു narrative narrate ചെയ്യുന്നത്‌ കഥ തന്നെയാവണമെന്നുണ്ടോ? നിയതമായ ഒരു plot അഥവാ കഥ ഇല്ലാതെ ഫീച്ചര്‍ സിനിമ സാധ്യമാണോ? ഫീച്ചര്‍ ഫിലിം എന്ന സംജ്ഞക്ക്‌ മുമ്പുള്ള അര്‍ത്ഥത്തില്‍ നിന്നു വ്യതിചലിച്ച്‌ ഇന്ന് ആ പദം, ഒരു സിനിമയുടെ സമയദൈര്‍ഘ്യത്തെമാത്രം കുറിയ്ക്കുന്നു. ഒന്നിലധികം കഥകള്‍ പറയുന്ന സിനിമകള്‍ ഒരുപാട്‌ ഉണ്ടായിട്ടുണ്ട്‌. പല സിനിമകളിലും പ്രതിപാദ്യവിഷയമാകുന്ന കാലദൈര്‍ഘ്യം, സ്ഥലം എന്നിവ വ്യത്യസ്ഥമായിരിക്കും. എന്നാല്‍ നിയതമായ ഒരു കഥയോ, എടുത്തുപറയാവുന്ന കഥാപാത്രങ്ങളോ, കൃത്യമായ കാലഗണനയോ ഇല്ലാത്ത രണ്ടു സിനിമകള്‍ അടുത്തിടെ കാണാനിടയായി. അവയുടെ വര്‍ത്തമാനമാണ്‌ ഈ കുറിപ്പ്‌.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://www.royandersson.com/dulevande/"&gt;Du Levande(2007)&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_ALTsLs3CkeE/SBPfN0e_8xI/AAAAAAAAAGI/updMm-ageCk/s1600-h/youio0.jpg"&gt;&lt;img id="BLOGGER_PHOTO_ID_5193740223808271122" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://4.bp.blogspot.com/_ALTsLs3CkeE/SBPfN0e_8xI/AAAAAAAAAGI/updMm-ageCk/s320/youio0.jpg" border="0" /&gt;&lt;/a&gt;സ്വീഡിഷ്‌ സംവിധായകനായ റോയ്‌ ആന്‍ഡേഴ്‌സന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തെക്കുറിച്ച്‌ ആസ്വാദനമെഴുതുക എളുപ്പമുള്ള കാര്യമല്ല. Du Levande എന്നാല്‍ You, the living എന്നാണര്‍ത്ഥം. സിനിമ കാഴ്ചപ്പെടുത്തുന്നതും അതു തന്നെ, ജീവിതം; അതിന്റെ ഭിന്നമുഖങ്ങള്‍, നിസ്സാരത, സംഘര്‍ഷങ്ങള്‍, വിശ്വാസങ്ങള്‍, സ്വപ്നങ്ങള്‍, ഉത്‌കണ്ഠകള്‍, പരാതികള്‍, വിലാപങ്ങള്‍, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹം...അങ്ങനെയെന്തെല്ലാം. 86 മിനിറ്റുള്ള ഈ സിനിമ 57-ഓളം വ്യത്യസ്ഥ ദൃശ്യഖണ്ഡങ്ങളുടെ(vignettes) ഒരു സമാഹാരമാണ്‌. മിക്കവാറും ഖണ്ഡങ്ങള്‍ സ്ഥായിയായ കാമറയില്‍, ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചവയാണ്‌. ഇവയില്‍ ചില രംഗങ്ങളൊക്കെ പൊതുവായ ചില കഥാപാത്രങ്ങളുടെയും തുടര്‍ച്ചയുള്ള ആശയത്തിന്റെയും സാനിധ്യത്താല്‍ ബന്ധപ്പെട്ടിരിക്കുന്നു. മറ്റു സീനുകള്‍ക്കൊന്നും പരസ്പരബന്ധമില്ല. മുഖ്യകഥാപാത്രങ്ങളില്ലാത്ത, കഥാപാത്രങ്ങള്‍ പല സീനുകളിലും മാറി വരുന്ന ഈ ചിത്രത്തില്‍ ആ കഥാപാത്രങ്ങള്‍ക്ക്‌ പൊതുവിലുള്ളത്‌ ആള്‍ക്കൂട്ടത്തിനു നടുവിലും അവര്‍ അനുഭവിക്കുന്ന ഏകാന്തതയാണ്‌.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;ജീവിതത്തിന്റെ ബഹുമുഖമായ സങ്കീര്‍ണ്ണതകളില്‍ നമുക്ക്‌ അല്‍പമെങ്കിലും രക്ഷയാവുന്നത്‌ സെന്‍സ്‌ ഓഫ്‌ ഹ്യൂമര്‍ മാത്രമാണെന്ന തിരിച്ചറിവിനെ അടിവരയിടുന്നവണ്ണം സിനിമയിലുടനീളം അല്‍പം കറുത്തതെങ്കിലും ഹാസ്യത്തിന്റെ അടിയൊഴുക്ക്‌ കാണാം. ഒരുദാഹരണം പറയാം. കമനീയമായ രീതിയില്‍ അലങ്കരിച്ച്‌ ഒരു വലിയ മേശയില്‍ ഒരു സദ്യ ഒരുക്കിയിരിക്കുന്നു. കുറെപ്പേര്‍ ഭക്ഷിക്കാനൊരുങ്ങി ചുറ്റിലും നില്‍ക്കുന്നു. 200 വര്‍ഷത്തോളം പഴക്കമുള്ള സ്ഫടികപാത്രങ്ങളാണതൊക്കെ എന്ന് ആതിഥേയ പലതവണ ആവര്‍ത്തിക്കുന്നുണ്ട്‌. മധ്യവയസുപിന്നിട്ട ഒരാള്‍ വളരെ പതിയെ മേശവിരിയുടെ ചെറിയ ചുളിവുകള്‍ പോലും മാറ്റുന്നു. ഒടുവില്‍ അയാള്‍തന്നെ മേശവിരിയുടെ ഒരരികില്‍ പിടിച്ച്‌ ഒരുക്കി വെച്ച സദ്യയാകെ തറയിലേക്ക്‌ വലിച്ചിടുന്നു. നഗ്നമായ മേശപ്പുറത്ത്‌ സ്വസ്തികയുടെ അടയാളം ദൃശ്യമാകുന്നു.(നാസിസത്തിന്റെ കാലത്ത്‌ സ്വീഡനിലെ മധ്യവര്‍ഗക്കാര്‍ ഹിറ്റ്‌ലറെ പിന്തുണച്ചിരുന്നു എന്നതിന്റെ സൂചനയാകാം ഇത്‌). അടുത്ത രംഗത്തില്‍ പ്രസ്തുതകുറ്റത്തിന്‌ ആ മനുഷ്യനെ വധശിക്ഷക്ക്‌ വിധിക്കുന്നു. വൈദ്യുതകസേരയിലിരിക്കുന്ന അയാളുടെ ദേഹത്ത്‌ ഇലക്ട്രോഡുകളൊക്കെ ഘടിപ്പിച്ച്‌ മരണത്തിനായൊരുക്കുന്നു ഒരുദ്യോഗസ്ഥന്‍. പെട്ടെന്ന് കരച്ചിലടക്കാന്‍ കഴിയാതെ വരുന്ന അയാളോട്‌ ഉദ്യോഗസ്ഥന്‍: മറ്റ്‌എന്തെങ്കിലും ആലോചിക്കൂ...!&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;"all human communications are miscommunications" എന്ന ആശയം അവതരിപ്പിച്ചത്‌ ആസ്ത്രിയന്‍ തത്വചിന്തകനായിരുന്ന വിറ്റ്‌ഗന്‍സ്റ്റീന്‍ ആയിരുന്നു. ഈ ആശയത്തെ പിന്തുണക്കുന്നതു പോലെയാണ്‌ ഈ സിനിമയിലുടനീളം സംവിധായകന്‍ സൂക്ഷിക്കുന്ന, സ്വപ്നങ്ങളും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന ആഖ്യാനശൈലി. ഇവിടെ കഥാപാത്രങ്ങള്‍ മറ്റൊരാളിലേക്ക്‌ എത്താന്‍ ശ്രമിക്കുമ്പോഴും തങ്ങളിലേക്കെത്താന്‍ ശ്രമിക്കുന്നവരെ അകറ്റിനിര്‍ത്തുന്നു. ബുനുവലിന്റെ അതിപ്രശസ്തമായ &lt;a href="http://en.wikipedia.org/wiki/Le_charme_discret_de_la_bourgeoisie"&gt;The Discreet Charm of the Bourgeoisie&lt;/a&gt;-യിലേതു പോലെ ഏതെങ്കിലുമൊരു കഥാപാത്രം ഞാനൊരു സ്വപ്നം കണ്ടു എന്നു പറയുമ്പോഴെല്ലാം പ്രേക്ഷകനും ആ സ്വപ്നം കാണേണ്ടതുണ്ട്‌, ഈ സിനിമയിലും. ബോംബര്‍ വിമാനങ്ങളെ സ്വപ്നം കാണുന്ന പ്രായമായ മനുഷ്യനും, യുവാവായ റോക്ക്‌ താരത്തെ വിവാഹം ചെയ്തതായി കണ്ട സ്വപ്നം ആരോടെന്നില്ലാതെ ക്യാമറയിലേക്കു നോക്കി വിശദീകരിക്കുന്ന യുവതിയുമെല്ലാം സ്വപ്നം/യാഥാര്‍ത്ഥ്യം എന്ന ദ്വന്ദത്തെ ചിന്തയ്‌ക്കായി അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ അന്തരീക്ഷം സ്വീഡനിലാനെങ്കിലും ലോകത്തെവിടെയുമുള്ള മനുഷ്യന്റെ ആകുലതകളെ അത്‌ സ്വാംശീകരിക്കുന്നുണ്ട്‌. മങ്ങിയ നിറങ്ങളും വിളറിയ കഥാപാത്രങ്ങളുമുള്ള ഈ ചിത്രം നമ്മെ മനുഷ്യന്മാരാക്കുന്നതെന്താണെന്ന അന്വേഷണത്തിലേക്കുള്ള യാത്രയാണ്‌. ഒരു പക്ഷെ, നാം ജീവിക്കുന്നു എന്നു മനസ്സിലാക്കുന്നതും ഇങ്ങനെയൊക്കെയാവാം.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;ഈ ചിത്രം പ്രശസ്തമായ കാനിലെ ചലചിത്രമേളയില്‍ മത്സരവിഭാഗത്തിനു പുറമെയുള്ള 'Un certain regard' വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://en.wikipedia.org/wiki/Divine_Intervention_%28film%29"&gt;Divine Interventions(2002)&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_ALTsLs3CkeE/SBPe-Ue_8wI/AAAAAAAAAGA/w3XFZ4Vy7CY/s1600-h/DIposter.jpg"&gt;&lt;img id="BLOGGER_PHOTO_ID_5193739957520298754" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_ALTsLs3CkeE/SBPe-Ue_8wI/AAAAAAAAAGA/w3XFZ4Vy7CY/s320/DIposter.jpg" border="0" /&gt;&lt;/a&gt;1960-ല്‍ ഇസ്രയേലിലെ നസറേത്തില്‍ ജനിച്ച, ഇന്ന് പാലസ്തീനിലെ രമള്ളയില്‍ സിനിമ പഠിപ്പിക്കുന്ന ഏലിയ സുലൈമാന്‍, പാലസ്തീന്‍-ഇസ്രയേല്‍ തര്‍ക്കത്തെ ഉപജീവിച്ച്‌ നിര്‍മ്മിച്ച ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍സ്‌, ഒരേസമയം സങ്കീര്‍ണ്ണവും സുതാര്യവുമാണ്‌. മനോഹരമായി ചിത്രീകരിച്ച ദൃശ്യങ്ങളും, മികച്ച സംഗീതവും, ഹാസ്യവും, ആക്ഷനുമൊക്കെയുണ്ടെങ്കിലും ഈ സിനിമയിലും നിയതമായ കഥയോ നായകനോ നായികയോ ഇല്ല...ഒരു പക്ഷെ, സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലെ ജീവിതങ്ങളെ അടയാളപ്പെടുത്തുന്നതിനാല്‍ ആ അന്തരീക്ഷം തന്നെ ഇവിടെ മുഖ്യകഥാപാത്രമാകുന്നു. ഇടയ്ക്കിടെ ഉപരിതലത്തിലേക്കു വരുന്ന കറുത്ത ഹാസ്യം നമ്മെ ചിരിപ്പിക്കുക എന്നതിലുപരി അവ പ്രത്യക്ഷമാക്കുന്ന ആശയം സംഘര്‍ഷപൂര്‍ണ്ണമായ ജീവിതത്തില്‍ ഹാസ്യാത്മകമായ എന്തിനോടും രൂപപ്പെടുന്ന ഇമ്യൂണിറ്റിയും വൈകാരികമായ യാഥാര്‍ത്ഥ്യങ്ങളോടുള്ള നിര്‍മമതയും വെളിവാക്കുന്നു. ഒരുപക്ഷെ നിര്‍വികാരത തന്നെയാണ്‌ ചിത്രത്തിലുടനീളം സംവിധായകന്‍ പുലര്‍ത്തുന്ന മനോഭാവവും.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;ചിത്രം ആരംഭിക്കുന്നതു തന്നെ ബെത്‌ലെഹേമില്‍ കുറച്ച്‌ ചെറുപ്പക്കാര്‍ ഒരു സാന്താക്ലോസിനെ പിന്തുടരുന്ന സീനോടെയാണ്‌. സാന്താ താനോടുന്ന വഴിയിലാകമാനം ക്രിസ്തുമസ്‌ സമ്മാനങ്ങള്‍ വിതറുന്നു. തന്നെ പിന്തുടരുന്നവരില്‍ നിന്നും രക്ഷപ്പെടാനായി ഒരു ദേവാലയത്തില്‍ ഒളിക്കാന്‍ ശ്രമിക്കുന്ന അയാളെ അവര്‍ കൊലപ്പെടുത്തുന്നു. ഈ സിനിമ കഥയൊന്നും പറയുന്നില്ലെങ്കിലും പല കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും പല സീനിലും ആവര്‍ത്തിക്കുന്നുണ്ട്‌. സംവിധായകന്‍ തന്നെ അവതരിപ്പിക്കുന്ന, ഇസ്രയേല്‍ക്കാരനായ E.S എന്ന കഥാപാത്രം അതിര്‍ത്തിയില്‍ വെച്ച്‌, അതിര്‍ത്തിഭടന്മാരുടെ കണ്ണു വെട്ടിച്ച്‌ പാലസ്തീന്‍കാരിയായ കാമുകിയുമായി സന്ധിക്കുന്ന രംഗം പലതവണ ആവര്‍ത്തിക്കുന്നു. പരസ്പരം തലോടുന്ന അവരുടെ കൈകള്‍ മാത്രം ഒരു സമീപദൃശ്യത്തിലൂടെ കാഴ്ചപ്പെടുത്തുന്ന ഈ സമാഗമരംഗങ്ങള്‍ ഇതുവരെ ഒരു സിനിമയില്‍ ദൃശ്യമായതില്‍ ഏറ്റവും ഇറോട്ടിക്‌ എന്നു വിശേഷിപ്പിക്കാവുന്നവയാണ്‌. സര്‍റിയലിസ്റ്റിക്‌ എന്നു വിളിക്കാവുന്ന ഒട്ടനവധി രംഗങ്ങള്‍ ഈ സിനിമയിലുണ്ട്‌. ഒരു സീനില്‍ അതിര്‍ത്തി ഭേദിച്ച്‌ ഒരു റാമ്പിലെന്ന പോലെ cat walk നടത്തുന്ന സുന്ദരിയെ പട്ടാളക്കാര്‍ വെറുതെ മിഴിച്ച്‌ നോക്കി നില്‍ക്കുന്നു. മറ്റൊരു സീനില്‍ ഒരു മുസ്ലിം സ്ത്രീയെ ലക്ഷ്യമായി വെച്ച്‌ നൃത്തസമാനമായ ചുവടുകളോടെ വെടി വെച്ച്‌ പരിശീലിക്കുന്നു. തുടര്‍ന്നു വരുന്ന രംഗങ്ങള്‍ കാഴ്ചയ്ക്കു മാത്രമേ വിശദീകരിക്കാനാകൂ. ആശുപത്രിയില്‍ കിടക്കുന്ന ഹൃദ്‌രോഗി, രാത്രിയില്‍ തന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള monitoring equipments എല്ലാം വേര്‍പെടുത്തി, പുറമെ വന്ന് പുക വലിച്ച ശേഷം പോയി കിടക്കുന്നു. (ഈ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും മറ്റു സ്റ്റാഫും നിര്‍ത്താതെ പുക വലിക്കുന്നവരാണ്‌.) സുലൈമാന്‍ സിനിമയില്‍ ദൃശ്യവത്‌കരിക്കുന്ന ചില കറുത്ത രംഗങ്ങള്‍ ഹിറ്റ്‌ലറുടെ concentration campകളെ ഓര്‍മ്മിപ്പിക്കുന്നു. ജൂതന്മാര്‍ തങ്ങള്‍ നാസികളില്‍ നിന്നും അനുഭവിച്ചത്‌ തങ്ങള്‍ക്ക്‌ ഭൂമി നല്‍കിയവരെ അനുഭവിപ്പിക്കുന്നു.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;ഈ സിനിമയിലെ രംഗങ്ങളെല്ലാം വളരെ പ്രതീകാത്മകമാണ്‌. ആവര്‍ത്തിച്ചു വരുന്ന മറ്റൊരു രംഗത്തില്‍ ഒരാള്‍ ഒരു ബസ്റ്റോപ്പില്‍ ബസ്‌ കാത്ത്‌ നില്‍ക്കുന്നു. മറ്റൊരാള്‍ വന്ന് 'ബസില്ല' എന്നു പറയുമ്പോള്‍ ആദ്യത്തെയാള്‍ എനിക്കറിയാം എന്നു മാത്രം പറയുന്നു. ഇത്തരം രംഗങ്ങള്‍ മൊത്തം സമൂഹത്തിന്റെയും പ്രത്യാശ നശിച്ച മാനസികാവസ്ഥയെ അടയാളപ്പെടുത്തുന്നു. മികച്ച അന്യഭാഷാ ചിത്രത്തിനുള്ള ഓസ്കാറിന്‌ നോമിനേഷന്‍ ലഭിച്ചിരുന്നു ഈ ചിത്രത്തിന്‌; പിന്നീട്‌ പാലസ്തീന്‍ സ്വതന്ത്രരാഷ്ട്രമല്ല എന്ന വാദത്തില്‍ മത്സരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുകയുണ്ടായി. കാന്‍ ചലചിത്രമേളയുടെ രാഷ്ട്രീയം ഹോളിവുഡിന്റെ രാഷ്ട്രീയത്തെക്കാള്‍ വ്യത്യസ്ഥമായതിനാല്‍ കാനിലെ മികച്ച ചിത്രങ്ങളുടെ ഗണമായ മത്സരവിഭാഗത്തില്‍ തന്നെ ഇടം കിട്ടുകയും രണ്ട്‌ ജൂറി പുരസ്കാരങ്ങള്‍ ലഭിക്കുകയും ചെയ്തു.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;വാല്‍ക്കഷ്ണം: ഈ വര്‍ഷത്തെ സംസ്ഥാന ചലചിത്ര അവാര്‍ഡുകളില്‍ നിന്നും അടൂരിന്റെ 'നാലു പെണ്ണുങ്ങള്‍' നിഷ്കരുണം തഴയപ്പെട്ടതിനു കാരണം ചിത്രത്തിലെ നാലു വ്യത്യസ്ഥ കഥാതന്തുക്കള്‍ തമ്മില്‍ ബന്ധമൊന്നും കണ്ടെത്താന്‍ ജൂറിക്കായില്ല എന്നതായിരുന്നു.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-4651958036422308329?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/4651958036422308329/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=4651958036422308329' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/4651958036422308329'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/4651958036422308329'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2008/04/blog-post.html' title='കഥ പറയാതിരിക്കുമ്പോള്‍...!!'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_ALTsLs3CkeE/SBPfN0e_8xI/AAAAAAAAAGI/updMm-ageCk/s72-c/youio0.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>11</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-7941833397966199060</id><published>2008-03-09T00:06:00.007-05:00</published><updated>2009-09-07T15:53:06.776-04:00</updated><category scheme='http://www.blogger.com/atom/ns#' term='ലാറ്റിനമേരിക്ക'/><category scheme='http://www.blogger.com/atom/ns#' term='ത്രില്ലർ'/><category scheme='http://www.blogger.com/atom/ns#' term='ബെര്‍ലിൻ'/><category scheme='http://www.blogger.com/atom/ns#' term='ബ്രസീൽ'/><title type='text'>ഫാസിസം സിനിമയില്‍: എലൈറ്റ്‌ സ്‌ക്വാഡ്‌ (2007)</title><content type='html'>&lt;div&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_ALTsLs3CkeE/R9NxZ5kw35I/AAAAAAAAAEw/gFsCx2zAgJU/s1600-h/tropa_de_elite02.jpg"&gt;&lt;img id="BLOGGER_PHOTO_ID_5175605086544519058" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_ALTsLs3CkeE/R9NxZ5kw35I/AAAAAAAAAEw/gFsCx2zAgJU/s320/tropa_de_elite02.jpg" border="0" /&gt;&lt;/a&gt;ഇക്കഴിഞ്ഞ ഫെബ്രുവരി 17-ന്‌ സമാപിച്ച ബെര്‍ലിന്‍ അന്താരാഷ്ട്ര ചലചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള 'ഗോള്‍ഡെന്‍ ബെയര്‍' പുരസ്കാരം നേടിയ ബ്രസീലിയിയന്‍ ചിത്രമാണ്‌ &lt;a href="http://www.imdb.com/title/tt0861739/"&gt;എലൈറ്റ്‌ സ്‌ക്വാഡ്‌&lt;/a&gt;. ബസ്‌-174 എന്ന ഒറ്റ ഡോക്യുമെന്ററിയിലൂടെ അന്താരാഷ്ട്രപ്രശസ്തി നേടിയ &lt;a href="http://www.imdb.com/name/nm0655683/"&gt;Jose Padilha &lt;/a&gt;എന്ന സംവിധായകന്റെ രണ്ടാമത്തെ സിനിമ.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;സാമ്പത്തികമായും സാമൂഹ്യപരമായും സാമ്യമുള്ളതാണ്‌ ഇന്ത്യയിലെയും ബ്രസീലിലെയും നഗരങ്ങള്‍. ലോകത്തില്‍ ഏറ്റവും അധികം ചേരിനിവാസികളുള്ള നഗരങ്ങളാണ്‌ റിയോ ഡി ജനീറോയും ചെന്നൈയും. റിയോയിലെ ദരിദ്രരുടെ ദുരിതങ്ങളും മയക്കുമരുന്ന് കച്ചവടവും കഴിവു കെട്ടതും അക്രമാസക്തവുമായ പോലീസിന്റെ ഇടപെടലുകളും മാധ്യമങ്ങളുടെ നിഷ്ക്രിയത്വവുമെല്ലാം ഫലപ്രദമായി വരച്ചുകാണിച്ച ബസ്‌-174 ഒരു ഗംഭീര ചലചിത്രസൃഷ്‌ടി തന്നെയായിരുന്നു. ഫവേല(slum എന്നതിന്റെ ബ്രസീലിലെ വാക്ക്‌)കളിലെ മയക്കുമരുന്ന് വ്യാപാരത്തെയും അനുബന്ധമായ ആയുധ വ്യാപാരത്തെയും മറ്റു കുറ്റകൃത്യങ്ങളെയും ഒരു ചേരിനിവാസിയുടെ കാഴ്‌ചയിലൂടെ അനാവരണം ചെയ്ത &lt;a href="http://en.wikipedia.org/wiki/City_of_God_%28film%29"&gt;സിറ്റി ഓഫ്‌ ഗോഡ്‌&lt;/a&gt; ഈ പതിറ്റാണ്ടിലെ തന്നെ മികച്ച ചിത്രങ്ങളില്‍ പെടുന്നു. യാദൃശ്ചികമെന്നോണം സിറ്റി ഓഫ്‌ ഗോഡ്‌ നിര്‍ത്തിയിടത്തു നിന്നുമാണ്‌ എലൈറ്റ്‌ സ്ക്വാഡ്‌ തുടങ്ങുന്നത്‌. പക്ഷെ ഇവിടെ വീക്ഷണകോണ്‍ പോലീസിന്റെ ഭാഗത്തുനിന്നുമാണ്‌.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;BOPE(ബ്രസീലിലെ പ്രത്യേക പോലീസ്‌ സേനാ വിഭാഗം)-ലെ ക്യാപ്റ്റനായ നാസിമെന്റോ തന്റെ കുട്ടിയുടെ ജനനത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും വിരമിക്കാനാഗ്രഹിക്കുന്നു. തന്റെ പിന്‍ഗാമിയെ കണ്ടെത്തിയാല്‍ മാത്രമേ ക്യാപ്റ്റന്‌ വിരമിക്കാനാകൂ എന്നതിനാല്‍ പുതിയ റിക്രൂട്ട്‌മെന്റില്‍ പെട്ട മത്തിയാസ്‌, നെറ്റോ എന്നിവര്‍ ആഖ്യാനത്തിന്റെ മുഖ്യധാരയിലെത്തുന്നു. BOPE-ലെ അഴിമതികളും, കൈക്കൂലിയും മറ്റ്‌ ദുഷ്‌പ്രവണതകളും ദൃശ്യപ്പെടുത്താനായി തന്നെ സിനിമ കുറച്ച്‌ സമയം ചെലവഴിക്കുന്നുണ്ട്‌. പരിശീലനത്തിനിടയില്‍ മത്തിയാസ്‌ ഒരു നിയമപഠന കോഴ്‌സില്‍ വിദ്യാര്‍ഥിയായി ചേരുകയും ഫവേലകളില്‍ നിന്നുള്ള ചില വിദ്യാര്‍ഥികളുമായി സുഹൃദ്‌ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. 1997-ല്‍ ബ്രസീലിലെ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പയുടെ ഒരാഗ്രഹം റിയോയിലെ ചേരികളിലൊന്നില്‍ താമസിക്കണമെന്നതായിരുന്നു. ഇതിനായി ചേരികളിലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട നാസിമെന്റോ അതു സാധിക്കുന്നത്‌ മത്തിയാസിന്റെയും നെറ്റോയുടെയും കാര്യമായ സഹായത്തോടെയായിരുന്നു. BOPE-ലെ നിയമന-പരിശീലന പ്രക്രിയകള്‍ മുഴുവന്‍ വിശദമായി തന്നെ സിനിമ പ്രതിപാദിക്കുന്നുണ്ട്‌. ചുരുക്കം പറഞ്ഞാല്‍ എലൈറ്റ്‌ സ്‌ക്വാഡ്‌, പേരു സൂചിപ്പിക്കുന്നതു പോലെ ഒരു 'പോലീസ്‌ സിനിമ' തന്നെയാണ്‌.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_ALTsLs3CkeE/R9Nxvpkw36I/AAAAAAAAAE4/QPIETahcFts/s1600-h/es-2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5175605460206673826" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://4.bp.blogspot.com/_ALTsLs3CkeE/R9Nxvpkw36I/AAAAAAAAAE4/QPIETahcFts/s320/es-2.jpg" border="0" /&gt;&lt;/a&gt;ഔദ്യോഗിക റിലീസിനു മുന്‍പ്‌ ഇന്റര്‍നെറ്റിലൂടെ ഈ ചിത്രം പുറത്താകുകയും ദശലക്ഷക്കണക്കിനാളുകള്‍ ഈ ചിത്രം കാണുകയും ചെയ്തു. റിലീസായതിനു ശേഷവും ബ്രസീലില്‍ ചിത്രത്തിനു വലിയ സ്വീകരണമാണു കിട്ടിയത്‌. ബ്രസീലിലെ ഏറ്റവും വലിയ ഹിറ്റ്‌ എന്നു വരെ വിളിക്കാം. നാസിമെന്റോ എന്ന പോലീസ്‌ ഓഫീസറെ അവതരിപ്പിച്ച വാഗ്‌നര്‍ മോറ(Wagner Moura)യ്ക്ക്‌ ഒരു ദേശീയനായകന്റെ പരിവേഷമാണിന്ന്‌. മയക്കുമരുന്നിനും കുറ്റകൃത്യങ്ങള്‍ക്കും ഏകപരിഹാരമായി BOPE-നെ അവതരിപ്പിച്ചത്‌ മധ്യവര്‍ഗത്തിനു രുചിച്ചു എന്നര്‍ത്‌ഥം. ഈ ചിത്രത്തെ ഫാസിസ്റ്റ്‌ എന്നു വിശേഷിപ്പിച്ച നിരൂപകര്‍ക്ക്‌ ഫാസിസം എന്തെന്നറിയില്ല എന്നായിരുന്നു സംവിധായകന്റെ മറുപടി. ഫാസിസം ആത്യന്തികമായി പുതിയൊരു വ്യവസ്ഥിതിയുടെ സൃഷ്‌ടിയെ ഉന്നം വെയ്ക്കുന്നുവെന്നുവെങ്കില്‍ ഈ ചിത്രം നിലവിലുള്ള വ്യവസ്ഥിതിയുടെ പരിണാമത്തിനായി ഒരു കണ്‍വെന്‍ഷണല്‍ ഫോഴ്‌സിനെ ഉപയോഗിക്കുന്നു എന്നൊക്കെ സങ്കേതിക ന്യായം പറയാമെങ്കിലും ഈ ചിത്രം ഫാസിസത്തിന്റെ അതിരില്‍ നില്‍ക്കുന്ന ഒരു തീവ്ര-വലതുപക്ഷ ചിത്രം തന്നെ. എലൈറ്റ്‌ സ്‌ക്വാഡ്‌ മയക്കുമരുന്നുകള്‍ നിയമാനുസൃതമാക്കുന്നതിനായാണു വാദിക്കുന്നതെന്നും സംവിധായകന്‍ പറയുന്നുണ്ട്‌-ചിത്രത്തിനു പുറമെയാണെന്നു മാത്രം. ഇനി BOPE-ലെ അഴിമതിയും ക്രൂരതയും ദൃശ്യവത്‌കരിച്ചതിലൂടെ തീരുമാനമെടുക്കാനുള്ള ഒരു open space ഉണ്ടാക്കുകയാണു ചെയ്തതെന്നൊക്കെ വാദിക്കുന്നുവെങ്കിലും ഇത്തരം സന്ദേശങ്ങള്‍ സിനിമയിലൂടെ പ്രക്ഷേപണം ചെയ്യുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു. മത്തിയാസിന്റെ സഹപാഠികളും അധ്യാപകരുമായ ലിബറല്‍ അകാദമിക്‌ സമൂഹത്തെ സാമൂഹികയാഥാര്‍ത്‌ഥ്യങ്ങളെക്കുറിച്ച്‌ അറിവില്ലാത്തവരായോ തെറ്റായ അറിവുള്ളവരായോ ആണ്‌ സിനിമ ചിത്രീകരിക്കുന്നത്‌. ചിത്രത്തിലൊരിക്കല്‍ സമൂഹത്തിലെ വയലന്‍സിനെതിരായുള്ള ഒരു പൗരജാഥയെ മത്തിയാസ്‌ ആക്രമിക്കുന്നുമുണ്ട്‌.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;പരാമര്‍ശവിധേയമായ വിഷയം, ആഖ്യാനരീതി എന്നിവയിലെ സാമ്യം കൊണ്ട്‌ ഏറ്റവുമാദ്യം താരതമ്യം ചെയ്യപ്പെടുന്നത്‌ സിറ്റി ഓഫ്‌ ഗോഡുമായാണ്‌. വാര്‍ഫിലിം, ഡോകുമെന്ററി, മെലോഡ്രാമ എന്നിങ്ങനെ വ്യത്യസ്തശൈലികളുടെ മിശ്രിതമാണെങ്കിലും സാങ്കേതികമായി സിറ്റി ഓഫ്‌ ഗോഡിനു വളരെ താഴെയാണ്‌ എലൈറ്റ്‌ സ്‌ക്വാഡിനു സ്ഥാനം. തികച്ചും പ്രതിലോമകരമായ രാഷ്ട്രീയം അവതരിപ്പിക്കുന്ന, സാങ്കേതികമായി ശരാശരി മാത്രമായ ഒരു ചിത്രം ബെര്‍ലിന്‍ പോലെ അംഗീകരിക്കപ്പെടുന്ന ഒരു ചലചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടുന്നത്‌ ആശങ്കയോടെ മാത്രമേ കാണാനാകുകയുള്ളൂ...പ്രത്യേകിച്ചും ഇടതുപക്ഷ സ്വഭാവമുള്ള പൊളിറ്റിക്കല്‍ ത്രില്ലറുകളിലൂടെ പ്രശസ്തനായ സംവിധായകന്‍ &lt;a href="http://en.wikipedia.org/wiki/Costa-Gavras"&gt;'കോസ്റ്റ ഗാവ്‌ര' &lt;/a&gt;ജൂറി അധ്യക്ഷനായിരിക്കുമ്പോള്‍. ഈ ചിത്രത്തിന്റെ വടക്കേ അമേരിക്കയിലെ വിതരണാവകാശം ഹാര്‍വി വിന്‍സ്റ്റീന്‍ നേടിയിട്ടുള്ളതിനാല്‍ അവാര്‍ഡും അദ്ദേഹത്തിന്റെ തീരുമാനമായിരിക്കാമെന്ന്‌ അരോപണങ്ങളുണ്ട്‌. ഏതായാലും തെറ്റായ ഇത്തരം തെരഞ്ഞെടുപ്പുകള്‍ ബെര്‍ലിന്‍ ചലചിത്രോത്‌സവത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല.&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-7941833397966199060?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/7941833397966199060/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=7941833397966199060' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/7941833397966199060'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/7941833397966199060'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2008/03/2007.html' title='ഫാസിസം സിനിമയില്‍: എലൈറ്റ്‌ സ്‌ക്വാഡ്‌ (2007)'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ALTsLs3CkeE/R9NxZ5kw35I/AAAAAAAAAEw/gFsCx2zAgJU/s72-c/tropa_de_elite02.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>16</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-7859362865165267481</id><published>2008-03-01T00:50:00.019-05:00</published><updated>2009-05-28T16:29:03.027-04:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><category scheme='http://www.blogger.com/atom/ns#' term='ഓസ്കാര്‍'/><title type='text'>സിനിമാഭിനയത്തെക്കുറിച്ചും ഡാനിയെല്‍ ഡേ ലൂയിസിനെക്കുറിച്ചും</title><content type='html'>സിനിമ കാണുമ്പോള്‍ നിങ്ങളെന്താണു ശ്രദ്ധിക്കുക...കഥ, സംഭാഷണം, സംവിധാനശൈലി, ചിത്രീകരണത്തിലെ പ്രത്യേകതകള്‍, സിനിമയുടെ രാഷ്ട്രീയം, അഭിനയം...? അഭിനയത്തിന്‌ മറ്റു മേഖലകളിലേതിനേക്കാള്‍ പ്രാധാന്യം കൊടുക്കുന്നവര്‍ക്കാണ്‌ ഈ പോസ്റ്റ്‌.&lt;br /&gt;&lt;br /&gt;&lt;div&gt;&lt;div&gt;&lt;div&gt;സിനിമയിലെ അഭിനയം തിയറ്റര്‍ അഭിനയത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്‌ എന്നതു കൊണ്ടു തന്നെ സിനിമാഭിനയത്തിലെ പല രീതികളും തിയറ്ററിനോടു കടപ്പെട്ടിരിക്കുന്നു. സിനിമാഭിനയത്തില്‍ പ്രധാനമായി രണ്ട്‌ രീതികളാണുള്ളത്‌.&lt;br /&gt;&lt;/div&gt;&lt;div&gt;1.Substitution&lt;/div&gt;&lt;div&gt;കഥാപാത്രത്തിന്റെ സ്വഭാവത്തിലെ പ്രധാനഘടന മനസ്സിലാക്കി, ഒരു പ്രത്യേക സാഹചര്യത്തില്‍ കഥാപാത്രം എങ്ങനെ പ്രതികരിക്കുമെന്നത്‌ സമാനമായ സ്വന്തം ജീവിതാനുഭവങ്ങള്‍കഥാപാത്രത്തിലാരോപിക്കുന്ന രിതി. മലയാളത്തിലെ കഴിവുറ്റ നടന്മാരെല്ലാം ഈ രീതിയായിരുന്നു പിന്തുടര്‍ന്നത്‌. ഇവിടെ നടന്‍ കഥാപാത്രത്തെ സംബന്ദ്ധിച്ചിടത്തോളം ഒരു പുറംകാഴ്ചക്കാരന്‍ മാത്രമാകുന്നു.&lt;/div&gt;&lt;br /&gt;&lt;div&gt;2.Method Acting&lt;/div&gt;&lt;div&gt;ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ കഥാപാത്രമായി ജീവിക്കുക. കഥാപാത്രം ജീവിക്കെന്നതെന്നു കരുതുന്ന വൈകാരിക-ഭൗതിക സാഹചര്യങ്ങളില്‍ നടന്‍ പ്രവേശിച്ച്‌ കഥാപാത്രം തന്നെയാകുന്ന രീതി. റഷ്യന്‍ തിയറ്റര്‍ പ്രതിഭ സ്റ്റാനിസ്ലാവ്‌സ്കിയാണ്‌ ഈ രീതിയുടെ പിതാവ്‌. പിന്നീട്‌ ഒരുപാട്‌ അധ്യാപകരിലൂടെയും തിയറ്റര്‍ സംഘങ്ങളിലൂടെയും നടന്മാരിലൂടെയും ഈ സങ്കേതത്തിന്‌ ഒരുപാട്‌ മാറ്റങ്ങളും വളര്‍ച്ചയും കൈവന്നിട്ടുണ്ട്‌.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;a href="http://www.imdb.com/name/nm0000008/"&gt;&lt;img id="BLOGGER_PHOTO_ID_5172651641361371426" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_ALTsLs3CkeE/R8jzQw4vkSI/AAAAAAAAAEY/GLrOQkDSGjw/s320/deniro.jpg" border="0" /&gt;മര്‍ലിന്‍ ബ്രാണ്ടോ&lt;/a&gt;, ജാക്ക്‌ നിക്കോള്‍സണ്‍, &lt;a href="http://www.imdb.com/name/nm0000134/"&gt;റോബര്‍ട്ട്‌ ഡി നിറോ&lt;/a&gt;, അല്‍ പചിനോ തുടങ്ങിയ പ്രമുഖരിലൂടെയാണ്‌ സിനിമയിലെ മെത്തേഡ്‌ ആക്റ്റിംഗിന്‌ ഇന്നുള്ള പ്രാധാന്യവും പദവിയും ലഭിക്കുന്നത്‌. &lt;a href="http://www.imdb.com/title/tt0081398/"&gt;റേജിംഗ്‌ ബുള്‍ &lt;/a&gt;എന്ന ചിത്രത്തില്‍ ബോക്‌സിംഗ്‌ ലോകചാമ്പ്യനായിരുന്ന 'ല മോട്ട'യെ അവതരിപ്പിക്കാന്‍ ബോക്സിംഗ്‌ പരിശീലിക്കുകയും , ഷൂട്ടിംഗിനിടെ ചില ബോക്സിംഗ്‌ മത്സരങ്ങളില്‍ പങ്കെടുത്ത്‌ വിജയിക്കുകയും ചെയ്തു ഡി നിറോ. ഇതേ ചിത്രത്തിലെ അവസാന രംഗങ്ങള്‍ക്കായി പിന്നീട്‌ ശരീരഭാരം 60 പൗണ്ട്‌ കൂട്ടുകയും ചെയ്തപ്പോള്‍ അതു മെതേഡ്‌ അക്‌ടിംഗിന്റെ ചരിത്രത്തിലെ പുതിയ അദ്ധ്യായമായി. ഗാന്ധിയെ അവതരിപ്പിച്ച കിംഗ്‌സ്‌ലി വെജിറ്റേറിയനാകുകയും, ഗാന്ധിയെപ്പോലെ വസ്ത്രധാരണരീതികള്‍ ശീലിക്കുകയും, ചര്‍ക്ക ഉപയോഗിക്കാന്‍ പഠിക്കുകയും, നിലത്തു കിടന്നുറങ്ങാന്‍ ശീലിക്കുകയും ഗാന്ധിയുടെ മുഴുവന്‍ പുസ്തകങ്ങളും വായിക്കുകയും ചെയ്തു സിനിമയ്ക്കു വേണ്ടി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;a href="http://www.imdb.com/name/nm0000358/"&gt;ഡാനിയല്‍ ഡേ ലൂയിസ്&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_ALTsLs3CkeE/R8jysA4vkRI/AAAAAAAAAEQ/LfZykgaQ0TE/s1600-h/lewis.jpg"&gt;&lt;img id="BLOGGER_PHOTO_ID_5172651010001178898" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_ALTsLs3CkeE/R8jysA4vkRI/AAAAAAAAAEQ/LfZykgaQ0TE/s320/lewis.jpg" border="0" /&gt;&lt;/a&gt;എണ്‍പതുകളുടെ മധ്യത്തോടെയാണ്‌ ഡാനിയേല്‍ ഡേ ലൂയിസ്‌ സിനിമയില്‍ സജീവമാകുന്നത്‌. മിലന്‍ കുന്‌ദേരയുടെ &lt;a href="http://www.imdb.com/title/tt0096332/"&gt;Unbearable lightness of being &lt;/a&gt;ഫിലിപ്പ്‌ കോഫ്‌മാന്‍ ചലച്ചിത്രമാകിയപ്പോള്‍ സങ്കീര്‍ണ്ണമായ ലൈംഗികജീവിതത്തിനുടമയായ തോമാസിനെ അവതരിപ്പിച്ചത്‌ ലൂയിസായിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ്‌ കഥാപാത്രത്തെ 'ബ്രേക്ക്‌' ചെയ്യാതിരിക്കാന്‍ അദ്ദേഹം ശീലിക്കുന്നത്‌. ഈ ചിത്രത്തിലെ ചില രംഗങ്ങള്‍ക്കായി പ്രേഗില്‍ രണ്ടുമാസം വിന്‍ഡോ ക്ലീനറായി ജോലിചെയ്ത്‌ പരിശീലിക്കുകയുമുണ്ടായി. അടുത്ത ചിത്രം ജിം ഷെരിഡാന്‍ സംവിധാനം ചെയ്ത &lt;a href="http://www.imdb.com/title/tt0097937/"&gt;My left foot &lt;/a&gt;ആയിരുന്നു. cerebral palsy എന്ന രോഗത്താല്‍ ഇടതുകാലൊഴികെ മറ്റൊരവയവവും നിയന്ത്രണവിധേയമല്ലാതിരുന്ന ക്രിസ്റ്റി ബ്രൗണ്‍ എന്ന എഴുത്തുകാരനെ-അദ്ദേഹം ചിത്രകാരനുമായിരുന്നു-അവതരിപ്പിക്കുമ്പോളാണ്‌ ലൂയിസിന്റെ മെത്തേഡ്‌ ആക്‌ടിംഗ്‌ പരീക്ഷണങ്ങള്‍ അതിന്റെ മൂര്‍ധന്യത്തിലെത്തുന്നത്‌. ഷൂട്ടിംഗ്‌ കാലത്തുടനീളം വീല്‍ചെയറില്‍ നിന്നും സ്വമേധയ എഴുന്നേല്‍ക്കുകയോ നടക്കുകയോ ചെയ്തില്ല ലൂയിസ്‌. രണ്ടാംനിലയിലെ രംഗങ്ങള്‍ ചിത്രീകരിക്കാനയി അദ്ദേഹത്തെ വീല്‍ചെയറോടെ എടുത്തുകൊണ്ടു-പോകണമായിരുന്നത്രേ. ഏതായാലും ആഴ്‌ചകളോളം വീല്‍ചെയറില്‍ കുന്തിച്ചിരുന്നതു കാരണം രണ്ടു വാരിയെല്ലൊടിഞ്ഞതു മിച്ചം.&lt;/div&gt;&lt;div&gt;&lt;br /&gt;ലൂയിസിന്റെ അടുത്ത ചിത്രം ജെയിംസ്‌ കൂപ്പറുടെ ക്ലാസിക്‌ നോവലിന്റെ ചലചിത്രാവിഷ്‌കാരമായ &lt;a href="http://www.imdb.com/title/tt0104691/"&gt;Last of the Mohicans &lt;/a&gt;ആയിരുന്നു. 'ഹോക്‌ ഐ' എന്ന കാനനവാസിയെ അവതരിപ്പിക്കാന്‍ ഷൂട്ടിംഗിനു മുന്‍പ്‌ മാസങ്ങളോളം വനത്തില്‍ താമസിക്കുകയുണ്ടായി അദ്ദേഹം. സ്വയം വേട്ടയാടിയ മൃഗങ്ങളും മീനും മാത്രമായിരുന്നത്രേ ഭക്ഷണം. ഓടുന്നതിനിടയില്‍ ഒരു കെന്റക്കി റൈഫിള്‍ തിര നിറക്കാനും നിറെയൊഴിക്കാനും ശീലിച്ചു അദ്ദേഹം. മാര്‍ട്ടിന്‍ സ്കോര്‍സേസിയുടെ സംവിധാനത്തില്‍ &lt;a href="http://www.imdb.com/title/tt0106226/"&gt;age of innocence &lt;/a&gt;ആയിരുന്നു അടുത്ത ചിത്രം. വൈകാരികമായ വയലന്‍സ്‌ നിറഞ്ഞ ഈ ചിത്രത്തിലെ സങ്കീര്‍ണ്ണമായ മുഖ്യകഥാപാത്രത്തെ കൈയൊതുക്കത്തോടെ അവതരിപ്പിച്ചു ലൂയിസ്‌. പിന്നീടു വന്ന In the name of the father, Crucible എന്നീ സിനിമകളെക്കുറിച്ച്‌ ഞാന്‍ മുന്‍പൊരു പോസ്റ്റിലെഴുതിയിരുന്നു. &lt;a href="http://www.imdb.com/title/tt0107207/"&gt;In the name of the father &lt;/a&gt;എന്ന ചിത്രത്തില്‍ ജയിലിലടക്കപ്പെട്ട ജെറിയെ അവതരിപ്പിക്കാനായി നാലു മാസത്തോളം ജയിലില്‍ കഴിഞ്ഞു അദ്ദേഹം. ഈ കാലത്ത്‌ പുറമെയുള്ളവരോട്‌ തന്നെ തെറി പറയാനും ദേഹത്ത്‌ തണുത്ത വെള്ളം ഒഴിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവത്രെ. ഐറിഷ്‌ പൗരനായ ജെറി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനെ തുടര്‍ന്ന് ഐറിഷ്‌ പൗരത്വം സ്വീകരിക്കുകയുമുണ്ടായി. അടുത്ത ചിത്രമായ &lt;a href="http://www.imdb.com/title/tt0115988/"&gt;ക്രൂസിബിളി&lt;/a&gt;നു വേണ്ടി മസാചുസെറ്റ്‌സിലെ ജനവാസമില്ലാത്ത ഒരു ദ്വീപില്‍ പതിനേഴാം നൂറ്റാണ്ടിലെ കൃഷിരീതികളുമായി അദ്ദേഹം കുറെക്കാലം ജീവിക്കുകയുണ്ടായി. ഈ ചിത്രത്തില്‍ ജോണ്‍ പ്രോക്ടര്‍ എന്ന ഡാനിയലിന്റെ കഥാപാത്രം ജീവിക്കുന്ന വീട്‌ ഒരു ആശാരി കൂടിയായ ഡാനിയെല്‍ നിര്‍മ്മിച്ചതായിരുന്നു. ജിം ഷെരിഡാന്‍ സംവിധാനം ചെയ്ത &lt;a href="http://www.imdb.com/title/tt0118760/"&gt;ബോക്‌സര്‍&lt;/a&gt; ആയിരുന്നു അടുത്ത ചിത്രം. ഈ വേഷത്തിനായി രണ്ടുവര്‍ഷത്തിലധികം ബോക്സിംഗ്‌ പരിശീലിച്ചു ലൂയിസ്‌.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;സംവിധായകര്‍ പ്രഗത്‌ഭരാകുമ്പോള്‍ അഭിനേതാക്കള്‍ 'മാസ്‌ക്‌' ചെയ്യപ്പെടുക സ്വഭാവികം. കുറസോവ ചിത്രങ്ങളില്‍ &lt;a href="http://en.wikipedia.org/wiki/Toshiro_Mifune"&gt;Mifune&lt;/a&gt;-ഉം &lt;a href="http://en.wikipedia.org/wiki/Takashi_Shimura"&gt;തകാഷി ഷിമുറയും &lt;/a&gt;തിളങ്ങിയിരുന്നതായി കാണാം. എന്നാല്‍ ഇവര്‍ രണ്ടുപേരുടെയും മികച്ച കഥാപാത്രങ്ങളെല്ലാം കുറസോവ ചിത്രങ്ങളില്‍ തന്നെയായിരുന്നു. അന്റോണ്യോണിയുടെയും ഫെല്ലിനിയുടെയും ചില സിനിമകളില്‍ Marcello Mastroianniയും ചില ബെര്‍ഗ്‌മാന്‍ സിനിമകളില്‍ Erland Josephson, Liv Ulman എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ അപവാദങ്ങള്‍ വിരളം. ഇവരിലാരും സംവിധായകനെ മാസ്‌കു ചെയ്യാനായിട്ടില്ല എന്നതും ശ്രദ്ധേയം. &lt;a href="http://www.imdb.com/name/nm0000217/"&gt;സ്കോര്‍സെസി&lt;/a&gt; എന്ന സംവിധായകന്റെ മികച്ച സംവിധാനവും, ഡികാപ്രിയോ പോലെ വലിയൊരു താരവുമുണ്ടായിട്ടും &lt;a href="http://www.imdb.com/title/tt0217505/"&gt;Gangs of NewYork &lt;/a&gt;എന്ന ബ്രഹ്‌മാണ്ഡചിത്രത്തെ &lt;a href="http://3.bp.blogspot.com/_ALTsLs3CkeE/R8jyTQ4vkQI/AAAAAAAAAEI/wptMbS9igAk/s1600-h/butcher.jpg"&gt;&lt;img id="BLOGGER_PHOTO_ID_5172650584799416578" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://3.bp.blogspot.com/_ALTsLs3CkeE/R8jyTQ4vkQI/AAAAAAAAAEI/wptMbS9igAk/s320/butcher.jpg" border="0" /&gt;&lt;/a&gt;രക്ഷിക്കുന്നത്‌ ഡാനിയലിന്റെ ബില്‍ എന്ന കശാപ്പുകാരന്‍ തന്നെ. ഈ ചിത്രത്തോടെ ഡാനിയലിന്റെ മെത്തേഡ്‌ ആക്‌ടിംഗ്‌ പുതിയ തലങ്ങളിലെത്തി. ഇറ്റലിയിലെ കൊടും ശൈത്യത്തിലും ഷൂട്ടിംഗിനിടെ 'കോട്ട്‌' ധരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. കാരണം പത്തൊന്‍പതാം നൂറ്റാണ്ടിലെ ന്യൂയോര്‍ക്കില്‍ കോട്ട്‌ നിര്‍മ്മിച്ച വസ്തുക്കള്‍ ഇല്ലായിരുന്നു എന്നതു തന്നെ. ഒടുവില്‍ ന്യുമോണിയ വന്നപ്പോള്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കാനും തയ്യാറായില്ല. കാരണം മേല്‍പറഞ്ഞതു തന്നെ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആന്റിബയോട്ടിക്കുകള്‍ ഇല്ലായിരുന്നു...അക്ഷരാര്‍ഥത്തില്‍ കഥാപാത്രമായി ജിവിക്കുകയായിരുന്നു അദ്ദേഹം ഈ ചിത്രത്തിലും.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_ALTsLs3CkeE/R8jxgw4vkPI/AAAAAAAAAEA/ooqZcFbrcWo/s1600-h/there-will-be-blood-1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5172649717216022770" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_ALTsLs3CkeE/R8jxgw4vkPI/AAAAAAAAAEA/ooqZcFbrcWo/s320/there-will-be-blood-1.jpg" border="0" /&gt;&lt;/a&gt;ഭാര്യ റെബേക്ക മില്ലറുടെ സംവിധാനത്തില്‍ വന്ന &lt;a href="http://www.imdb.com/title/tt0357110/"&gt;Ballad of Jack and Rose &lt;/a&gt;ആയിരിക്കും ഡാനിയലിന്റെ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം. പ്രകൃതിയെക്കുറിച്ചും സാംസ്കാരിക-വ്യതിയാനങ്ങളെക്കുറിച്ചുമെല്ലാം ഒരുപാട്‌ വാചാലമായ ഈ ചിത്രം ആശയപരമായും വൈകാരികമായും സങ്കീര്‍ണ്ണമായ ഒന്നായിരുന്നു. ഈ വര്‍ഷത്തെ മികച്ച നടനുള്ള അകാദമി അവാര്‍ഡ്‌ ഡാനിയലിനു നേടിക്കൊടുത്തത്‌ P.T.Andersonന്റെ സംവിധാനത്തില്‍ എണ്ണവേട്ടയുടെയും വെറുപ്പിന്റെയും ദുരയുടെയും കഥ പറഞ്ഞ &lt;a href="http://www.imdb.com/title/tt0469494/"&gt;There will be Blood &lt;/a&gt;എന്ന ചിത്രത്തിലെ മനുഷ്യവിരോധിയായ ഡാനിയല്‍ പ്ലെയിന്‍വ്യൂ എന്ന കഥാപാത്രമാണ്‌. ചിലയിനം നായ്ക്കളെ വളര്‍ത്തുമ്പോള്‍ ശൗര്യവും ആക്രമവീര്യവും വരാനായി ദീര്‍ഘകാലം അടച്ചിടുമെന്നു കേട്ടിട്ടുണ്ട്‌. ആരോടും സ്നേഹമില്ലാത്ത, ദുരയും വിദ്വേഷവും നിറഞ്ഞ ഈ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനായി ഏഴുമാസത്തോളം ഒരു മുറിയില്‍ തനിച്ചു താമസിക്കുകയുമുണ്ടായി ലൂയിസ്‌.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;അഭിനയം വെറും അനുകരണമോ പ്രകടനമോ അല്ലെന്ന് തെളിയിക്കാന്‍, മെത്തേഡ്‌ ആക്‌ടിംഗില്‍ പുതിയ അധ്യായങ്ങള്‍ എഴുതാന്‍ ഇറ്റലിയിലെ ഒരു ചെറുപട്ടണത്തില്‍ ഒരു ചെരുപ്പുകുത്തിയായി ആരുമറിയാതെ ജീവിക്കുന്ന ഈ മനുഷ്യന്‍ ഇനിയും വരുമെന്നു പ്രതീക്ഷിക്കാം.&lt;/div&gt;&lt;br /&gt;&lt;div&gt;ഈ കുറിപ്പ്‌ അവസാനിപ്പിക്കുന്നതിനു മുന്‍പ്‌ മേല്‍ സൂചിപ്പിച്ചവ കൂടാതെ എനിക്ക്‌ മികച്ചതായി തോന്നിയ ചില കഥാപാത്രങ്ങളും സിനിമകളും ഇവിടെ ചേര്‍ക്കുന്നു. (ഇത്‌ ഒരു ക്രമത്തിലുമല്ല)&lt;/div&gt;&lt;br /&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_ALTsLs3CkeE/R8jxEw4vkOI/AAAAAAAAAD4/mmDiSQbgCGc/s1600-h/klaus_kinski.jpg"&gt;&lt;img id="BLOGGER_PHOTO_ID_5172649236179685602" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_ALTsLs3CkeE/R8jxEw4vkOI/AAAAAAAAAD4/mmDiSQbgCGc/s320/klaus_kinski.jpg" border="0" /&gt;&lt;/a&gt;1. &lt;a href="http://en.wikipedia.org/wiki/Klaus_Kinski"&gt;Klaus Kinski&lt;/a&gt;-അഗ്വിരെ: ദി റാത്ത്‌ ഓഫ്‌ ഗോഡ്‌ (അഭിനയത്തെക്കുറിച്ചുള്ള ഒരു കുറിപ്പ്‌ കിന്‍സ്‌കിയെക്കുറിച്ചു പറയാതെ പൂര്‍ണ്ണമാവില്ല. അധികാരം എന്ന വാക്കിനു പര്യായമാകുന്നു അഗ്വിരെ.)&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;2. വില്യം ഡീഫോ-&lt;a href="http://www.imdb.com/title/tt0095497/"&gt;Last Temptation of Christ&lt;/a&gt;(മൊറോക്കൊയിലെ മണലാരണ്യത്തില്‍ പൊരിവെയിലത്ത്‌ ചിത്രീകരണം. ക്രിസ്തുവിന്റെ മുഖത്തിന്‌ ഒരു അമാനുഷികത വരാന്‍ കോണ്‍ടാക്‌റ്റ്‌ ലെന്‍സ്‌ ഉപയോഗിച്ച്‌ കൃഷ്ണമണി Dilate ചെയ്തു നിര്‍ത്തി. ഷൂട്ടിംഗു കഴിഞ്ഞപ്പോഴേക്കും കോര്‍ണിയ കരിഞ്ഞ്‌ ഡീഫോ അന്ധനായി. രണ്ടുവര്‍ഷത്തെ ചികിത്‌സക്കു ശേഷമാണ്‌ പിന്നെ കാഴ്‌ച തിരിച്ചു കിട്ടിയത്‌.)&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;3.ഗോഡ്‌ഫാദര്‍, Last Tango in Paris എന്ന ചിത്രങ്ങളില്‍ മര്‍ലിന്‍ ബ്രാന്‍ഡോ.&lt;/div&gt;&lt;br /&gt;&lt;div&gt;4. ഡൗണ്‍ഫാളില്‍ ഹിറ്റ്‌ലറായി Bruno Ganz.&lt;/div&gt;&lt;br /&gt;&lt;div&gt;5. ഹവിയര്‍ ബാര്‍ദെം- &lt;a href="http://www.imdb.com/title/tt0369702/"&gt;The sea Inside &lt;/a&gt;എന്ന സിനിമയിലെ ദയാവധത്തിനു വേണ്ടി വാദിക്കുന്ന ചലനശേഷി നഷ്ടപ്പെട്ട കഥാപാത്രം.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;6. &lt;a href="http://www.imdb.com/title/tt0317248/"&gt;സിറ്റി ഓഫ്‌ ഗോഡില്‍ &lt;/a&gt;Li'l Z� എന്ന മയക്കുമരുന്നു രാജാവിനെ അവതരിപ്പിച്ച Leandro Firmino.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;7. &lt;a href="http://www.imdb.com/title/tt0094828/"&gt;Camille Claudel &lt;/a&gt;എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഇസബെല്ലെ അദ്ജാനി.&lt;/div&gt;&lt;br /&gt;&lt;div&gt;8. &lt;a href="http://www.imdb.com/title/tt0253474/"&gt;പിയാനിസ്റ്റി&lt;/a&gt;ല്‍ Adrian Brody&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-7859362865165267481?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/7859362865165267481/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=7859362865165267481' title='28 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/7859362865165267481'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/7859362865165267481'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2008/03/blog-post.html' title='സിനിമാഭിനയത്തെക്കുറിച്ചും ഡാനിയെല്‍ ഡേ ലൂയിസിനെക്കുറിച്ചും'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ALTsLs3CkeE/R8jzQw4vkSI/AAAAAAAAAEY/GLrOQkDSGjw/s72-c/deniro.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>28</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-9003771050749022848</id><published>2008-01-08T20:25:00.002-05:00</published><updated>2009-09-07T15:43:56.856-04:00</updated><category scheme='http://www.blogger.com/atom/ns#' term='റഷ്യൻ'/><category scheme='http://www.blogger.com/atom/ns#' term='കാൻസ്'/><title type='text'>ദി ബാനിഷ്മെന്റ് (2007)</title><content type='html'>&lt;a href="http://3.bp.blogspot.com/_ALTsLs3CkeE/R4QnpNw8ETI/AAAAAAAAADs/oDVIrBld1Jg/s1600-h/01.jpg"&gt;&lt;img id="BLOGGER_PHOTO_ID_5153287462641733938" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://3.bp.blogspot.com/_ALTsLs3CkeE/R4QnpNw8ETI/AAAAAAAAADs/oDVIrBld1Jg/s320/01.jpg" border="0" /&gt;&lt;/a&gt;സിനിമകളെ genre അനുസരിച്ചാണ്‌ സാധാരണ തരംതിരിക്കാറുള്ളത്‌. എങ്കിലും അത്രമേല്‍ കൃത്യമല്ലാത്ത ചില മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ അര്‍ത്‌ഥപൂര്‍ണ്ണമായ സിനിമകളെ തരംതിരിക്കാന്‍ ഒരു പാഴ്ശ്രമം നടത്തി നോക്കി ഈയിടെ. ഏതെങ്കിലും ചരിത്ര സംഭവത്തിന്റെയോ വ്യക്തിജീവിതത്തിന്റെയോ യഥാതഥമായ അഖ്യാനം നിര്‍വഹിച്ച്‌ ചരിത്രപരമായും രാഷ്ട്രീയപരമായും സ്വയം അടയാളപ്പെടുത്തുന്ന സിനിമകള്‍. ഓള്‍ഗ, &lt;a href="http://www.sophieschollmovie.com/"&gt;സോഫി ഷോള്‍&lt;/a&gt;, &lt;a href="http://www.downfallthefilm.com/"&gt;ഡൗണ്‍ഫാള്‍&lt;/a&gt;, &lt;a href="http://www.motorcyclediariesmovie.com/"&gt;Motorcycle Diaries&lt;/a&gt; എന്നിവ സമീപകാല ഉദാഹരണങ്ങള്‍. ഇനി മറ്റൊരു തരം, ഫിക്സനോ നോണ്‍ഫിക്ഷനോ ആയ ഒരു അഖ്യാനത്തിലൂടെ ചില പ്രത്യേക ജീവിതാവസ്ഥകളെ തൊട്ടുകൊണ്ട്‌ നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചും മനുഷ്യജീവിതത്തെക്കുറിച്ചും പുതിയ ഉള്‍ക്കാഴ്‌ചകള്‍ സമ്മാനിക്കുന്നവ. &lt;a href="http://www.theseainside.com/"&gt;The Sea Inside,&lt;/a&gt; &lt;a href="http://cidadededeus.globo.com/"&gt;City of God&lt;/a&gt;, &lt;a href="http://wip.warnerbros.com/paradisenow/"&gt;Paradise Now&lt;/a&gt; എന്നിവയൊക്കെ ഉദാഹരണങ്ങളാക്കാം. ഇനി മൂന്നാമതൊരു വിഭാഗം ദാര്‍ശനിക സമസ്യകളെന്നോ അതീത യാഥാര്‍ത്‌ഥ്യങ്ങളെന്നോ ഒക്കെ വിളിക്കാവുന്ന പ്രാപഞ്ചികമാനങ്ങളുള്ള വിഷയങ്ങളെ തൊട്ടുകൊണ്ട്‌ ജീവിതത്തെക്കുറിച്ച്‌ പറയാതെ പറയുന്ന സിനിമകള്‍. ഇവ അപൂര്‍വവും കാലത്തെ അതിജീവിക്കുന്നതുമാണ്‌. &lt;a href="http://www.ingmarbergman.com/"&gt;ബെര്‍ഗ്‌മാന്‍&lt;/a&gt;, തര്‍കോവ്‌സ്കി, &lt;a href="http://en.wikipedia.org/wiki/Antonioni"&gt;അന്റോണിയോണി&lt;/a&gt; തുടങ്ങിയവരുടെയൊക്കെ സിനിമകള്‍ ഇങ്ങനെയൊരു ഉയര്‍ന്ന തലത്തില്‍ ജീവിതത്തെ തൊടുന്നു. ആധുനികതയ്ക്കു ശേഷം ഇത്തരം സിനിമകള്‍ ഏറെ വിരളമായിത്തീര്‍ന്നു. എന്നാല്‍ ഈ ഗണത്തില്‍ ഉള്‍പെടുത്താവുന്ന ഒരു സിനിമ &lt;a href="http://www.festival-cannes.fr/index.php/en/archives/film/4427494"&gt;'Izgnanie' (The Banishment)&lt;/a&gt; കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ സിനിമാചരിത്രത്തില്‍ സ്ഥാനം പിടിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;മേല്‍പറഞ്ഞത്‌ ഒട്ടും സമഗ്രമല്ലാത്ത ഒരു വര്‍ഗീകരണമാണ്‌. ഒരു പക്ഷേ ഒരു വര്‍ഗീകരണമേ ആകുന്നില്ലായിരിക്കാം. അടുത്ത കാലത്ത്‌ ലോകശ്രദ്ധയാകര്‍ഷിച്ച ചില സിനിമകള്‍ കാലാതിവര്‍ത്തികളായ ബെര്‍ഗ്‌മാന്റെയും തര്‍കോവ്‌സ്കിയുടെയും സിനിമകളുമായി എങ്ങനെ സാമ്യപ്പെടുന്നു എന്ന ആലോചനയിലാണ്‌ ഇങ്ങനെ കാടു കയറിയത്‌. ഒരു സിനിമയുണ്ടാകുമ്പോള്‍ യാഥാര്‍ത്‌ഥ്യത്തെ മാറ്റി നിര്‍ത്താനാകാത്ത വിധം അത്രമേല്‍ ശക്തമാണ്‌ അതിന്റെ സാനിധ്യം. എന്നാല്‍ ഒരു ഉയര്‍ന്ന തലത്തിലുള്ള യാഥാര്‍ത്‌ഥ്യത്തെ പ്രാപിക്കാനായി സംവിധായകന്‌ മറ്റൊരു അതീതലോകത്തെ തന്നെ സൃഷ്‌ടിക്കേണ്ടതായി വരും. അദൃശ്യമായതിനെ ദൃശ്യമാക്കേണ്ടി വരും. ഇത്‌ അതിസങ്കീര്‍ണ്ണമായ ഒരു കാര്യമായതിനാല്‍ തന്നെ ഇതില്‍ വിജയിക്കുക എളുപ്പമല്ല. സിനിമയെ ഇങ്ങനെ ഒരു സ്വപ്ന തലത്തിലേക്കുയര്‍ത്താന്‍ കഴിഞ്ഞു എന്നതായിരുന്നു തര്‍കോവ്‌സ്‌കിയുടെയും ബെര്‍ഗ്‌മാന്റെയുമൊക്കെ വിജയം. Izgnanie(2007) ഈയൊരു തലത്തിലാണു നില്‍ക്കുന്നത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5153287166288990498" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://2.bp.blogspot.com/_ALTsLs3CkeE/R4QnX9w8ESI/AAAAAAAAADk/yvoQ3U4Z27E/s400/03.jpg" border="0" /&gt;റഷ്യന്‍ സംവിധായകനായ &lt;a href="http://en.wikipedia.org/wiki/Andrey_Zvyagintsev"&gt;Andrey Zvyagintsev&lt;/a&gt; ന്റെ ആദ്യ ചിത്രമായ &lt;a href="http://www.kino.com/thereturn/index.html"&gt;The Return(2003)&lt;/a&gt; അന്താരാഷ്ട്രീയതലത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം വീട്ടിലെക്ക്‌ തിരിച്ചെത്തുന്ന ഒരു പിതാവും അദ്ദേഹത്തെ ഉള്‍ക്കൊള്ളാനാകാതെ പോകുന്ന തിരിച്ചറിവിലേക്കെത്തുന്ന മക്കളുമായുള്ള സങ്കീര്‍ണ്ണമായ ബന്ധമായിരുന്നു 'തിരിച്ചുവരവി'ന്റെ പ്രമേയം. ഏറെ വൈകി ഇനിയൊരു തിരിച്ചുവരവ്‌ അസാധ്യമെന്ന് കാര്യങ്ങള്‍ കൈവിട്ടു പോയപ്പോഴായിരുന്നു മക്കള്‍ അപ്പനിലേക്കെത്തുന്നത്‌. Banishmentലെത്തുമ്പോള്‍ ഏറെക്കുറെ പഴയതു തന്നെ. അമ്മ, അമ്മയെ മനസ്സിലാക്കുകയോ സ്നേഹിക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്ത അപ്പന്‍, തിരിച്ചറിവിലേയ്ക്കെത്തുന്ന മക്കള്‍, കുടുംബാംഗങ്ങള്‍ക്കിടയിലെ സ്നേഹം/സ്നേഹരാഹിത്യം ഒക്കെയാണ്‌ ഈ ചിത്രത്തിന്റെ പ്രമേയ പരിസരങ്ങളെങ്കിലും സിനിമ എന്ന നിലയില്‍ Banishment, The Returnനെക്കാള്‍ ഏറെ സങ്കീര്‍ണ്ണമാണ്‌. മനോഹരമായൊരു ചിത്രപ്രശ്നം പോലെ സങ്കീര്‍ണ്ണം. &lt;/p&gt;&lt;p&gt;റഷ്യയിലെ വിജനമായൊരു പട്ടണപ്രാന്തപ്രദേശത്തു കൂടി ഭ്രാന്തമായ വേഗത്തില്‍ ഒരാള്‍ കാറോടിച്ചു പോകുന്ന അതിസുന്ദരമായൊരു ഷോട്ടിലാണ്‌ ചിത്രം തുടങ്ങുന്നത്‌. കാറിനെ പിന്തുടരുന്ന ക്യാമറ, തന്റെ കൈയില്‍ തറഞ്ഞ ഒരു വെടിയുണ്ടയെടുത്തു മാറ്റാന്‍ സഹോദരനായ അലക്സിന്റെ (&lt;a href="http://en.wikipedia.org/wiki/Konstantin_Lavronenko"&gt;Konstantin Lavronenko&lt;/a&gt;) അടുക്കലേക്കു പോകുന്ന Markനെയും സഹോദരനായ അലക്സിനെയും അടുത്ത രംഗത്തില്‍ പരിചയപ്പെടുത്തുന്നു. മാര്‍ക്കിന്റെ കൈയിലെ വെടിയുണ്ട നീക്കിയ ശേഷം തന്റെ കൈയിലെ ചോര അലക്സ്‌ 'പീലാത്തോസിന്റെ കൈ കഴുകല്‍' ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ കഴുകി കളയുന്നു. ഒരു ത്രില്ലറിന്റേതു പോലുള്ള തുടക്കം. അടുത്ത രംഗത്തില്‍ ഗ്രാമത്തിലുള്ള തന്റെ കുട്ടിക്കാലത്തെ വീട്ടിലേയ്ക്കു പുറപ്പെടുന്ന അലക്സിനേയും കുടുംബത്തേയുമാണ്‌ നാം കാണുന്നത്‌. നഗരത്തിലെ ഇടുങ്ങിയ പാര്‍പ്പിടത്തില്‍ നിന്നും തുറസ്സായ ഗ്രാമീണാന്തരീക്ഷം ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ അകലം വര്‍ദ്ധിപ്പിക്കുന്നു. ഉരുകാത്ത മൗനം അവരുടെ ജീവിതത്തില്‍ നിറയുന്നു. പെട്ടെന്നൊരുനാള്‍ ഭാര്യയായ 'വേര' ഭര്‍ത്താവിനോടു പറയുന്നു: താന്‍ ഗര്‍ഭിണിയാണെന്ന്; അത്‌ അലക്സിന്റെ കുട്ടിയല്ലെന്ന്. തോല്‍പിക്കപ്പെട്ട ആണത്തത്തിന്റെയും വഞ്ചനയുടെയും ഓര്‍മ്മകള്‍ മഥിക്കുമ്പോള്‍ ഭാര്യയെ കൊല്ലണോ അതോ ക്ഷമിക്കണോ എന്ന സന്ദേഹത്തിലാണ്‌ അലക്സ്‌. ഒടുവില്‍ കുട്ടികളെ പ്രതി ഭാര്യയോടു ക്ഷമിക്കാനും ഗര്‍ഭഛിദ്രം നടത്താനും അലക്സ്‌ തീരുമാനിക്കുന്നു.&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_ALTsLs3CkeE/R4Qm-tw8ERI/AAAAAAAAADc/kFAWUEGj4wI/s1600-h/02.jpg"&gt;&lt;img id="BLOGGER_PHOTO_ID_5153286732497293586" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_ALTsLs3CkeE/R4Qm-tw8ERI/AAAAAAAAADc/kFAWUEGj4wI/s400/02.jpg" border="0" /&gt;&lt;/a&gt;അലക്സിന്റെ സഹോദരന്‍ മാര്‍ക്ക്‌ ആണ്‌ അബോര്‍ഷന്‍ നടത്താനായി ഡോക്ടര്‍മാരെ കൊണ്ടുവരുന്നത്‌. അപ്പോഴേയ്ക്കും കുട്ടികളെ അടുത്ത ബന്ധുവീട്ടിലേക്കയക്കുന്നു. അതിനു മുന്‍പ്‌ എല്ലാവരുമൊന്നിച്ച്‌ ഒരത്താഴം. തീര്‍ച്ചയായും 'അന്ത്യ അത്താഴ'ത്തെ ഓര്‍മ്മിപ്പിക്കുന്നത്‌. കളികള്‍ക്കിടയില്‍ കുട്ടികളെപ്പോളൊ മാതാപിതാക്കള്‍ തമ്മിലുള്ള കലഹങ്ങളെപറ്റി സംസാരിക്കുന്നുണ്ട്‌. എതിര്‍പ്പൊന്നും കൂടാതെ ഭര്‍ത്താവിന്റെ തീരുമാനപ്രകാര അബോര്‍ഷനു വിധേയയാകുകയാണ്‌ വേര. അതേ സമയം മറ്റൊരു വീട്ടില്‍, ഗബ്രിയേല്‍ മാലാഖ മറിയത്തെ അറിയിക്കുന്ന 'മംഗളവാര്‍ത്ത'യുടെ ഒരു ചിത്രപ്രശ്നം ഒരുക്കുകയാണു കുട്ടികള്‍. അവര്‍ക്കിടയിലൂടെ, ചിത്രത്തിനു മുകളിലൂടെ നടന്നുപോകുന്ന കറുത്ത പൂച്ച. മുതിര്‍ന്നൊരാള്‍ വന്ന്‌ കുട്ടികളെ പ്രാര്‍ഥിക്കാനിരുത്തുന്നു. സെന്റ്‌ പോള്‍ കൊരിന്ത്യന്‍സിനെഴുതിയ ലേഖനത്തിലെ സ്നേഹത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന പ്രശസ്തമായ ബൈബിള്‍ ഭാഗം കുട്ടികള്‍ വായിക്കുന്നു. അതേ സമയം മറ്റൊരു ജീവന്‍ അലക്സിന്റെ വീട്ടില്‍ 'പുറത്താക്കപ്പെടുകയാണ്‌.' പ്രസ്തുത ബൈബിള്‍ ഭാഗം പ്രതിപാദിക്കുന്ന പ്രശസ്തമായ രണ്ടു സിനിമകള്‍ ഓര്‍ത്തു പോകുന്നു. &lt;a href="http://en.wikipedia.org/wiki/Krzysztof_Kie%C5%9Blowski"&gt;കീസ്‌ലോവ്‌സ്കി&lt;/a&gt;യുടെ &lt;a href="http://en.wikipedia.org/wiki/Three_Colors:_Blue"&gt;Bleu(1993)&lt;/a&gt; പിന്നെ ബന്ധങ്ങള്‍ക്കിടയിലെ സ്നേഹത്തെ/സ്നേഹരാഹിത്യത്തെക്കുറിച്ചു തന്നെ പരാമര്‍ശിച്ച ബെര്‍ഗ്‌മാന്റെ &lt;a href="http://en.wikipedia.org/wiki/Through_a_Glass_Darkly_%28film%29"&gt;Through a glass darkly (1961). &lt;/a&gt;ബൈബിളിലേക്കു കൈ ചൂണ്ടുന്ന ഷോട്ടുകള്‍ക്ക്‌ ഇനിയും ഉദാഹരണങ്ങളുണ്ട്‌ ഈ ചിത്രത്തില്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;മേല്‍ സൂചിപ്പിച്ചതു പോലെ പ്രശസ്തമായ ചില ചിത്രരചനകളെ തര്‍കോവ്‌സ്‌കി തന്റെ സിനിമകളില്‍ ഉപയോഗിച്ചിരുന്നു. &lt;a href="http://en.wikipedia.org/wiki/Adoration_of_the_Magi_%28Leonardo%29"&gt;'Adoration of Magy'&lt;/a&gt; സാക്രിഫൈസിലും "&lt;a href="http://en.wikipedia.org/wiki/The_Lamentation_over_the_Dead_Christ_%28Mantegna%29"&gt;The Lamentation over the Dead Christ&lt;/a&gt;" സൊളാരിസിലും കാണാനാകും. "The Lamentation over the Dead Christ" 'ദി റിട്ടേണി'ലും ഉപയോഗിച്ചിരുന്നു. വ്യക്തികള്‍ തമ്മിലുള്ള അകലത്തെയും അന്യവത്‌കരണത്തെയും കാണിക്കാന്‍ വാതിലുകളും ജനലുകളും ഉപയോഗിച്ച രീതി &lt;a href="http://en.wikipedia.org/wiki/Robert_Bresson"&gt;Robert Bresson&lt;/a&gt; നെയാണ്‌ ഓര്‍മിപ്പിക്കുന്നത്‌. തുറസ്സായ വിജനപ്രദേശവും അവിടെ ഉയര്‍ന്നു നില്‍ക്കുന്ന ഒറ്റ വീടും തീര്‍ച്ചയായും &lt;a href="http://www.acs.ucalgary.ca/~tstronds/nostalghia.com/TheTopics/Offret/Offret_Details.html"&gt;സാക്രിഫൈസിനെ&lt;/a&gt; ഓര്‍മ്മിപ്പിക്കുന്നു. ബെര്‍ഗ്‌മാന്‍ ചിത്രങ്ങളുടെ വിഷയങ്ങളോടു സാദൃശ്യമുള്ള ഒരു in door Drama യെ പുറത്തേയ്ക്കെടുക്കുകയാണ്‌ സംവിധായകന്‍ ഇവിടെ. ഇങ്ങനെയുള്ള സാമ്യങ്ങള്‍ കണ്ടെടുക്കാമെങ്കിലും വെറുതെ തര്‍കോവ്‌സ്‌കിയെയും ബെര്‍ഗ്‌മാനെയും പകര്‍ത്തുകയല്ല ഈ ചിത്രം. ചിത്രത്തിന്റെ ആദ്യപകുതി മുനോട്ടു വെയ്ക്കുന്ന കഥാഗതിയെ തീര്‍ത്തും നിരാകരിക്കുകയാണ്‌ അവസാനഭാഗം. അപ്പോഴാണ്‌ ഏറെക്കുറെ ആത്‌മീയമെന്നു പറയാവുന്ന മറ്റൊരു തലത്തിലേയ്ക്ക്‌ ചിത്രം ഉയരുന്നത്‌. മുന്‍പു പറഞ്ഞതുപോലെ ഒരു ചിത്രപ്രശ്നത്തെ അനുസ്മരിപ്പിക്കുന്ന സങ്കീര്‍ണ്ണതയും ഇതൊരു വ്യത്യസ്ഥമായ ചലചിത്രാനുഭവമാക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;a href="http://3.bp.blogspot.com/_ALTsLs3CkeE/R4QlYNw8EQI/AAAAAAAAADU/vgJJqHgbvX4/s1600-h/04.jpg"&gt;&lt;img id="BLOGGER_PHOTO_ID_5153284971560702210" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://3.bp.blogspot.com/_ALTsLs3CkeE/R4QlYNw8EQI/AAAAAAAAADU/vgJJqHgbvX4/s400/04.jpg" border="0" /&gt;&lt;/a&gt;തെളിഞ്ഞ നിറങ്ങളും ഇരുണ്ട നിഴലുകളും നിറഞ്ഞ്‌ അതിമനോഹരമാണ്‌ Mikhail Krichman ന്റെ ഛായാഗ്രഹണം. ദുരന്തപൂര്‍ണ്ണമായ കഥാപാത്രങ്ങളും കഥാഗതിയും നിറഞ്ഞ ഒരു ഇരുണ്ട ചിത്രത്തിന്‌ ഇത്ര മനോഹരമായ ഛായാഗ്രഹണത്തിന്റെ ആവശ്യത്തെക്കുറിച്ചു ചോദിക്കുമ്പോള്‍, സിനിമ ഒരു സ്വപ്നം പോലെ പുനര്‍നിര്‍മ്മിക്കപ്പെട്ട യാഥാര്‍ത്‌ഥ്യമാണെന്നും ഒരു സ്വപ്നം മനോഹരമായിരിക്കേണ്ടതുണ്ടെന്നുമാണ്‌ സംവിധായകന്റെ മറുപടി. വീണ്ടും തര്‍കോവ്‌സ്‌കിയുടെയും ബെര്‍ഗ്‌മാന്റെയും സിനിമകളുടെ ദൃശ്യസൗന്ദര്യം ഓര്‍മ്മയില്‍ വരുന്നു. &lt;a href="http://en.wikipedia.org/wiki/Maria_Bonnevie"&gt;Maria Bonnevie&lt;/a&gt; അവതരിപ്പിച്ച വേര കന്യാമറിയത്തിന്റെ പല ചിത്രങ്ങളിലെയും പോലെ ഇളം നീലയോ വെള്ളയോ ആണു ധരിക്കുന്നത്‌ എന്നത്‌ പാതിവ്രത്യത്തെ &lt;a href="http://3.bp.blogspot.com/_ALTsLs3CkeE/R4QlENw8EPI/AAAAAAAAADM/SyM_6kLX6jQ/s1600-h/04.jpg"&gt;&lt;/a&gt;സൂചിപ്പിക്കുന്നു. അലക്സാണ്ടറിനെ അവതരിപ്പിച്ച Konstantin Lavronenko, തന്റെ അഭിനയത്തിന്‌ കാന്‍ ചലചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം നേടുകയുണ്ടായി. തന്റെ യഥാര്‍ത്‌ഥവ്യക്തിത്വത്തെ മറയ്ക്കാന്‍ സുതാര്യമായ ഒരുപാടു പുറന്തോടുകള്‍ അണിഞ്ഞമനുഷ്യനാണ്‌ അലക്‌സാണ്ടര്‍. തന്റെ വിവാഹജീവിതമത്രയും ആ പുറന്തോടുകള്‍ തകര്‍ത്ത്‌ അയാളെ സ്നേഹിക്കാനുള്ള ശ്രമത്തിലായിരുന്നു വേര. ബന്ധങ്ങളില്‍ മൗനം നിറയുമ്പോള്‍ വൈകാരികമായ ഒരു ശൂന്യത ഉടലെടുക്കുന്നു. ഈ ശൂന്യത താങ്ങാനാകാത്ത വിധം വളരുമ്പോള്‍ തന്റെ ചുറ്റിലും വളരുന്ന ഏകാന്തത വേര അറിയുന്നു. തന്റെ മകനും ഏതു വഴിയ്ക്കാണ്‌ വളരുന്നതെന്ന്‌ അവള്‍ തിരിച്ചറിയുന്നുണ്ട്‌. തന്റെ ഭര്‍ത്താവിന്റെ വൈകാരികമായ പുറന്തോടുകള്‍ തകര്‍ക്കാനുള്ള അവസാനശ്രമവും വിഫലമാകുകയാണ്‌.അലക്സും സഹോദരന്‍ മാര്‍ക്കും തമ്മിലുള്ള ബന്ധത്തിലും നിറഞ്ഞു നില്‍ക്കുന്നത്‌ മൗനം തന്നെയാണ്‌. ബാനിഷ്മെന്റില്‍ അവതരിപ്പിച്ചിരിക്കുന്ന സഹോദരബന്ധവും ശ്രദ്ധയര്‍ഹിക്കുന്ന ഘടകം തന്നെയാണ്. &lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഒരു &lt;a href="http://www.acs.ucalgary.ca/~tstronds/nostalghia.com/"&gt;തര്‍കോവ്‌സ്‌കി&lt;/a&gt; ചിത്രത്തിലല്ലാതെ ഇത്രമാത്രം ശാന്തതയും മൗനവും അനുഭവിക്കുന്നത്‌ ആദ്യം.&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-9003771050749022848?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/9003771050749022848/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=9003771050749022848' title='31 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/9003771050749022848'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/9003771050749022848'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2008/01/2007.html' title='ദി ബാനിഷ്മെന്റ് (2007)'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ALTsLs3CkeE/R4QnpNw8ETI/AAAAAAAAADs/oDVIrBld1Jg/s72-c/01.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>31</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-2942382755861866224</id><published>2007-12-22T12:54:00.004-05:00</published><updated>2009-09-07T15:47:50.421-04:00</updated><category scheme='http://www.blogger.com/atom/ns#' term='കിഴക്കൻ യൂറോപ്പ്'/><category scheme='http://www.blogger.com/atom/ns#' term='ബെര്‍ലിൻ'/><title type='text'>Grbavica (2006)</title><content type='html'>&lt;a href="http://2.bp.blogspot.com/_ALTsLs3CkeE/R21Q7tw8EOI/AAAAAAAAADE/_WpWSuWZs8Q/s1600-h/grbavica.jpg"&gt;&lt;img id="BLOGGER_PHOTO_ID_5146858935981707490" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_ALTsLs3CkeE/R21Q7tw8EOI/AAAAAAAAADE/_WpWSuWZs8Q/s320/grbavica.jpg" border="0" /&gt;&lt;/a&gt; ഗ്രബാവിച എന്നത്‌ തൊണ്ണൂറുകളുടെ ആദ്യപകുതിയിലെ സെര്‍ബിയ-ബോസ്‌നിയ യുദ്ധകാലത്ത്‌ യുദ്ധമുന്നണിയിലായിപോയ ഒരു ബോസ്നിയന്‍ പ്രദേശമാണ്‌. ഇന്ന് അതൊരു പുനരധിവാസപ്രദേശമാണ്‌. യുദ്ധകാലത്ത്‌ സെര്‍ബിയന്‍ അധീനതയിലായിരുന്ന ഈ പ്രദേശം ഒരു വാര്‍-ക്യാമ്പ്‌ ആയിരുന്നു. സെര്‍ബിയന്‍ പട്ടാളത്തിന്റെ യുദ്ധതന്ത്രങ്ങളിലൊന്ന്‌ ബോസ്‌നിയന്‍ സ്ത്രീകളെ അപമാനിക്കുക-അതുവഴി ഒരു വംശത്തെയൊന്നായി നശിപ്പിക്കുക എന്നതായിരുന്നു. അതിനാല്‍ 20,000 സ്ത്രീകള്‍ തന്ത്രപരമായി ബലാത്‌സംഗം ചെയ്യപ്പെടുകയുണ്ടായി ഗ്രബാവിചയില്‍. അവിടെ ഇന്നുള്ളത്‌ ഒന്നും നഷ്‌ടപ്പെടാന്‍ ബാക്കിയില്ലാത്തവരുടേതായ ഒരു സമൂഹമാണ്‌. ജീവിതം കൊണ്ട്‌ മുറിവേറ്റവരുടെ സമൂഹം. ഗ്രബാവിചയുടെ സാഹചര്യങ്ങളെ microcosmic ആയി ഒരു സ്ത്രീയുടെ അനുഭവങ്ങളിലൂടെ സമീപിക്കുന്ന ബോസ്നിയന്‍ ചലചിത്രമാണ്‌ 'ഗ്രബാവിച' (2006). Jasmila Zbanic സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ബെര്‍ലിന്‍ ചലചിത്രമേളയില്‍ സമുന്നതപുരസ്കാരമായ Golden Bear നേടുകയുണ്ടായി. &lt;div&gt;&lt;div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;ഗ്രബാവിചയുടെ അനുഭവങ്ങളെക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ സംവിധായിക ഇങ്ങനെ പറയുകയുണ്ടായി."യുദ്ധം തുടങ്ങിയപ്പോള്‍ കണക്കു പരീക്ഷ മാറ്റിവെച്ചതിനാല്‍ എനിക്കു സന്തോഷമായിരുന്നു. കൗമാരപ്രായക്കാരി എന്ന നിലയില്‍ അന്നത്തെ ഏറ്റവും വലിയ ചിന്ത ലൈംഗികതയുമായി ബന്ധപ്പെട്ടതായിരുന്നു. 1992-ല്‍ ലൈംഗികത ഒരായുധമായി ഉപയോഗിക്കപ്പെടുന്ന ഒരു യുദ്ധത്തിലാണ്‌ ഞാന്‍ ജീവിക്കുന്നതെന്ന തിരിച്ചറിവ്‌ എന്റെ ചിന്തകളെയാകെ മാറ്റി മറിച്ചു. യുദ്ധമുന്നണിയില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലത്തിലായിരുന്നു എന്റെ വീട്‌. ബലാത്‌സംഗം എന്ന വിഷയവും അതിനോറ്റു ബന്ധപ്പെട്ട എല്ലാം എനിക്ക്‌ ഒരുതരം ഒബ്‌സെഷനായി.പിന്നീട്‌ കുഞ്ഞു ജനിച്ചപ്പോള്‍ മാതൃത്വത്തിന്റെ വികാരങ്ങള്‍ എന്നെയാകെ മാറ്റിമറിച്ചു. എന്റെ സ്നേഹത്തിന്റെ ഫലമായ കുഞ്ഞിനെ കാണുന്നതു പോലും അപരിമേയമായ സന്തോഷം എനിക്കു നല്‍കുമ്പോള്‍ വെറുപ്പില്‍ ജനിച്ച ഒരു കുഞ്ഞിനെ അതിന്റെ അമ്മ എങ്ങനെ സ്വീകരിക്കുമെന്ന്‌ ഞാനാലോചിച്ചു. എന്റെ കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ ഇടവേളയിലാണ്‌ ഗ്രബാവിചയുടെ തിരക്കഥ എഴുതുന്നത്‌."&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;ഭാഷാശാസ്ത്രപരമായി ഗ്രബാവിച എന്ന വാക്കിന്റെ അര്‍ത്ഥം കൂനുള്ള സ്ത്രീ എന്നാണ്‌. എസ്മ എന്ന മുഖ്യകഥാപാത്രത്തിന്റെ മനസ്സിലെ കൂന്‌-അവളുടെ മകളില്‍ നിന്നും ഒളിപ്പിച്ച്‌ അവള്‍ പേറുന്ന രഹസ്യമാണ്‌ ഈ സിനിമയുടെ കഥാതന്തു. ഒരു ബാറിലെ രാത്രികാല വെയിറ്ററായ എസ്‌മയും അവളുടെ പന്ത്രണ്ടു വയസ്സുകാരിയായ സാറയുമാണ്‌ ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങള്‍. സാറയ്ക്ക്‌ സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക്‌ പോകാന്‍ 200 യൂറോ വേണം. ഈ പണം എങ്ങനെയും സ്വരുകൂട്ടാനുള്ള ശ്രമത്തിലാണ്‌ എസ്‌മ. സാറയുടെ അച്‌ഛന്‍ ഒരു ഷഹീദ്‌(യുദ്ധത്തില്‍ രക്തസാക്ഷിയായ പട്ടാളക്കാരന്‍) ആണെന്നാണ്‌ എസ്‌മ അവളോട്‌ പറയുന്നത്‌. അച്‌ഛനില്ലാത്തവള്‍ എന്ന കൂട്ടുകാരുടെ പരിഹാസത്തെ "എന്റെ അച്‌ഛന്‍ ഒരു ഷഹീദാണ്‌" എന്ന് ഉറക്കെ പറഞ്ഞാണ്‌ സാറ നേരിടുന്നത്‌. തന്നോടു വഴക്കിനു വരുന്ന സമീര്‍ ഒരു ഷഹീദിന്റെ മകനാണെന്നറിയുമ്പോള്‍ അവര്‍ കൂട്ടുകാരാവുന്നു. രക്തസാക്ഷികളുടെ മക്കള്‍ക്ക്‌ പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ്‌ കാണിക്കുന്ന പക്ഷം വിനോദയാത്ര സൗജന്യമായിരിക്കുമെന്ന്‌ അധ്യാപകന്‍ സാറയോടു പറയുന്നു. എന്നാല്‍ എസ്‌മ ഒഴിഞ്ഞുമാറുകയാണ്‌. എന്നാല്‍ സാറയുടെ പിതൃത്വത്തെ സംബന്ധിച്ച രഹസ്യം ഒടുവില്‍ എസ്‌മയ്ക്ക്‌ അവളോടു പറയേണ്ടി വരുന്നു. Sara എന്ന പേര്‌ sarajevoയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവോ അതിലേറെ സാറ അവളുടെ ബോസ്നിയന്‍ അസ്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ തന്റെ പിതാവ്‌ ഒരു സെര്‍ബിയന്‍ പട്ടാളക്കാരനാണെന്നത്‌ അവള്‍ക്ക്‌ താങ്ങാനാവാത്തതാണ്‌. എന്നാല്‍ യുദ്ധാനന്തര സമൂഹത്തിന്റെ നിര്‍വികാരതയോ അതോ അനതിസാധാരണമായ ശുഭാപ്തി ബോധമോ-തന്റെ സഹപാഠികള്‍ക്കൊപ്പം ബോസ്‌നിയയെക്കുറിച്ചുള്ള ഒരു ദേശഭക്തിഗാനം പാടി വിനോദയാത്രയ്ക്ക്‌ പോകുന്ന സാറയെയാണ്‌ സിനിമയുടെ അവസാനം നാം കാണുന്നത്‌. "Patriotism is the last shelter of bastards" എന്നു പറഞ്ഞത്‌ ടോള്‍സ്റ്റോയി ആയിരുന്നു. കുറഞ്ഞപക്ഷം മറ്റാശ്രയമില്ലത്തവര്‍ക്കെങ്കിലും ദേശഭക്തി ഒരാശ്രയമാകാം എന്നു വരുന്നു.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_ALTsLs3CkeE/R21Qntw8ENI/AAAAAAAAAC8/W13ZwlRx1-A/s1600-h/grbavicaSTILL.jpg"&gt;&lt;img id="BLOGGER_PHOTO_ID_5146858592384323794" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://2.bp.blogspot.com/_ALTsLs3CkeE/R21Qntw8ENI/AAAAAAAAAC8/W13ZwlRx1-A/s320/grbavicaSTILL.jpg" border="0" /&gt;&lt;/a&gt; ഗ്രബാവിചയിലൂടെ സഞ്ചരിക്കുമ്പോള്‍ സോഷ്യലിസ്റ്റു കാലത്തെ കെട്ടിടങ്ങളും, അവിടത്തെ മനുഷ്യരെയും, കടകളും എല്ലാം കാണാം. എന്നാല്‍ ഇവ കൂടാതെ ആരും പറയാത്ത, അദൃശ്യമായ എന്തൊക്കെയോ ഈ കഥാപാത്രങ്ങളുടെ ഇടയില്‍ തങ്ങി നില്‍ക്കുന്നതായി നമുക്കനുഭവപ്പെടുന്നുണ്ട്‌. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇറ്റലിയിലെ സിനിമകളില്‍ ദൃശ്യമായ നിയോ-റിയലിസത്തെ, പ്രത്യേകിച്ച്‌ ഡിസീക്കയുടെ Two women ഒക്കെ ഓര്‍മ്മിപ്പിക്കുന്ന എന്തോ ഈ ചിത്രത്തിലുമുണ്ട്‌. തന്റെ പിതാവിന്റെ മൃതദേഹം അന്വേഷിച്ചു നടക്കുന്ന ഒരാളുമായി എസ്‌മ സ്നേഹത്തിലാകുന്നുണ്ട്‌. തങ്ങളുടെ ജീവിതങ്ങളിലെ ദുരന്തങ്ങളുടെ സമാനതയാണ്‌ അവരെ സുഹൃത്തുക്കളാക്കുന്നത്‌. നമുക്കറിയാം, അടുത്തൊരാളുടെ മരണം പോലും മറ്റൊരാളുടെ ജീവിതത്തിന്റെ ഒഴുക്കിനെ ബാധിക്കില്ല. ഒരാളുടെ വ്യക്തിപരമായ സഹനം കാരണം ഒരില പോലും കൊഴിയില്ല. എസ്‌മയുടെ ജീവിതത്തിലെ ദുരന്തം അവളുടെ ചുറ്റുമുള്ള ലോകത്തെ ചലിക്കുന്നതില്‍ നിന്നും തടയുന്നില്ല. എസ്‌മയും സാധാരണ പോലെ ജോലിക്കു പോകുകയും, മകളുടെ നഖം വെട്ടുകയും, അവള്‍ക്ക്‌ മീന്‍ വറുത്തു കൊടുക്കുകയും ചെയ്യുന്നു. സംവിധായിക ഈ ചിത്രത്തെ സമീപിച്ചിരിക്കുന്നത്‌ ഈ ഒരു വീക്ഷണകോണില്‍ നിന്നാണ്‌. അതുകൊണ്ടു തന്നെ Christine Maier-യുടെ ഛായാഗ്രഹണം ഒരിക്കലും നാടകീയമാകുന്നില്ല. ചിത്രത്തിന്റെ ആദ്യഭാഗത്ത്‌ നാം എസ്‌മയെ കാണുന്നതൊക്കെയും Medium range ഷോട്ടുകളിലൂടെയാണ്‌. പിന്നീട്‌ നാം എസ്‌മയെ കൂടുതല്‍ അറിയുംതോറും ഷോട്ടുകളുടെ അകലം കുറയുന്നു. അവസാനഭാഗത്ത്‌ ക്ലോസപ്പുകളും കാണാം. സെര്‍ബിയന്‍ സംവിധായകനായ എമിര്‍ കുസ്റ്റുറികയുടെ സിനിമകളിലൂടെ സിനിമാപ്രേമികള്‍ക്ക്‌ പരിചിതയായ Mirjana Karanovic ആണ്‌ എസ്‌മയെ അവതരിപ്പിക്കുന്നത്‌. എസ്‌മ ഒരു രഹസ്യം പേറുന്നവളായതിനാല്‍ തന്നെ അവളുടെ ഓരോ പ്രവൃത്തിയ്ക്കും വാക്കുകള്‍ക്കും ഒരു നുണയുടെ അര്‍ത്‌ഥം കൂടിയുണ്ട്‌. Mirjanaയുടെ മികച്ച അഭിനയം ഓരോ വ്യതസ്ത തലങ്ങളെയും സൂക്ഷ്‌മതയോടെ ആവിഷ്കരിക്കുന്നു. എമിര്‍ കുസ്റ്റുറികയുടെ സോഷ്യലിസ്റ്റ്‌കാല ചിത്രമായ When father was away on business(1984)-യിലെ Mirjanaയുടെ അഭിനയത്തെ ഈ ചിത്രത്തിലേതുമായി താരതമ്യപ്പെടുത്തിയാല്‍ ഒരേ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥയില്‍ കാലം കൊണ്ടുവന്ന മാറ്റത്തെ ഏറെക്കുറെ വ്യക്തമായി മനസ്സിലാകാനാകും.&lt;br /&gt;&lt;br /&gt;ഈ ചിത്രത്തിലെ സംഗീതത്തിന്റെ ഉപയോഗവും ശ്രദ്ധിക്കേണ്ട ഒന്നാണ്‌. പ്രാര്‍ത്‌ഥനാനിര്‍ഭരമായ, മന്ദതാളത്തിലുള്ള സംഗീതം എസ്മ പ്രതിനിധീകരിക്കുന്ന വ്യക്തിബോധത്തെ(personal psyche)യും അവാച്യമായ ആന്തരജീവിതത്തെയും അടയാളപ്പെടുത്തുമ്പോള്‍ കൂടുതല്‍ ദ്രുതതാളത്തിലുള്ള ടര്‍ബോ-ഫോക്ക്‌ സംഗീതം സമൂഹത്തിന്റെ പൊതുബോധത്തെ(collective psyche) കുറിക്കുന്നു. സെര്‍ബിയയിലുത്‌ഭവിച്ച ടര്‍ബോ ഫോക്ക്‌ സംഗീതം ഇന്ന് ബാള്‍ക്കന്‍ സമൂഹങ്ങളുടെ പൊതുസ്വഭാവമാണ്‌. മിലോസെവിക്‌ കാലഘട്ടത്തില്‍ അധീശത്വം പുലര്‍ത്തിയിരുന്ന കലഹോന്‌മുഖമായ ഈ ഫോക്ക്‌ സംഗീതം യുദ്ധം, മാഫിയ പിന്നെ സമൂഹത്തിലെ macho culture എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_ALTsLs3CkeE/R21QQdw8ELI/AAAAAAAAACs/MB3N0-89aGY/s1600-h/16grbavica600.jpg"&gt;&lt;img id="BLOGGER_PHOTO_ID_5146858192952365234" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_ALTsLs3CkeE/R21QQdw8ELI/AAAAAAAAACs/MB3N0-89aGY/s320/16grbavica600.jpg" border="0" /&gt;&lt;/a&gt;യുദ്ധമേല്‍പിച്ച വൈകാരിക മുറിവുകളെ അതിസാധാരണമായ ജീവിതവൃത്തികളിലൂടെ അതിജീവിക്കുവാന്‍ ശ്രമിക്കുന്ന ഒരു സമൂഹത്തെയാണ്‌ ഈ സിനിമ കാഴ്‌ചപ്പെടുത്തുന്നത്‌. എങ്കില്‍ കൂടിയും അനുഭവങ്ങള്‍ സമ്മാനിച്ച വൈകാരിക ഭീതി ഇടയ്കെല്ലാം വെളിപ്പെടുന്നുണ്ട്‌. സ്ത്രീകള്‍ക്കുള്ള സംഘ ചികിത്‌സാപദ്ധതികള്‍, തങ്ങളുടെ ഓര്‍മ്മകളെ അതിജീവിക്കാനെന്നപോലെ ശബ്ദമുഖരിതമായ നൈറ്റ്‌ ക്ലബ്ബുകളില്‍ ഒത്തുകൂടുന്ന യുവജനങ്ങള്‍, സന്ദര്‍ഭത്തിനിണങ്ങാത്ത കറുത്ത ഫലിതങ്ങള്‍ എല്ലാം ഒരു ജനതയുടെ അതിജീവന ശ്രമങ്ങളെ അടയാളപ്പെടുത്തുന്നു. എസ്‌മയും സാറയും തമിലുള്ള ബന്ധം ചലനാത്‌മകമാണെന്നതുതന്നെ ഈ ചിത്രത്തിന്റെ ശുഭാപ്തിബോധത്തെ കുറിക്കുന്നു. എന്നാല്‍ ഈ ശുഭാപ്തി ബോധം കുറ്റവാളികളോടുള്ള ക്ഷമയാണോ എന്ന ചോദ്യത്തിന്‌ ആദ്യം ഉണ്ടാവേണ്ടത്‌ കുറ്റവാളികളുടെ പക്ഷത്തു നിന്നുള്ള ക്ഷമാപണമാണെന്ന്‌ സംവിധായിക പറയുന്നുണ്ട്‌. എന്നാല്‍ ഇന്ന്‌ ബോസ്‌നിയയില്‍ പലര്‍ക്കും സംഭവിച്ചതിനെപറ്റി മനസ്താപമോ പ്രതികാരചിന്ത തന്നെയോ ഇല്ല എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സെര്‍ബിയക്കാരനായ കുസ്റ്റുറിക ഈ ചിത്രത്തെ വിമര്‍ശിച്ചു പറഞ്ഞത്‌ ബോസ്‌നിയക്കാരും യുദ്ധത്തിനിടയില്‍ അതിക്രമങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ്‌. രാഷ്ട്രീയത്തിന്റെ വിറകിട്ടു തീ കൂട്ടുന്നതിനു പകരം യുദ്ധത്തെ അതിജീവിക്കുന്നവരെ വരച്ചു കാട്ടാനാണ്‌ ശ്രമിച്ചിരിക്കുന്നത്‌ എന്നതിനാല്‍ തന്നെ അന്താരാഷ്ട്രീയമാനങ്ങളുള്ള ശക്തമായ ഒരു സമാധാന സന്ദേശമാണീ ചിത്രം. എന്നാല്‍ ബര്‍ലിന്‍ മേളയില്‍ പുരസ്കാരം ലഭിച്ച ഒരു ചിത്രം അര്‍ഹിക്കുന്ന ശ്രദ്ധ അന്താരാഷ്ട്രതലത്തില്‍ ഈ ചിത്രത്തിനു ലഭിച്ചിട്ടില്ല. വടക്കേ അമേരിക്കയില്‍ ഇതു വരെ ഈ ചിത്രം റിലീസ്‌ ചെയ്തിട്ടില്ല. ഗോവയിലെയും തിരുവനന്തപുരത്തെയും മേളകളിലും Grbavica ഇല്ലായിരുന്നു. കുറ്റകൃത്യങ്ങളെ പര്‍വതീകരിക്കുന്നതിനു പകരം ഇരകളുടെ ജീവിതം അടയാളപ്പെടുത്തുന്ന ഈ ചലചിത്രശ്രമം, മരണത്തേക്കാള്‍ ചെറുതായതെന്തും ജീവിതം കൊണ്ടു നേരിടണമെന്നാണ്‌ നമ്മോടു പറയുന്നത്‌...ഒരു വേള മരണത്തെക്കാള്‍ വലിയവയെ തന്നെയും.&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-2942382755861866224?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/2942382755861866224/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=2942382755861866224' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/2942382755861866224'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/2942382755861866224'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2007/12/grbavica-2006.html' title='Grbavica (2006)'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ALTsLs3CkeE/R21Q7tw8EOI/AAAAAAAAADE/_WpWSuWZs8Q/s72-c/grbavica.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>11</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-7415335975571036264</id><published>2007-11-18T02:22:00.000-05:00</published><updated>2008-11-13T22:59:11.051-05:00</updated><category scheme='http://www.blogger.com/atom/ns#' term='ഇന്ത്യന്‍'/><title type='text'>പര്‍സാനിയ (2005)</title><content type='html'>&lt;a href="http://2.bp.blogspot.com/_ALTsLs3CkeE/Rz_wVDBIcZI/AAAAAAAAACk/sCmSBAml5NY/s1600-h/title.jpg"&gt;&lt;img id="BLOGGER_PHOTO_ID_5134086344603627922" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_ALTsLs3CkeE/Rz_wVDBIcZI/AAAAAAAAACk/sCmSBAml5NY/s320/title.jpg" border="0" /&gt;&lt;/a&gt; 2002-ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയെ അവലംബിച്ച്‌ രാഹുല്‍ ധോലാക്കിയ സംവിധാനം ചെയ്ത ചിത്രമാണ്‌ പര്‍സാനിയ. അഹമ്മദാബാദിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിലെ സിനിമാതിയറ്റര്‍ നടത്തിപ്പുകാരനായ സൈറസിന്റെ(നസറുദ്ദീന്‍ ഷാ) കുടുംബവും അവരുടെ പരിചയക്കാരടങ്ങുന്ന ഒരു സമൂഹവും ഇന്ത്യന്‍ ചരിത്രത്തെ, ജനതയെ ആഴത്തില്‍ മുറിപ്പെടുത്തിയ ഒരു വംശഹത്യയുടെ ക്രൂരതകളിലൂടെ കടന്നു പോകുന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. സൈറസിന്റെ മകനായ പര്‍സാനിന്റെ സ്വപ്നസ്വര്‍ഗമാണ്‌ പര്‍സാനിയ. പര്‍സാനിയയെക്കുറിച്ച്‌ അവന്‍ തന്നെ വിവരിക്കുന്നത്‌ ചോക്കലേറ്റുകൊണ്ടുള്ള കെട്ടിടങ്ങളും ഐസ്‌ക്രീം കൊണ്ടുള്ള മലകളുമുള്ള ക്രിക്കറ്റിന്‌ മാത്രം സര്‍വ്വപ്രാധാന്യവുമുള്ളയിടമെന്നാണ്‌. ഏരെക്കുറെ ബോളിവുഡ്‌ സിനിമകളില്‍ കാണുന്ന, കേവല ഇന്ത്യാക്കാരന്റെ സ്വപ്നലോകത്തോട്‌ സമാനം. ഇന്ത്യന്‍ സമൂഹത്തിലെ കേവലഭൂരിപക്ഷം മറ്റൊരു 'പര്‍സാനിയ' തിരശീലയില്‍ കണ്ട്‌ നിത്യജീവിതത്തിന്റെ തിക്താനുഭവങ്ങളിലേക്ക്‌ മടങ്ങുന്നവരാണ്‌. പര്‍സാന്‍ തന്റെ സ്വര്‍ഗം വിവരിക്കുന്നതിനു ശേഷം വരുന്ന സീനില്‍ നാം കാണുന്നത്‌ പരിഷത്തിന്റെ പ്രവര്‍ത്തകര്‍ തെരുവിലുടനീളം മോഡിയുടെ ചിത്രം പതിയ്ക്കുന്നതും കാവിക്കൊടികള്‍ സ്ഥാപിക്കുന്നതുമാണ്‌.&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;സൈറസിന്റെ കുടുംബത്തിന്റെ മധ്യവര്‍ഗ സ്വപ്നങ്ങളും അവരുടെ ഉല്ലാസങ്ങളും സുഹൃദ്‌വലയത്തില്‍ വരുന്ന ഗാന്ധി ഭക്തനായ വൃദ്ധനും, ഗാന്ധിയെക്കുറിച്ചു പഠിക്കാന്‍ വന്ന മദ്യപാനിയായ അലന്‍ എന്ന വിദേശി യുവാവും, കള്ളവാറ്റുകാരനായ ഒരു സമീപവാസിയും മറ്റ്‌ അയല്‍വാസികളുമെല്ലാമടങ്ങുന്ന ഒരു ഗുജറാത്തി സമൂഹത്തെ താളാത്‌മകമായി അവതരിപ്പിക്കുകയാണ്‌ സിനിമയുടെ ആദ്യഭാഗം. ഇന്ത്യയില്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ്‌ ഗുജറാത്ത്‌. അതിനു മുഖ്യകാരണം ഗുജറാത്ത്‌ ഗാന്ധിജിയുടെ നാടാണെന്നുള്ളതല്ല, മറിച്ച്‌, സംസ്ഥാനം ഭരിക്കുന്ന പരിഷത്തിന്റെ ഐഡിയോളജി മദ്യപാനം അംഗീകരിക്കുന്നില്ല എന്നതാണ്‌. ഹിറ്റ്‌ലറുടെ നാസികളടക്കം ചരിത്രത്തിലെ അപകടകരമായ എല്ലാ തത്വശാസ്ത്രങ്ങളും സദാചാരപരത്യ്ക്ക്‌ വലിയ പ്രാധാന്യം കൊടുത്തിരുന്നു എന്നത്‌ ചരിത്രത്തിന്റെ ഐറണി. മദ്യപിച്ച്‌ മോഡിയുടെ പോസ്റ്റര്‍ വലിച്ചുകീറാനൊരുങ്ങുന്ന അലനെ പരിഷത്തിന്റെ പ്രവര്‍ത്തകര്‍ മൃഗീയമായി അക്രമിക്കുന്നത്‌ നാം കാണുന്നുണ്ട്‌.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ഗോധ്രയില്‍ തീവണ്ടിക്ക്‌ തീ പിടിച്ച സംഭവത്തോടെ സ്ഥിതിഗതികളാകെ മാറുന്നു. ഗോധ്രയിലെ തീ ഗുജറാത്തിലുടനീളം പടരുന്നു. സംഭരിച്ചു വെച്ചിരുന്ന ആയുധങ്ങളുമായി ഹിന്ദുത്വവാദികള്‍ മറ്റു മതസ്ഥരെ കൊല ചെയ്യുന്നത്‌ പിന്നീടുള്ള രംഗങ്ങളില്‍ ഏറെക്കുറെ ദീര്‍ഘമായി എന്നാല്‍ രക്തരൂക്ഷിതമല്ലാതെ ചിത്രം document ചെയ്യുന്നു. മുസ്ലീമുകളല്ലെങ്കിലും സൈറസിന്റെ കുടുംബവും ഒഴിവാക്കപ്പെടുന്നില്ല. അയല്‍വാസികളായ ഹിന്ദുക്കളും അവര്‍ക്കുമുന്നില്‍ വാതിലടയ്ക്കുന്നു. ഒരാഴ്‌ചയോളം നീണ്ടു നിന്ന ഭീകരസംഭവങ്ങള്‍ക്കു ശേഷം സ്ഥിതിഗതികള്‍ ശാന്തമാകുമ്പോള്‍ സൈറസ്‌ തന്റെ ഭാര്യയെയും മകളെയും കണ്ടെത്തുന്നുണ്ട്‌. അയല്‍വാസിയായ ഒരു ഹൈന്ദവബാലന്റെ അവസരോചിതമായ സഹായത്തോടെയാണ്‌ സൈറസിന്റെ ഭാര്യയും മകളും കലാപകാരികളില്‍ നിന്നും രക്ഷപ്പെടുന്നത്‌. എന്നാല്‍ പര്‍സാനെ പിന്നീട്‌ നാം കാണുന്നില്ല. സൈറസിന്റെ പിന്നീടുള്ള യാത്രകള്‍ പര്‍സാനെ അന്വേഷിച്ചുള്ളതാണ്‌. ഈ യാത്രയിലാകട്ടെ അഹമ്മദാബാദിലും പരിസര പ്രദേശങ്ങളിലുമെല്ലാം മൃതദേഹങ്ങള്‍ കൂടിക്കിടക്കുന്നത്‌ നാം കാണുന്നു. ഭരണകൂടത്തിന്റെയും പോലീസിന്റെയും അഴിമതിയും ഈ കൂട്ടക്കൊലയില്‍ അവര്‍ക്കുള്ള പങ്കും പ്രത്യക്ഷമായി ചിത്രം സൂചിപ്പിക്കുന്നുണ്ട്‌. കലാപകാരികളെ വിചാരണ ചെയ്യുന്ന ഒരു കോടതി രംഗത്തിലാണ്‌ ചിത്രം അവസാനിക്കുന്നത്‌. സാക്ഷികള്‍ പലരും വിലയ്ക്കെടുക്കപ്പെടുന്നു. എന്നാല്‍ സധൈര്യം സത്യത്തിന്റെ ഭാഗത്തു നില്‍ക്കാന്‍ പലരും തയ്യാറാവുന്നുമുണ്ട്‌. യാഥാര്‍ത്‌ഥ്യത്തോട്‌ നീതി പുലര്‍ത്തുന്നതു കൊണ്ടാവാം കാര്യമായ ശുഭാപ്തിബോധമൊന്നും അവസാന രംഗത്തിലും ചിത്രം മുന്നോട്ടു വെയ്ക്കുന്നില്ല. കലാപത്തിനിടയില്‍ കാണാതായ 12 വയസ്സുകാരന്‍ അസ്‌ഹറിനെക്കുറിച്ചറിവു ലഭിക്കുന്നവര്‍ തങ്ങളെ അറിയികണമെന്ന്‌ ഒരു ഗുജറാത്തി പാഴ്‌സി കുടുംബം നമ്മോടഭ്യര്‍ഥിക്കുന്നുണ്ട്‌. ഈ അസ്‌ഹറാണ്‌ സിനിമയിലെ പര്‍സാന്‍.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ഇന്ത്യയിലെ കലാപങ്ങളെ സ്പര്‍ശിക്കുന്നു എന്ന നിലയില്‍ ശ്രധേയമായ ചില ചിത്രങ്ങളാണ്‌ ശശികുമാറിന്റെ കായാതരണ്‍(2004), ഷൊണാലി ബോസിന്റെ Amu(2005), മണിരത്നത്തിന്റെ ബോംബെ(1995) എന്നിവ. എന്‍.എസ്‌ മാധവന്റെ വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചെറുകഥയെ ആധാരമാക്കിയ ശശികുമാറിന്റെ ചിത്രം കലാപങ്ങളെക്കുറിച്ചുള്ള മൗനമായ വാചാലതയായിരുന്നു. ഷൊണാലി ബോസിനോട്‌ ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡ്‌ ചോദിച്ചത്‌ എല്ലാവരും മറക്കാനാഗ്രഹിക്കുന്ന ഒരു സംഭവത്തെ എന്തിനു വീണ്ടും കുത്തിപ്പൊക്കണം എന്നായിരുന്നു. ഈ രണ്ടു ചിത്രങ്ങളും 1984 ല്‍ ഡെല്‍ഹിയില്‍ നടന്ന സിഖ്‌ കൂട്ടക്കൊലയെക്കുറിച്ചായിരുന്നു. ബോംബെ കലാപത്തെ (ഉപരിപ്ലവമായി) കച്ചവടവത്ക്കരിച്ച മണിരത്നത്തിന്റെ ബോംബെ പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്നു തോന്നിപ്പിച്ചു കൊണ്ട്‌ ഹിന്ദുത്വ അജണ്ടയെ ഒളിച്ച്‌ കടത്തിയ ചിത്രമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. കാശ്മീരിലെ തീവ്രവാദത്തെ മസാലവത്‌കരിച്ച റോജയും അതിവിദഗ്‌ദമായി ഹൈന്ദവ ഫാസിസത്തിന്റെ വിഷം ചീറ്റുന്ന ഒന്നായിരുന്നു. മണിരത്നത്തിന്റെ രണ്ടു ചിത്രങ്ങളും സാമ്പത്തികമായി വന്‍ വിജയമായിരുന്നെന്നത്‌ നാം ഓര്‍ക്കേണ്ടതുണ്ട്‌. നമ്മിലെത്രപേര്‍ പര്‍സാനിയയും കായാതരണും അമുവും കണ്ടിട്ടുണ്ട്‌..?&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;2005-ലെ മികച്ച സംവിധായകനും മികച്ച നടിയ്ക്കുമുള്ള(സരിക) ദേശീയ അവാര്‍ഡ്‌ പര്‍സാനിയ നേടുകയുണ്ടായി, എന്നാല്‍ അവാര്‍ഡു പ്രഖ്യാപനം കോടതി സ്റ്റേ ചെയ്യുക വരെയുണ്ടായി. ഈ വര്‍ഷമാണ്‌ നീണ്ട നിയമയുദ്ധത്തിനു ശേഷം പര്‍സാനിയയ്ക്ക്‌ ഇന്ത്യയില്‍ പ്രദര്‍ശനാനുമതി ലഭിച്ചതും അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതും. ഗുജറാത്തു കലാപത്തെ ഏറ്റവും സത്യ സന്ധമായി സമീപിച്ച ഈ ചിത്രം ഇനിയും ഗുജറാത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല എന്നതും നാം ഓര്‍ക്കണം. എന്തിനധികം, പുരോഗമനവാദികള്‍ ഏറെയുണ്ടെന്നു കരുതപ്പെടുന്ന കോഴിക്കോട്‌ രാം കെ നാം എന്ന ചിത്രം പ്രദര്‍ശിപ്പിക്കാനെത്തിയ ആനദ്‌ പട്‌വര്‍ധനെ RSS അനുകൂലികള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന്‌ ജില്ലാ കളക്ടര്‍ ഇടപെട്ട്‌ റെയില്‍വേ സ്റ്റേഷനില്‍ വെച്ചു തന്നെ മടക്കി അയക്കുകയായിരുന്നു(മാധ്യമം ആഴ്ചപ്പതിപ്പില്‍ വായിച്ച ഓര്‍മ്മ).&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;            മനുഷ്യസ്നേഹം അല്‍പമെങ്കിലും അവശേഷിക്കുന്ന എല്ലാവരെയും ഞെട്ടിപ്പിക്കുന്ന തെഹല്‍ക്ക റിപ്പോര്‍ട്ടുകള്‍ വന്നു...പോയി. അതിനെ രാഷ്ട്രീയപ്രേരിതമെന്നു പറഞ്ഞ്‌ ബി ജെ പിയും പിന്നെ പൊതു സമൂഹവും തള്ളിക്കളഞ്ഞു. രാഷ്ട്രീയ പ്രേരിതമാണെങ്കില്‍ തന്നെ സത്യം അസത്യമാകുമോ...? രാഷ്ട്രീയപ്രേരിതം എന്ന പ്രയോഗം ഇന്ത്യയില്‍ ഇന്ന്‌ വളരെ ഫലപ്രദമായൊരായുധമാണ്‌. (ഐസ്ക്രീം കേസു വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിയും, വിമാനക്കേസു വന്നപ്പോള്‍ ജോസഫും, ലാവ്‌ലിന്‍ വന്നപ്പോള്‍ പിണറായിയും, തങ്ങള്‍ക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ വന്നപ്പോള്‍ കുരുവിളയും ചെന്നിത്തലയും പറഞ്ഞത്‌ രാഷ്‌ട്രീയപ്രേരിതമെന്നാണ്‌.) ഗുജറാത്തിലെ കൂട്ടക്കൊലയെക്കുറിച്ച്‌ &lt;a href="http://ralminov-mal.blogspot.com/2007/10/blog-post_28.html"&gt;റാല്‍മിനോവ്‌ &lt;/a&gt;എന്നൊരു ബ്ലോഗര്‍ തികച്ചും നിരുത്തരവാദപരമായി പ്രതികരിച്ചത്‌ വേദനയോടെയാണ്‌ വായിച്ചത്‌.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;പര്‍സാനിയ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. സെന്‍സര്‍ ബോര്‍ഡ്‌ പറഞ്ഞതുപോലെ നമ്മുടെ സമൂഹത്തിലെ മുറിപാടുകളെ മൂടി വെയ്ക്കാനാണ്‌ നാം ഇന്നോളം പരിശ്രമിച്ചത്‌. അതിനാല്‍ തന്നെ കാലാകാലങ്ങളില്‍ കലാപങ്ങള്‍ ആവര്‍ത്തിയ്ക്കുകയുണ്ടായി. ഗുജറാത്ത്‌ നാം നമ്മുടെ സജീവ ചര്‍ച്ചയില്‍ നില നിറുത്തേണ്ടതുണ്ട്‌. ഇതും നാം മറക്കുകയാണെങ്കില്‍ ഇനിയും ഗുജറാത്തുകള്‍ ആവര്‍ത്തിക്കപ്പെടും...ഒരു &lt;a href="http://readleaves.blogspot.com/"&gt;സുഹൃത്തു&lt;/a&gt; പറഞ്ഞതു പോലെ നാമൊക്കെ കലാപത്തിന്റെ സന്താനങ്ങളാണെന്നു നാം മറക്കരുത്‌. ഹിറ്റ്‌ലറെയും ഫാസിസത്തെയും വിഷയമാക്കുന്ന ഒട്ടനവധി പുസ്തകങ്ങളും ചലചിത്രങ്ങളും പുറത്തു വന്നു കഴിഞ്ഞു. ഇനിയും വരും. അമേരിക്കയിലെ നിയോനാസിസം പോലെയുള്ള അപകടകരമായ പ്രവണതകളെക്കുറിച്ചു പ്രതിപാദിക്കുന്ന Amerian History X പോലെയുള്ള ചിത്രങ്ങള്‍ ഹോളിവുഡില്‍ നിന്നു പോലും വരുന്നു. സമൂഹത്തിലെ അപകടകരമായ പ്രവണതകള്‍ക്കെതിരെ വലിയൊരു പ്രതിരോധം തന്നെയാണ്‌ ഈ സിനിമകള്‍ തീര്‍ക്കുന്നത്‌. പടിഞ്ഞാറന്‍ സമൂഹത്തിന്‌ ഈ സിനിമകള്‍ വലിയൊരു ഓര്‍മ്മപ്പെടുത്തലാണ്‌...നമുക്കോ...? (പാശ്‌ചാത്യ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ദേശി-ബോളിവുഡ്‌-കച്ചവട-മസാല സിനിമകളാണ്‌ കാണാറുള്ളത്‌ എന്നതു കൊണ്ടാവാം സംഘപരിവാറിന്‌ ഏറ്റവും പണം ലഭിക്കുന്നതും പാശ്ചാത്യരാജ്യങ്ങളിലുള്ള ഇന്ത്യക്കാരില്‍ നിന്നാണ്‌.)&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ഇതുപോലുള്ള വിഷയങ്ങള്‍ സ്പര്‍ശിക്കുമ്പോള്‍ സിനിമകള്‍ മുദ്രാവാക്യസിനിമകളായി മാറുന്നത്‌ ഇന്ത്യയില്‍ സാധാരണമാണ്‌. ജാനു ബറുവയുടെ Maine Gandhi ko nahi maara(2005), ലെനിന്‍ രാജേന്ദ്രന്റെ അന്യര്‍ എന്നിവ ഉദാഹരണം. ഈ അപകടം പര്‍സാനിയയ്ക്ക്‌ സംഭവിക്കുന്നില്ലെന്നത്‌ ചിത്രത്തിന്റെ വിജയം.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ഗുജറാത്തിലെ കൂട്ടക്കൊലയ്ക്കുശേഷം ഞാന്‍ 2002-ല്‍ ഗോധ്രയില്‍ പോയിരുന്നു. കരിഞ്ഞ ആ തീവണ്ടിയുടെ അവശിഷ്‌ടങ്ങള്‍ കാണാന്‍...ഒന്നു കരയാന്‍...നാട്ടിലേയ്ക്കു തിരിയ്കാനായി ട്രെയിനില്‍ കയറിയ ഉടനെ ഉറങ്ങുകയായിരുന്ന ഒരു കറുത്ത വര്‍ഗക്കാരന്‍ വിദേശി ഞെട്ടിയുണര്‍ന്ന് എന്നോടു ചോദിച്ചു....ഇതേതാണ്‌ സ്ഥലമെന്ന്‌...ഞാന്‍ പറഞ്ഞു ഗോധ്ര..&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ദി സെയിം ഇന്‍ഫേമസ്‌ ഗോധ്ര...?&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;എന്തോ അയാള്‍ പിന്നീടുറങ്ങുന്നത്‌ ഞാന്‍ കണ്ടില്ല.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-7415335975571036264?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/7415335975571036264/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=7415335975571036264' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/7415335975571036264'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/7415335975571036264'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2007/11/2005.html' title='പര്‍സാനിയ (2005)'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ALTsLs3CkeE/Rz_wVDBIcZI/AAAAAAAAACk/sCmSBAml5NY/s72-c/title.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>11</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-3748987918921413998</id><published>2007-10-13T16:35:00.003-04:00</published><updated>2009-05-28T16:30:12.296-04:00</updated><category scheme='http://www.blogger.com/atom/ns#' term='ഇംഗ്ലീഷ്'/><title type='text'>സത്യം വിചാരണയില്‍</title><content type='html'>ചില സിനിമകള്‍ നാം ശ്രദ്ധിക്കുന്നത്‌ അവ മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളുടെ പേരിലാണ്‌. കഥാഘടനയിലും അവതരണ രീതിയിലും തികച്ചും വ്യത്യസ്തമെങ്കിലും ആശയപരമായി സമാനത പുലര്‍ത്തുന്നു എന്നു തോന്നിയ രണ്ടു സിനിമകളെയാണ്‌ ഈ കുറിപ്പില്‍ പ്രതിപാദിക്കുന്നത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;ദി ക്രൂസിബിള്‍(1996)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_ALTsLs3CkeE/RxEtz2ZwdqI/AAAAAAAAAA8/qTqxba0lFRE/s1600-h/crucible.jpg"&gt;&lt;img id="BLOGGER_PHOTO_ID_5120924620097091234" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://3.bp.blogspot.com/_ALTsLs3CkeE/RxEtz2ZwdqI/AAAAAAAAAA8/qTqxba0lFRE/s320/crucible.jpg" border="0" /&gt;&lt;/a&gt; അമേരിക്കന്‍ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിലെ ചില സംഭവങ്ങളെ-മസ്സാചുസെറ്റ്‌സ്‌ സംസ്ഥാനത്തെ സേലം എന്ന സ്ഥലത്ത്‌ 1692-ല്‍ നടന്ന ഭൂതോച്‌ഛാടനങ്ങള്‍(which hunt) -ആസ്പദമാക്കി പ്രശസ്ത അമേരിക്കന്‍ നാടകകൃത്ത്‌ ആര്‍തര്‍ മില്ലര്‍ രചിച്ച ക്രൂസിബിള്‍ എന്ന നാടകത്തിന്റെ ചലചിത്രാവിഷ്കാരമാണ്‌ Nicholas Hynter സംവിധാനം നിര്‍വഹിച്ച ഈ ചിത്രം. സേലത്തിനടുത്തെ ഒരു ക്രിസ്റ്റ്യന്‍ സമൂഹത്തിലെ ചില പെണ്‍കുട്ടികള്‍, ഇഷ്ടപുരുഷന്മാരെ കാമുകന്മാരായി ലഭിക്കുന്നതിനായി ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട്‌ ഒരു വനത്തില്‍ രാത്രി ഒരുമിച്ചു കൂടുന്നു. അവരുടെ ആചാരങ്ങള്‍ ആ സമൂഹത്തിലെ മതാദ്ധ്യക്ഷന്‍ റെവ. പാരിസ്‌ കാണാനിടയാകുന്നു. അതേ തുടര്‍ന്ന്‌ ആ കൂട്ടത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ മകള്‍ അസാധാരണമായി രോഗ ബാധിതയാവുന്നു. ഇതിനെ തുടര്‍ന്ന്‌ മന്ത്രവാദം സംശയിക്കപ്പെടുകയും ഭൂതോച്‌ഛാടനത്തിനായി റെവ.ഹെയില്‍ ഗ്രാമത്തിലെത്തുകയും ചെയ്യുന്നു. ഇതേ തുടര്‍ന്ന്‌ ആ ഇടവകയിലെ ജനങ്ങളൊന്നാകെ ഹിസ്റ്റീരിയ ബാധിച്ചതു പോലെ സംഭ്രാന്തിയിലാവുകയാണ്‌. പാരിസിന്റെ മരുമകള്‍ അബിഗേല്‍(Winona Ryder) തങ്ങള്‍ മന്ത്രവാദം ചെയ്തിട്ടുണ്ടെന്നു സമ്മതിക്കുകയും പിശാചുമായി നേരിട്ടു ബന്ധമുണ്ടെന്ന്‌ അവകാശപ്പെടുകയും ചെയ്യുന്നു. തെറ്റ്‌ ഏറ്റുപറഞ്ഞ സ്ഥിതിയ്ക്ക്‌ ആ ഗ്രാമത്തിലെ മറ്റ്‌ ഭൂതബാധിതരെ കണ്ടെത്താന്‍ ഈ പെണ്‍കുട്ടികളെ ഉപയോഗിക്കാമെന്ന്‌ മതാദ്ധ്യക്ഷന്മാര്‍ തീരുമാനിയ്ക്കുകയും അതേ തുടര്‍ന്ന്‌ നിരപരാധികളായ പല ഗ്രാമീണരും പെണ്‍കുട്ടികളുടെ പ്രതികാരത്തിനിരയാവുകയും ചെയ്യുന്നു. പിശാചുബാധ ആരോപിക്കപ്പെട്ടവരെ ശിക്ഷിക്കുന്നതിനായി മസ്സാച്ചുസെറ്റ്‌സിലെ സഭാകോടതി തന്നെ സ്ഥലത്തെത്തുകയാണ്‌. തടവിലാക്കപ്പെട്ടവരുടെ നിരപരാധിത്വം അറിയാവുന്ന ജോണ്‍ പ്രോക്ടര്‍(Daniel Day Lewis) പെണ്‍കുട്ടികളുടെ കളവ്‌ വെളിച്ചത്തു കൊണ്ടുവരുവാനായി ശ്രമിക്കുകയും അതേ തുടര്‍ന്ന്‌ പ്രോക്ടറുമായി മുന്‍പ്‌ അവിഹിതബന്ധം പുലര്‍ത്തിയിരുന്ന അബിഗേല്‍ അദ്ദേഹത്തിന്റെ ഭാര്യയെ ആരോപണ വിധേയയാക്കുന്നു. തുടര്‍ന്ന്‌ പ്രോക്റ്ററും തടവിലാകുന്നു....നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ തുടങ്ങുകയാണ്‌.&lt;br /&gt;&lt;br /&gt;കുറ്റബോധവും തിന്മയും, ഭയത്തിന്റെയും പകയുടെയും സാന്നിധ്യത്തില്‍ എങ്ങനെ രൂപാന്തരപ്പെടുകയും, അന്ധവിശ്വാസങ്ങള്‍ എങ്ങനെ അതിനു വളമാകുകയും ചെയ്യുന്നുവെന്നതിന്റെ ഒരു സാമൂഹിക പഠനമായാണ്‌ മില്ലര്‍ തുടര്‍ന്നുള്ള രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌. മില്ലറുടെ ഈ രചനയെ 1950-കളിലെ McCartheism-വുമായി നിരൂപകന്മാര്‍ ബന്ധപ്പെടുത്താറുണ്ട്‌. ശീതയുദ്ധത്തിന്റെ ആരംഭകാലത്ത്‌ റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്ന ജോസഫ്‌ മക്‌കാര്‍ത്തി കമ്മ്യൂണിസ്റ്റ്‌ ബന്ധമാരോപിച്ച്‌ വ്യക്തിവൈരാഗ്യമുണ്ടായിരുന്ന പലരെയും അറസ്റ്റു ചെയ്യുക്കയും പീഡിപ്പിക്കുകയും ചെയ്ത സംഭവവുമായി (Red hunt) ഈ രചനയ്ക്ക്‌ അസാധാരണമായ സമാനതയുണ്ട്‌. മില്ലര്‍ തന്നെ ഈ ചുവന്ന വേട്ടയ്ക്ക്‌ ഇരയായിരുന്നുവെന്നോര്‍ക്കണം. പ്രശസ്ത സംവിധായകനായ ജൂള്‍സ്‌ ഡാസിന്‍(Jules Dasin) ഈ കമ്മ്യൂണിസ്റ്റ്‌ വേട്ടയെ തുടര്‍ന്ന്‌ ഫ്രാന്‍സിലേക്ക്‌ നാടു വിടേണ്ടി വന്നവരില്‍ പ്രമുഖനാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_ALTsLs3CkeE/RxEveWZwdtI/AAAAAAAAABU/QeM72mvrw9A/s1600-h/cru-2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5120926449753159378" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://1.bp.blogspot.com/_ALTsLs3CkeE/RxEveWZwdtI/AAAAAAAAABU/QeM72mvrw9A/s320/cru-2.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;Daniel Day Lewis തന്റെ എല്ലാ ചിത്രങ്ങളിലെയും പോലെ മികച്ച അഭിനയം കാഴ്ചവെയ്ക്കുന്നു. രംഗങ്ങള്‍ അധികവും ചിത്രീകരിച്ചിട്ടുള്ളത്‌ static camera ഉപയോഗിച്ചാണ്‌. ക്ലോസപ്പുകളും വിദൂര ദൃശ്യങ്ങളും അതിവിരളം. പ്രേക്ഷകന്‍ സിനിമയുമായി താദാത്മ്യം സ്വീകരിക്കുന്നതിന്‌ ഈ രചനാ രീതി ഒരു ചെറിയ തടസ്സമായി നില്‍ക്കുന്നു. ഒരു പ്രേക്ഷകന്‍ മില്ലറുടെ നാടകത്തെ എന്നപോലെയാണ്‌ സംവിധായകന്‍ സിനിമയെ സമീപിച്ചിരിക്കുന്നതെന്ന്‌ വ്യക്തം. എങ്കിലും അവതരണ രീതി ഒട്ടു മുറുക്കമുള്ളതു തന്നെയാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചിത്രത്തിന്റെ അവസാനം, ജീവന്‍ സംരക്ഷിക്കുന്നതിനായി താന്‍ മന്ത്രവാദം നടത്തിയെന്ന വ്യാജപ്രസ്താവനയില്‍ പ്രോക്ടര്‍ ഒപ്പു വെയ്ക്കുന്നുണ്ട്‌. എന്നാല്‍ ആ പ്രസ്താവന പരസ്യമാകപ്പെടുമെന്നും തന്റെ പേര്‌ നശിപ്പിക്കപ്പെടുമെന്നും അറിയുന്ന പ്രോക്ടര്‍ ആ പ്രസ്താവന നശിപ്പിച്ച്‌ മരണശിക്ഷ തെരഞ്ഞെടുക്കുകയാണ്‌. അതിനദ്ദേഹത്തിന്റെ ന്യായം ഇപ്രകാരമാണ്‌...കാരണം...അതെന്റെ പേരാണ്‌...എനിക്ക്‌ ഈ ജീവിതത്തില്‍ മറ്റൊരു പേര്‌ ഇല്ലല്ലോ...!!!&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്‍ ദി നെയിം ഓഫ്‌ ദി ഫാദര്‍(1993)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_ALTsLs3CkeE/RxEuyGZwdrI/AAAAAAAAABE/FMhfMW5m5ro/s1600-h/father.jpg"&gt;&lt;img id="BLOGGER_PHOTO_ID_5120925689543947954" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://4.bp.blogspot.com/_ALTsLs3CkeE/RxEuyGZwdrI/AAAAAAAAABE/FMhfMW5m5ro/s320/father.jpg" border="0" /&gt;&lt;/a&gt;എഴുപതുകളുടെ ആരംഭത്തില്‍ ഇംഗ്ലണ്ടിലെ Guildford എന്ന സ്ഥലത്ത്‌ ഐറിഷ്‌ റിപ്പബ്ലിക്കന്‍ ആര്‍മി(IRA) നടത്തിയ സ്ഫോടനത്തില്‍ ഏതാനും ആളുകള്‍ കൊല്ലപ്പെടുകയും കുറെയേറെ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. കുറ്റവാളികളെ കണ്ടുപിടിയ്ക്കുക എന്നത്‌ അഭിമാന പ്രശ്നമായി തീര്‍ന്ന ഇംഗ്ലണ്ട്‌ പോലീസ്‌, നിരപരാധികളായ നാലു ഐറിഷ്‌ യുവാക്കളെയും അവരുമായി ബന്ധമുണ്ടായിരുന്ന മറ്റ്‌ ഏഴു പേരെയും അറസ്റ്റു ചെയ്തു. ദിവസങ്ങള്‍ നീണ്ട കൊടിയ മര്‍ദ്ദനങ്ങള്‍ക്ക്‌ ശേഷം അവര്‍, കോടതിയില്‍ സത്യം തെളിയിക്കാം എന്ന പ്രതീക്ഷയില്‍ കുറ്റപത്രത്തില്‍ ഒപ്പിട്ടു. എന്നാല്‍ ഇംഗ്ലണ്ടിലെ കോടതിയും അവരെ ശിക്ഷിച്ചു. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കു ശേഷം 1989-ല്‍ അവര്‍ കുറ്റവിമുക്തരായി. ബ്രിട്ടീഷ്‌ നിയമവാഴ്‌ചയുടെ ചരിത്രത്തിലെ നാണംകെട്ട ഒരു അധ്യായമാണ്‌ guildford four സംഭവം. പ്രസ്തുത സംഭവത്തെ ആസ്പദമാക്കി പ്രശസ്ത ഐറിഷ്‌ സംവിധായകന്‍ ജിം ഷെരിദാന്‍ ഒരുക്കിയ ചലചിത്രമാണ്‌ In the name of the father(1993).&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചില്ലറ മോഷണങ്ങളും മദ്യപാനവുമായി നടക്കുന്ന ജെറിക്ക്‌ IRA യുമായി ഉണ്ടാകുന്ന ചില പ്രശ്നങ്ങളുടെ പേരില്‍ ഇംഗ്ലണ്ടിലേക്ക്‌ നാടു വിടേണ്ടി വരുന്നു. അവിടെ അയാള്‍ ഒരു മുന്‍ സുഹൃത്ത്‌ പോള്‍ ഹില്ലിനെ കണ്ടുമുട്ടുന്നു. തുടര്‍ന്ന് ഗില്‍ഡ്‌ഫോര്‍ഡിലെ ഒരു പബ്ബില്‍ നടന്ന സ്ഫോടനത്തിന്റെ പേരില്‍ അവര്‍ അറസ്റ്റിലാകുന്നു. ജെറി ഇടയ്ക്ക്‌ സന്ദര്‍ശിച്ചിരുന്ന അയാളുടെ അമ്മായിയുടെ കുടുംബവും, അയാളെ കാണാന്‍ വരുന്ന അയാളുടെ പിതാവും എല്ലാം പിന്നീട്‌ അറസ്റ്റിലാകുന്നുണ്ട്‌. പിന്നീട്‌ അവര്‍ സഹിക്കേണ്ടി വരുന്ന മര്‍ദ്ദനങ്ങളും ജയില്‍വാസവും അവസാനം മോചനവും കൂടിയായാല്‍ കഥ പൂര്‍ണ്ണമായി. പക്ഷേ സംവിധായകന്‌ ഇനിയും ചിലതൊക്കെ പറയാനുണ്ട്‌...അതാണ്‌ സിനിമയുടെ ജീവനും.&lt;br /&gt;&lt;br /&gt;&lt;br /&gt;ജെറി(Daniel Day Lewis) അയാളുടെ പിതാവില്‍(Pete Postlethwaite) നിന്നും വളരെ വ്യതസ്തനാണ്‌. ജെറി ഒരു മദ്യപാനിയും മയക്കുമരുന്ന് ഉപയോഗിക്കുന്നവനും ചെറുകിട മോഷ്ടാവും, ഒട്ടും ചിന്താശേഷിയില്ലത്തവനുമാകുമ്പോള്‍ അയാളുടെ പിതാവ്‌ തികഞ്ഞ ഈശ്വരവിശ്വാസിയും, കഠിനാധ്വാനിയും, ആത്മാഭിമാനമുള്ളവനുമാണ്‌...ജയിലില്‍ ഒരേ മുറി പങ്കുവെയ്ക്കാനിടയാകുന്ന അവര്‍ക്കു തമ്മില്‍ തികച്ചും അസാധാരണമായ ഒരു ബന്ധം ഉടലെടുക്കുകയാണ്‌. ഇത്‌ ജെറിയെ ആകെ മാറ്റുന്നു. ഒരു സാമൂഹിക വിരുദ്ധനെന്ന അവസ്ഥയില്‍ നിന്നും നീതിയുടെ പതാക വാഹകനാകുന്ന ജെറിയുടെ മാറ്റമാണ്‌ പിന്നീട്‌ ചിത്രത്തെ മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. ഈരണ്ടു നടന്മാരും അസാധാരണമായ അഭിനയ മികവാണ്‌ ചിത്രത്തിലുടനീളം കാഴ്‌ച വെയ്ക്കുന്നത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചരിത്രത്തിലെ സംഭവത്തില്‍ അത്രയൊന്നും &lt;a href="http://2.bp.blogspot.com/_ALTsLs3CkeE/RxEvNmZwdsI/AAAAAAAAABM/8BWrMqTYQhY/s1600-h/in+the2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5120926161990350530" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://2.bp.blogspot.com/_ALTsLs3CkeE/RxEvNmZwdsI/AAAAAAAAABM/8BWrMqTYQhY/s320/in+the2.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;പ്രാധാന്യമില്ലാതിരുന്ന ജെറിയുടെ പിതാവിന്‌ സിനിമയില്‍ ഇത്രയേറെ പ്രാധാന്യം നല്‍കിയതെന്തിനാണെന്ന്‌ സംവിധായകന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്‌... ഐറിഷ്‌ ചരിത്രത്തിലോ സാഹിത്യത്തിലോ റോള്‍ മോഡലുകളയേക്കാവുന്ന പിതാക്കന്മാരില്ല. നല്ല മാതാപിതാക്കളെ കുറിച്ച്‌ ഐറിഷ്‌ സാഹിത്യം ഒന്നും പറഞ്ഞിട്ടില്ല. ആ കുറവു നികത്തുന്നതിനാണ്‌ താന്‍ ഇങ്ങനെ ചെയ്തതെന്നാണ്‌ ഷെറിഡാന്‍ വിശദീകരിക്കുന്നത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;ചരിത്രം പറയുമ്പോഴും കലാകാരന്റേതായ സ്വാതന്ത്ര്യങ്ങള്‍ സംവിധായകന്‍ എടുക്കുന്നുണ്ട്‌...ഒരു പക്ഷേ അതിലധികവും. IRA എന്ന തീവ്രവാദ സംഘടനയേയോ ജെറി എന്ന സാമൂഹ്യവിരുദ്ധനേയോ വെള്ള പൂശാന്‍ സംവിധായകന്‍ ശ്രമിക്കുന്നില്ലെങ്കിലും ആഖ്യാനം സങ്കീര്‍ണ്ണമാകാതിരിക്കാന്‍ ഗുരുതരമായ ചില സത്യങ്ങള്‍ സംവിധായകന്‍ മനപൂര്‍വ്വംവിട്ടു കളയുന്നുണ്ട്‌. ജെറിയുടെ സുഹൃത്ത്‌ പോള്‍ ഹില്‍ IRA അംഗത്വമുള്ളയാളായിരുന്നുവെന്നും, ജെറി തന്നെ IRA യുടെ ഒരു യുവജന സംഘടനയില്‍ അംഗമായിരുന്നെങ്കിലും സ്വഭാവ ദൂഷ്യം കാരണം പുറത്താക്കപ്പെട്ടവനായിരുന്നു എന്നതുമാണത്‌. പോള്‍ ഹില്‍ ഒരു ഒറ്റുകാരനാണെന്ന്‌ IRA സംശയിച്ചിരുന്നു. അതിനാല്‍ IRA യുടെ രഹസ്യ അറിയിപ്പിനെ തുടര്‍ന്നാണ്‌ ഇരുവരും അറസ്റ്റിലാകുന്നത്‌. ഈ സങ്കീര്‍ണതകള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ പോലും ജെറിയുടെ കഥാപാത്രം Daniel Day Lewis ന്റെ കൈയില്‍ ഭദ്രമായേനെ...ഒരു പക്ഷേ കൂടുതല്‍ മികച്ചതായേനെ. പക്ഷേ ചിത്രം നിര്‍മ്മിച്ചിരിക്കുന്ന ഹോളിവുഡ്‌ സ്റ്റുഡിയോയുടെ ആത്യന്തിക ലക്ഷ്യം സത്യം പറയുക എന്നതിനേക്കാള്‍ വിനോദിപ്പിക്കുക എന്നതാണല്ലോ...! പ്രേക്ഷകര്‍ എന്തു മനസ്സിലാക്കണമെന്നതിന്‌, എന്തു ചിന്തിക്കണമെന്നതിന്‌ ഹോളിവുഡിന്‌ എപ്പോഴും നിര്‍ബന്‌ദ്ധബുദ്ധി തന്നെയുണ്ടല്ലോ...&lt;br /&gt;&lt;br /&gt;&lt;br /&gt;ജെറിയുടെ പിതാവ്‌ ജയിലില്‍ വെച്ച്‌ മരണപ്പെടുന്നുണ്ട്‌. എന്നാല്‍ താന്‍ ജയില്‍ മോചിതനായതിനു ശേഷവും മരണപ്പെട്ട തന്റെ പിതാവിന്റെ പേരിലുള്ള ആരോപണങ്ങള്‍ നിയമപരമായി റദ്ദ്‌ ചെയ്യാനാണ്‌ അയാളുടെ പോരാട്ടമത്രയും...തന്റെ പിതാവിന്റെ പേരിനു വേണ്ടി...&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ രണ്ടു ചിത്രങ്ങളും പേര്‌ എന്ന ആശയത്തെ, അതിന്റെ പ്രാധാന്യത്തെ പ്രശ്നവത്‌കരിക്കുന്നുണ്ട്‌. എന്നാല്‍ അതിലേറെ ഈ രണ്ടു ചിത്രങ്ങളും ചരിത്രത്തിന്‌ ഒരു മുന്നറിയിപ്പാകുകയാണ്‌...സത്യവും നീതിയും വിചാരണയ്ക്ക്‌ വരാം..എന്നാല്‍ അപ്പോഴൊക്കെയും അവ പരാജയപ്പെടുകയായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-3748987918921413998?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/3748987918921413998/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=3748987918921413998' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/3748987918921413998'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/3748987918921413998'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2007/10/blog-post.html' title='സത്യം വിചാരണയില്‍'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ALTsLs3CkeE/RxEtz2ZwdqI/AAAAAAAAAA8/qTqxba0lFRE/s72-c/crucible.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>5</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-1742398526216721214</id><published>2007-05-24T13:02:00.005-04:00</published><updated>2009-09-07T15:44:36.914-04:00</updated><category scheme='http://www.blogger.com/atom/ns#' term='ഫ്രെഞ്ച്'/><category scheme='http://www.blogger.com/atom/ns#' term='കാൻസ്'/><title type='text'>Cache (2005)</title><content type='html'>&lt;a href="http://2.bp.blogspot.com/_ALTsLs3CkeE/RlXHO6rbt-I/AAAAAAAAAAk/2HZWrS_YdPs/s1600-h/cache.jpg"&gt;&lt;img id="BLOGGER_PHOTO_ID_5068176014758885346" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_ALTsLs3CkeE/RlXHO6rbt-I/AAAAAAAAAAk/2HZWrS_YdPs/s320/cache.jpg" border="0" /&gt;&lt;/a&gt; സിനിമ, നിമിഷത്തില്‍ 24 ഫ്രെയിമുള്ള സത്യമാണെന്ന്‌ പറഞ്ഞത്‌ ഫ്രഞ്ച്‌ ചലചിത്രകാരന്‍ ഗൊദാര്‍ദ്‌ ആണ്‌. ഫ്രെഞ്ച്‌ ഭാഷയില്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ആസ്ത്രിയന്‍ സംവിധായകന്‍ മിഷേല്‍ ഹാനേക്‌(Michael Haneke) പറഞ്ഞത്‌ സിനിമ നിമിഷത്തില്‍ 24 ഫ്രെയിമുള്ള നുണയാണെന്നാണ്‌. യഥാര്‍ത്ഥത്തില്‍ നാം കാണുന്നതല്ല നാം കാണുന്നതെന്ന്‌ വിചാരിക്കുന്നത്‌ എന്ന്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ്‌ ഹാനേകിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ Cache(hidden)(2005). മനശാസ്ത്രപരമായ സാധ്യതകളുള്ള ഒരു ത്രില്ലര്‍, സാമൂഹ്യവിമര്‍ശനം സാധ്യമാക്കുന്ന, ഉന്നതമായ കലാമൂല്യമുള്ള ഗൗരവമേറിയ ഒരു കലാസൃഷ്ടി, ചരിത്രത്തെക്കുറിച്ച്‌ നൂതനമായ ഒരു കാഴ്ചപ്പാട്‌ ഇവയിലേതെങ്കിലും ഒന്ന്‌ നേടാനായാല്‍ തന്നെ അത്‌ സിനിമയെ ശ്രദ്ധാര്‍ഹമാക്കുന്നുവെങ്കില്‍ Cache ഒരേ സമയം ഇതെല്ലാമാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;Cache തീര്‍ച്ചയായും എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന ഒരു Entertainer അല്ല. തന്റെ സിനിമയുടെ കാഴ്ചക്കാര്‍ ഏതു തരം ആളുകളാണെന്ന്‌ ഹാനേക്കിന്‌ കൃത്യമായറിയാം. തന്റെ കാണികളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്ത അവര്‍ (നമ്മള്‍) സ്വയം തങ്ങളെക്കുറിച്ച്‌ വംശവെറിയുള്ളവരെന്നോ ജാതിവ്യത്യാസങ്ങള്‍ പരിഗണിക്കുന്നവരെന്നോ ഒരിക്കലും കരുതാത്ത വിദ്യാസമ്പന്നരും, ലിബറലുമായ മധ്യവര്‍ഗക്കാരാണെന്നാണ്‌. മാത്രമല്ല അവര്‍ ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളായ ജോര്‍ജ്ജിനേയും ആനിയേയും പോലെ കലയിലും സാഹിത്യത്തിലും താത്‌പര്യമുള്ളവരാണെന്ന്‌ കൂടി സംവിധായകന്‍ പ്രതീക്ഷിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സിനിമ തുടങ്ങുന്നത്‌ പാരീസിന്റെ പ്രാന്തങ്ങളിലുള്ള ഒരു വീടിന്റെ, അനേകം മിനിട്ട്‌ ദൈര്‍ഘ്യമുള്ള ഒരു static medium range ഷോട്ടിലൂടെയാണ്‌. ദമ്പതികളായ ജോര്‍ജും ആനിയും ഒരു വീഡിയോ കാണുകയാണ്‌. ഇത്‌ നമുക്ക്‌ ആദ്യം മനസ്സിലാവുകയില്ല. അത്‌ അവരുടെ വീടിന്റെ പുറമെ നിന്ന്‌ കിട്ടിയതാണ്‌. പിന്നീട്‌ നാം മനസ്സിലാക്കുന്നു ഇത്‌ അവരുടെ തന്നെ വീടിന്റെതാണ്‌. ഈ വീഡിയോ അതില്‍ തന്നെ അപകടകരമല്ല. പക്ഷെ അതിന്റെ ഉറവിടം അജ്ഞാതമാണെന്നതാണ്‌ ഇവിടെ ഭീതിജനകം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;ജോര്‍ജ്ജ്‌ (Daniel Auteuil) ഒരു ടിവി ചാനലില്‍ സാഹിത്യപ്രധാനമായ ഒരു ചര്‍ച്ചാപരിപാടിയുടെ അവതാരകനാണ്‌. ആനിയാകട്ടെ (Juliette Binoche) ഒരു പുസ്തകപ്രസാധന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഇവരെ കൂടാതെ പന്ത്രണ്ട്‌ വയസ്സുള്ള &lt;a href="http://4.bp.blogspot.com/_ALTsLs3CkeE/RlXLyarbuAI/AAAAAAAAAA0/YrVGLeQkaLc/s1600-h/cache2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5068181022690752514" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://4.bp.blogspot.com/_ALTsLs3CkeE/RlXLyarbuAI/AAAAAAAAAA0/YrVGLeQkaLc/s320/cache2.jpg" border="0" /&gt;&lt;/a&gt;മകനാണ്‌ കുടുംബത്തിലെ മറ്റൊരംഗം. ഈ വീഡിയോ ടേപ്പ്‌ ആരുടെ സൃഷ്‌ടിയാണെന്ന്‌ തനിക്കറിയാമെന്ന്‌ ജോര്‍ജ്ജ്‌ സംശയിക്കുന്നു. ഇവിടെയാണ്‌ മജീദ്‌ കഥയിലേക്ക്‌ വരുന്നത്‌. അള്‍ജീരിയക്കാരായ മജീദിന്റെ മാതാപിതാക്കള്‍ ജോര്‍ജ്ജിന്റെ ചെറുപ്പകാലത്ത്‌ വീട്ടിലെ ജോലിക്കാരായിരുന്നു. അവര്‍ 1961 ല്‍ അള്‍ജീരിയന്‍ വംശീയര്‍ക്കെതിരെ പാരീസില്‍ നടന്ന കൂട്ടവെടിവെയ്പ്പില്‍ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ ജോര്‍ജ്ജിന്റെ മാതാപിതാക്കള്‍ മജീദിനെ ദത്തെടുക്കാന്‍ ശ്രമിക്കുന്നു. മജീദിനെ വംശീയമായ വ്യത്യാസങ്ങളുടെ പേരില്‍ വെറുത്തിരുന്ന ജോര്‍ജ്ജ്‌ മജീദിനെതിരെ നുണകള്‍ ആസൂത്രണം ചെയ്യുകയും അങ്ങനെ മജീദ്‌ അനാഥമന്ദിരത്തിലേക്ക്‌ മാറ്റപ്പെടുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;തനിക്ക്‌ കിട്ടിയ മറ്റൊരു ടേപ്പ്‌ പിന്തുടരുന്ന ജോര്‍ജ്ജ്‌ എത്തിപ്പെടുന്നത്‌ മജീദിന്റെ വീട്ടില്‍ തന്നെയാണ്‌. മജീദാകട്ടെ തന്റെ നിരപരാധിത്വം തെളിയിക്കാനാവുന്നതു പോലെ ശ്രമിക്കുന്നുണ്ട്‌. ജോര്‍ജ്ജാകട്ടെ തന്റെ സ്വതസിദ്ധമായ അഹങ്കാരത്തോടും ധാര്‍ഷ്‌ട്യത്തോടും കൂടിയാണ്‌ മജീദിനെ നേരിടുന്നത്‌. ഇങ്ങനെ ഒരു സ്ഥിതിയില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിയുന്നതേയുള്ളൂ.&lt;/div&gt;&lt;div&gt;&lt;br /&gt;എളുപ്പത്തിലുള്ള ഒരു ഉത്തരത്തിനും Cache ശ്രമിക്കുന്നില്ല. High defenition വീഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ സംവിധായകന്‍ ഇവിടെ വീഡിയോ ടേപ്പുകള്‍ ഉണ്ടാക്കുന്നത്‌. ഇതിനാല്‍ നാം കാണുന്നത്‌ സിനിമയാണോ, വീഡിയോ ടേപ്പാണോ എന്ന്‌ തിരിച്ചറിയാനോ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ കൃത്യമായി മനസ്സിലാക്കാനോ പ്രേക്ഷകന്‌ കഴിയുന്നില്ല. സിനിമ എന്നത്‌ നിമിഷത്തില്‍ 24 ഫ്രെയിമുള്ള സത്യമാണോ അതൊ നുണയാണോ അതോ രണ്ടിന്റെയും ഇടയിലെന്തെങ്കിലുമാണോ എന്ന സന്ദേഹം തീര്‍ച്ചയായും പ്രേക്ഷകനിലുണ്ടാവുന്നു. തന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിലേക്കുള്ള എല്ലാ സൂചനകളും സംവിധായകന്‍ പകല്‍ വെളിച്ചത്തിലെന്ന പോലെ തുറന്നു വെയ്ക്കുന്നതിനാല്‍ സൂചനകള്‍ നാം കാണാതെ പോകുന്നു. ജോര്‍ജ്ജിന്റെയും ആനിയുടേയും ആംഗിളില്‍ നിന്നാണ്‌ നാം വീഡിയോ ടേപ്പിന്റെ പ്രശ്‌നത്തെ സമീപിക്കുന്നതെങ്കിലും നാമും അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നതിനാല്‍ വീഡിയോ ടേപ്പുകള്‍ ഉണ്ടാക്കുന്ന അജ്‌ഞ്ഞാതനെപ്പോലെ ഒളിഞ്ഞുനോട്ടക്കാരനും കടന്നുകയറ്റക്കാരനുമാക്കപ്പെടുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_ALTsLs3CkeE/RlXKiarbt_I/AAAAAAAAAAs/zaMSuBofYU4/s1600-h/cache3.jpg"&gt;&lt;img id="BLOGGER_PHOTO_ID_5068179648301217778" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://4.bp.blogspot.com/_ALTsLs3CkeE/RlXKiarbt_I/AAAAAAAAAAs/zaMSuBofYU4/s320/cache3.jpg" border="0" /&gt;&lt;/a&gt;വെറുമൊരു ത്രില്ലര്‍ സൃഷ്ടിക്കുകയല്ല സംവിധായകന്റെ ഉദ്ദേശ്യം എന്ന് വ്യക്തം. അസാധാരണമായ രീതിയിലുള്ള Editing, പശ്‌ചാത്തല സംഗീതത്തിന്റെ അസാനിധ്യം, ഞൊടിയിടയില്‍ രൂപപ്പെടുന്നതും അതികഠിനവുമായ വയലന്‍സ്‌ എന്നിവയിലൂടെ ഒരു Entertainer അല്ല തന്റെ സൃഷ്ടി എന്നദ്ദേഹം പ്രഖ്യാപിക്കുന്നു. മറിച്ച്‌, ജോര്‍ജ്ജ്‌, ആനി എന്നീ മുഖ്യകഥാപാത്രങ്ങളുടെ ബൂര്‍ഷ്വാ ജീവിതത്തെ പ്രതീകമാക്കി, യാഥാസ്ഥിതിക പടിഞ്ഞാറന്‍ സമൂഹത്തെ കീറിമുറിച്ച്‌, കിഴക്കിനോടും മൂന്നാം ലോക രാജ്യങ്ങളോടും പടിഞ്ഞാറിന്റെ സമീപനത്തിന്റെ ഫ്രെയിമിലൂടെ പരിശോധിക്കുന്നു അദ്ദേഹം. സാമൂഹികമായ ഈ മാനത്തിനു പുറമെ, ചരിത്രപരമായ കുറ്റബോധം സാമൂഹികജീവിതത്തില്‍ എങ്ങനെ പരിവര്‍ത്തനത്തിനു വിധേയമാകുന്നു, സൂക്ഷ്‌മതലത്തില്‍ അതായത്‌ വ്യക്തി ജീവിതത്തില്‍ അത്‌ എങ്ങനെ പ്രകാശിതമാകുന്നു എന്നൊരു മനശാസ്‌ത്രപരമായ ഒരു മാനം കൂടി ഈ ചിത്രത്തിനുണ്ട്‌.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;വീഡിയോ ടേപ്പുകള്‍ സൃഷ്ടിക്കുന്ന ഭീതിയെക്കുറിച്ചും തന്റെ മകനെക്കുറിച്ചും ഭര്‍ത്താവിന്റെ വിശ്വസ്‌തതയെക്കുറിച്ചും എല്ലാം ഉത്‌കണ്ഠയില്‍ വളരുന്ന ആനിയെ അവതരിപ്പിച്ച Juliette Binoche കഥയുടെ പുരോഗതിയെയും സസ്‌പെന്‍സിനെയും മുറുക്കമുള്ളതാക്കുന്നു. Binoche യുടെ സ്വതവെയുള്ള Vulnerable face ആനിക്ക്‌ തികച്ചും അനുയോജ്യമാണ്‌. എന്നാല്‍ സ്വന്തം കര്‍മ്മങ്ങളുടെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ വിസമ്മതിക്കുന്ന, കുറ്റബോധത്തെ മനസ്സിന്റെ അടിത്തട്ടില്‍ മൂടിവെയ്ക്കുന്ന ജോര്‍ജ്ജിനെ അവതരിപ്പിച്ച ദാനിയേല്‍ ആഷ്‌ലി (Daniel Auteuil) യാണ്‌ സിനിമയുടെ മുഖ്യ ആശയത്തെ തോളിലേറ്റുന്നത്‌. അള്‍ജീരിയന്‍ വംശജരോടുള്ള ക്രൂരതകളുടെ ചരിത്രത്തെ മൂടി വെയ്ക്കുന്ന മുഖ്യധാരാ ഫ്രഞ്ച്‌ സമൂഹം, മാത്രമല്ല മുഴുവന്‍ പടിഞ്ഞാറന്‍ സാംസ്കാരിക ചരിത്രത്തിനു തന്നെ ജോര്‍ജ്ജ്‌ ഒരു metaphor ആകുന്നു. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായ സംഭവവികാസങ്ങളാല്‍ അസ്വസ്‌ഥനാക്കപ്പെടുന്ന ജോര്‍ജ്ജ്‌ തന്റെ മുറിയില്‍ കയറി വാതിലുകളും ജനലുകളും അടച്ച്‌, ഉറക്കഗുളികകള്‍ കഴിച്ച്‌ ഉറങ്ങി വിശ്രമിക്കാനാണ്‌ ശ്രമിക്കുന്നത്‌...&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;Cache കണ്ടു കഴിയുമ്പോള്‍ ഏറ്റവും ഉപരിതലത്തിലുണ്ടാവുന്ന ചോദ്യം ആരാണ്‌ വീഡിയോ ടേപ്പുകള്‍ സൃഷ്‌ടിച്ചത്‌ എന്നതാവാം...ഈ ചോദ്യം ഗൗരവമായെടുക്കുന്ന പ്രേക്ഷകന്‌ ഉത്തരം കണ്ടുപിടിക്കുക എന്നത്‌ ബുദ്ധിപരമായ ഒരു വെല്ലുവിളിയാണ്‌. ഇനി നിങ്ങള്‍ എത്തിച്ചേരുന്ന ഉത്തരമാകട്ടെ നിങ്ങളുടെ ചിന്താരീതിയെയും സാമ്പത്തിക - സാമൂഹിക നിലകളേയും ആശ്രയിച്ചു കൂടിയിരിക്കും. ഈ ചോദ്യത്തിന്‌ എനിക്കു കിട്ടിയ ഉത്തരം ഇവിടെ പങ്കു വെയ്ക്കുന്നില്ല. ചിത്രം കാണുന്നവരുണ്ടെങ്കില്‍ അവരുടെ കൂടി താത്‌പര്യപ്രകാരം പിന്നീട്‌ ചര്‍ച്ച ചെയ്യാനായി മാറ്റി വെയ്‌ക്കുന്നു. ചിത്രത്തിലൊരിക്കല്‍ ജോര്‍ജ്ജ്‌ അവതരിപ്പിക്കുന്ന ടിവി പ്രോഗ്രാമിനു ശേഷം പരിപാടിയുടെ end credits കഴിയുന്നതു വരെ ഇരിപ്പിടത്തില്‍ തന്നെയിരിക്കാന്‍ നിര്‍മ്മാതാവ്‌ ആവശ്യപ്പെടുന്നുണ്ട്‌. ഇത്‌ പ്രേക്ഷകനോടുള്ള സംവിധായകന്റെ നിര്‍ദ്ദേശമാണ്‌...End credits വരെ ശ്രദ്ധയോടെ കാണുക....&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-1742398526216721214?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/1742398526216721214/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=1742398526216721214' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/1742398526216721214'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/1742398526216721214'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2007/05/cache-2005.html' title='Cache (2005)'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ALTsLs3CkeE/RlXHO6rbt-I/AAAAAAAAAAk/2HZWrS_YdPs/s72-c/cache.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>9</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-116749803018269880</id><published>2006-12-30T11:35:00.000-05:00</published><updated>2008-04-18T01:37:36.376-04:00</updated><category scheme='http://www.blogger.com/atom/ns#' term='ഓസ്കാര്‍'/><title type='text'>പാരഡൈസ്‌ നൗ (2005)</title><content type='html'>&lt;a href="http://photos1.blogger.com/x/blogger/4473/3547/1600/928129/paradise-now-poster-0.jpg"&gt;&lt;img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://photos1.blogger.com/x/blogger/4473/3547/400/826162/paradise-now-poster-0.jpg" border="0" /&gt;&lt;/a&gt; ഏതൊരു കലയുടെയും പ്രധാനമായ ഒരു മൗലികധര്‍മ്മം, ഒരു പക്ഷെ, മറ്റൊരാളുടെ ചിന്തകളിലേക്കിറങ്ങാനും അവരെ മനസ്സിലാക്കാനും നമ്മെ സഹായിക്കുക എന്നതാവും. സിനിമകള്‍ക്ക്‌ അവയിലെ കഥാപാത്രങ്ങളോട്‌ പ്രേക്ഷകനില്‍ അനുകമ്പ ഉണര്‍ത്താനാവും. ഉത്തമ സിനിമകള്‍ക്കാവട്ടെ, നാം ഇതുവരെ പരിചയിക്കുകയോ, ചിന്തിക്കുക പോലുമോ ചെയ്തിട്ടില്ലാത്ത, നമ്മുടെ വ്യക്തിസത്തയുമായി ഒരു പാരസ്പര്യവുമില്ലാത്ത കഥാപാത്രങ്ങളെ മനസ്സിലാക്കാനും, അവരുടെ ജീവിതഗതിയോട്‌ ചിന്താതലത്തില്‍ താദാത്മ്യം സ്വീകരിക്കുവാനും പ്രേക്ഷകനെ സഹായിക്കാനാകും. അവ നമ്മുടെ അനുഭവതലങ്ങളെ വികസിപ്പിക്കുകയും നമ്മെ കൂടുതല്‍ പക്വമതികളും സഹാനുഭൂതി-യുള്ളവരുമാക്കുന്നു. പാലസ്തീനിയന്‍ സംവിധായകനായ ഹാനി അബു ആസ്സാദിന്റെ (Hani Abu-Assad) പുതിയചിത്രമായ പാരഡൈസ്‌ നൗ (2005), നമ്മുടെ ചിന്തകളില്‍ ഒരിക്കലും വരാന്‍ സാധ്യതയില്ലാത്ത, ഏറ്റവും നെഗേറ്റെവ്‌ ആയി ചിത്രീകരിക്കപ്പെട്ട ചില ആളുകളുടെ-ആത്മഹത്യ കൊലയാളികളുടെ-ജീവിതങ്ങളെയും വിചാരലോകങ്ങളേയും നമുക്ക്‌ പരിചയപ്പെടുത്തുന്നു.&lt;br /&gt;&lt;br /&gt;                  പാരഡൈസ്‌ നൗ (Paradise Now) എന്ന പേരിന്‌ വാചികാര്‍ത്ഥത്തിലും പ്രയോഗാര്‍ത്ഥത്തിലും ഒന്നിലേറെ അര്‍ത്ഥസാധ്യതകള്‍ കണ്ടെത്താനാകും. പഴയനിയമത്തിലെ യഹൂദജനത്തിന്‌ യാഹോവ നല്‍കിയ വാഗ്ദത്തഭൂമി-ഭൂമിയിലെ പറുദീസ-ആയ പാലസ്തീന എന്നദേശത്തിന്റെ ഇന്നത്തെ അവസ്ഥ, ചാവേറാക്രമണത്തിനൊരുങ്ങുന്ന ഒരു ജിഹാദിയുടെ ഇപ്പോള്‍ത്തന്നെ പറുദീസ പ്രാപിക്കാം എന്ന വിശ്വാസം എന്നൊക്കെ വായിക്കാമെന്നതുപോലെ സിനിമയുടെ ശരീരവും ഈ അര്‍ത്ഥങ്ങളെല്ലാം പ്രക്ഷേപിക്കുന്നുണ്ട്‌. വെസ്റ്റ്‌ ബാങ്കിലെ നാബ്ലൂസ്‌ എന്ന സ്ഥലത്തെ ഒരു ഓട്ടൊമൊബെയില്‍ വര്‍ക്ഷോപ്പില്‍ അര്‍ധമനസ്സോടെ ജോലി ചെയ്യുകയും, സായാഹ്നങ്ങളില്‍ ഹൂക്ക വലിക്കുകയും, കസ്റ്റമേഴ്‌സിന്റെ കാറുകളില്‍ നിന്ന്‌ മോഷ്ടിച്ച സ്റ്റീരിയൊ ഉപയോഗിച്ച്‌ സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന ചിരകാല സുഹൃത്തുക്കളായ സയിദ്‌(Kais Nashef), ഖാലെദ്‌ (Ali Suliman) എന്നിവരുടെ നിരാശാഭരിതവും വിരസവുമായ ജീവിതത്തിന്റെ വിവരണത്തോടെ-യാണ്‌ ചിത്രം തുടങ്ങുന്നത്‌. തങ്ങള്‍ വളണ്ടിയര്‍മാരായിരുന്ന ഒരു ജിഹാദി-സംഘടന ഇരുവരെയും, പിറ്റേദിവസം ടെല്‍-അവീവില്‍ വെച്ച്‌ നടത്തേണ്ട ഒരു ആത്മഹത്യ ആക്രമണത്തിന്‌ തെരഞ്ഞെടുത്തതായി അറിയിക്കുമ്പോള്‍ അവരുടെ വിരസമായ ജീവിതം മറ്റൊരു ഗതി തേടുന്നു. ജീവിതത്തോട്‌ തികഞ്ഞ നിസംഗതയോടെ അവര്‍ പെരുമാറുന്നതിന്‌ കാരണം ചിന്തയിലെ അരാജകത്വമല്ല മറിച്ച്‌ തങ്ങളുടെ സമയമായി എന്ന തിരിച്ചറിവാണ്‌. തങ്ങളുടെ മരണസന്ദേശത്തോട്‌ 'ഞാനിപ്പോള്‍ തന്നെ മരിച്ച അവസ്ഥയിലാണ്‌' എന്നു ഖാലെദ്‌ &lt;a href="http://photos1.blogger.com/x/blogger/4473/3547/1600/734744/paradise-now-0.jpg"&gt;&lt;img style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://photos1.blogger.com/x/blogger/4473/3547/320/724846/paradise-now-0.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;പ്രതികരിക്കുമ്പോള്‍ അയാളുടെ നോട്ടത്തിലെ ശൂന്യത അതു വിശ്വസിക്കാനല്ലാതെ മറ്റൊന്നിനും നമ്മെ അനുവദിക്കുന്നില്ല. സ്വന്തം മണ്ണില്‍ അഭയാര്‍ഥികളെപ്പോലെ ജീവിക്കേണ്ടിവരുന്ന തങ്ങളുടെ അവസ്ഥയില്‍ ജീവിതം ജീവിക്കാവുന്ന ഒന്നല്ല അവര്‍ക്ക്‌. നാബ്ലൂസിനെ നരകം എന്നും ജയില്‍ എന്നും ഒന്നിലേറെ തവണ അവര്‍ വിശേഷിപ്പിക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;കൃത്യം ചെയ്യാനൊരുങ്ങുന്ന വ്യക്തികളിലേക്കാണ്‌ ആഖ്യാനത്തിന്റെ ശ്രദ്ധ ഒതുങ്ങുന്നത്‌. ഇത്‌ അവരെ വ്യക്തികളെന്ന നിലയില്‍ അടുത്തറിയാന്‍ സഹായിക്കുമെങ്കിലും പ്രയോഗത്തിലിരിക്കുന്ന രാഷ്ട്രീയചിന്തയുടെ വിശാല-സാമൂഹിക വീക്ഷണം നമുക്ക്‌ നഷ്ടപ്പെടുത്തുന്നു. ഇരുവരും അവരുടെ പിതാമഹന്മാരുടെ പ്രവൃത്തികളിലൂടെ കുടുംബത്തിന്‌ വന്നു ചേര്‍ന്ന ലജ്ജാകരമായ ഓര്‍മ്മകളിലേക്ക്‌ അവ്യക്തമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്‌. തന്റെ പിതാവ്‌ ഒരു collaborator (ഇസ്രായേലികള്‍ക്കുവേണ്ടി രഹസ്യമായി പ്രവൃത്തിച്ചിരുന്ന പാലസ്തീന്‍കാര്‍) ആയിരുന്നെന്ന് പിന്നീട്‌ സയീദ്‌ തുറന്ന് പറയുന്നുണ്ട്‌. നാണക്കേട്‌ തന്നെയാണ്‌ ഇവിടെ വിഷയം. ശക്തനായവന്‌ എക്കാലവും ദുര്‍ബലനെ കീഴ്‌പ്പെടുത്താനാകില്ല എന്ന രാഷ്ട്രീയ സന്ദേശം നല്‍കുക എന്നതിലുപരി, തനിക്കും തന്റെ കുടുംബത്തിനും തന്റെ വര്‍ഗത്തോടുള്ള കൂറും ആത്‌മാര്‍ഥതയും പ്രകടിപ്പിക്കുക, തന്റെ സമൂഹത്തിന്റെ ബഹുമാനവും അംഗീകാരവും നേടുക എന്നതൊക്കെയാണ്‌ ഒരു Suicide attack വഴി അതു നടത്തുന്ന പോരാളി പോലും ആഗ്രഹിക്കുന്നത്‌.&lt;br /&gt;&lt;br /&gt;&lt;a href="http://photos1.blogger.com/x/blogger/4473/3547/1600/341423/paradise-now-2.jpg"&gt;&lt;img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://photos1.blogger.com/x/blogger/4473/3547/320/360534/paradise-now-2.jpg" border="0" /&gt;&lt;/a&gt;ഈ ചിത്രത്തിന്റെ മുഖ്യ ഘടകങ്ങളില്‍ ഒന്നാണ്‌ ഒരു ചാവേര്‍-പോരാളിയുടെ അന്ത്യ മണിക്കൂറുകള്‍ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്ന വിധം. അവര്‍ക്ക്‌ കുളിയും ക്ഷൗരവും നല്‍കപ്പെടുന്നു, അവരുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍-മരണശേഷം അവര്‍ക്കും കുടുംബത്തിനും അഭിമാനം കൊണ്ടുവരും എന്നു വിശ്വസിക്കുന്നവ-തയ്യാറാക്കപ്പെടുന്നു, അവരുടെ അന്ത്യവാചകങ്ങള്‍ അടങ്ങിയ ടേപ്പുകള്‍ റെക്കോര്‍ഡ്‌ ചെയ്യുന്നു, അവരുടെ മരണശേഷം സമൂഹത്തിന്റെ എല്ലാ ശ്രദ്ധയും അവരുടെ കുടുംബങ്ങള്‍ക്ക്‌ ലഭിക്കും എന്ന വാഗ്‌ദാനങ്ങള്‍ നല്‍കപ്പെടുന്നു. ഇതെല്ലാം ചെറുതല്ലാത്ത വ്യത്യാസങ്ങള്‍ അവരിലുണ്ടാക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;മതപരമായ ചില ചിഹ്നങ്ങളും സംവിധായകന്‍ ഉപയോഗിക്കുന്നുണ്ട്‌. തന്റെ മരണശേഷം എന്തു സംഭവിക്കും എന്നു ഖാലെദ്‌ ജമാലിനോട്‌ (ആക്രമണ പദ്ധതി തയ്യാറാക്കിയ നേതാക്കളിലൊരാള്‍) ചോദിക്കുമ്പോള്‍ പറുദീസയില്‍ നിന്നും വരുന്ന മാലാഖമാരെപ്പറ്റി അവ്യക്തമായി ചിലത്‌ ജമാല്‍ പറയുന്നുണ്ട്‌. ഖാലെദും സയീദും കൂടെയുള്ള 11 പേരോടു കൂടി അത്താഴത്തിനിരിക്കുന്ന രംഗം തീര്‍ച്ചയായും ഡാവിഞ്ചിയുടെ The Last supper ഓര്‍മ്മിപ്പിക്കുന്നു. പാലസ്തീനിയന്‍ ജനസംഖ്യയിലെ നല്ലൊരു ശതമാനം, യാസര്‍ അറാഫത്തിന്റെ വിധവയടക്കം ക്രിസ്ത്യന്‍ പാരമ്പര്യമുള്ളവരാണെന്ന വസ്തുത ഓര്‍ക്കുമ്പോള്‍ ഇത്‌ തികച്ചും ശ്രദ്ധേയമാണ്‌. ഇത്‌ എന്താണര്‍ഥമാക്കുന്നത്‌...? അവര്‍ തങ്ങളെതന്നെ എങ്ങനെ കാണുന്നു എന്നതാണോ...? അതോ ചലചിത്രകാരന്‍ അവരെ എങ്ങനെ കാണുന്നു എന്നതിന്റെ പ്രതിഫലനമാണോ അത്‌...ചാവേറുകളുടെ രക്തസാക്ഷിത്വത്തോട്‌ സംവിധായകന്റെ മനോഭാവം ഇവിടെ ദര്‍ശിക്കാമോ..? അതോ ഇത്‌ വെറുമൊരു irony യാണോ..? പക്ഷെ, ക്രിസ്തു ക്രൈസ്തവ വിശ്വാസത്തിലെ രക്ഷ സാധിച്ചത്‌ കുരിശിലെ നാണക്കേട്‌ ആശ്ലേഷിച്ചത്‌ വഴിയായിരുന്നു...&lt;br /&gt;&lt;br /&gt;കഥാനായകരോട്‌ ആക്രമത്തില്‍ നിന്നും പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നത്‌ ഇവിടെയും സ്ത്രീ തന്നെയാണ്‌. പാലസ്തീനിലെ സമൂഹത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു രക്തസാക്ഷിയുടെ മകളായ സുഹ, തന്റെ അഛന്റെ മരണം നല്‍കുന്ന മഹത്വത്തേക്കാളും അഛന്റെ ജീവിതമായിരുന്നു വിലപ്പെട്ടത്‌ എന്നു തുറന്നു പറയുന്നുണ്ട്‌. സയീദിനു സുഹയോട്‌ പ്രണയപരമായ ഒരു ആകര്‍ഷണമുണ്ടാ-യിരുന്നെന്ന് നാം മനസ്സിലാക്കുന്നുണ്ട്‌. പക്ഷെ, സുഹ തന്നെക്കാളും സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്ന കുടുംബത്തില്‍ നിന്നും ഉള്ളവളാണെന്ന ബോധം അവനെ പിന്തിരിപ്പിക്കുന്നു. ഈ ചിത്രത്തില്‍ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ ഒരേ ഒരു ശബ്ദം സുഹയുടെതു മാത്രമാണ്‌. പക്ഷേ അവള്‍ സംസാരിക്കുന്നത്‌ അവിശ്വാസിയായ ഒരു മതനിരപേക്ഷവാദിയുടെ ശബ്ദത്തിലാണ്‌. ചില മുസ്ലീമുകള്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ ഖുര്‍ ആന്‍ ആത്മഹത്യയെ അപലപിക്കുന്നു എന്നതിനാല്‍ തന്നെ ആത്മഹത്യാ-തീവ്രവാദത്തിനു ഇസ്ലാമില്‍ നീതീകരണമില്ല എന്നു വാദിക്കുന്നതിന്‌ പകരം ഖാലെദ്‌ പ്രതീക്ഷിക്കുന്ന പറുദീസ അവന്റെ ഭാവനയില്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ്‌ സുഹ പറയുന്നത്‌. ഖാലെദാകട്ടെ, ഈ നരകത്തില്‍ ജീവിക്കുന്നതിനേക്കാളും തനിക്ക്‌ താത്‌പര്യം തന്റെ ഭാവനയിലെ പറുദീസയില്‍ ജീവിക്കുന്നതാണെന്ന്‌ തിരിച്ചടിക്കുന്നു.&lt;br /&gt;&lt;br /&gt;ഇസ്രായേലിന്റെ അധിനിവേശ പ്രവണതയോട്‌ എല്ലാ കഥാപാത്രങ്ങളും &lt;a href="http://photos1.blogger.com/x/blogger/4473/3547/1600/253950/paradise-now.jpg"&gt;&lt;img style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://photos1.blogger.com/x/blogger/4473/3547/320/393342/paradise-now.jpg" border="0" /&gt;&lt;/a&gt;എതിരായിരിക്കുമ്പോള്‍ തന്നെ അതിനെ എങ്ങനെ നേരിടണം എന്ന കാര്യത്തില്‍ ഏകാഭിപ്രായമില്ല. തങ്ങളുടെ സമൂഹത്തില്‍ തന്നെ എന്തൊക്കെയോ തകരാറുണ്ട്‌ എന്ന്‌ അവര്‍ മനസ്സിലാക്കുന്നുമുണ്ട്‌. രക്തസാക്ഷി-കളുടെ അന്ത്യവാചകം ആലേഖനം ചെയ്ത ടേപ്പുകളേക്കാള്‍ ആവശ്യകാരുള്ളത്‌ collaborator-മാരുടെ കുമ്പസാരമടങ്ങിയ ടേപ്പുകള്‍ക്കാണ്‌. പാലസ്തീനികളുടെ ബീജഗുണം നശിപ്പിക്കാനായി ഇസ്രായേല്‍ക്കാര്‍ നദിയില്‍ വിഷം കലര്‍ത്തിയെന്ന ഒരു ആരോപണം ഒരു ടാക്സി ഡ്രൈവര്‍ ഉന്നയിക്കുന്നുണ്ട്‌. ഖാലെദ്‌ തന്റെ അന്ത്യവാചകങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്ന സമയം ജമാലിന്റെ ശ്രദ്ധമുഴുവന്‍ തന്റെ മുന്‍പിലെ ഭക്ഷണം ആസ്വദിക്കുന്നതിലാണെന്ന്‌ -തങ്ങളുടെ നേതാക്കന്മാര്‍ തങ്ങളെ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന്‌- ഖാലെദ്‌ തന്നെ കാണുന്നുണ്ട്‌. ഇസ്രായേലിന്റെ അധിനിവേശം തന്നെ പാലസ്തീനിയന്‍ പ്രതിരോധങ്ങള്‍ക്ക്‌ നീതികരണമാകുന്നുവെന്ന്‌ ഖാലെദ്‌ പറയുമ്പോള്‍, ആക്രമരഹിതമായ മറ്റൊരു രീതി സാധ്യമാണെന്ന്‌ സുഹ വിശ്വസിക്കുന്നു.&lt;br /&gt;&lt;br /&gt;                   കൃത്യനിര്‍വഹണത്തിനൊരുങ്ങുന്ന സയീദും ഖാലെദും അതിര്‍ത്തിയില്‍ വെച്ചുണ്ടാകുന്ന അപ്രതീക്ഷിത സംഭവത്തില്‍ വേര്‍പിരിയുകയാണ്‌. സയീദിന്‌ തന്നെ പറഞ്ഞയച്ചവരുടെ അടുത്തെത്താനാവുന്നില്ല എന്നതിനാല്‍ അവന്റെ കുടുംബചരിത്രമറിയാവുന്ന തീവ്രവാദികള്‍ അവന്‍ തങ്ങളെ ഒറ്റിക്കൊടുക്കുമെന്ന്‌ സംശയിക്കുന്നു. സയീദിനെ കണ്ടെത്തിയാല്‍ മാത്രമേ തങ്ങളുടെ ദൗത്യം തുടര്‍ന്നു കൊണ്ടുപോകാന്‍ സാധിക്കൂ എന്നറിയാവുന്ന ഖാലെദ്‌ സയീദിനു വേണ്ടി തെരച്ചില്‍ ആരംഭിക്കുകയാണ്‌. പിന്നീട്‌ ചിത്രം മുന്നേറുന്നത്‌ ഖാലെദിന്റെ അന്വേഷണങ്ങളില്‍ കൂടിയാണ്‌. അവര്‍ കണ്ടുമുട്ടിയാല്‍ ഉണ്ടാകാവുന്ന ദുരന്തം മറന്ന്‌ ഒരു വേള നാമും ആഗ്രഹിച്ചുപോകുന്നു, അവര്‍ കണ്ടുമുട്ടിയിരുന്നെങ്കിലെന്ന്‌. സിനിമയുടെ ഭാഷയെ അത്രമേല്‍ തന്മയത്വത്തോടെ സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;                      1999-ല്‍ സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്ത തമിഴ്‌ ചലചിത്രം The Terrorist ഒരു തീവ്രവാദിയുടെ യാത്രകളെ അനുധാവനം ചെയ്ത ചിത്രം എന്ന നിലയില്‍ ഇവിടെ ഓര്‍മ്മിക്കപ്പെടേണ്ടതാണ്‌. പക്ഷേ സന്തോഷ്‌ ശിവന്റെ ചിത്രം രാഷ്ട്രീയമായ വാദങ്ങളോ പ്രതിവാദങ്ങളോ ഇല്ലാത്ത ഒരു വൈകാരിക യാത്രയായിരുന്നു. അപകടകരമായ &lt;a href="http://photos1.blogger.com/x/blogger/4473/3547/1600/15130/paradise-now-8.jpg"&gt;&lt;img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://photos1.blogger.com/x/blogger/4473/3547/320/846586/paradise-now-8.jpg" border="0" /&gt;&lt;/a&gt;സാഹചര്യങ്ങളില്‍, യഥാര്‍ത്ഥമായ ലൊക്കേഷനു-കളില്‍ ചിത്രീകരിച്ച പാരഡൈസ്‌ നൗ ഒരേ സമയം ഫിക്‌ഷണലും റിയലിസ്റ്റിക്കും ആകുന്നുണ്ട്‌. നിരാശ, വൈരാഗ്യം, ലജ്ജ എന്നിവയാലൊക്കെ സ്വാധീനിക്കപ്പെട്ട്‌ ഒരു മനുഷ്യന്‍ എങ്ങനെ പൈശാചികമായ കൃത്യങ്ങളില്‍ എത്തിപ്പെടാം എന്ന്‌ ഹാനി അബു-അസ്സദ്‌ ഈ ചിത്രത്തിലൂടെ കാണിച്ചു തരുന്നു. പാലസ്തീനിയന്‍ ജീവിതങ്ങളിലെ സങ്കീര്‍ണതകളെ അനാവരണം ചെയ്യുന്ന ഒരു രാഷ്ട്രീയസിനിമ ആകുമ്പോള്‍ തന്നെ ആഖ്യാനത്തിലെ കൈയ്യൊതുക്കം, സസ്‌പെന്‍സ്‌ എന്നിവയൊക്കെ കൊണ്ട്‌ ഈ ചിത്രം കാണികളെ പ്രകോപിപ്പിക്കുക മാത്രമല്ല തൃപ്‌തിപ്പെടുത്തുകയും ചെയ്യുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-116749803018269880?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/116749803018269880/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=116749803018269880' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/116749803018269880'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/116749803018269880'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2006/12/2005.html' title='പാരഡൈസ്‌ നൗ (2005)'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>8</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-116315345738972968</id><published>2006-11-10T04:45:00.001-05:00</published><updated>2009-09-07T15:41:50.937-04:00</updated><category scheme='http://www.blogger.com/atom/ns#' term='ജർമ്മൻ'/><category scheme='http://www.blogger.com/atom/ns#' term='ഓസ്കാര്‍'/><title type='text'>ഡൌണ്‍ഫാള്‍ (2004)</title><content type='html'>&lt;a href="http://photos1.blogger.com/blogger/4473/3547/1600/downfall1.0.jpg"&gt;&lt;img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://photos1.blogger.com/blogger/4473/3547/400/downfall1.jpg" border="0" /&gt;&lt;/a&gt; വീര്‍പ്പുമുട്ടിക്കുന്ന, claustrophobic ആയ സ്ഥലങ്ങളില്‍ സംഭവിക്കുന്ന വിഭ്രമാത്മക സ്വഭാവമുള്ള ദുരന്തനാടകങ്ങള്‍ എന്നതാണ്‌ ജര്‍മ്മന്‍ സംവിധായകനായ ഒലിവര്‍ ഹെഷ്ബിഗലിന്റെ സിനിമകളുടെ ഏറ്റവും എളുപ്പം തിരിച്ചറിയപ്പെടുന്ന പൊതുസ്വഭാവം. ആഖ്യാനത്തില്‍ ശ്രധേയമായ ഒരു ഘടകമാണ്‌ അധികാരം, അതിന്റെ (ദുര്‍)വിനിയോഗം എന്നിവയ്ക്ക്‌ സംവിധായകന്‍ നല്‍കുന്ന സവിശേഷ പരിചരണം. ദാസ് എക്സ്പെരിമെന്റ് അധികാരഘടനയുടെ നിര്‍മ്മാണത്തെയും അത്‌ മനുഷ്യനെ എത്രമാത്രം മലീമസമാക്കുന്നുവെന്നതിന്റെയും മന:ശാസ്ത്ര-പരമായ അന്വേഷണമായിരുന്നുവെങ്കില്‍ ഡൌണ്‍ഫാള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ ഒരു അധികാര കേന്ദ്രത്തിനു സംഭവിച്ച അനിവാര്യമായിരുന്ന തകര്‍ച്ചയുടെ നേര്‍കാഴ്‌ചയാണ്‌. 1945-ല്‍ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടുകൂടി സംഭവിച്ച നാസിജര്‍മ്മനി-യുടെ പരാജയവും ലോകം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരുന്ന വികലമായ ഒരു തത്വശാസ്ത്രത്തിന്റെ പ്രഭവകേന്ദ്രങ്ങളുടെ പതനവുമാണ്‌- ഹിറ്റ്ലറുടെ മരണം ഉള്‍പ്പെടെ- ചിത്രത്തിന്റെ ഇതിവൃത്തം.&lt;br /&gt;&lt;br /&gt;ചിത്രം തുടങ്ങുന്നത്‌ ഹോഡ് യുങ്ങ്‌ (Troudl Joung- Alexandra Maria Lara) എന്ന യുവതി ഹിറ്റ്ലറുടെ സെക്രട്ടറി തസ്‌തികയില്‍ ജോലിക്കായുള്ള അഭിമുഖത്തിനെ-ത്തുന്നതോടെയാണ്‌. ലോകയുദ്ധത്തിന്റെ അവസാനം വരെ, അതായത്‌ ഹിറ്റ്ലറുടെ മരണം വരെ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു ഹോഡ് യുങ്ങ്‌ എന്നതിനാല്‍ ഹിറ്റ്ലറുടെ കഥ പറയാന്‍ മറ്റാരേക്കാളും ആധികാരികത ഇവര്‍ക്കവകാശപ്പെടാം. ചരിത്രകാരനായിരുന്ന യൊവാക്കിം ഫെസ്റ്റിന്റെ Inside Hitler's Bunker, യുങ്ങിന്റെ തന്നെ ഓര്‍മക്കുറിപ്പുകള്‍ എന്നിവയെ ഉപജീവിച്ചാണ്‌ ഈ ചലച്ചിത്രം നിര്‍മ്മിക്ക-പ്പെട്ടിട്ടുള്ളത്‌. ഡൌണ്‍ഫാളിന്റെ തുടക്കത്തിലും ഒടുക്കത്തിലും അവര്‍ ആഖ്യാതാവായി പ്രത്യക്ഷപ്പെടുന്നുമുണ്ട്. എന്നാല്‍ ഈ സിനിമയുടെ നിര്‍മ്മാണപ്രവൃത്തികള്‍ തീരുന്നതിനു മുന്‍പേ അവര്‍ മരണപ്പെടുകയുണ്ടായി. ചിത്രത്തിന്റെ തുടക്കത്തില്‍ ഒരു ക്ളോസ്‌ അപ്പ് ദൃശ്യത്തില്‍ യുങ്ങ് ഇങ്ങനെ സംസാരിക്കുന്നു...I should be angry with this child or that i shouldn't forgive her for not realising the horrors of that monster, before it was too late. ഇത്‌ ഒരു ക്ഷമാപണവും വെളിപ്പെടുത്തലുമാണ്‌. സ്ഫോടനാത്മകമായ ഒരു വിഷയം കൈകാര്യം ചെയ്യുന്നതിനു മുന്‍പുള്ള സംവിധായകന്റെ ജാമ്യം തേടലായും ഇതിനെ കാണാം. ഹിറ്റ്ലറെ ഒരു monster ആയല്ലാതെ മറ്റെന്തെങ്കിലുമായി കാണാന്‍ ഹോളിവുഡ് രൂപപ്പെടുത്തിയ സിനിമ ആസ്വാദന ബോധമുള്ള ഒരാള്‍ക്കും എളുപ്പമാകില്ല. അതുകൊണ്ട്‌ ഹിറ്റ്ലറുടെ മാനുഷിക ഭാവങ്ങള്‍ അവതരിപ്പിക്കുന്നതിന്‌, അയാള്‍ ഒരു monster തന്നെയായിരുന്നുവെന്ന്‌ നിങ്ങളെപ്പോലെ ഞാനും സമ്മതിക്കുന്നു എന്ന്‌ വ്യംഗമായ ഒരു പ്രസ്താവന കൊണ്ട്‌ കൈ കഴുകുകയാണ്‌ സംവിധായകന്‍. ലോകചരിത്രത്തെതന്നെ മാറ്റി മറിച്ച ഈ വ്യക്തിയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി പക്ഷങ്ങളില്ലാത്ത ഒരു സിനിമ ഇതിനു മുന്‍പു വന്നിട്ടില്ല എന്നതു മാത്രം മതി ഡൌണ്‍ഫാളിന്റെ രാഷ്‌ട്രീയപ്രാധാന്യം മനസ്സിലാക്കാന്‍. ഈ വിഷയത്തിന്റെ delicateness ആവാം അതിനു കാരണം.&lt;br /&gt;&lt;br /&gt;&lt;a href="http://photos1.blogger.com/blogger/4473/3547/1600/downfall.5.jpg"&gt;&lt;img style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://photos1.blogger.com/blogger/4473/3547/400/downfall.jpg" border="0" /&gt;&lt;/a&gt; ഹിറ്റ്ലര്‍ ഉള്‍പ്പെടുന്ന video footage കള്‍ വളരെ കുറവായിരുന്നെന്ന്‌ ഡൌണ്‍ഫാളില്‍ ഹിറ്റ്ലറെ അവതരിപ്പിച്ച ബ്രൂണോ ഗാന്‍ഷ്‌ പറയുന്നു. അദ്ദേഹത്തിന്റെ സമ്മതത്തോടെ ചിത്രീകരിച്ച ചില പ്രസംഗങ്ങള്‍ മാത്രമാ-യിരുന്നു അവ. ഒരിക്കല്‍ ഫിന്‍ലാന്‍ഡ് സന്ദര്‍ശിച്ച വേളയില്‍ മറഞ്ഞിരുന്ന്‌ ഒരാള്‍ ഹിറ്റ്ലറെ ചിത്രീകരിച്ചതിന്റെ അവശേഷി-ച്ച ഒരു പ്രതി 1991-ല്‍ ലഭിക്കുകയുണ്ടാ-യി. ഹിറ്റ്ലറെ അവതരിപ്പിക്കുമ്പോള്‍ 11 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ footage അല്ലാതെ ഹിറ്റ്ലറെ നേരില്‍ കണ്ടിരുന്ന ചിലരുടെ ഓര്‍മ്മകളും തന്നെ സഹായിച്ചതായി ഗാന്‍ഷ്‌ പറയുന്നു. ഗാന്‍ഷിന്റെ ഹിറ്റ്ലര്‍ നമ്മുടെ മനസ്സില്‍ നാം നിര്‍മ്മിച്ചേക്കാവുന്ന ഹിറ്റ്ലറുമായി 100 ശതമാനവും യോജിക്കുന്നു. പാര്‍കിന്‍സണ്‍സ്‌ രോഗം കൊണ്ടുള്ള വിറയല്‍, അധികാരത്തിന്റെ ധാര്‍ഷ്‌ട്യം, ക്രൂരമായ ഒരു നിശബ്‌ദത ഇതെല്ലാം ഗാന്‍ഷ് വിശദമായി അവതരിപ്പിക്കുന്നു. ഏതൊരു കണക്കെടുപ്പിലും ലോകസിനിമയിലെ തന്നെ മികച്ച കഥാപാത്ര-ങ്ങളിലൊന്നായി എണ്ണപ്പെടാനുള്ള യോഗ്യതയൊക്കെ ഗാന്‍ഷിന്റെ ഹിറ്റ്ലര്‍ക്കുണ്ട്‌.&lt;br /&gt;&lt;br /&gt;സംഭവങ്ങളില്‍ നിന്ന്‌ സംഭവങ്ങളിലേക്ക്‌ മുന്നേറുന്ന ഒരു തുടരാഖ്യാന രീതിയല്ല ഡൌണ്‍ഫാളിന്റേത്‌. വേറിട്ടു നില്‍ക്കുന്ന സംഭവങ്ങള്‍ ഒന്നൊന്നായി അവതരിപ്പിക്കുന്നു. ആഖ്യാനത്തിന്‌ ഒരു രേഖീയത (linearity) കൈ വരുന്നത്‌ വളരെക്കഴിഞ്ഞാണ്‌. ജര്‍മ്മനിയെ ഓരോ വശങ്ങളില്‍ നിന്നും സഖ്യശക്തികള്‍ ആക്രമിക്കുമ്പോള്‍ ബങ്കറിലിരുന്ന്‌ ഒരു virtual army യെക്കൊണ്ട്‌ യുദ്ധതന്ത്രങ്ങള്‍ മെനയുകയാണ്‌ ഹിറ്റ്ലര്‍. തന്റെ സൈന്യത്തി-ന്റെ ഓരോ വിഭാഗത്തേയും ശത്രുക്കള്‍ പരാജയപ്പെടുത്തി എന്നറിയുമ്പോള്‍ ആര്യരക്തമുള്ള ഒരു പുതിയ സൈന്യം ജര്‍മ്മനിയെ രക്ഷിക്കാന്‍ വരും എന്നു തന്നെയാണ്‌ അയാള്‍ കരുതുന്നത്‌. മഹായുദ്ധങ്ങളെ അതി-ജീവിക്കുന്ന ജര്‍മ്മനി സര്‍വ്വശക്തയാകുമ്പോള്‍ നഗരങ്ങള്‍ എങ്ങനെ ഒരുക്കപ്പെടണം എന്നു കൂടി അയാള്‍ സ്വപ്നം കാണുന്നുണ്ട്‌. അനിവാര്യമായ തകര്‍ച്ചയെ മനസ്സുകൊണ്ടെങ്കിലും നേരിടുക എന്നതാവാം ഇതുപോ-ലെ ഭ്രാന്തന്‍ സ്വപ്നങ്ങള്‍ കൊണ്ട്‌ അയാള്‍ ചെയ്തത്‌.&lt;br /&gt;&lt;br /&gt;&lt;a href="http://photos1.blogger.com/blogger/4473/3547/1600/downfall2.jpg"&gt;&lt;img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://photos1.blogger.com/blogger/4473/3547/400/downfall2.jpg" border="0" /&gt;&lt;/a&gt;എന്നാല്‍ ഈ ഭ്രാന്തൊന്നുമില്ലാത്ത, തന്റെ നായെ ഓമനിക്കുകയും കാമുകി-യോടും സെക്രട്ടറിയോടും സൌമ്യതയോടെ പെരുമാറുകയും ചെയ്യുന്ന ഒരു അപര വ്യക്തിത്വം കൂടി ഹിറ്റ്ലറിനുണ്ടായിരുന്നതായി Downfall പറയുന്നു. ജര്‍മ്മനി ഒന്നൊന്നായി തകരുമ്പോള്‍ പരാജയബോധം ബാധിക്കാതെ കൂടെ-യുള്ളവരെ ഉത്തേജിപ്പിക്കാനായി ബങ്കറിനുള്ളില്‍ ആഘോഷങ്ങള്‍ നടത്തുന്ന ഈവ ബ്രൌണ്‍ (Juliane Kohler) മറക്കാനാവാത്ത ചില രംഗങ്ങള്‍ ഒരുക്കുന്നുണ്ട്‌. മരണത്തെയും പരാജയത്തെയും ഭയന്ന്‌ ഒട്ടേറെ പേര്‍ ഹിറ്റ്ലറെ വിട്ട്‌ ഗ്രാമപ്രദേശങ്ങളിലേക്ക്‌ പരക്കം പായുമ്പോള്‍ ചിലരാകട്ടെ, ഫ്യൂററോടുള്ള വിശ്വാസ്യത പ്രഖ്യാപിച്ചുകൊണ്ട്‌ ബങ്കറില്‍ തന്നെ കഴിയുന്നു. ആസന്നമായ മരണത്തിന്‌ മുന്‍പ് മഗ്ദ ഗോബ്ബള്‍സ് തന്റെ മക്കളെ ഓരോരുത്തരെയായി വിഷം കൊടുത്ത്‌ വധിക്കുന്ന അതിതീവ്രമായ ഒരു രംഗമുണ്ട്‌ ഡൌണ്‍ഫാളില്‍. അവസാനത്തോടടുക്കുമ്പോള്‍ ആത്മഹത്യകളുടെ ഒരു ഘോഷയാത്ര തന്നെ നാം കാണുന്നു. തന്റെ കൂടെയു-ള്ളവരെ ആത്മഹത്യക്ക്‌ ഫ്യൂറര്‍ തന്നെ നിര്‍ബന്ധിക്കുന്നുമുണ്ട്‌. ലൈംഗിക സദാചാരത്തിന്‌ വലിയ പ്രാധാന്യം കൊടുത്തിരുന്ന ഒരു സമൂഹമായിരുന്നു നാസികളുടേത്‌. അടുത്തുകൊണ്ടിരിക്കുന്ന മരണത്തെ കുറിച്ചുള്ള ഭയം ആദ്യം ഗ്രസിക്കുന്നത്‌ അവര്‍ പേറുന്ന ഈ സദാചാരത്തെ തന്നെയാണെന്ന്‌ ബങ്കറിനുള്ളിലെ സമൂഹരതിയുടെ ഒറ്റ ഷോട്ടിലൂടെ സംവിധായകന്‍ പറയുന്നു.&lt;br /&gt;&lt;br /&gt;&lt;a href="http://photos1.blogger.com/blogger/4473/3547/1600/downfall4.jpg"&gt;&lt;img style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://photos1.blogger.com/blogger/4473/3547/400/downfall4.jpg" border="0" /&gt;&lt;/a&gt;തനിക്ക്‌ മരണമല്ലാതെ മറ്റൊരു മാര്‍ഗവും അവശേഷിക്കുന്നില്ല എന്നറിയുന്ന ഹിറ്റ്ലര്‍ ഒട്ടും പതറുന്നില്ല. അവിടെ അയാളുടെ ഒരു നിര്‍ബന്ധം തന്റെ മൃതശരീരം ഒരു കാരണവശാലും ശത്രുക്കള്‍ക്ക്‌ ലഭിക്കരുത്‌ എന്നാണ്‌. ചരിത്രം തന്നെ കുറ്റവാളിയെന്ന്‌ വിധിക്കും എന്നയാള്‍ക്കറിയാം.എന്നാല്‍ അതേറ്റെടുക്കുന്നതില്‍ അയാള്‍ക്ക് തെല്ലും വൈമനസ്യമില്ല. ഈ ചലച്ചിത്രം ഏതാണ്ട്‌ പൂര്‍ണ്ണമായും ബങ്കറിനുള്ളില്‍ തന്നെയാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌. ഉപരിതലത്തിന്റെ സ്ഫോടനങ്ങള്‍ ബങ്കറിനെയും പ്രേക്ഷക-നെയും ഒരു പോലെ പിടിച്ച്‌ കുലുക്കുന്നു-ണ്ട്‌. ഒട്ടും സുഖകരമല്ലാത്ത കാഴ്ചകള്‍ ഒരുക്കുന്നുവെങ്കിലും Downfall എന്ന ചലചിത്രം ഒരു അന്താരാഷ്ട്ര വിജയം തന്നെയായിരുന്നു. Downfall ഹിറ്റ്ലറെ ഒരു monster ആയി ചിത്രീകരിക്കാതെ മനുഷ്യനായി വരച്ചു കാട്ടുന്നു. എന്നാല്‍ പ്രേക്ഷകനില്‍ അയാളോട്‌ സഹാനുഭൂതികള്‍ ഉണര്‍ത്തുന്നില്ല. ഒരു first-person-medium ആയ സിനിമയില്‍ നായകന്‍ എത്ര ദുഷ്ടനായാലും പ്രേക്ഷകമനസ്സ്‌ അയാള്‍ക്കൊപ്പമാകും സഞ്ചരിക്കുക. ഇവിടെ അത്‌ സംഭവിക്കുന്നില്ല എന്നോര്‍ക്കുമ്പോള്‍ മാത്രമാണ്‌ ഈ വിഷയത്തെ എത്ര സൂക്ഷ്മതയോടെയാണ്‌ സംവിധായകന്‍ കൈകാര്യം ചെയ്തതെന്ന്‌ ബോധ്യമാകുക. ഹിറ്റ്ലര്‍ എന്തു ചെയ്തു എന്നല്ല മറിച്ച്‌ അയാള്‍ എന്തായിരുനു എന്നും അയാള്‍ക്ക് എന്തു സംഭവിച്ചു എന്നുമാണ്‌ ഈ സിനിമ അന്വേഷിക്കുന്നത്‌. കഥ പറയുന്ന യുങ്ങാവട്ടെ ഹിറ്റ്ലറുടെ ക്രൂരതകളെക്കുറിച്ചൊന്നും അറിയാതെയാണ്‌ ബങ്കറിനുള്ളില്‍ കഴിഞ്ഞിരുന്നതെങ്കിലും അറിവില്ലായ്മ തന്നെ വലിയ കുറ്റമാണെന്ന്‌ സ്വയം കുറ്റപ്പെടുത്തുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;ഹിറ്റ്ലര്‍ ഒരു മനുഷ്യനായിരുന്നു എന്നതിലുപരി അയാളെ ഒരു monster possessed by devil ആയി കാണാ-നാണ്‌ ആളുകള്‍ക്ക് താത്പര്യം. അങ്ങനെ ചെയ്യുമ്പോളാകട്ടെ മനുഷ്യന്റെ ക്രൂരത ഏതളവുവരെയാകാം എന്നതിന്റെ ചരിത്രത്തെളിവുകള്‍ വിസ്മരിച്ച്‌ ഭരണകൂടങ്ങളെ അനിഷേധ്യങ്ങളായി കരുതി അംഗീകരിക്കു-കയാവും നമ്മള്‍ ചെയ്യുക. ഹിറ്റ്ലറെ മനുഷ്യനായി കാണുന്ന ഒരു സിനിമ ചരിത്രത്തിനാവശ്യമുണ്ട്‌. ഇനിയും മറ്റൊരു ഹിറ്റ്ലര്‍ മനുഷ്യ സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്നേക്കാം എന്ന സത്യത്തെ ഓര്‍മ്മപ്പെടുത്താന്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/32446917-116315345738972968?l=thinkingframes.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thinkingframes.blogspot.com/feeds/116315345738972968/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=32446917&amp;postID=116315345738972968' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/116315345738972968'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/32446917/posts/default/116315345738972968'/><link rel='alternate' type='text/html' href='http://thinkingframes.blogspot.com/2006/11/2004.html' title='ഡൌണ്‍ഫാള്‍ (2004)'/><author><name>റോബി</name><uri>http://www.blogger.com/profile/09213638932935201911</uri><email>Roby.Kurian@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01018944266243538797'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>14</thr:total></entry><entry><id>tag:blogger.com,1999:blog-32446917.post-116070956248617581</id><published>2006-10-12T22:59:00.005-04:00</published><updated>2009-09-07T15:39:10.151-04:00</updated><category scheme='http://www.blogger.com/atom/ns#' term='ജർമ്മൻ'/><category scheme='http://www.blogger.com/atom/ns#' term='ത്രില്ലർ'/><title type='text'>ദാസ്‌ എക്‌സ്‌പെരിമെന്റ്‌ (2002)</title><content type='html'>&lt;div align="justify"&gt;            കര്‍ശനമായ ഒരു വാക്കുണ്ടാക്കുന്ന വേദനയോ, പുറത്തു പോകാന്‍ പറയുന്ന ഒരാജ്‌ഞയുണ്ടാക്കുന്ന അപകര്‍ഷതയോ, ഒരു സെക്കന്റ്‌ കൂടുതല്‍ നേരം നീണ്ടു നിന്ന ഒരു പുരുഷന്റെ നോട്ടമുണ്ടാക്കുന്ന പരിഭ്രമമോ തൊട്ട്‌ എതിരാളി അടച്ചിട്ട ഒരു മുറിയിലിരുന്ന്‌ അറപ്പോടുകൂടി പുറംതള്ളുന്ന മലമായുള്ള സങ്കല്‍പം വരെ പരന്നു കിടക്കുന്നു ഇരയുടെ മാനസികലോകം.              മരുഭൂമികള്‍ ഉണ്ടാകുന്നത്‌ (ആനന്ദ്‌)&lt;br /&gt;&lt;br /&gt;&lt;a href="http://photos1.blogger.com/blogger/4473/3547/1600/dasexperiment.jpg"&gt;&lt;img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://photos1.blogger.com/blogger/4473/3547/320/dasexperiment.jpg" border="0" /&gt;&lt;/a&gt; കുപ്രസിദ്ധമായ സ്റ്റാന്‍ഫോര്‍ഡ്‌ പ്രിസണ്‍ എക്‌സ്‌പെരിമെന്റിനെ ഉപജീവിച്ച്‌ ജര്‍മ്മന്‍ സംവിധായകനായ Oliver Hersbiegel സംവിധാനം ചെയ്ത ചിത്രമാണ്‌ Das xperiment (2002). വളരെ പരന്ന ഒരര്‍ത്‌ഥത്തില്‍ എന്തായിരിക്കരുത്‌ സിനിമ എന്ന പൊതുബോധത്തിന്റെ വിപരീതങ്ങളാണ്‌ അദ്ദേഹത്തിന്റെ സിനിമകള്‍. പുറംകാഴ്ചയില്‍ ഹോളിവുഡ്‌ ചിത്രങ്ങളുടെ സൌന്ദര്യബോധം പിന്തുടരുകയും സംഭ്രമാത്‌മകമായ ഒരു ത്രില്ലര്‍ ആയിരിക്കുകയും ചെയ്യുമ്പോഴും ഈചിത്രം ഒരു വിനോദമാകാതെ അതുള്‍ക്കൊള്ളുന്ന രാഷ്ട്രീയബോധത്തിന്റെ ഉള്‍കാഴ്‌ച കൊണ്ട്‌ വ്യത്യസ്‌ഥവും ശ്രദ്ധേയവുമാകുന്നു. ചരിത്രാതീത കാലം മുതല്‍ നില-നില്‍ക്കുന്ന ഇര, വേട്ടക്കാരന്‍ എന്നീ അപരദ്വന്ദങ്ങളുടെ പരസ്‌പരപൂരകത്വം, അവയുടെ സാമൂഹ്യനിര്‍മ്മിതി, പരിപാലനം എന്നിവയെ കുറിച്ചുള്ള അസ്വഭാവികമായ ഒരു അന്വേഷണമാണ്‌ ഈ ചിത്രം എന്നു പറയാം. അസാധാരണമായ സംഘര്‍ഷങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയമാ-കുമ്പോള്‍ വ്യക്‌തികളിലുണ്ടാവുന്ന മാനസികവും സ്വഭാവപരവുമായ വ്യതിയാനങ്ങള്‍ പഠിക്കാനായി ഒരു ഗവേഷണസംഘം ഒരുങ്ങുന്നിടത്താണ്‌ സിനിമ തുടങ്ങുന്നത്‌. പരീക്ഷണത്തിന്റെ ഇടം ഒരു സാങ്കല്‍പിക തടവറ-യാണ്‌. സന്നദ്ധരായ ഇരുപത്‌ വ്യക്തികളെ ഭീമമായ ശമ്പളം വാഗ്‌ദാനം ചെയ്ത്‌ രണ്ടാഴ്ച സമയത്തേക്കുള്ള പരീക്ഷണത്തിനായി ഒരുക്കുന്നു. ടെരെക് ഫഹ്ദ് (Morris Bleibtreu) എന്ന അഭ്യസ്തവിദ്യനായ ഒരു ഡ്രൈവര്‍ കൌതുകത്തിന്റെ പേരിലും സാധ്യമായാല്‍ ഈ അനുഭവം ഒരു പത്രത്തിന്‌ സ്റ്റോറിയായ്‌ നല്‍കാം എന്ന കണക്കുകൂട്ടലിലും ഈ പരീക്ഷണത്തിന്‌ തയ്യാരാകുന്നു. ഫഹ്ദ് ഉള്‍പ്പെടെ 12 പേര്‍ തടവുകാരായും 8 പേര്‍ പ്രിസണ്‍ ഗാര്‍ഡുമാരായും വേഷമിടുന്നു. വേഷമിടുകയാണെന്നു പറയാന്‍ കാരണം എല്ലാവരും പരീക്ഷണം കഴിയുന്നതു വരെ മുഴുവന്‍ സമയവും നിര്‍ദ്ദിഷ്ട യൂണിഫോമിലായിരിക്കേണ്ടതുണ്ട്‌. സമൂഹത്തില്‍ ഇന്നു നിലനില്‍ക്കുന്ന അധികാരഘടന ഇതേ രീതിയില്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഘടകങ്ങളില്‍ ഏറ്റവും പ്രധാനമായത്‌ യൂണിഫോമുകളും അത്‌ പ്രക്ഷേപണം ചെയ്യുന്ന ഭീഷണി കലര്‍ന്ന സന്ദേശങ്ങളുമാണെന്ന്‌ എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്‌. അടിവസ്ത്രങ്ങള്‍ മനുഷ്യര്‍ക്ക്‌ അതിപ്രധാനമായൊരു സുരക്ഷിതത്വബോധം നല്‍കുന്നു എന്നതിനാലാവാം ഇവിടെ തടവുകാര്‍ക്ക്‌ അടിവസ്ത്രം പോലും അനുവദിക്കപ്പെടുന്നില്ല. പരീക്ഷണകാലം തീരും വരെ വ്യക്തികളുടെ പേരുപോലും റദ്ദാക്കപ്പെടുകയും തടവുകാര്‍ അവരുടെ ഉടുപ്പിന്റെ മേലുള്ള ചില സംഖ്യകളായും ഗാര്‍ഡുമാര്‍ prison guard എന്നും അഭിസംബോധന ചെയ്യപ്പെടുന്നു. &lt;a href="http://photos1.blogger.com/blogger/4473/3547/1600/exp-2.jpg"&gt;&lt;img style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://photos1.blogger.com/blogger/4473/3547/320/exp-2.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഇര ചിലപ്പോള്‍ വേട്ടക്കാരനേക്